tag:blogger.com,1999:blog-41599665862580080792024-03-18T08:28:42.805+05:30വാള് പയറ്റ്<b>ഇത് വാൾ പയറ്റ് ! ചില തിന്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം ! തിന്മ ആരു ചെയ്താലും മുഖം നോക്കാതെ എതിർക്കാൻ ഒരിടം.. തിന്മയെ ഉന്മൂലനം ചെയ്യാതെ ആദർശമാകുന്ന വാൾ ഉറയിൽ പോകില്ല.. തീർച്ച.!</b>BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger55125tag:blogger.com,1999:blog-4159966586258008079.post-2375581521835853962021-08-02T14:54:00.005+05:302021-08-02T14:54:54.692+05:30 LGBT ആക്റ്റിവിസം ജീവനെടുക്കുമ്പോൾ..<p>ജൂണ്‍ മാസം ലോകമെമ്പാടും 'പ്രൈഡ് മന്ത്' ആയാണ് സ്വവര്‍ഗാനുരാഗ, ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ ആചരിച്ചിരുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മര്‍ദിതരായ ഒരുപറ്റം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവരെ അവരുടെ അസ്തിത്വത്തെ പറ്റി അഭിമാനമുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്ത വേദനാജനകമായ വാര്‍ത്തയും നമുക്ക് വായിക്കേണ്ടി വന്നു.</p><p><br /></p><p>അതിന്റെ കാരണമായി പറയപ്പെടുന്ന ലിംഗമാറ്റ ശസ്ത്രക്രിയയും അതില്‍ പറ്റിയ അബദ്ധവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമെല്ലാം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട, വ്യക്തത വരുത്തേണ്ട വിഷയങ്ങളാണ്. എന്നാല്‍ ഈ സംഭവവും സമാന സംഭവങ്ങളും ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ചും LGBTQ ആക്റ്റീവിസത്തെ പറ്റിയുമുള്ള ഗൗരവകരമായ ചില ആലോചനകള്‍ക്ക് വഴിതെളിക്കേണ്ടതുണ്ട്.</p><span><a name='more'></a></span><p><br /></p><p>*ആരാണ് ട്രാന്സ്ജെന്ഡറുകള്?</p><p><br /></p><p>ആണ്, പെണ്ണ് എന്നിങ്ങനെ രണ്ട് ജെന്ഡറുകളാണ് ഉള്ളത് എന്നാണ് പൊതുവെ ജനം മനസ്സിലാക്കിയിട്ടുള്ളത്. ആണിന്റെയും പെണ്ണിന്റെയും ശരീരവും മനസ്സും സംസാരവും ചിന്തകളും ആഭിമുഖ്യങ്ങളും താല്പര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതിനെല്ലാം പിന്നിലുള്ള കാരണങ്ങള്‍ നാം ശാസ്ത്രീയമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു മുണ്ട്. ആണ് എന്തുകൊണ്ട് ആണത്വം കാണിക്കുന്നു എന്നും പെണ്ണ് എന്തുകൊണ്ട് സ്ത്രീത്വം പ്രകടിപ്പിക്കുന്നു എന്നും ഇപ്പോള്‍ ലഭ്യമായ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ കൊണ്ട്തന്നെ നമുക്ക് വിശദീകരിക്കാനാകും.</p><p><br /></p><p>പൊതുവില്‍ ആണിന്റെ ശരീരത്തോടെ ജീവിക്കുന്ന ഒരാളുടെ മനസ്സും ആണിന്റെത് തന്നെയായിരിക്കും, പെണ്ണിന്റെതും തഥൈവ. ഇവിടെയാണ് ട്രാന്സ്ജെന്ഡറുകള് വ്യത്യാസം അവകാശപ്പെടുന്നത്. അവരുടെ തന്നെ വാദപ്രകാരം ശാരീരികമായി പൂര്‍ണമായി പുരുഷന് ആയിരിക്കുമ്പോഴും ഒരു പെണ്ണിന്റെ മനസ്സ് പേറി നടക്കേണ്ടി വരുന്ന (തിരിച്ചും) അവസ്ഥയെയാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പറയുന്നത്. ശാരീരികമായി നോക്കുകയാണെങ്കില്‍ അവരുടെ ശരീരത്തിനോ ലൈംഗിക അവയവങ്ങള്‍ക്കോ യാതൊരു വ്യത്യാസവുമുണ്ടാവുകയുമില്ല, പക്ഷേ, അവരുടെ മനസ്സ് എതിര്‍ലിംഗത്തിന്റെതായിരിക്കും. ശരീരം ആണിന്റെതായിരിക്കുമ്പോഴും താനൊരു ആണാണെന്ന് അംഗീകരിക്കാന്‍ അവര്‍ക്കാവില്ല.</p><p><br /></p><p>നമ്മുടെ സമൂഹത്തില്‍ ട്രാന്സ്ജെന്ഡറുകള് എന്ന് പറയുമ്പോള്‍, അവര്‍ രണ്ട് ലൈംഗിക അവയവങ്ങള്‍ ഉള്ളവരാണെന്നും ലൈംഗിക അവയവങ്ങളില്‍ എന്തെങ്കിലും ദൗര്‍ബല്യം ഉള്ളവരാണെന്നുമുള്ള ഒരു തെറ്റുധാരണ നിലനില്‍ക്കുന്നുണ്ട്. അത്തരം അവസ്ഥകള്‍ ഉള്ളവരെ ആധുനിക സാങ്കേതിക പദാവലി പ്രകാരം 'ഇന്റര്‍സെക്സ്' എന്നാണ് വിളിക്കുന്നത്. അത് വേറെ തന്നെ വിശദമായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയവുമാണ്.</p><p><br /></p><p>*എന്തുകൊണ്ടിങ്ങനെ?</p><p><br /></p><p>ഒരു പുരുഷശരീരത്തില്‍ സ്ത്രീയുടെ മനസ്സോടെയും സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സോടെയും ജീവിക്കേണ്ടി വരുന്ന ഈ അവസ്ഥ എന്തുകൊണ്ട് എന്നത് ഇന്നും പഠനങ്ങള്‍ നടക്കുന്ന ഒരു വിഷയമാണ്. 'മനസ്സ്' എന്നതുതന്നെ ശാസ്ത്രത്തിനും പഠനങ്ങള്‍ക്കും പിടിതരാത്ത ഒരു പ്രഹേളികയായി തുടരുന്ന അവസ്ഥയില്‍ പൂര്‍ണമായ ഒരു തീര്‍ച്ചയിലെത്തല്‍ അസാധ്യമാണ്.</p><p><br /></p><p>ആണ്‍കുട്ടിയായി ജനിച്ച ഒരു കുട്ടിയെ പെണ്‍കുട്ടിയെ പോലെ വളര്‍ത്തുന്നതോ, അങ്ങനെ വസ്ത്രധാരണം ചെയ്യുന്നതോ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കും എന്ന വാദം ശക്തമാണ്. ഒരു മനുഷ്യന്റെ വ്യക്തിത്വം പൂര്‍ണതയിലെത്തുന്നത് നാല്പത് വയസ്സോടെ മാത്രമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍, അതിന് മുമ്പുള്ള, പ്രത്യേകിച്ചും ചെറുപ്പത്തിലുള്ള സാഹചര്യങ്ങളും അനുഭവങ്ങളും ശിക്ഷണവുമെല്ലാം ഒരാളുടെ മനസ്സിനെ സാരമായ രീതിയില്‍ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പം തന്നെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളും അശ്ലീല ചിത്രങ്ങളുമെല്ലാം ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. ജെന്‍ഡര്‍ എന്നത് ഒരു സാമൂഹിക നിര്‍മിതിയാണെന്ന ആധുനിക പുരോഗമനവാദക്കാരുടെ വാദപ്രകാരവും ഇത്തരം സാമൂഹികമായ കാരണങ്ങള്‍കൊണ്ട് ഈ അവസ്ഥകള്‍ സാധ്യമാണ് എന്ന കാര്യത്തിനാണ് കൂടുതല്‍ സാധുത.</p><p><br /></p><p>ഇതോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശു ആണ്കുട്ടിയാണെങ്കില് ഉത്പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറൊണ്‍ എന്ന ഹോര്‍മോണ്‍ കുട്ടിയുടെ തലച്ചോറിനെ തികച്ചും ഒരു ആണിന്റെ തലച്ചോറാക്കി മാറ്റുമെന്നും, ആ ഉത്പാദനം കൃത്യമായി നടന്നില്ലെങ്കില്‍ ആ കുട്ടിയുടെ തലച്ചോര്‍ ഒരു പെണ്ണിന്റെ തലച്ചോറിനോട് കുറച്ച് സാമ്യതകള്‍ കാണിക്കുമെന്നും കുട്ടിക്ക് സ്ത്രീത്വം കാണപ്പെടുമെന്നുമുള്ള വാദങ്ങളും നമുക്ക് കാണാന്‍ സാധിക്കും.</p><p><br /></p><p>ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് കാരണമെന്നോ മറ്റുള്ളവ പൂര്‍ണമായി തള്ളിക്കളയണമെന്നോ നമുക്ക് പറയാനാകില്ല. ജൈവശാസ്ത്രപരമായ മേല്പറഞ്ഞ പ്രശ്നങ്ങള്‍ മുതല്‍ ചെറുപ്പത്തിലെ അനുഭവങ്ങളും പീഡനങ്ങളും സാമൂഹിക കാരണങ്ങളുമെല്ലാം ഇതില്‍ ഏറിയും കുറഞ്ഞും കാരണമായേക്കാം.</p><p><br /></p><p>എന്നാല്‍ ഇതിലേറ്റവും വലിയ പ്രഹേളികയായി നിലനില്‍ക്കുന്നത് ആരെയാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് നാം ട്രാന്‍സ്ജെന്‍ഡറുകളായി മനസ്സിലാക്കേണ്ടത് എന്നതാണ്. ശാരീരികമായി ഒരു വ്യത്യാസവും ഇല്ലെന്നിരിക്കെ ഒരു വ്യക്തിയുടെ മനസ്സിലെ തോന്നല്‍ മാത്രമാണ് ഇതിന്റെ അടിസ്ഥാനം. മനസ്സ് വായിക്കാനോ എത്രത്തോളം ഗൗരവകരമാണ് വിഷയമെന്ന് നിശ്ചയിക്കാനോ നമ്മുടെ കയ്യില്‍ യാതൊന്നുമില്ലെന്നിരിക്കെ ഒരു വ്യക്തി സ്വയം സാക്ഷ്യപ്പെടുത്തുക എന്നത് മാത്രമാണ് നമുക്ക് അവലംബിക്കാന്‍ സാധിക്കുന്ന കാര്യം. വളരെ നിഷ്കപടമായി കാര്യങ്ങള്‍ പറയുന്ന ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും എന്നാല്‍ ചെറിയൊരു തോന്നലിന്റെ അടിസ്ഥാനത്തില്‍ മാത്രം താന്‍ എതിര് ലിംഗമാണെന്ന് കരുതുന്നവരും അതേപോലെതന്നെ വ്യാജന്മാരും നിറഞ്ഞാടുന്ന അവസ്ഥയില്‍ എങ്ങനെ നാം വേര്‍തിരിക്കും എന്നത് വലിയൊരു പ്രശ്നമാണ്. നാം നിത്യജീവിതത്തില്‍ കാണുന്ന പല പുരുഷന്മാര്ക്കും അവരുടെ സംസാരത്തിലോ നടത്തത്തിലോ ഒക്കെ ചെറിയ അളവില്‍ സ്ത്രീത്വം പ്രകടമാകാറുണ്ട്. പൗരുഷം കൂടുതലുള്ള സ്ത്രീകളുമുണ്ട്. ഇവരെയെല്ലാവരെയും ട്രാന്സ്ജെന്ഡറുകള് ആയി വിധിപറഞ്ഞാല് എന്തായിരിക്കും അവസ്ഥ?!</p><p><br /></p><p>*ഇതൊരു വൈകല്യമാണോ?</p><p><br /></p><p>ശരീരം ഒരുലിംഗവും മനസ്സ് എതിര്‍ലിംഗവുമാകുന്ന ഈ അവസ്ഥയെ 'ജെന്‍ഡര്‍ ഡിസ്ഫോറിയ' എന്നായിരുന്നു ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്. മാനസിക വൈകല്യങ്ങളുടെ പട്ടികയായ ഡി.എസ്.എമ്മില്‍ ഇടംപിടിച്ച ഒരു കാര്യവും കൂടിയായിരുന്നു ഈ അവസ്ഥ. മാത്രവുമല്ല, റാപ്പിഡ് ഓണ്‍സെറ്റ്, ഓട്ടോജിനിഫിലിക്, ചൈല്‍ഡ്ഹുഡഓണ്‍സെറ്റ് ജെന്‍ഡര്‍ ഡിസ്ഫോറിയ എന്നിങ്ങനെ മൂന്നായി ഈ അവസ്ഥയെ തിരിക്കുകയും ചെയ്തിരുന്നു.</p><p><br /></p><p>എന്നാല്‍ ഇതിനെ വൈകല്യം എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവരോടുള്ള വിവേചനമാണെന്നും അത് അവരുടെ സ്വത്വമായി, സ്വാഭാവികമായി പരിഗണിച്ച് അവരെ ട്രാന്സ്ജെന്ഡറുകള് എന്ന് വിശേഷിപ്പിക്കണം എന്നുമുള്ള LGBTQ ആക്റ്റിവിസ്റ്റ് വാദങ്ങള്‍ പിന്നീട് ശക്തിപ്പെട്ടു. അതോടെ പ്രസ്തുത പട്ടികയില്‍നിന്ന് അത് നീക്കംചെയ്യപ്പെടുകയാണുണ്ടായത്.</p><p><br /></p><p>ഏതൊരു പ്രശ്നത്തെയും പ്രശ്നമായി അംഗീകരിക്കലാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി. എന്നാലിവിടെ ഈ അവസ്ഥയെ വൈകല്യമെന്നോ പ്രശ്നമെന്നോ വിശേഷിപ്പിക്കാന്‍പോലും പാടില്ലെന്ന തിട്ടൂരമിറക്കുന്നതോടെ ഇത്തരക്കാര്‍ക്കുള്ള പരിഹാരത്തിലേക്കുള്ള വാതില്‍കൂടിയാണ് അടയ്ക്കുന്നത്. ആ നിലയ്ക്ക് ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് ഏറ്റവും ക്രൂരത ചെയ്യുന്നത് ഇത്തരം ആക്റ്റിവിസ്റ്റുകളാണ്. എത്ര ശ്രമിച്ചാലും മാറ്റിയെടുക്കാന്‍ പ്രയാസമുള്ളവര്‍ മുതല്‍ ചെറിയൊരു കൗണ്‍സിലിംഗ് കൊണ്ടുതന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നവര്‍വരെ ഉണ്ടെന്നിരിക്കെ പരിഹാരത്തിനുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നത് എന്തുമാത്രം ക്രൂരതയാണ്!</p><p><br /></p><p>*ശാസ്ത്രപഠനങ്ങള്‍ തടയുന്ന ആക്റ്റിവിസം!</p><p><br /></p><p>ഏതൊരു പ്രശ്നത്തെപ്പറ്റിയും കൂടുതല്‍ പഠിക്കുമ്പോഴാണ് നമുക്ക് അതിന്റെ പരിഹാരത്തിനുള്ള വാതിലുകള്‍ തുറക്കപ്പെടുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഇത് കൂടുതല്‍ പ്രസക്തമാണ്. അതുകൊണ്ട്തന്നെ ഈ വിഷയത്തിലും എല്ലാരീതിയിലുമുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ആത്മാര്‍ഥമായി പരിഹാരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.</p><p><br /></p><p>എന്നാല്‍ ലോകത്തെമ്പാടുമുള്ള LGBTQ ആക്റ്റിവിസ്റ്റുകള്‍ ചെയ്യുന്നതാകട്ടെ ഈ വിഷയത്തിലുള്ള പഠനങ്ങള്‍ പരമാവധി തടയുക എന്നതാണ്. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച് ചും അതിന്റെ കാരണങ്ങളെ പറ്റിയും അവരുടെ തലച്ചോറിനെപ്പറ്റിയുമെല്ലാം കൂടുതല്‍ പഠിച്ചാല്‍ ഒരുപക്ഷേ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടേക്കാം. എന്നാല്‍ LGBT ആക്റ്റിവിസം പറയുന്നത് അവരെക്കുറിച്ച് പഠിക്കുന്നതും അതിനുള്ള പരിഹാരങ്ങള്‍ തേടുന്നതും അവരെ 'വൈകല്യമുള്ളവരാക്കി' ചിത്രീകരിക്കല്‍ ആണെന്നും അതുകൊണ്ട് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ തേടിയുള്ള പഠനങ്ങളോ ഗവേഷണങ്ങളോ അനുവദിക്കരുത് എന്നുമാണ്.</p><p><br /></p><p>അതിന്റെ ഭാഗമായി ലോകത്ത് ന്യൂറോളജിയും സെക്സോളജിയിലുമെല്ലാം നടക്കുന്ന അനവധി ഗവേഷണങ്ങള്‍ അവര്‍ തടയുകയും അതിന്റെ ഫണ്ടിങ് നിര്‍ത്തലാക്കിപ്പിക്കുകയും ചെയ്തു. പ്രമുഖ ന്യൂറോസയന്റിസ്റ്റ് ആയ ഡോ. ഡെബ്ര സോഹ് ഇവരുടെ ശല്യം സഹിക്കവയ്യാതെ പഠനവും ഗവേഷണങ്ങളും അവസാനിപ്പിക്കുകയും 'എന്‍ഡ് ഓഫ് ജെന്‍ഡര്‍' എന്ന പുസ്തകമെഴുതി ഇവരുടെ ശാസ്ത്ര വിരുദ്ധതയെ ചോദ്യംചെയ്ത് രംഗത്തുവരികയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കൗണ്‍സിലിംഗുകളും ചികിത്സകളും നിയമവിരുദ്ധമാക്കാനുള്ള ചരടുവലികളും ശക്തമാണ്.</p><p><br /></p><p>ചുരുക്കിപ്പറഞ്ഞാല്‍ ഇവരുടെ സങ്കല്പങ്ങള്ക്കും തിയറികള്‍ക്കുമപ്പുറം ആരും ഈ വിഷയത്തില്‍ പഠിക്കാനോ പറയാനോ പോലും പാടില്ലെന്ന സമീപനത്തിലൂടെ പരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണ് ചെയ്യുന്നത്!</p><p><br /></p><p>*ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പരിഹാരം?</p><p><br /></p><p>സ്വന്തം ലിംഗത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി, അതിന് സഹായിക്കുന്ന കൗണ്‍സിലിംഗുകള്‍ പോലും തടഞ്ഞ് LGBTQ ആക്റ്റിവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട പരിഹാരം ലിംഗമാറ്റ ശസ്ത്രക്രിയയാണ്. ആണിന്റെ ശരീരത്തില്‍ 'അകപ്പെട്ട' പെണ്ണിനെ മോചിപ്പിക്കാന്‍ ആ ശരീരം മുഴുവന്‍ അഴിച്ചുപണി നടത്തി സ്ത്രീശരീരമാക്കുക എന്നതാണ് അവര്‍ കാണുന്ന ഒരു പരിഹാരം.</p><p><br /></p><p>എന്നാല്‍ ആണും പെണ്ണും തമ്മില്‍ ലൈംഗിക അവയവങ്ങള്‍ തമ്മില്‍ മാത്രമല്ല വ്യത്യാസമുള്ളത്. അക്ഷരാര്‍ഥത്തില്‍ ആണിന്റെ ഓരോ കോശവും ആണിന്റെതാണ്, പെണ്ണിന്റെ ഓരോ കോശവും പെണ്ണിന്റെതാണ് എന്നതാണ് വസ്തുത. രണ്ട് ലിംഗത്തില്‍ ഉള്ളവരിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവുകള്‍ വ്യത്യസ്തമായതുകൊണ്ട് കേവലം ലൈംഗിക അവയവങ്ങളോ ഗര്‍ഭപാത്രവും സ്തനവുമോ മാറ്റിവെച്ചതുകൊണ്ട് അവസാനിക്കുന്നതല്ല ഈ സര്‍ജറികള്‍. ശരീരം മൊത്തത്തില്‍തന്നെ അഴിച്ചുപണിയാന്‍ ഒന്നിന് ശേഷം മറ്റൊന്ന് എന്ന രീതിയില്‍ ഒരുപാട് സര്‍ജറികളും അതിനുശേഷം ജീവിതകാലം മുഴുവനായി ഹോര്‍മോണ്‍ കുത്തിവെപ്പുകളുമൊക്കെ വേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം.</p><p><br /></p><p>എന്നിട്ട് പോലും അവര്‍ക്ക് ജീവിതാവസാനം വരെ വേദനയും പ്രയാസവുമായി ജീവിക്കേണ്ടിവരുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ വസ്തുത. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ സര്‍ജറികള്‍ ചെയ്ത വലിയൊരു വിഭാഗം ആളുകള്‍ തങ്ങള്‍ ചെയ്ത കാര്യത്തില്‍ പശ്ചാതപിക്കുകയും തങ്ങളുടെ യഥാര്‍ഥ ലിംഗത്തിലേക്ക് തിരിച്ചുപോകണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത്.</p><p><br /></p><p>വാള്‍ട്ട് ഹയര്‍ എന്ന ലോകപ്രശസ്ത എഴുത്തുകാരന് ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയാവുകയും എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് പുരുഷനായി ഡീട്രാന്‍സിഷന്‍ സര്‍ജറി ചെയ്യുകയും ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണ്. അദ്ദേഹമാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരുടെ നീറുന്ന അനുഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇത്തരം സര്‍ജറികള്‍ ചെയ്ത് പശ്ചാത്തപിക്കുന്നവരുടെ അനുഭവങ്ങള്‍ മാത്രം ഉള്പെടുത്തിക്കൊണ്ട് www. sexchangeregret.com എന്ന ഒരു വെബ്സൈറ്റ് തന്നെ ഇന്ന് നമുക്ക് ലഭ്യമാണ്.</p><p><br /></p><p>ഇവിടെയാണ് സ്വന്തം ലിംഗത്തില്‍തന്നെ ജീവിക്കാനും അതിലേക്ക് മടങ്ങാനുമുള്ള സാധ്യതകളെ കൊട്ടിയടച്ച് ഈ ആക്റ്റീവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന ഈ പരിഹാരം എത്ര ഭീകരമാണ് എന്നത് നാം തിരിച്ചറിയേണ്ടത്. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെക്കൊണ്ട് തന്നെ ഈ സര്‍ജറികളാണ് നിങ്ങള്‍ക്കുള്ള പരിഹാരം എന്ന് വിശ്വസിപ്പിക്കുകയും മറിച്ചുള്ള പരിഹാരം അവതരിപ്പിക്കുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.</p><p><br /></p><p>*ഇരകള്‍ക്കെതിരെയല്ല, വേട്ടക്കാര്‍ക്കെതിരെ</p><p><br /></p><p>തങ്ങളുടെ ലിബറല്‍വാദങ്ങളും ലൈംഗികതയെപ്പറ്റിയുള്ള കുത്തഴിഞ്ഞ സങ്കല്പങ്ങളുമെല്ലാം നടപ്പിലാക്കാനാണ് LGBTQ ആക്റ്റിവിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രതീതിയുണ്ടാക്കുകയും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെല്ലാം മനുഷ്യാവകാശങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആക്റ്റിവിസ്റ്റുകളാണ് ഈ മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.</p><p><br /></p><p>അവിടെയാണ് നാം ശബ്ദിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഈ റാഡിക്കല്‍ ലെഫ്റ്റ് സിദ്ധാന്തങ്ങള്‍ പേറി അരാജകത്വം സ്വപ്നം കാണുന്ന ആക്റ്റിവിസ്റ്റുകള്‍ക്കെതിരിലാ ണെന്നതും അല്ലാതെ പ്രയാസം അനുഭവിക്കുന്ന ഇരകള്‍ക്കെതിരെയല്ല എന്നതും പ്രസക്തമാകുന്നത്. അപൂര്‍വമെങ്കിലും ചിലരെങ്കിലും ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായി നമ്മുടെ ചുറ്റിലുമുണ്ട്. അവരെ അനുഭാവപൂര്‍വം കാണാനും അവരെ ഈ ആക്റ്റിവിസ്റ്റുകളുടെ കെണിയില്‍ പെടാതെ സംരക്ഷിക്കാനും പരിഗണിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.</p><p><br /></p><p>ഇസ്ലാമിക വീക്ഷണത്തില്‍ ഒരാള്‍ക്ക് മാനസികമായി ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകുന്നു എന്നത് അവരെ കുറ്റക്കാരോ അവഗണിക്കേണ്ടവരോ ആക്കുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ ഒരു മാനസിക പ്രശ്നമായി തിരിച്ചറിയാനും ആ നിലയ്ക്ക് തന്നെ ഏറ്റവും നന്നായി അവരോട് പെരുമാറുവാനും അവരെ സാധാരണ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് നാം ശ്രമിക്കേണ്ടത്. ക്രോസ് ഡ്രസ്സിംഗ് ചെയ്തു കൊണ്ടോ സൗന്ദര്യവര്‍ധക വസ്തുക്കളും ആഭരണങ്ങളും ഉപയോഗിച്ചുകൊണ്ടോ അത്തരം സ്വത്വസങ്കല്പത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല.</p><p><br /></p><p>മുസ്ലിം സമുദായത്തിലടക്കം ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് നിരുത്തരവാദപരമായ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് കാണപ്പെടുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുമ്പോഴേക്ക്അവരെ മര്‍ദിച്ചും അനാവശ്യപേരുകള്‍ വിളിച്ചും ഒറ്റപ്പെടുത്തിയും പ്രയാസത്തിന്റെ കയങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥ ദയനീയമാണ്. അങ്ങനെയുണ്ടാകുമ്പോഴാണ് ഇവര്‍ വീടും കുടുംബവും വിട്ടിറങ്ങുന്നതും ആക്റ്റിവിസ്റ്റുകളുടെയും സെക്സ് മാഫിയകളുടെയും കെണിയില്‍ അകപ്പെട്ട് ജീവിതം തന്നെ തുലയ്ക്കുന്നതും. അതിനുപകരം അവരോട് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല നിലയില്‍ പെരുമാറുകയും ഇത് ഒരു പരീക്ഷണമാണെന്ന് അവരെ ബോധ്യപ്പെടുത്തി ക്ഷമിക്കാനും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാനും പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.</p><p><br /></p><p>സോഷ്യല്‍ മീഡിയയിലൂടെയും സിനിമകളിലൂടെയുമെല്ലാം വളരെ പ്രതിലോമകരമായ ആശയങ്ങള്‍ നിരന്തരം പ്രസരിപ്പിക്കുന്നത് കൊണ്ടുതന്നെ നമുക്ക് ചുറ്റിലും നമ്മുടെ കുടുംബങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വളരെ അവധാനതയോടെ നാമത് കൈകാര്യം ചെയ്യേണ്ടതുണ്ട്. വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയെന്ന പേരില്‍ അവര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്നും അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ കെണിയിലായിരിക്കും അകപ്പെടുന്നത് എന്നും സമൂഹത്തോട് ഉറക്കെയുറക്കെ നാം പറഞ്ഞുകൊണ്ടേയിരിക്കണം.</p><p><br /></p><p>ഏറ്റവും അവസാനം ജീവന് വെടിഞ്ഞ വ്യക്തിയടക്കം ഇവര്‍ മുന്നോട്ടുവെക്കുന്ന വ്യാജ പരിഹാര സിദ്ധാന്തത്തിന്റെ ഇരയാണെന്നും ഇനിയുമൊരു ജീവന് പൊലിഞ്ഞുകൂടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.</p><p><br /></p><p>- അബ്ദുല്ലാ ബാസിൽ സിപി</p><p>(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)</p>BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-30509105024030083092019-10-12T17:13:00.002+05:302019-10-12T17:14:00.024+05:30വിശ്വാസം : ഉല്പത്തി, യുക്തി, പ്രസക്തി<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWKa2aZojh2Iex47YJTqBalfE8dbxO9cvlTufw8Y5avIifrsVp5eHTr1pmagg16KbSQM4i5ptW_CCPxd6LjWANX6xSv07uOFY2B-qvOcYKnbffn1GJk4GjqUwmWor_7S8d1vVjA9wdPnE/s1600/IMG_20191012_170405.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="551" data-original-width="713" height="247" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWKa2aZojh2Iex47YJTqBalfE8dbxO9cvlTufw8Y5avIifrsVp5eHTr1pmagg16KbSQM4i5ptW_CCPxd6LjWANX6xSv07uOFY2B-qvOcYKnbffn1GJk4GjqUwmWor_7S8d1vVjA9wdPnE/s320/IMG_20191012_170405.jpg" width="320" /></a></div>
<br />
വിശ്വാസത്തെയും അവിശ്വാസത്തെയും സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ രണ്ടുകൂട്ടരുടെയും ലോകവീക്ഷണങ്ങളിലെ വ്യത്യാസം കൊണ്ടുള്ളതാണെന്ന് നാം മനസ്സിലാക്കി. ഈ ലോകവീക്ഷണ വ്യത്യാസം ചരിത്രത്തെ വിശദീകരിക്കുന്നതുമായി കൂടി ബന്ധപ്പെട്ടതാണ്. ലോകത്ത് വിശ്വാസവും ആരാധനയും എന്ന് എങ്ങനെ ഉത്ഭവിച്ചു എന്നതിനെ പറ്റി ഭൗതികവാദികള്‍ക്കും ഇസ്ലാമിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണുള്ളത്.<br />
<br />
<b>വിശ്വാസത്തിന്റെ ഉല്പത്തി</b><br />
<br />
വിശ്വാസത്തിന്റെ ഉല്പത്തിയെ പറ്റി ഭൗതികവാദികള്‍ വിശദീകരിക്കുന്നതും കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ പഠിപ്പിക്കുന്നതും ഒരു അടിസ്ഥാനവുമില്ലാത്ത ചില അനുമാനങ്ങളാണ്. 'പ്രകൃതിദുരന്തങ്ങളും ഹിംസ്ര ജന്തുക്കളുടെ ആക്രമണവും മനുഷ്യരെ അവയെ ഭയപ്പെടുന്നതിലേക്ക് എത്തിച്ചു. ആ ഭയം പിന്നീട് പ്രകൃതി ശക്തികളെ ആരാധിക്കുന്നതിലേക്ക് വഴിമാറി. പിന്നീട് ഈ പ്രകൃതി ശക്തികളുടെ പ്രതീകങ്ങളായി ചില മൂര്‍ത്തികളെ അവതരിപ്പിക്കുകയും അവയെ ആരാധിച്ചു പോരുകയും ചെയ്തു. ആ ഒരു രീതിയില്‍ ബഹുദൈവ ആരാധനാ രൂപങ്ങളായിരുന്നു ആദിമ സമൂഹങ്ങളില്‍ നിലനിന്നിരുന്നത്. കുറേക്കൂടി ബുദ്ധി വികസിച്ചപ്പോള്‍ ചിലര്‍ ഏകദൈവ വിശ്വാസത്തിലേക്ക് നീങ്ങി. വീണ്ടും പുരോഗമിച്ചപ്പോള്‍ ദൈവം തന്നെയില്ല എന്ന നിരീശ്വരവാദത്തിലേക്ക് മനുഷ്യന് എത്തിച്ചേരുകയും ചെയ്തു.' ഇതാണ് അനുമാനത്തിന്റെ ചുരുക്കം!<br />
<br />
<a name='more'></a><br /><br />
എന്നാല്‍ ഇസ്ലാം മുന്നോട്ട് വെക്കുന്നത് ഇതിനോട് തീര്‍ത്തും വിരുദ്ധമായ ചരിത്രവസ്തുതയാണ്. മനുഷ്യചരിത്രത്തിന്റെ ഒന്നാം തീയതി മുതല്ക്കു തന്നെ മനുഷ്യന് ഏകനായ സ്രഷ്ടാവിനുള്ള ആരാധന ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് പൗരോഹിത്യത്തിന്റെയും സ്വാര്‍ഥരായ ഭൗതികതാല്പര്യക്കാരുടെയും ഇടപെടലുകള്‍ കൊണ്ട് മനുഷ്യര്‍ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുകയാണുണ്ടായത് എന്നുമാണ് ഇസ്ലാം വിശദീകരിക്കുന്നത്. അത്തരത്തിലുള്ള വ്യതിചലനങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രവാചകന്മാര് കടന്നുവരികയും മനുഷ്യരെ ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ചു ക്ഷണിക്കുകയും ചെയ്യും. എങ്കിലും ഈ ഏകദൈവ വിശ്വാസത്തില്‍ നിന്നും തെറ്റിപ്പോകാനുള്ള പ്രവണത എക്കാലത്തും മനുഷ്യകുലം കാണിച്ചിട്ടുമുണ്ട്.<br />
<br />
ഭൗതികവാദികള്‍ മുന്നോട്ട് വെക്കുന്നത് ബഹുത്വത്തില്‍ നിന്ന് എകത്വത്തിലേക്കും അതില്‍ നിന്ന് പൂര്‍ണ നിഷേധത്തിലേക്കുമുള്ള കേന്ദ്രീകരണ സ്വഭാവമുള്ള (converge) ഒരു മനുഷ്യപരിണാമ കഥയാണ്. മോശമായതില്‍ നിന്നും കൂടുതല്‍ കൂടുതല്‍ നല്ലതിലേക്കാന് മനുഷ്യന് പരിണമിച്ചു കൊണ്ടിരിക്കുന്നത് എന്നാണവരുടെ കഥയുടെ ആകെത്തുക. എങ്കില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും മനുഷ്യര്‍ ബഹുദൈവ വിശ്വാസങ്ങളിലേക്ക് തിരിച്ചുപോകാന്‍ പാടില്ലല്ലോ. എന്നാല്‍ ഇതിന് വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ചരിത്രവും വര്‍ത്തമാനവും നമ്മോട് പറയുന്നു.<br />
<br />
പൂര്‍ണമായ ഏകദൈവാരാധനയില്‍ അധിഷ്ഠിതമായ പല സംസ്കാരങ്ങളും മതങ്ങളും കാലക്രമേണ ബഹുദൈവാരാധനയുടെയും അന്ധവിശ്വാസങ്ങളുടെയും വിളനിലങ്ങളായതിന് ഉദാഹരണങ്ങള്‍ എമ്പാടുമാണ്. പുരാതന ഇന്ത്യന്‍ നാഗരികത ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടും ഹൈന്ദവ വിശ്വാസികള്‍ ബഹുദൈവാരാധനയിലേക്ക് വഴുതിവീണു. ജൂത, െ്രെകസ്തവ മതങ്ങളിലെല്ലാം പല തരത്തിലും രൂപത്തിലുമുള്ള ബഹുദൈവ വിശ്വാസ പ്രവണതകള്‍ കാലക്രമേണ വന്നുപെട്ടതായി നമുക്ക് കാണാം. ഏകദൈവാരാധനയുടെ പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിന്റെ പേരില്‍ പോലും പലയിടങ്ങളിലും നടക്കുന്ന കാട്ടിക്കൂട്ടലുകളും ശിര്‍ക്കന്‍ പ്രവണതകളും അന്ധവിശ്വാസങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നു. വിശ്വാസം ഇവര്‍ പറയുന്ന തരത്തിലുള്ള പരിണാമത്തിന് വിധേയമാണെങ്കില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും നിരീശ്വരവാദത്തിലേക്കായിരുന്നു പരിണമിക്കേണ്ടിയിരുന്നത്. എന്നാല്‍ വാസ്തവം മറ്റൊന്നാണ്.<br />
<br />
അതോടൊപ്പം തന്നെ ആരാധന ഭയത്തില്‍ നിന്നും ഉടലെടുത്തതാണെന്ന വാദവും ഒട്ടും യുക്തിസഹമല്ല. മനുഷ്യര്‍ തങ്ങളെ 'ദ്രോഹിച്ച' ശക്തികളെ ആരാധിച്ചു എന്നത് ഏത് തരത്തിലാണ് യുക്തിയാവുക? നമ്മെ ഉപദ്രവിക്കുകയോ പ്രയസപ്പെടുത്തുകയോ ചെയ്യുന്നവയോട് പ്രത്യക്ഷത്തില്‍ നാം വിധേയത്വം കാണിച്ചാല്‍ പോലും മനസ്സില്‍ അവയെ പ്രതിഷ്ഠിക്കും എന്ന് കരുതുന്നത് അസംബന്ധമാണ്. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ തങ്ങളെ ഉപദ്രവിക്കുന്ന ഇസ്രയേല്‍ പട്ടാളക്കാരെ ആരാധനയോടെ കാണുന്നു എന്ന് വാദിക്കുന്നത് പോലെ നിരര്ഥകമാണത്. പ്രത്യക്ഷത്തില്‍ ഇസ്രയേലിന്റെ ടാങ്കറുകള്‍ക്കും പട്ടാളക്കാക്കും മുമ്പില്‍ കീഴൊതുങ്ങി നിന്നാല്‍ പോലും മനസ്സില്‍ ഒരുതരത്തിലും അവരോട് ആരാധന തോന്നില്ലെന്നത് സാമാന്യയുക്തിയാണ്. ഭയം എന്ന വികാരം കൊണ്ട് മാത്രം ആരാധന ഉത്ഭവിക്കില്ലെന്നും ആരാധിക്കപ്പെടുന്ന മൂര്‍ത്തിയോട് സ്നേഹവും ആദരവും അതിന്റെ കഴിവിലുള്ള മതിപ്പും കൊണ്ടുകൂടിയാണ് അതിനെ ആരാധിക്കുന്നത് നല്ലതാണ് എന്ന വിശ്വാസം ഉടലെടുക്കുന്നത്.<br />
<br />
ചുരുക്കത്തില്‍ വിശ്വാസത്തിന്റെ ഉല്പത്തിയെ പറ്റി ഭൗതികവാദികള്‍ കൊണ്ടുവരുന്ന കഥ തെളിവുകളില്ലാത്തതാണ് എന്ന് മാത്രമല്ല ആശയപരമായും നിലനില്‍പില്ലാത്തതുമാണ്. മാര്‍ക്സിനെ പോലുള്ള ചിലരുടെ ഭാവനകള്‍ എന്നതിനപ്പുറത്ത് അതിനൊരു യഥാര്ഥ്യവുമില്ല.<br />
<br />
<b>വിശ്വാസത്തിന്റെ യുക്തിയും പ്രസക്തിയും</b><br />
<br />
എന്തിനാണ് ദൈവമുണ്ടോ ഇല്ലേ എന്ന വിഷയത്തിലുള്ള ചര്‍ച്ചകള്‍? ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിന് നേരിട്ട് പ്രത്യക്ഷപ്പെട്ടുകൂടായിരുന്നോ? അല്ലെങ്കില്‍ ആകാശത്തുനിന്ന് ഞാനാണ് ദൈവം എന്ന് വിളിച്ചു പറഞ്ഞുകൂടേ?<br />
<br />
ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ നിരീശ്വരവാദികളുടെ പതിനെട്ടാമത്തെ അടവാണ് ഈ ചോദ്യങ്ങള്‍. യുക്തിപരമായ അന്വേഷണങ്ങളും ചിന്തകളും ദൈവം എന്ന അസ്തിത്വത്തിലേക്ക് തന്നെ വീണ്ടും വീണ്ടും വിരല്‍ചൂണ്ടുമ്പോഴാണ് 'നേരിട്ട് പ്രത്യക്ഷപ്പെട്ടുകൂടേ' എന്ന ചോദ്യവുമായി ഇത്തരക്കാര്‍ തടിയൂരുന്നത്. തങ്ങളുടെ ദൈവമില്ലാവാദത്തിന്റെ യുക്തിശൂന്യത മറച്ചുവെക്കാനുള്ള ഒരു ശ്രമം മാത്രമാണിത്.<br />
<br />
ഒന്നാമതായി, നമ്മുടെ വിശ്വാസം എന്നത് ദൈവത്തിന്റെ ആവശ്യമല്ല; അത് നമ്മുടെ ആവശ്യമാണ്. നാം പടച്ചവനില്‍ വിശ്വസിക്കാതിരിക്കുന്നത് കൊണ്ടോ അവന് ആരാധനകള്‍ അര്‍പ്പിക്കാതിരിക്കുന്നത് കൊണ്ടോ അവന് എെന്തങ്കിലും പ്രയാസമോ അവന്റെ ഔന്നത്യത്തിന് ലവലേശം കുറവോ ഉണ്ടാകുന്നില്ല. ഇസ്ലാം പഠിപ്പിക്കുന്ന പടച്ചവന് പരാശ്രയം ആവശ്യമില്ലാത്തവനും പരിപൂര്‍ണനുമാണ്. അടിമകളുടെ ആരാധനയെ ആശ്രയിക്കേണ്ട അവസ്ഥ പടച്ചവനില്ല.<br />
<br />
''മൂസാ(അ) പറഞ്ഞു: നിങ്ങളും ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക) (ക്വുര്‍ആന്‍ 14:8).<br />
<br />
അല്ലാഹു പറഞ്ഞതായി നബിﷺ അറിയിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''അല്ലാഹു പറയുന്നു; എന്റെ അടിയാന്മാരേ, നിങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വ്യക്തിയും ജിന്നുകളും മനുഷ്യരും എല്ലാംതന്നെ നിങ്ങളിലുള്ള ഏറ്റവും ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോട് കൂടിയിരുന്നാലും അത് എന്റെ രാജത്വത്തില്‍ നിന്നും യാതൊന്നും തന്നെ വര്‍ധിപ്പിക്കുകയില്ല. എന്റെ അടിയാന്മാരേ, നിങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വ്യക്തിയും ജിന്നുകളും മനുഷ്യരും എല്ലാംതന്നെ നിങ്ങളിലുള്ള ഏറ്റവും ദുഷിച്ച മനുഷ്യന്റെ ഹൃദയത്തോട് കൂടിയിരുന്നാലും അത് എന്റെ രാജത്വത്തില്‍ യാതൊരു കുറവും വരുത്തുകയില്ല'' (മുസ്ലിം).<br />
<br />
അഥവാ ഭക്തിയോടെയും നല്ലവനായും ജീവിക്കുന്നതും ദുഷിച്ച ജീവിതം നയിക്കുന്നതുമെല്ലാം നമ്മെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. പടച്ചവനില്‍ നാം വിശ്വസിക്കുന്നോ ഇല്ലയോ എന്നതോ അവനെ നാം ആരാധിക്കുന്നോ ഇല്ലയോ എന്നതോ ഒന്നും തന്നെ അവന്റെ മഹത്ത്വത്തെയോ ഔന്നത്യത്തെയോ ഒരുനിലക്കും ബാധിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ട് തന്നെ നമ്മുടെ വിശ്വാസം ദൈവത്തിന്റെ ആവശ്യമല്ല, മറിച്ച് നാമോരോരുത്തരുടെയും താല്പര്യവും ആവശ്യവുമാണ്. അതുകൊണ്ട് തന്നെ, ഞാന്‍ വിശ്വസിക്കണമെങ്കില്‍ പടച്ചവന് ഇന്നത് ചെയ്യണം, ഇതുപോലെ പ്രവര്‍ത്തിക്കണം, ഈ രൂപത്തിലൊക്കെ ആയിരിക്കണം എന്ന് വാചകമടിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുക മാത്രമാണ് ചെയ്യുന്നത്. നമ്മള് വിശ്വസിക്കല്‍ പടച്ചവന്റെ ആവശ്യവും അനിവാര്യതയും ആയിരുന്നെങ്കില്‍ അത്തരം 'കണ്ടീഷനുകള്‍'ക്ക് അര്‍ഥമുണ്ടാകുമായിരുന്നു. എന്നാല്‍ സത്യാസത്യങ്ങള്‍ വേര്‍തിരിച്ചു തന്ന ശേഷം വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നല്കിയ, നമ്മുടെ വിശ്വാസത്തെ ഒരുതരത്തിലും ആശ്രയിക്കാത്ത പടച്ചവനോട് ഇത്തരം നിബന്ധനകള്‍ വെക്കുന്നത് അഹന്തയും യുക്തിശൂന്യതയും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്.<br />
<br />
പടച്ചവന്നാം അര്‍പ്പിക്കുന്ന ആരാധനകള്‍ അവന്റെ ഔന്നത്യവും മഹത്ത്വവും മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. എന്തിനാണ് ആരാധന എന്ന ചോദ്യത്തിന് അത് പടച്ചവന്റെ അസ്തിത്വത്തിന്റെ അവകാശമാണ് എന്നത് തന്നെയാണ് ഉത്തരം. നാം ആരാധിക്കുന്നതോ ആരാധിക്കാതിരിക്കുന്നതോ അവനെ ബാധിക്കുകയില്ലെങ്കിലും ആ ആരാധന അര്‍ഹിക്കുന്നതാണ് അവന്റെ അസ്തിത്വവും നാമഗുണവിശേഷണങ്ങളും. അവന് അര്‍ഹിക്കുന്ന ആരാധന നാം അവന് അര്‍പ്പിക്കാതിരിക്കുന്നത് നാം ചെയ്യുന്ന നന്ദികേടാണ്. അത് കൊണ്ടാണ് വിശ്വസിക്കുന്നതിനെ നന്ദിയായും അവിശ്വസിക്കുന്നതിനെ നന്ദികേടുമായി ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:<br />
<br />
'തീര്‍ച്ചയായും നാം അവനു വഴികാണിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന് നന്ദിയുള്ളവനാകുന്നു, അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 76:3).<br />
<br />
വിശ്വാസം യഥാര്‍ഥത്തില്‍ വിശ്വാസമാകുന്നത് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകുമ്പോഴാണ്. ക്വുര്‍ആന്‍ വിശ്വാസികളെ പരിചയപ്പെടുത്തുന്നത് തന്നെ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്നാണ്: ''അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും (ചെയ്യുന്നവര്‍)'' (ക്വുര്‍ആന്‍ 2:3).<br />
<br />
നേര്‍ക്കു നേരെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ടോ കാണാന്‍ സാധിക്കാത്ത കാര്യങ്ങള്‍ എന്നതാണ് 'ഗയ്ബ്' അഥവാ 'അദൃശ്യകാര്യങ്ങള്‍' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ അദൃശ്യവും അഭൗതികവുമായ കാര്യങ്ങളിലാണ് വിശ്വാസം ആവശ്യമായി വരിക. നേരിട്ട് കാണുന്ന ഒരു കാര്യം പിന്നീട് പ്രത്യേകം വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് തന്നെ അര്‍ഥമില്ല. നട്ടുച്ചക്ക് ഒരാളെ വിളിച്ചു വരുത്തി ഇപ്പോള്‍ പകലാണ് എന്ന് നീ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അതുപോലെ തന്നെ പടച്ചവന് നേരിട്ട് പ്രത്യക്ഷപ്പെട്ടോ ആകാശത്ത് നിന്ന് വിളിച്ചു പറഞ്ഞോ എല്ലാവര്ക്കും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ തക്ക രീതിയില്‍ അവതരിക്കുകയാണെങ്കില്‍ അവിടെ വിശ്വാസം അവിശ്വാസം എന്ന തിരഞ്ഞെടുപ്പിന് തന്നെ അര്‍ഥമില്ലാതാകും. പടച്ചവന്റെ ഔന്നത്യവും മഹത്ത്വവും തനിക്ക് നല്കിയ സൗഭാഗ്യങ്ങളും തിരിച്ചറിഞ്ഞ് നന്ദി കാണിക്കുന്നോ അതോ നന്ദികേട് കാണിക്കുന്നുവോ എന്ന പരീക്ഷണമാണ് യഥാര്‍ഥത്തില്‍ ജീവിതം. അവിടെ നേരിട്ട് പ്രത്യക്ഷപ്പെട്ട് അസ്തിത്വത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് പരീക്ഷണം എന്നതിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എല്ലാറ്റിനുമുപരി വിശ്വസിക്കുക, നന്ദികാണിക്കുക എന്നത് നമ്മുടെ ആവശ്യമാണ്, അതില്ലെങ്കിലും പടച്ചവനെ യാതൊരു തരത്തിലും അത് ബാധിക്കുകയില്ല.<br />
<br />
യഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചും അഹന്ത കാട്ടിയും നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്താല്‍ അവിടെ നഷ്ടം സംഭവിക്കുന്നത് മതത്തിനോ ദൈവത്തിനോ അല്ലെന്നും സ്വന്തത്തിനാണെന്നുമുള്ള തിരിച്ചറിവ് നമ്മെ വിനയാന്വിതരാക്കുന്നു. വിനയത്തോടു കൂടിയുള്ള അന്വേഷണങ്ങള്‍ സത്യത്തിന്റെ പ്രകാശത്തിലേക്കുള്ള നമ്മുടെ യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു.<br />
<br />
-അബ്ദുല്ലാ ബാസിൽ സി.പി<br />
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-17538570388513401552019-09-29T15:56:00.000+05:302019-09-29T15:56:17.952+05:30ജ്ഞാനമാർഗം ശാസ്ത്രം മാത്രമോ?!<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjK8BVE7WNTHCanrI7gvdJ1EdDUK0tWnHdfzkQ9HH7rmDaYoa4ijry5cBESXJ6DlAvVqFZc_04JNqn2-fYaFPsQfPyrp84AAXIkmPTJpuW4NR9fTRQejMYyH3F8gMRIbkdmi3DNfxzyNk/s1600/IMG_20190929_154508.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="549" data-original-width="714" height="246" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjK8BVE7WNTHCanrI7gvdJ1EdDUK0tWnHdfzkQ9HH7rmDaYoa4ijry5cBESXJ6DlAvVqFZc_04JNqn2-fYaFPsQfPyrp84AAXIkmPTJpuW4NR9fTRQejMYyH3F8gMRIbkdmi3DNfxzyNk/s320/IMG_20190929_154508.jpg" width="320" /></a></div>
<br />
'നിങ്ങളെന്തുതന്നെ യുക്തിയും ന്യായങ്ങളും തത്ത്വങ്ങളും കൊണ്ടുവന്നു തെളിയിച്ചാലും ശാസ്ത്രം തെളിയിക്കാത്തിടത്തോളം കാലം ദൈവത്തിലോ മതത്തിലോ ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല!'<br />
<br />
ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും ആ മാര്‍ഗത്തിലൂടെയല്ലാതെ ഒരു വിജ്ഞാനവും നമുക്ക് നേടാനാവില്ലെന്നും ശാസ്ത്രമാണ് എല്ലാറ്റിന്റെയും അന്തിമവാക്കെന്നുമുള്ള വിശ്വാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ അടിത്തറ. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും ഇവര്‍ വാദിക്കും.<br />
<br />
<a name='more'></a><br />
<br />
യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ വാദം ഉടലെടുക്കുന്നത്. ശാസ്ത്രത്തെ വിശദീകരിക്കുന്ന ഏത് നിര്‍വചനവും പറയുന്നത് ഗവേഷണ നിരീക്ഷണങ്ങളിലൂടെ സ്വതന്ത്രമായി പ്രപഞ്ചത്തെയും പ്രകൃതിയെയും പഠിക്കാനുള്ള ഒരു മാര്‍ഗമാണ് ശാസ്ത്രം എന്നാണ്. ശാസ്ത്രം എന്താണെന്നും എന്തല്ലെന്നും കൃത്യമായി ഈ ലളിതമായ നിര്‍വചനങ്ങളില്‍ തന്നെയുണ്ട്. പ്രപഞ്ചത്തിനുള്ളിലുള്ളതിനെ -നമുക്ക് നിരീക്ഷണ വിധേയമായതിനെ- പഠിക്കാന്‍ മാത്രം പ്രാപ്തമാണ് ശാസ്ത്രം എന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തതോ ഗവേഷണ യോഗ്യമല്ലാത്തതോ പദാര്‍ഥപ്രപഞ്ചത്തിന് പുറത്തുള്ളതോ ആയ കാര്യത്തെ പറ്റി എന്തെങ്കിലും പറയാന്‍ ശാസ്ത്രത്തിന് സാധിക്കുകയില്ല എന്നര്‍ഥം. അത്തരത്തിലുള്ള അറിവിനും വിജ്ഞാനത്തിനും നാം മറ്റു ജ്ഞാനമാര്‍ഗങ്ങള്‍ തേടണമെന്ന് ചുരുക്കം.<br />
<br />
ഏറെ രസകരമായ വസ്തുതയെന്തെന്നു വെച്ചാല്‍, 'ശാസ്ത്രീയമായി തെളിയിക്കാത്തതൊന്നും സ്വീകരിക്കരുത്' എന്ന ഈ പ്രസ്താവന സ്വയം തന്നെ ഖണ്ഡിക്കുന്നതാണ് എന്നതാണ്. അഥവാ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് ഒന്നും സ്വീകരിക്കരുത്' എന്ന പ്രസ്താവന തന്നെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല! ശാസ്ത്രീയമായി തെളിയിക്കണമെങ്കില്‍ അത് ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ യോഗ്യമായിരിക്കണം. ഈയൊരു വാചകമോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വാചകമോ തെറ്റോ ശരിയോ എന്ന് തെളിയിക്കാന്‍ പോലും ശാസ്ത്രം കൊണ്ട് സാധിക്കുകയില്ല.<br />
<br />
ശാസ്ത്രത്തിന്റെ അടിസ്ഥാനം ശാസ്ത്രമല്ല!<br />
<br />
ശാസ്ത്രമല്ലാത്ത ഒരു ജ്ഞാനമാര്‍ഗവും സ്വീകരിക്കില്ലെന്ന് വാശിപിടിക്കുന്നവര്‍ക്ക് ശാസ്ത്രത്തെ തന്നെ തള്ളേണ്ടി വരും എന്നതാണ് മറ്റൊരു രസകരമായ വസ്തുത. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ഏതാനും തത്ത്വശാസ്ത്രപരമായ അനുമാനങ്ങള്‍ (Philosophical Assumptions) ആണ്! അതില്‍ ചിലത് നമുക്ക് പരിശോധിക്കാം:<br />
<br />
1. കാര്യകാരണബന്ധം<br />
<br />
പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാര്യകാരണ ബന്ധിതമാണ് (Cause effect relation) എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. ഈയൊരുകാര്യം നിരീക്ഷണങ്ങളിലൂടെ യുക്തിപരമായി നാം അനുമാനിച്ച ഒരു കാര്യമാണ്. ഏതെങ്കിലും ഒരു ലബോറട്ടറിയില്‍ അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ കണ്ടെത്തിയതോ കണ്ടെത്താനാകുന്നതോ അല്ല ഇത്.<br />
<br />
2. ഗണിതശാസ്ത്രം<br />
<br />
ഗണിതത്തെ ഒരു സാര്‍വലൗകിക ഭാഷയായി അംഗീകരിച്ചുകൊണ്ടാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. 1+1=2 എന്നത് ഒരു ഗവേഷണ ശാലയിലും പരീക്ഷിച്ചു തെളിയിക്കപ്പെട്ടതല്ല.<br />
<br />
3. Spacial Regularity<br />
<br />
ശാസ്ത്രീയമായി ഒരു വിഷയത്തില്‍ നാമെത്തുന്ന conclusion മറ്റൊരിടത്തും അതേപോലെ ബാധകമാണ് എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. അഥവാ ഇന്ത്യയില്‍ ഒരു പരീക്ഷണം നടത്തിയാല്‍ നമുക്ക് കിട്ടുന്ന ഫലം തന്നെയായിരിക്കും അമേരിക്കയില്‍ അതേ പരീക്ഷണം നടത്തിയാലും ലഭിക്കുക. ഈയൊരു അനുമാനം സ്വീകരിച്ചില്ലെങ്കില്‍ എല്ലാ പരീക്ഷണവും ലോകത്തിന്റെ യ ഓരോ മുക്കിലും മൂലയിലും പോയി പരീക്ഷിച്ച് തെളിയിച്ചാലേ സ്വീകരിക്കൂ എന്ന് പറയേണ്ടി വരും.<br />
<br />
4. Temporal Regularity<br />
<br />
നിരീക്ഷിക്കുന്ന ഏതൊരു ശാസ്ത്രീയ പ്രതിഭാസത്തിനും നിത്യമായ നിലനില്പ് ഉണ്ട് എന്ന അനുമാനമാണിത്. കാലാന്തരത്തില്‍ പ്രകൃതിനിയമങ്ങള്‍ നിത്യമാണ് അഥവാ ഇന്ന് നാം പരീക്ഷണം നടത്തി തെളിയിച്ചത് ഇന്നലെയും നാളെയും ആയിരം കൊല്ലം കഴിഞ്ഞും അങ്ങനെ തന്നെയായിരിക്കും എന്ന അനുമാനം. ഈ അനുമാനമില്ലെങ്കില് എല്ലാ പരീക്ഷണങ്ങളും ഓരോ സെക്കന്റിലും ആവര്‍ത്തി ച്ചു തെളിയിച്ചാലേ അത് ശാസ്ത്രീയമായി തെളിയിച്ചെന്ന് പറയാനൊക്കൂ! അഥവാ ന്യൂട്ടന് ഗുരുത്വാകര്‍ഷണം അന്ന് കണ്ടെത്തിയെന്നു വെച്ച് അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് പറയാനൊക്കില്ല. അത് ഓരോ പ്രദേശത്തും ഓരോ സെക്കന്റിലും ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടേയിരിക്കണം!<br />
<br />
ഇങ്ങനെ ശാസ്ത്രം മുന്നോട്ട് പോകുന്നത് തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത, തെളിയിക്കാന്‍ സാധ്യമല്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ്. ജ്ഞാനമാര്‍ഗമായി ശാസ്ത്രമല്ലാതെ ഒന്നും അംഗീകരിക്കുകയില്ലെന്ന് വാദിക്കുന്നവര്‍ ശാസ്ത്രത്തെ തന്നെ തള്ളിപ്പറയേണ്ടി വരുമെന്ന് ചുരുക്കം. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ശാസ്ത്രത്തിലല്ല!<br />
<br />
ശാസ്ത്രം സര്‍വകാല സത്യങ്ങളല്ല<br />
<br />
ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് തന്നെ തുടര്‍ച്ചയായ പഠനപ്രക്രിയ (continuous process of learning) എന്നാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതിയാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഒരിക്കലും അവസാനവാക്കുകളില്ല. ഒരു കാര്യത്തിലും ശാസ്ത്രം അന്തിമമായ തീര്‍ച്ചയിലേക്ക് എത്തുകയില്ല.<br />
<br />
ശാസ്ത്രത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കാന്‍ സാധാരണായി എടുക്കുന്ന black swan analogy തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് ഇത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഇത്തരത്തില്‍ ഒരു പരീക്ഷണം ചെയ്യുന്നത് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ നാം പഠനവിധേയമാക്കിയാണ്. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് ശാസ്ത്രത്തിന്റെ രീതി. ഇവിടെ അരയന്നങ്ങളുടെ നിറം കറുപ്പാണ് എന്നത് ഒരിക്കലും അവസാനവാക്കായി പരിഗണിക്കപ്പെടാന്‍ പറ്റില്ല. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടരുന്നത് കൊണ്ട് തന്നെ ഏതു നിമിഷവും പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടാനും ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ മാറാനും സാധ്യതയുണ്ട്.<br />
<br />
കാള്‍പോപ്പര്‍ മുന്നോട്ട് വെച്ച Falsifiabiltiy എന്ന രീതി ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. ഒരു കാര്യം ശാസ്ത്രീയമാകണമെങ്കില് അത് 'ഫാള്‍സിഫിയബിള്‍' ആയിരിക്കണം എന്ന കാര്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ശാസ്ത്രത്തില്‍ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നതാണ് Falsifiabiltiy. ശാസ്ത്രം തെളിയിക്കുന്ന ഏതൊരു കാര്യത്തിലും അത് തെറ്റാനോ മാറാനോ ഉള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ടായിരിക്കും അത് തെളിയിക്കുന്നത്.<br />
<br />
പലപ്പോഴും ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് പലരും ശാസ്ത്രത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുന്നത്. ശാസ്ത്രം ഒരു കാര്യം പറയുന്നെങ്കില്‍, നമ്മുടെ നിരീക്ഷണ പരിധിയില്‍ ഇപ്പോഴുള്ള നിഗമനം അങ്ങനെയാണ് എന്ന് മാത്രമാണ് അതിന്റെ അര്‍ഥം. മതഗ്രന്ഥങ്ങളില്‍ അശാസ്ത്രീയത തിരയുന്ന യുക്തിവാദികള്‍ പലപ്പോഴും വിസ്മരിക്കുന്നതും ഈയൊരു വസ്തുതയാണ്.<br />
<br />
ഉദാഹരണത്തിന് ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിരുന്നത് സൂര്യന് ചലിക്കാതെ അങ്ങനെത്തന്നെ നില്‍ക്കുകയാണ് എന്നതായിരുന്നു. അന്നത്തെ നമ്മുടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അത്തരത്തില്‍ ഒരു നിഗമനത്തിലാണ് നമ്മെ എത്തിച്ചത്. അക്കാലത്ത് ഒരുപാട് ഇസ്ലാം വിമര്‍ശകരുടെ ഏറ്റവും പ്രധാന ആയുധവും ഇത് തന്നെയായിരുന്നു. കാരണം ക്വുര്‍ആനില്‍ സൂര്യന് ചലിച്ചുകൊണ്ടിരിക്കുന്നു എന്ന ഒരു വാചകമുണ്ട്. അത് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് 'കണ്ടോ ക്വുര്‍ആനില്‍ പച്ചയായ അബദ്ധം' എന്ന് പറഞ്ഞ് എത്രയോ പേജുകളും സ്റ്റേജുകളുമാണ് ഇസ്ലാം വിമര്‍ശകര്‍ ആഘോഷിച്ചത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ സൂര്യന്റെ ചലനം നമ്മുടെ നിരീക്ഷണത്തില്‍ പെടുകയും ചലിക്കുന്നില്ലെന്ന നിഗമനം തിരുത്തുകയും ചെയ്തു. ശാസ്ത്രത്തിന്റെ അന്നത്തെ ആ ഒരു നിഗമനം സര്‍വകാല സത്യമാണെന്ന് കരുതി ആഘോഷിച്ചു നടന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?<br />
<br />
ശാസ്ത്രവും ദൈവവും<br />
<br />
പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രം എന്ന് പറയുമ്പോള്‍ തന്നെ പദാര്‍ഥങ്ങള്‍ക്ക് അതീതമായ ദൈവം, പരലോകം, ആത്മാവ്, സ്നേഹം, വെറുപ്പ് എന്നിവയെല്ലാം ശാസ്ത്രത്തിന്റെ ജ്ഞാനമാര്‍ഗ പരിധിയുടെ പുറത്താണ് എന്ന് വ്യക്തമാണ്. അഥവാ ഇവയെ പറ്റിയൊന്നുമുള്ള അറിവ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് നമുക്ക് നേടിയെടുക്കാന്‍ സാധിക്കുകയില്ല. ഇത് ശാസ്ത്രത്തിന്റെ ഒരു പോരായ്മയായി പറഞ്ഞ് ശാസ്ത്രത്തെ വിലകുറച്ച് കാണുന്നത് വിശ്വാസികളല്ല. മറിച്ച് ശാസ്ത്രത്തിന്റെ മേഖലയല്ലാത്ത ഒന്നില്‍ ശാസ്ത്രത്തിന് പറയാന്‍ സാധിക്കണം എന്ന് വാശിപിടിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ദൈവത്തെ കുറിച്ചോ ആത്മാവിനെ കുറിച്ചോ പരലോകത്തെ കുറിച്ചോ ഒക്കെ ശാസ്ത്രം എന്തുകൊണ്ട് സംസാരിക്കുന്നില്ലേ എന്ന ചോദ്യം തീവണ്ടി ആകാശത്തുകൂടെ യാത്ര ചെയ്യാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നത് പോലെ ബാലിശമാണ്.<br />
<br />
ശാസ്ത്രത്തിന്റെ മേഖല മനസ്സിലാക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ള ഉദാഹരണം തന്നെയെടുക്കാം. ഒരു കവിതയെടുത്ത് അതിന്റെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ ഒരാള്‍ നമ്മോട് ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാകും? എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ കവിതകളുടെ സാഹിത്യഭംഗിയെ നിഷേധിക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.<br />
<br />
മറ്റൊരുദാഹരണം പറയുകയാണെങ്കില്‍, സ്നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥ പ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?<br />
<br />
ഇവിടെയാണ് സയന്റിസം ബാധിച്ച തലച്ചോറുകളില്‍ നിന്ന് വരുന്ന 'ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തില്‍ വിശ്വസിക്കുകയില്ല' എന്ന യുക്തി എത്രമാത്രം ബാലിശമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വിശ്വാസികള്‍ ഉണ്ടെന്ന് വാദിക്കുന്ന ദൈവം ഒരിക്കലും പ്രപഞ്ചത്തിനകത്തുള്ള എന്തെങ്കിലും ഭൗതികവസ്തുവല്ല. മറിച്ച് പ്രപഞ്ചാതീതനായ, പദാര്‍ഥാതീതനായ ഒരു അസ്തിത്വത്തെ പറ്റിയാണ് വിശ്വാസികള്‍ സംസാരിക്കുന്നത്. പ്രപഞ്ചത്തിനുള്ളിലുള്ള, ഗവേഷണനിരീക്ഷണ യോഗ്യമായവയെ പറ്റി മാത്രം പഠിക്കാന്‍ യോഗ്യമായ ശാസ്ത്രം ഉപയോഗിച്ച് പ്രപഞ്ചത്തിന് അതീതനായ, പദാര്‍ഥങ്ങള്‍ക്ക് അതീതനായ സ്രഷ്ടാവിനെ തെളിയിക്കണം എന്ന് പറയുന്നത് ശുദ്ധ അജ്ഞതയല്ലെങ്കില്‍ മറ്റെന്താണ്? സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!<br />
<br />
ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥ പ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെ കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്!<br />
<br />
അബ്ദുല്ലാ ബാസിൽ സി.പി<br />
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-58143505026244466262019-09-24T18:27:00.000+05:302019-09-24T18:27:06.113+05:30യുക്തി : അന്വേഷണ മാർഗമോ ആത്യന്തിക സത്യമോ?<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHfBsvws3yeP7CMeRWV3BDhoKqzu28RpWhVWcV5qqwqVpci_pUmn14g6hMyrO8_CMMtU-37cVHaFUL3ZXBSnGnVudY6neA-zVDpuKG7bsZRpVW6Ws-l_yLZVufMjzszNTmGionOCbpitI/s1600/IMG_20190924_145606.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="582" data-original-width="715" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHfBsvws3yeP7CMeRWV3BDhoKqzu28RpWhVWcV5qqwqVpci_pUmn14g6hMyrO8_CMMtU-37cVHaFUL3ZXBSnGnVudY6neA-zVDpuKG7bsZRpVW6Ws-l_yLZVufMjzszNTmGionOCbpitI/s320/IMG_20190924_145606.jpg" width="320" /></a></div>
<br />
<br />
രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക?<br />
<br />
ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം നിറച്ച ബോട്ടില്‍ ആദ്യം താഴെയെത്തും എന്നായിരിക്കും. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കൊരു മറുപടിയേയുള്ളൂ; അത് സാമാന്യയുക്തി (Common Sense) ആണല്ലോ എന്ന്! വെള്ളം നിറച്ച ബോട്ടിലിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് അതായിരിക്കും ആദ്യം താഴെയെത്തുന്നത്. ഇതാണ് അതിലെ സാമാന്യ യുക്തി.<br />
<br />
എന്നാല്‍ ഈ കാര്യം ശാസ്ത്രീയ സമവാക്യങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാലോ പരീക്ഷിച്ചു നോക്കിയാലോ മാത്രമാണ് നമ്മുടെ സാമാന്യയുക്തി പറയുന്നതല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. വെള്ളം നിറച്ച ബോട്ടിലും കാലിയായ ബോട്ടിലും ഒരേ സമയത്ത് താഴെ പതിക്കും എന്നതാണ് വസ്തുത. പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്കാര്‍ക്കും ദഹിക്കാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.<br />
<br />
<a name='more'></a><br /><br />
ഇങ്ങനെ നമ്മുടെ സാമാന്യയുക്തിയില്‍ നാം ശരിയെന്ന് സംശയലേശമന്യെ വിധിയെഴുതുന്ന എത്രയെത്ര കാര്യങ്ങളാണ് തീര്‍ത്തും അബദ്ധമാണെന്ന് ശാസ്ത്രീയമായിത്തന്നെ നമുക്ക് നേരിട്ട് ബോധ്യപ്പെടുന്നത്! ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഒരാളുടെയും ഭൂമിയില്‍ തന്നെ താമസിക്കുന്ന മറ്റൊരാളുടെയും കയ്യിലുള്ള വാച്ചില്‍ ഒരേ സമയം സെറ്റ് ചെയ്താല്‍, പിന്നീട് അവര്‍ തിരിച്ചു സംഗമിക്കുമ്പോള്‍ ഭൂമിയില്‍ തന്നെ താമസമാക്കിയ ആള് കൂടുതല്‍ സമയം ജീവിച്ചിട്ടുണ്ടാകുമെന്നും യാത്രികന് അതില്‍ കുറവ് സമയം മാത്രമെ കിട്ടിയിട്ടുണ്ടാവുകയുള്ളൂ എന്നുമുള്ള സമയത്തിന്റെ ആപേക്ഷികത ശാസ്ത്രം നമ്മോട് പറയുമ്പോള്‍ അത് വിസ്മയത്തോടെ കേട്ടിരിക്കാനും അംഗീകരിച്ചുവെന്ന് വരുത്തിത്തീര്ക്കാനുമല്ലാതെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ എത്രപേര്‍ക്ക് കഴിയും?<br />
<br />
സാമാന്യയുക്തിയും ശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ശാസ്ത്ര സെമിനാറുകളില്‍ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുമ്പോള്‍ അത് ചില പുനര്‍വിചിന്തനങ്ങളിലേക്കാണ് നമ്മെ നയിക്കേണ്ടത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയോ ക്വാണ്ടം ഭൗതികത്തിന്റെയോ 'യുക്തിക്ക് നിരക്കാത്ത' വസ്തുതകളെപ്പറ്റി മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിട്ട് ബോധ്യപ്പെടാവുന്ന വസ്തുതകള്‍ പോലും പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്ക് അയുക്തിയായി തോന്നുന്ന വസ്തുതകളും ഒരുപാടാണ്. പറഞ്ഞുവരുന്നത്, നമ്മുടെ സാമാന്യയുക്തിയുടെ പരിമിതികളെപ്പറ്റി തന്നെയാണ്. ഭൗതികലോകത്ത് നമുക്ക് പരീക്ഷിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ഥ്യങ്ങളെ പോലും പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സാമാന്യയുക്തിക്ക് സാധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. യുക്തിയുടെ ഈ പരിമിതി സമ്മതിക്കാന്‍ പോലുമുള്ള വിനയം നമ്മളില്‍ പലരും കാണിക്കാറില്ല എന്ന് മാത്രം.<br />
<br />
'യുക്തിക്ക് നിരക്കാത്തതെല്ലാം തള്ളിക്കളയണം!'<br />
<br />
കേള്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകമായി തോന്നുന്ന ഒരു വാക്യമാണിത്. സ്വന്തം ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെല്ലാം തള്ളിക്കളയുന്നതാണ് പലരുടെയും പ്രഖ്യാപിത ആദര്‍ശം! ഭൗതികപദാര്‍ഥ പ്രപഞ്ചത്തെ പറ്റി അറിവ് നേടാനുള്ള; ഏറ്റവും ആശ്രയിക്കാവുന്ന സ്രോതസ്സായ ശാസ്ത്രത്തിന്റെ രീതികളിലൂടെ തെളിയിക്കപ്പെടുന്ന കാര്യങ്ങളില്‍ പോലും പലതും നമുക്ക് സാമാന്യയുക്തികൊണ്ട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്ന് നാം കണ്ടു. ഇങ്ങനെയുള്ളവര്‍ യുക്തിക്ക് നിരക്കാത്ത, എന്നാല്‍ പരീക്ഷിച്ചു ബോധ്യപ്പെടാവുന്ന മേല്പറഞ്ഞ വിഷയങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക? യുക്തിക്ക് നിരക്കുന്നില്ലെന്നു പറഞ്ഞ് അത്തരം യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയുമോ അതോ അവിടെ തങ്ങളുടെ പ്രഖ്യാപിത പ്രമാണമായ 'യുക്തി'യെ മാറ്റിവെക്കുമോ?<br />
<br />
പലപ്പോഴും ദൈവത്തെ നിഷേധിക്കാന്‍ നിരീശ്വരവാദികള്‍ ഉന്നയിക്കുന്നതും ഇതേ വാദമാണ്. എന്തുകൊണ്ട് ദൈവത്തെ നിഷേധിക്കുന്നുവെന്ന ചോദ്യത്തിന് ഒട്ടുമിക്ക നിരീശ്വരവാദികളുടെയും ഒന്നാമത്തെ ഉത്തരം തന്നെ ദൈവവിശ്വാസം യുക്തിക്ക് നിരക്കുന്നതല്ല എന്നതാണ്. തങ്ങളുടെ യുക്തിയെ തെറ്റുപറ്റാത്തതും കുറ്റമറ്റതുമായി മനസ്സിലാക്കുന്ന ഒരുതരം അഹന്ത അറിഞ്ഞോ അറിയാതെയോ ബാധിച്ചവര്‍ക്ക് മാത്രമെ ഇത്തരത്തില്‍ പ്രതികരിക്കാനാവൂ.<br />
<br />
യുക്തി എന്നത് ആപേക്ഷികമാണെന്നും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നുമുള്ള അടിസ്ഥാന വസ്തുത പോലും അംഗീകരിക്കാന്‍ തയാറാവാത്തവരാണ് പലരും. യുക്തി എന്നത് ഏകശിലാത്മകവും സാര്‍വത്രികവുമായ ഒന്നാണെന്ന തെറ്റുധാരണ ഇവരെ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് പലപ്പോഴും ഇവരുടെ സംസാരങ്ങള്‍. എനിക്ക് യുക്തിയായി തോന്നുന്നത് മറ്റൊരാള്‍ക്ക് അയുക്തിയായി തോന്നാം. നമ്മുടെ അറിവും ചിന്താശേഷിയും സാഹചര്യങ്ങളുമെല്ലാം നമ്മുടെ യുക്തിചിന്തയെ ബാധിക്കുന്ന ഘടകങ്ങളാണ്.<br />
<br />
നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തലച്ചോറില്‍ നടക്കുന്ന വിവരപ്രക്രിയയാണ് ചിന്ത. യുക്തിയും അയുക്തിയും ആ ചിന്തയുടെ ഭാഗമാണ്. നമുക്ക് ലഭിക്കുന്ന അറിവുകള്‍ കൃത്യമല്ലെങ്കില്‍, അല്ലെങ്കില്‍ പൂര്‍ണമല്ലെങ്കില്‍ സ്വാഭാവികമായും നമ്മുടെ യുക്തിചിന്തയിലൂടെ നാം എത്തുന്ന തീരുമാനങ്ങളിലും അബദ്ധങ്ങള്‍ സ്വാഭാവികമാണ്. അറിവിനായി നാം ആശ്രയിക്കുന്ന പഞ്ചേന്ദ്രിയങ്ങളായാലും ശാസ്ത്രീയ വിജ്ഞാന മാര്‍ഗങ്ങളായാലും എല്ലാറ്റിനും പരിധിയും പരിമിതികളും ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്ത സ്ഥിതിക്ക് നമ്മുടെ യുക്തിക്ക് അപ്രമാദിത്വം കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് നാം ന്യായീകരിക്കുക?<br />
<br />
യുക്തിചിന്ത ആവശ്യമില്ലെന്നാണോ?<br />
<br />
ഒരിക്കലുമല്ല! നമ്മുടെ അറിവിന്റെയും ചിന്തയുടെയും യുക്തിയുടെയും പരിമിതികളെ പറ്റി പറയുന്നത് ഒരിക്കലും യുക്തിയുപയോഗിക്കേണ്ടതില്ല എന്നോ യുക്തിപരമായ അന്വേഷണങ്ങള്‍ അനാവശ്യമാണെന്നോ പറയാനല്ല. മറിച്ച് തങ്ങള്‍ക്ക് യുക്തിപരമായി തോന്നുന്നതാണ് ആത്യന്തിക സത്യം എന്ന നിലപാടിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്താനാണ്. ആപേക്ഷികമായി നമുക്ക് യുക്തിയെന്നു തോന്നുന്നത് ഒരിക്കലും സര്‍വകാല ആത്യന്തിക ശരികള്‍ ആയിക്കൊള്ളണം എന്നില്ല. എന്നാല്‍ അതേസമയം തന്നെ ആത്യന്തികമായ സത്യത്തിലേക്ക് നമ്മെ നയിക്കാന്‍ യുക്തിചിന്ത ഒരു മാര്‍ഗമായി ഉപയോഗിക്കാനും സാധിക്കും.<br />
<br />
ആദ്യം പറഞ്ഞ ഉദാഹരണത്തിലേക്ക് തന്നെ തിരിച്ചുവരാം. സാമാന്യയുക്തി ഉപയോഗിച്ചപ്പോള്‍ ഭാരംകൂടിയ വസ്തു ആദ്യം നിലത്ത് പതിക്കും എന്നായിരുന്നു നാം അനുമാനിച്ചിരുന്നത്. അഥവാ ശാസ്ത്രീയമായി നമ്മള് പരീക്ഷിച്ചു ബോധ്യപ്പെടുന്ന കാര്യമല്ല നമുക്ക് ആദ്യം യുക്തിപരമായി അനുഭവപ്പെട്ടത്. എന്നാല്‍ പരിമിതികള്‍ ഉണ്ടെങ്കിലും ശാസ്ത്രം എന്നത് ഭൗതിക പ്രപഞ്ചത്തെ പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു സ്രോതസ്സാണെന്നും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമുക്ക് ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനാകും എന്നും യുക്തിപരമായി ചിന്തിച്ചാല്‍ നമുക്ക് ബോധ്യമാകും. ആ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പരീക്ഷണം നടത്തുകയും താന്‍ സംഭവിക്കില്ലെന്ന് സാമാന്യ യുക്തികൊണ്ട് വിധിയെഴുതിയ കാര്യം സംഭവിക്കുമെന്ന് ബോധ്യപ്പെട്ടു എന്നും കരുതുക. എങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം ആ പരീക്ഷിച്ച് ബോധ്യപ്പെട്ട സത്യം ഉള്‍ക്കൊള്ളലാണ് കരണീയം. അതിനുപകരം വീണ്ടും തന്റെ സാമാന്യയുക്തിക്ക് നിരക്കുന്നില്ലെന്ന് പറഞ്ഞു നിഷേധിക്കുകയാണെങ്കില്‍ അതിനെയാണ് സാമാന്യയുക്തിയെ സത്യം കണ്ടെത്താനുള്ള മാര്‍ഗമാക്കുന്നതിന് പകരം സാമാന്യയുക്തിയെ തന്നെ ആത്യന്തിക സത്യമായി ഗണിക്കല്‍ എന്ന് പറയുന്നത്.<br />
<br />
ഭൗതിക വിഷയങ്ങളില്‍ ഈയൊരു കാര്യം അംഗീകരിക്കുകയും അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നിരീശ്വരവാദികള്‍ക്ക് പക്ഷേ, ഇതേ തത്ത്വം മതത്തിന്റെ വിഷയത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യുക്തിപരമായ ഒരുപാട് വാദങ്ങള്‍ വിശ്വാസികള്‍ ഉന്നയിക്കുമ്പോള്‍ സത്യാന്വേഷണത്തിലെ ഒരു മാര്‍ഗമെന്ന നിലക്ക് യുക്തിചിന്തയെ ഉപയോഗിക്കാന്‍ തയ്യാറാവുന്നതിന് പകരം സ്ഥലകാല പരിമിതികള്‍ക്കുള്ളിലുള്ള തന്റെ പരിമിതമായ 'സാമാന്യയുക്തി'ക്ക് ദൈവത്തെ അംഗീകരിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് യുക്തിവാദികള്‍ ചെയ്യാറുള്ളത്!<br />
<br />
ഇവിടെയാണ് യുക്തിയെ പ്രമാണമാക്കുന്നതും യുക്തിയിലൂടെ പ്രമാണങ്ങളിലേക്ക് എത്തിച്ചേരുന്നതും വ്യത്യാസപ്പെടുന്നത്. സത്യം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലക്ക് ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാനും യുക്തിചിന്തയെ ഉപയോഗിക്കാനും തന്നെയാണ് ക്വുര്‍ആനും ആവശ്യപ്പെടുന്നത്:<br />
<br />
''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്'' (ക്വുര്‍ആന്‍ 88:17-20).<br />
<br />
ഇങ്ങനെ പഠനത്തിനും ചിന്തക്കും പ്രോത്സാഹനം നല്‍കുക മാത്രമല്ല അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വര്‍ആന്‍:<br />
<br />
''...അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (ക്വുര്‍ആന്‍ 7:179).<br />
<br />
കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ നാല്കാലികളോട് ഉപമിക്കുകയും അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ... എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നു. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:<br />
<br />
''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെ പറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).<br />
<br />
അഥവാ, ഈ സൃഷ്ടിപ്പിനെ പറ്റിയും ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളെ പറ്റിയും സദാ ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടുകൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തിന്റെ മഹത്ത്വം മനസ്സിലാക്കുവാനും ആ ഏകദൈവത്തിന് കീഴ്പെട്ട് ജീവിക്കുവാനുമാണ് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്.<br />
<br />
ചുരുക്കിപ്പറഞ്ഞാല്‍ യുക്തിയെ സത്യാന്വേഷണത്തിനുള്ള മാര്‍ഗമായി അവലംബിക്കുന്നവര്‍ക്ക് ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നും അവനെ അംഗീകരിക്കുകയും അവന്റെ കല്പനകള് അനുസരിക്കുകയുമാണ് മോക്ഷത്തിന്റെ വഴിയെന്നും ബോധ്യപ്പെടാന്‍ പ്രയാസമില്ല. എന്നാല്‍ അതിനുപകരം തന്റെ പരിമിതമായ യുക്തിയെ തന്നെ അവസാനവാക്കായി സ്വീകരിക്കുകയും അതിനപ്പുറത്തേക്കുള്ള പഠനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വന്തം യുക്തിയില്‍ ഊറ്റംകൊള്ളുകയും സ്വയം 'യുക്തിവാദി'യെന്നു വിശേഷിപ്പിച്ച് ദൈവാസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു.<br />
<br />
വെളിപാടുകളിലെ യുക്തി<br />
<br />
'ദൈവാസ്തിത്വത്തിന് മതവിശ്വാസികള്‍ യുക്തിപരമായി ഉന്നയിക്കുന്ന വാദങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ദൈവമുണ്ടെന്ന് തോന്നിപ്പോകും. എന്നാല്‍ അതൊക്കെ അംഗീകരിച്ച് ഇവരുടെ മതത്തിന്റെ വിശ്വാസങ്ങളെ ഒന്ന് പരിശോധിച്ചാലോ, അവിടെ ഈ യുക്തിയൊന്നും ഒട്ടു കാണാനുമില്ല!'<br />
<br />
കേരളത്തിലെ പ്രശസ്തനായ ഒരു നാസ്തിക പ്രചാരകന് ഈയടുത്ത് പ്രസംഗിച്ചതാണിത്. യുക്തിപരമായി ദൈവാസ്തിത്വത്തിന് വിശ്വാസികളുടെ ഭാഗത്ത് നിന്നുന്നയിക്കുന്ന വാദങ്ങള്‍ക്ക് മുമ്പിലുള്ള ഒരു കീഴടങ്ങല്‍ കൂടിയാണ് ഈ വാചകങ്ങള്‍. യുക്തിപരമായി മുന്‍വിധികളില്ലാതെ അന്വേഷിക്കാനിറങ്ങുന്നവര്ക്ക് ദൈവത്തെ അംഗീകരിക്കാതെ നിവൃത്തിയില്ല എന്നതിന്റെ അവസാനത്തെ ഒരുദാഹരണം മാത്രം. എങ്കിലും അദ്ദേഹം പിന്നീട് ഉന്നയിച്ചത് പലരും പൊതുവെ ഉന്നയിക്കാറുള്ള ഒരു കാര്യമാണ്. അഥവാ ദൈവമുണ്ടെന്ന് തെളിയിക്കാനും അവന് പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും അതീതനാണെന്ന് തെളിയിക്കാനും അവന് സര്‍വശക്തനാണെന്നും എല്ലാറ്റിനും കഴിവുള്ളവനാണെന്നും തെളിയിക്കാനും യുക്തിയുപയോഗിക്കുന്ന വിശ്വാസികള്‍, പിന്നീട് മതത്തിനകത്തേക്ക് എത്തുമ്പോള്‍ യുക്തിയുപയോഗിക്കുന്നില്ല എന്നതാണ് വിമര്‍ശനത്തിന്റെ ആകെത്തുക. മുഹമ്മദ് നബി ﷺ യുടെ ഇസ്റാഅ്, മിഅ്റാജ് യാത്രയും യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങി കരയിലേക്ക് എത്തിച്ചതും ചന്ദ്രനെ പിളര്‍ത്തിയെന്ന വിഷയവുമെല്ലാം എടുത്തിട്ട് ഓരോന്നിന്റെയും യുക്തിയന്വേഷിക്കുന്നതാണ് ദയനീയമായ കാഴ്ച.<br />
<br />
ചിന്തയിലൂടെയും പഠനഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. ആ സ്രഷ്ടാവിന്റെ ദൂതനാണ് മുഹമ്മദ് നബി ﷺ എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങള്‍ ദൈവത്തില്‍നിന്ന് ദിവ്യബോധനമായി (വഹ്യ്) ലഭിച്ചതാണ്. പ്രവാചക ചര്യ അഥവാ സുന്നത്ത് അല്ലാഹു പഠിപ്പിച്ച, ക്വുര്‍ആനിന്റെ വ്യാഖ്യാനമാണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യ യുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന് തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം. കാരണം, അവന്റെ ബുദ്ധിയെ പോലും സൃഷ്ടിച്ച, അറിവിനും കഴിവിനും പരിധികളില്ലാത്ത ദൈവത്തില്‍ നിന്നാണ് അത് എന്ന് അവന് പഠനത്തിലൂടെ ബോധ്യപ്പെട്ടതാണ്.<br />
<br />
ഒരു ഉദാഹരണമെടുക്കാം; ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം, ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മുഹമ്മദ് നബി ﷺ മസ്ജിദുല്‍ ഹറമില്‍നിന്ന് മസ്ജിദുല്‍ അക്വ്സയിലേക്കും അവിടെനിന്ന് ആകാശലോകത്തേക്കും രാപ്രയാണം നടത്തിയതായി കാണുന്നു. (എഴാകാശങ്ങള്ക്ക് അപ്പുറത്തേക്ക് ഒരു രാത്രികൊണ്ട് നബി ﷺ യാത്രചെയ്ത് തിരിച്ചുവന്നതായി ഹദീഥുകളും വ്യക്തമാക്കിത്തരുന്നു). ഇവിടെ ചില ചോദ്യങ്ങള്‍ സ്വാഭാവികം: എങ്ങനെയാണ് ഒരു രാത്രികൊണ്ട് എഴാകാശങ്ങളുടെ അപ്പുറത്തേക്ക് പോയി തിരിച്ചുവരാന്‍ സാധിക്കുക? അതിനുള്ള സാങ്കേതികവിദ്യ അന്നുണ്ടോ? ബഹിരാകാശത്തിലൂടെ സഞ്ചരിക്കാന്‍ മുഹമ്മദ് നബി ﷺ ക്ക് ഓക്സിജന്‍ ആവശ്യമല്ലേ?<br />
<br />
യഥാര്‍ഥത്തില്‍ ദൈവമുണ്ടെന്നും അവന് സര്‍വശക്തനാണെന്നും മുഹമ്മദ് നബി ﷺ അവന്റെ പ്രവാചകനാണെന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം തീര്‍ത്തും ബാലിശമായ ചോദ്യങ്ങള്‍ മാത്രമാണ്. കാരണം അവന് ബോധ്യപ്പെട്ടു വിശ്വസിച്ചത് എല്ലാറ്റിനും കഴിവുള്ള ഒരു ദൈവത്തിലാണ്. അഥവാ ഭൗതികമായ കാര്യകാരണങ്ങള്‍ക്ക് അതീതമായി ഇടപെടാന്‍ സാധിക്കുന്ന ഒരു അഭൗതിക അസ്തിത്വത്തിലാണ് അവന് വിശ്വസിച്ചത്. അതുകൊണ്ട് തന്നെ ശ്വസിക്കാന്‍ ഓക്സിജന്‍ വേണമെന്നതും യാത്ര ചെയ്തുവരാന് ഇത്ര സമയം ആവശ്യമായി വരുമെന്നതുമടക്കം എല്ലാ ഭൗതിക കാര്യകാരണങ്ങള്‍ക്കും അതീതമായി ഇടപെടാനും അതൊന്നുമില്ലാതെ തന്നെ എന്തും സാധ്യമാക്കാനും ആ ദൈവത്തിന് സാധിക്കും.<br />
<br />
യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന് കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല. 'അവന് എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണ ബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മുഹമ്മദ് നബി ﷺ യെ ഒരു രാത്രി കൊണ്ടെന്നല്ല ഒരു നിമിഷം പോലുമില്ലാതെ അവനുദ്ദേശിക്കുന്നിടത്തേക്ക് കൊണ്ടുപോകാനും ശ്വസിക്കാനും മറ്റെല്ലാറ്റിനും സൗകര്യമൊരുക്കാനും സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്? 'പടച്ചവന് എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്നത് മനസ്സിലാക്കിയ ഒരാള്‍ ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല. ഇങ്ങനെയാണ് ഇവരുന്നയിക്കുന്ന ഏത് കാര്യത്തിന്റെയും അവസ്ഥ. മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിൗക്ക് വേണ്ട സൗകര്യമൊരുക്കാനോ ചന്ദ്രനെ പിളര്‍ത്താനോ കഴിവുകള്‍ക്ക് പരിമിതിയില്ലാത്ത ദൈവത്തിന് സാധിക്കില്ലെന്ന് വന്നാലല്ലേ അത് യുക്തിക്ക് വിരുദ്ധമാവുകയുള്ളൂ!<br />
<br />
ചുരുക്കിപ്പറഞ്ഞാല്‍ യുക്തിപരമായ അന്വേഷണത്തിലൂടെ സത്യപാതയായി ദൈവികമതത്തെ ഒരാള്‍ക്ക് ബോധ്യപ്പെട്ടാല്‍ പിന്നീട് അതിലെ വെളിപാടുകള്‍ ഒരു നിലക്കുള്ള സങ്കോചവുമില്ലാതെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ യുക്തി! കാരണം അറിവിനോ യുക്തിക്കോ ചിന്തക്കോ കഴിവുകള്‍ക്കോ യാതൊരുവിധ പരിധികളോ പരിമിതികളോ ഇല്ലാത്ത ദൈവത്തില്‍ നിന്നുള്ള വെളിപാടുകള്‍ക്കാണ് പരിമിതമായ അറിവും കഴിവും ചിന്താശേഷിയുമുള്ള നമ്മുടെ സാമാന്യയുക്തിയെക്കാള് എന്തുകൊണ്ടും നാം വിലകല്പിക്കേണ്ടത്.<br />
<br />
ഇസ്ലാമിക പ്രമാണങ്ങള്‍ ക്വുര്‍ആനും പ്രവാചകന്റെ ചര്യയും (സുന്നത്ത്) ആണ്. ക്വുര്‍ആനിലോ സ്ഥിരപ്പെട്ട ഹദീഥിലോ ഒരു കാര്യം വന്നെങ്കില്‍ പിന്നീട് അവിടെ തന്റെ പരിമിതമായ യുക്തിയുപയോഗിക്കുക എന്നതിനെക്കാള്‍ വലിയ യുക്തിരാഹിത്യം വേറെയില്ല! ഓരോ വചനവും തന്റെ ബുദ്ധിയിലും യുക്തിയിലും പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രം സ്വീകരിക്കുക എന്ന നിലപാട് സ്വീകരിക്കുന്നവര്‍ ഭൗതികവാദികളുടെ അളവുകോലുകള്‍ തങ്ങളെയും സ്വാധീനിച്ചോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. സ്വന്തം ബുദ്ധിക്കും യുക്തിക്കും അപ്രമാദിത്വം കല്പിക്കുന്ന യുക്തിവാദികളുടെ അതേ വഴിയിലാണ് അവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഹദീഥ് നിഷേധപ്രവണതകളില്‍ നിന്ന് ദൈവനിഷേധത്തിലേക്കുള്ള ദൂരം വളരെ കുറഞ്ഞതാകുന്നതും അതുകൊണ്ട് തന്നെയാണ്.<br />
<br />
-അബ്ദുല്ലാ ബാസിൽ സി.പി<br />
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-74558236896367870222019-09-14T15:48:00.001+05:302019-09-14T15:48:14.568+05:30അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!മതരാഹിത്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് 'ഏതാണ് മാനവസമൂഹത്തിന് കൂടുതല്‍ ഗുണപ്രദം' എന്ന ചോദ്യം. മതരഹിത സമൂഹം ഉണ്ടായിവന്നാല്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു സമൂഹസൃഷ്ടിയാണ് സാധ്യമാവുക എന്നത് നാസ്തികരുടെ സ്ഥിരം അവകാശവാദവുമാണ്. മതങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നത് അസമാധാനവും ഭീകരാന്തരീക്ഷവുമാണ് എന്നും അവര്‍ വാദിക്കുന്നു. കലങ്ങിമറിഞ്ഞ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും തലപൊക്കുന്ന മാനവികതാ അവകാശവാദങ്ങള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw4X5f-8jTlzzKEHHnhU4Aa6H_JFn2eB6FdUTkhqeG_VXWh76wKrARF3yXX9ZQ0Uexuq0z6tfZiiQNQOVHZmfvnpvbcV6ylcjwNzzQU23Es_mqBdRgUOw79a_GEKoa1P8Cy3IIF0YVSgc/s1600/IMG_20190914_154005.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="776" data-original-width="717" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw4X5f-8jTlzzKEHHnhU4Aa6H_JFn2eB6FdUTkhqeG_VXWh76wKrARF3yXX9ZQ0Uexuq0z6tfZiiQNQOVHZmfvnpvbcV6ylcjwNzzQU23Es_mqBdRgUOw79a_GEKoa1P8Cy3IIF0YVSgc/s320/IMG_20190914_154005.jpg" width="295" /></a></div>
<br />
<br />
ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള, ചര്‍ച്ചിന്റെ പൗരോഹിത്യ ആധിപത്യത്തില്‍ നടമാടിയ പീഡനങ്ങളും ജനങ്ങളനുഭവിച്ച പ്രയാസങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു 'ഹ്യൂമനിസ്റ്റുകള്‍' രംഗത്തു വന്നത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമനിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമെ അത് സാധ്യമാകൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി ആവര് സായൂജ്യമടഞ്ഞു.<br />
<br />
<a name='more'></a><br /><br />
എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജീവനുള്ള വസ്തുവായി പോലും പരിഗണിക്കാതെ മനുഷ്യജന്മങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുന്നതും ഗ്യാസ് ചേമ്പറുകളിലിട്ട് ശവക്കൂമ്പാരങ്ങളാക്കി മാറ്റുന്നതും ഒരു മതത്തിന്റെയും പേരിലല്ലെന്ന തിരിച്ചറിവ് ഇരുപതാം നൂറ്റാണ്ടോടെ യൂറോപ്പ് നേടിയെടുക്കുകയായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അതിശയിപ്പിക്കുന്ന വളര്‍ച്ച മനുഷ്യപുരോഗതിക്കല്ല, തലമുറകളെ തന്നെ ഇല്ലാതാക്കാനും നശിപ്പിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് പലരിലും പുനര്‍വിചിന്തനത്തിന്റൈ അണുവിസ്ഫോടനം സൃഷ്ടിച്ചു. ഹ്യൂമനിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെട്ടു.<br />
<br />
അന്ന് മാളത്തിലൊളിച്ച മാനവികതാവാദികള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കി പുറത്തുവരികയാണ്. കാരണം മറ്റൊന്നുമല്ല, ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത് ഐസിസും മിഡില്‍ ഈസ്റ്റും പാലസ്തീനും കശ്മീരുമാണ്. അവിടെയുള്ള പ്രശ്നങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ 'മതം' ഉത്തരവാദിയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യം മുതലെടുത്താണ് വീണ്ടും 'മതമാണ് സകല അസമാധാനത്തിനും കാരണം' എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നവനാസ്തികര്‍ അവതരിപ്പിക്കുന്നത്. തങ്ങളുടെ ആയുധക്കച്ചവടം പൊടിപൊടിക്കാനും ജിയോപൊളിറ്റിക്കല്‍ അജണ്ടകള്‍ നടപ്പിലാക്കാനും ഏതാനും ചില കുത്സിതബുദ്ധികളും സാമ്രാജ്യത്വ ശക്തികളും ചേര്‍ന്നാണ് മിക്കയിടങ്ങളിലും യുദ്ധം നിലനിര്‍ത്തുന്നത് എന്നും അതിനുവേണ്ടി മതത്തിന്റെ പേര് ഉപയോഗിക്കുക മാത്രമാണെന്നും ഈ പ്രശ്നങ്ങളെ ചെറുതായെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.<br />
<br />
ജിഹാദിന് വേണ്ടി തുനിഞ്ഞിറങ്ങിയെന്ന് മാധ്യമങ്ങള്‍ ആയിരംവട്ടം പറയുന്ന ഐസിസ് ഭീകരരുടെ കയ്യില്‍ നിന്ന് മതം പരിപൂര്‍ണമായി നിരോധിച്ച മയക്കുമരുന്നുകള്‍ ലോഡുകണക്കിന് കണ്ടെടുക്കുന്നതും അവര്‍ സ്വവര്‍ഗാനുരാഗികളും ആഭാസന്മാരുമായിരുന്നു എന്ന ചരിത്രങ്ങള്‍ പുറത്ത് വരുന്നതും അവരുടെ പേരില്‍ ബാറുകളും ഡാന്‍സ് ക്ലബ്ബുകളും വരെ ഉണ്ടാകുന്നതുമെല്ലാം മതവുമായി കൂട്ടിക്കെട്ടുന്നതിനിടയില്‍ വിമര്‍ശകര്‍ വിസ്മരിക്കുന്ന ചില പൊരുത്തക്കേടുകള്‍ മാത്രമാണ്. വിശ്വാസികള്‍ക്ക് വേണ്ടി മരിക്കാനിറങ്ങുന്ന പോരാളികള്‍ അറിയാതെയെങ്കിലും ഇസ്രായേലിലേക്കോ മറ്റോ ഒരു ഓലപ്പടക്കം പോലും എറിയാതെ ശ്രദ്ധിക്കുന്നതും തങ്ങളുടെ ഭീകരാക്രമണ പരീക്ഷണങ്ങള്‍ വിശ്വാസികളുടെ മേല്‍ തന്നെ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതുമെല്ലാം കൂട്ടിവായിക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാവുകയില്ല. എങ്കിലും മാധ്യമങ്ങളും ഇസ്ലാംവിരുദ്ധ പ്രചാരകരും കലക്കിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ തന്നെയാണ് നാസ്തികരും ശ്രമിക്കുന്നത്.<br />
<br />
എന്നാല്‍ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് മുമ്പില്‍ മറ്റൊന്നാണ് യാഥാര്‍ഥ്യം എന്നത് വ്യക്തമാകും. ലോകമഹായുദ്ധങ്ങളും അനുബന്ധമായി നടന്ന മനുഷ്യാവകാശലംഘനങ്ങളുമൊന്നും ഒരു മതത്തിന്റെയും പേരിലല്ല ഉണ്ടായത് എന്നത് മാത്രമല്ല, മാനവചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെ കുഴിമാടത്തിലേക്ക് അയച്ചവരുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ ആദ്യസ്ഥാനങ്ങളെല്ലാം അലങ്കരിക്കുന്നത് മതമില്ലാത്ത, 'മാനവികത പൂത്തുലഞ്ഞ' വ്യക്തിത്വങ്ങളാണെന്ന് കാണാനാകും. അതില്‍ ആദ്യസ്ഥാനം വഹിക്കുന്ന വ്യക്തി സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിനാണ്! പട്ടിണിക്കിട്ടും പീഡിപ്പിച്ചും സ്റ്റാലിന് കൊന്നൊടുക്കിയ മനുഷ്യജന്മങ്ങള് എത്ര കോടികള്‍ ആണെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ! കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കാര്യത്തില്‍ സ്റ്റാലിനോട് മത്സരിക്കാന്‍ അടുത്ത ആദ്യ അഞ്ചു സ്ഥാനങ്ങളിലായി വരുന്നത് തന്നെ മാവോ സെ ദുങ്ങും ലെനിനും പോള്‍പോട്ടും അടക്കമുള്ള ദൈവനിഷേധികളാണ് എന്നിരിക്കെയാണ് നരഹത്യകളുടെ പേരില്‍ യാതൊരു മനക്കുത്തുമില്ലാതെ ഇവര്‍ മതങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നത്!<br />
<br />
മതമില്ലാത്ത ലോകം എത്ര സുന്ദരവും സമാധാനം നിറഞ്ഞതുമായിരിക്കും എന്ന നാസ്തികരുടെ സ്വപ്നകാവ്യങ്ങള്‍ക്ക് പ്രതികരണമായാണ് ഒരു മതത്തിന്റെയും പേരിലല്ലാതെ കോടികളെ കൊന്നൊടുക്കിയ മഹായുദ്ധങ്ങളും മതമുപേക്ഷിച്ചവര്‍ നടത്തിയ ക്രൂരമായ നരഹത്യകളും ഉദ്ധരിക്കുന്നത്. എന്നാല്‍ സ്റ്റാലിനും ലെനിനും മാവോയുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്നും അതിന്റെ പേരിലാണ് അവര്‍ ക്രൂരതകള്‍ ചെയ്തതെന്നും അത് കേവലം നാസ്തികതയുടെ പേരിലല്ലെന്നുമാണ് ഇതിന് മറുപടിയായി നാസ്തികര്‍ പറയാറുള്ളത്. യഥാര്‍ഥത്തില്‍ ഈ മറുപടി വെറുമൊരു മറപിടി മാത്രമാണ്. ദൈവവിശ്വാസവും മതങ്ങളുമാണ് ഭീകരതക്ക് കാരണമെന്നതാണ് നാസ്തികരുടെ വാദങ്ങളുടെ മര്‍മം. മതം ഉപേക്ഷിച്ചാല്‍ മാനവികത കൈവരിക്കാം എന്നുമവര്‍ വീമ്പുപറയുന്നു. എന്നാല്‍ മാനവചരിത്രം കണ്ടതില്‍ വെച്ചേറ്റവും വലിയ ക്രൂരതകള്‍ ചെയ്തതെല്ലാം ഒരു മതവുമില്ലാത്ത, മതവും ദൈവവിശ്വാസവും തെറ്റാണെന്ന് വിശ്വസിക്കുന്ന, ഒരുവേള മതത്തെയും ദൈവവിശ്വാസത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ആളുകളാണ്. മതമുപേക്ഷിച്ചവര്‍ക്ക് മാനവികത കൈവരുമെന്ന ഇവരുടെ സിദ്ധാന്തത്തിന് ഒന്നാന്തരം അപവാദം തന്നെയാണ് ശുദ്ധ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസം.<br />
<br />
ഇനി നാസ്തികരുടെ ഈ മറുവാദത്തെ കണക്കിലെടുത്ത് കൊണ്ട് തന്നെ ഒരു പരിശോധന കൂടി നമുക്ക് നടത്താം. ഇവരെല്ലാം നിരീശ്വരവാദികള്‍ ആയിരുന്നെങ്കിലും ഇവരാരും ഈ ക്രൂരതകള്‍ ചെയ്തത് 'നിരീശ്വരവാദത്തിന്റെ പേരില്‍' അല്ലല്ലോ എന്നതാണ് അത്. ചരിത്രം അതിനും കൃത്യമായ മറുപടി കാത്തുവെച്ചിട്ടുണ്ട്!<br />
<br />
ലോകത്തെ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രം!<br />
<br />
നിരീശ്വവാദത്തെ ഔദേ്യാഗികമായി തങ്ങളുടെ ആദര്‍ശമായി പ്രഖ്യാപിച്ച ഒരു 'നിരീശ്വരവാദ രാഷ്ട്രം' ലോകത്ത് ഉണ്ടായിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നാസ്തികര്‍ പറയുന്നത് പോലെ സമാധാനവും സന്തോഷവും മാനവികതയുമെല്ലാം കളിയാടിയിരുന്ന 'ഭൂമിയിലെ സ്വര്‍ഗം' തന്നെയായിരിക്കണം അത്. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ നിരീശ്വരവാദ പ്രചാരകര്‍ അത് നാഴികക്ക് നാല്പതു വട്ടം അഭിമാനപൂര്‍വം പറഞ്ഞുനടക്കുകയും ചെയ്യുമല്ലോ. എന്തോ ഇതുവരെ ഒരു നാസ്തിക പ്രചാരകനും അത്തരത്തിലൊരു നിരീശ്വരവാദ രാഷ്ട്രത്തെ പറ്റി ഒരക്ഷരം പറയുന്നതോ അതോര്‍ത്ത് അഭിമാനം കൊള്ളുന്നതോ കണ്ടിട്ടില്ല. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരത്തില്‍ ഒരു രാഷ്ട്രത്തെ നമുക്ക് കാണാനും സാധിക്കും, അതാണ് അല്‍ബേനിയ!<br />
<br />
യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയന്‍ തീരത്തുള്ള ഒരു രാജ്യമാണ് അല്‍ബേനിയ. സെര്‍ബിയ, ഗ്രീസ്, മാസിഡോണിയ, മോണ്ടനെഗ്രോ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തില്‍ മൂന്നിലൊന്നോളം മുസ്ലിംകളും ബാക്കി ക്രൈസ്തവരുമായിരുന്നു ജീവിച്ചു പോന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അല്‍ബേനിയയില്‍ വിപ്ലവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അല്‍ബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചിരുന്നു. അങ്ങനെയാണ് 1944 നവമ്പറില്‍ കമ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് എന്‍വര്‍ ഹോജ(Enver Hoxha)യുടെ നേതൃത്വത്തില്‍ ഒരു ഗവണ്മെന്റ് രൂപീകരിക്കുന്നത്. മതങ്ങള്‍ക്കെതിരെ പടപ്പുറപ്പാടിനിറങ്ങിയ അദ്ദേഹം അല്‍ബേനിയയെ ലോകത്തെ ആദ്യത്തെ 'നിരീശ്വരവാദ രാഷ്ട്ര'മായി (First Atheist Nation in the world) പ്രഖ്യാപിച്ചു.<br />
<br />
പ്രസ്തുത നിരീശ്വരവാദ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 37ല്‍ ഇങ്ങനെ വായിക്കാം: 'രാഷ്ട്രം ഒരു മതത്തെയും ഔദേ്യാഗികമായി അംഗീകരിക്കുന്നില്ല; എന്നുമാത്രമല്ല ഭൗതികവാദ, ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു.'<br />
<br />
അധികാരത്തിലെത്തിയ ഉടനെ അദ്ദേഹം കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമത്തിലൂടെയായിരുന്നു (Agregarian Reform Law, 1946) അദ്ദേഹത്തിന്റെ മതത്തിനെതിരെയുള്ള യുദ്ധം ആരംഭിക്കുന്നത്. ചര്‍ച്ചുകളും പള്ളികളും ധ്യാനകേന്ദ്രങ്ങളും അടക്കമുള്ള മതസ്ഥാപനങ്ങളുടെ കയ്യിലുള്ള ഭൂമി പിടിച്ചെടുത്തുകൊണ്ടായിരുന്നു തുടക്കം. മതസ്ഥാപനങ്ങള്‍ ഭൂമി കൈവശം വെക്കുന്നത് നിരോധിക്കുകയും വിദേശികളായ, അല്‍ബേനിയയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്തീകളെയും പുരോഹിതന്മാരെയുമെല്ലാം നാടുകടത്തുകയും ചെയ്തു. മുസ്ലിംകളും ക്രൈസ്തവരും നടത്തുന്ന വിദ്യാഭ്യാസ, ആതുരശുശ്രൂഷ, ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും അടപ്പിച്ചുകൊണ്ട് മതത്തെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ എന്‍വര്‍ ഹോജ പൂര്‍ത്തിയാക്കി. 1945 മുതല്‍ 1953 വരെയുള്ള ഈ പ്രാഥമിക പരിഷ്കരണങ്ങള്‍ കഴിയുമ്പോഴേക്ക് രാജ്യത്തെ കത്തോലിക്കാ ചര്‍ച്ചുകളുടെ എണ്ണം 253ല്‍ നിന്ന് നൂറിലെത്തിയിരുന്നു! എന്നുവെച്ചാല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് നശിപ്പിക്കപ്പെട്ട കത്തോലിക്കാ ദേവാലയങ്ങള്‍ മാത്രം 153 ആണ്! പള്ളികളും മറ്റു ദേവാലയങ്ങളും വേറെ.<br />
<br />
അറുപതുകളോടെ വിശ്വാസത്തിനെതിരെയുള്ള ഈ യുദ്ധം കനത്തു. ലേബര്‍ പാര്‍ട്ടിയിലെ തന്നെ മെമ്പര്‍മാരുടെ പരാതികളെ പോലും വകവെക്കാതെ അക്രമാസക്തമായ നടപടികളാണ് പിന്നീട് ഈ നിരീശ്വരവാദരാഷ്ട്രം കൈക്കൊണ്ടത്. ചര്‍ച്ചുകളും പള്ളികളും ധ്യാനകേന്ദ്രങ്ങളുമെല്ലാം പിടിച്ചെടുക്കുകയും അവ ജിംനേഷ്യങ്ങളും വര്‍ക്ക്ഷോപ്പുകളും ആക്കി മാറ്റുകയും ചെയ്തു. നൂറുകണക്കിന് പുരോഹിതരെ തടവിലാക്കുകയും ബാക്കിയുള്ളവരെ വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും മറ്റു ചിലരെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്തു. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പേരുകളില്‍ 'മതപരമായി' തോന്നിപ്പിക്കുന്നവയെല്ലാം പുനര്‍നാമകരണം ചെയ്യുക വഴി സാംസ്കാരികമായ എല്ലാ ചരിത്ര അവശേഷിപ്പുകളെയും ഇല്ലായ്മ ചെയ്യുകയായിരുന്നു എന്‍വറും നിരീശ്വരവാദ പോരാളികളും കൂടി ചെയ്തത്. ഔദേ്യാഗികമായി ഭൗതികവാദ- നിരീശ്വരവാദ പ്രചാരണങ്ങള്‍ നടത്തി എന്നുമാത്രമല്ല മതപ്രബോധനവും പ്രചാരണവും മതഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതും വരെ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി!<br />
<br />
മതപരമായ വിവാഹ ചടങ്ങുകള്‍ നിരോധിക്കപ്പെട്ടു. എങ്കിലും മതം വിശ്വസിക്കുന്നതും അനുഷ്ഠിക്കുന്നതും വലിയ കുറ്റകൃത്യമായിട്ടും ഒരുപാടുപേര് രഹസ്യമായി മതം അനുഷ്ഠിച്ചുപോന്നു. അത്തരക്കാരെ തിരഞ്ഞുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ക്വുര്‍ആനോ ബൈബിളോ മതചിഹ്നങ്ങളോ കണ്ടെടുക്കുന്നവരെ കാലങ്ങളോളം തടവിലാക്കുകയും ചെയ്തു. രഹസ്യമായി വിശ്വാസം കൊണ്ടുനടക്കുന്നവരെ തിരിച്ചറിയാന്‍ നോമ്പുകാലത്ത് വിദ്യാലയങ്ങളിലും മറ്റും ഭക്ഷണവിതരണം നടത്തിയും മതം നിഷിദ്ധമാക്കിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തും കഴിക്കാന്‍ വിസമ്മതിച്ചവരെ 'വിശ്വാസികളായി' കണ്ടെത്തി ശിക്ഷിച്ചും ക്രൂരത കാട്ടി! വിദ്യാലയങ്ങളിലുള്ള പരിശോധനകള്‍ വഴി കുട്ടികളിലൂടെ പിടിക്കപ്പെടും എന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ മക്കളിലേക്ക് കൈമാറാന്‍ ഭയന്നു. പൂര്‍ണമായും മതത്തെയും വിശ്വാസത്തെയും ഇല്ലാതാക്കാന്‍ തങ്ങളുടെ പൂര്‍വികര്‍ ചെയ്തുകൂട്ടിയ കഥകള്‍ നിരീശ്വരവിശ്വാസികള്‍ക്ക് വായിച്ചു പുളകം കൊള്ളാന്‍ ഇനിയുമേറെയുണ്ട്!<br />
<br />
ഇത്രയേറെ ഭീകരമായും അസഹിഷ്ണുതയോടെയുമാണ് തങ്ങളുടെ 'ദൈവമില്ല എന്ന വിശ്വാസ'മല്ലാത്ത എല്ലാറ്റിനെയും ഇല്ലാതാക്കാനും ഒരു ജനതയെ മൊത്തത്തില്‍ തങ്ങളുടെ ആദര്‍ശംഅടിച്ചേല്‍പിക്കാനും ലോകത്തെ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രം തയ്യാറായത് എന്ന് ചരിത്രം പറയുമ്പോഴാണ് നാസ്തികര്‍ നിരീശ്വരവാദം സ്വീകരിച്ചാലുള്ള മാനവികതയെ പറ്റി വാചാലരാകുന്നത്! അല്‍ബേനിയയില്‍ നടന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും പേരില്‍ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും വരെ ഇടപെടേണ്ടി വന്നു. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കാത്ത, തങ്ങളുടെ 'നിഷേധ'മല്ലാത്ത ഒന്നും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ലോകത്തെ ആദ്യത്തെയും അവസാനത്തെയും നിരീശ്വരവാദ രാഷ്ട്രത്തിന്റെ നാറിയ കഥകള്‍ നാസ്തികര്‍ക്ക് ഓര്‍ക്കാന്‍ അത്ര ഇഷ്ടമുണ്ടാവുകയില്ലെങ്കിലും ഇവരുടെ മാനവികതാ അവകാശവാദങ്ങള്‍ കേള്‍ക്കുന്ന പൊതുജനം ഈ ചരിത്രങ്ങള്‍ വായിക്കരുതെന്ന് മാത്രം പറയരുത്.<br />
<br />
കേരളത്തില്‍ 'മതമുപേക്ഷിക്കൂ, മനുഷ്യരാവൂ' എന്ന കാമ്പയ്നുമായി ഇറങ്ങിയ നാസ്തികരുടെ ആ പ്രചാരണ വാചകത്തില്‍ തന്നെയുണ്ട് മതമുപേക്ഷിക്കാത്തവരെ മനുഷ്യരായി പോലും കാണാന്‍ സാധിക്കാത്ത അവരുടെ ഇടുങ്ങിയ മനസ്സ്. ദൈവവിശ്വാസവും മതവും ഉപേക്ഷിക്കാത്ത ആരെയും മനുഷ്യരായി പോലും കാണാതെ അവരിലേക്ക് തങ്ങളുടെ ആദര്‍ശം അടിച്ചേല്പിക്കുന്ന അല്‍ബേനിയയിലെ കാഴ്ച ഈ മനോഭാവമുള്ളവര്‍ക്ക് അധികാരം ലഭിച്ചാല്‍ എന്താകുമെന്നതിന് ഒരു ഉദാഹരണം മാത്രമാണ്. അത്തരം ജീര്‍ണിച്ച ചരിത്രം പേറുന്നവര്‍ മാനവികത പ്രസംഗിച്ചു വന്നാല്‍ അത് അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയാന്‍ പൊതുജനം തയ്യാറാവണം.<br />
<br />
അബ്ദുല്ലാ ബാസിൽ സി. പിBCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-24459693476634392712019-09-07T17:09:00.001+05:302019-09-07T17:09:31.539+05:30തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും<br />
<div dir="ltr">
'തെറ്റും ശരിയും':<br />
ദൈവനിഷേധത്തിലും മതവിശ്വാസത്തിലും <br />
-------------------</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEih8DiPg8jtYl_B3Dh1fUXZpyoI3F4CTiAIMclcl7MtrUNSG2orS0YOx7GUThAZ4mFwSgJwIg1k8iCeQp0vKMWgfhx3ZQgh6z6QeEHxG0acwMzs8gjmivtQuIDVBoHUH_YMGpHEzWd2Rio/s1600/morality+image+new.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="555" data-original-width="714" height="248" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEih8DiPg8jtYl_B3Dh1fUXZpyoI3F4CTiAIMclcl7MtrUNSG2orS0YOx7GUThAZ4mFwSgJwIg1k8iCeQp0vKMWgfhx3ZQgh6z6QeEHxG0acwMzs8gjmivtQuIDVBoHUH_YMGpHEzWd2Rio/s320/morality+image+new.jpg" width="320" /></a></div>
<div dir="ltr">
<br /></div>
<div dir="ltr">
'നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു'. പത്രത്തിന്റെ ആദ്യപേജില്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്തയാണിത്.</div>
<div dir="ltr">
ഈ പ്രവൃത്തി ഒരു തിന്മയാണോ?<br />
വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!</div>
<div dir="ltr">
ഒരു ചോദ്യം കൂടി, ഈ പ്രവൃത്തി വസ്തുനിഷ്ഠമായി തെറ്റാണോ? എന്താണീ 'വസ്തുനിഷ്ഠ'മെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?</div>
<div dir="ltr">
<br /></div>
<div dir="ltr">
<b>വസ്തുനിഷ്ഠത</b></div>
<div dir="ltr">
<br /></div>
<div dir="ltr">
വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് പുറത്താണ്.</div>
<div dir="ltr">
</div>
<a name='more'></a><br /><br />
<div dir="ltr">
ഉദാഹരണം: 1+1=2 എന്നത് കാലത്തിനോ ദേശത്തിനോ വ്യക്തികള്‍ക്കോ സമൂഹത്തിനോ അനുസരിച്ചു മാറാത്ത ഒരു വസ്തുതയാണ്. അത് ഇന്നും ഇന്നലെയും ആയിരം കൊല്ലത്തിന് മുമ്പും പതിനായിരം കൊല്ലത്തിനു ശേഷവും അങ്ങനെത്തന്നെയായിരിക്കും. ഇന്ത്യയിലും അമേരിക്കയിലും ചൈനയിലും ആ ഒരു വസ്തുതയ്ക്ക് മാറ്റമൊന്നുമില്ല. ഇങ്ങനെ കാലമോ ദേശമോ വ്യക്തികളോ ഒന്നും ബാധിക്കാത്ത വസ്തുതകള്‍ക്കാണ് വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുന്നത്.</div>
<div dir="ltr">
<br /></div>
<div dir="ltr">
ഇനി നാം ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചു വരാം. നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുന്നത് വസ്തുനിഷ്ഠമായി തെറ്റാണോ?! എന്നുവച്ചാല്‍, ഒരു പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് കാലമോ ദേശമോ വ്യക്തികളോ ബാധിക്കാത്ത തരത്തില്‍ തെറ്റാണോ? ഒരു ലക്ഷം വര്‍ഷം കഴിഞ്ഞാലും 'പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത് തെറ്റാണ്' എന്ന ആ ഒരു മൂല്യത്തിന് മാറ്റമുണ്ടാവില്ലേ? ഉണ്ടാവില്ല എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അതിനര്‍ഥം വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ (Objective Moral Values) നിലനില്‍ക്കുന്നുണ്ട് എന്നാണ്.</div>
<div dir="ltr">
<br /></div>
<div dir="ltr">
അതല്ല പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തു കൊല്ലുന്നത് ഏതെങ്കിലും കാലത്തോ പ്രദേശത്തോ വ്യക്തികള്‍ക്കോ തെറ്റല്ലാതാവും എന്നാണ് വാദമെങ്കില്‍ നിങ്ങള്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്ക്കുന്നു എന്ന് അംഗീകരിക്കുന്നില്ല. സാമാന്യം മൂല്യബോധമുള്ള ആരും അങ്ങനെ വാദിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ തങ്ങളുടെ വികലവാദങ്ങള്‍ ന്യായീകരിക്കുവാന്‍ ഇപ്പോള്‍ ചിലര്‍ അങ്ങനെ വസ്തുനിഷ്ഠമായ മൂല്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് വാദിക്കുന്നുണ്ട്. അവരിലേക്ക് നമുക്ക് പിന്നീട് വരാം.</div>
<div dir="ltr">
വസ്തുനിഷ്ഠമായ ധാര്‍മികതയും ദൈവവും</div>
<div dir="ltr">
ഒരു നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുന്നത് വസ്തുനിഷ്ഠമായി തെറ്റാണെന്ന് അംഗീകരിക്കുന്നവര്‍, അല്ലെങ്കില്‍ അത്തരത്തില്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്ക്കുന്നു എന്ന് അംഗീകരിക്കുന്നവര്‍ ഒരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് അത് വസ്തുനിഷ്ഠമായി തെറ്റായത്?</div>
<div dir="ltr">
വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് വ്യക്തിയുടെ പരിമിതികള്‍ക്ക് പുറത്താണ്, അല്ലെങ്കില്‍ ബാഹ്യമാണ്. എങ്കില്‍ അതിന്റെ യുക്തിപരമായ അടിത്തറ എവിടെയാണ്? വസ്തുനിഷ്ഠമായ ഒരു കാര്യം എന്നാല്‍ അത് പ്രപഞ്ചത്തിനകത്തെ ഒന്നുകൊണ്ടും ബാധിക്കാത്ത ഒന്നാണ് എന്ന് നാം നേരത്തെ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ആ അടിത്തറ പ്രപഞ്ചത്തിന് അകത്തല്ല, അല്ലെങ്കില്‍ ഭൗതികപ്രപഞ്ചത്തിലല്ല എന്നുറപ്പാണ്. എന്നുവച്ചാല്‍ അതിന്റെ അടിത്തറ പ്രപഞ്ചത്തിന് പുറത്താണ്, അല്ലെങ്കില്‍ അഭൗതികമാണ്!</div>
<div dir="ltr">
<br /></div>
<div dir="ltr">
ചുരുക്കിപ്പറഞ്ഞാല്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്ക്കുന്നു എന്ന് ഒരാള്‍ വിശ്വസിക്കുന്നു എങ്കില്‍ പ്രപഞ്ചാതീതനായ, അഭൗതികമായ ഒരു അസ്തിത്വത്തില്‍ വിശ്വസിച്ചേ തീരൂ! പ്രപഞ്ചാതീതനും പദാര്‍ഥാതീതനുമായ ആ അസ്തിത്വത്തെയാണ് നമ്മള് 'ദൈവം' എന്ന് വിളിക്കുന്നത്. കാരണം ഇസ്ലാമിക അധ്യാപനങ്ങളിലെ ദൈവം പ്രപഞ്ചത്തിനകത്തെ എന്തെങ്കിലുമൊരു വസ്തുവോ കല്ലോ മരമോ മുരടോ മൂര്‍ഖന്‍ പാമ്പോ ഒന്നുമല്ല, മറിച്ച് പ്രപഞ്ചത്തിന് അതീതനായ ഒരു അസ്തിത്വമാണ് അവനുള്ളത്. അവന് ഏറ്റവും പരിപൂര്‍ണതയുള്ള അസ്തിത്വമാണ്. എല്ലാത്തിനെ പറ്റിയുമുള്ള പൂര്‍ണമായ അറിവും കഴിവുമുള്ളവനാണ്. എല്ലാ നന്മകളുടെയും ഉറവിടമാണ്.</div>
<div dir="ltr">
<br /></div>
<div dir="ltr">
ഇങ്ങനെയുള്ള ദൈവം ഒരു ധാര്‍മികമായ കല്പന നടത്തുമ്പോള്‍ അത് അവന്റെ തീരുമാനത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. അവന്റെ തീരുമാനമാകട്ടെ ഒരിക്കലും എല്ലാ നന്മകളുടെയും ഉറവിടം എന്ന അവന്റെ പ്രകൃതിക്ക് വിരുദ്ധമാവുകയുമില്ല. അതുകൊണ്ട് ആ ദൈവം കല്പിക്കുന്നതെന്തോ അതാണ് നന്മ. അവന് വിരോധിക്കുന്നതെന്തോ അതാണ് തിന്മ.</div>
<div dir="ltr">
''...പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല...'' (ക്വുര്‍ആന്‍ 7:28).</div>
<div dir="ltr">
അഥവാ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്ക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് - ബൗദ്ധികമായി സത്യസന്ധരാണെങ്കില്‍- ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങളൊക്കെയുണ്ട്; പക്ഷേ, അവയ്ക്ക് ഇങ്ങനെയൊരു അടിത്തറ ആവശ്യമില്ല എന്ന് വാദിക്കുന്നവരാണ് നമ്മുടെ നാട്ടിലെ നിരീശ്വരവാദികളില്‍ ഭൂരിഭാഗവും. ഇവരുടെ ഈ വാദം അര്‍ഥശൂന്യമാണ്. വസ്തുനിഷ്ഠമായ ധാര്‍മികത നിലനില്ക്കുന്നുണ്ടെങ്കില് അതിന് ഒരു വിശദീകരണം നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ എന്തുകൊണ്ട് അത് വസ്തുനിഷ്ഠമായി തെറ്റായി എന്ന ചോദ്യം അവശേഷിക്കും. ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത്, അല്ലെങ്കില്‍ ഒരു വയോധികയെ ഉപദ്രവിക്കുന്നത്, അതുമല്ലെങ്കില്‍ മറ്റൊരാളുടെ പണം അപഹരിക്കുന്നത് ഒക്കെ തര്‍ക്കമില്ലാതെ പൊതുവില്‍ വസ്തുനിഷ്ഠമായി തെറ്റാണെന്ന് അംഗീകരിക്കപ്പെടുന്ന കാര്യങ്ങളാണ്. ആരാണ് ഇതൊക്കെ തെറ്റാണ് എന്ന് പറഞ്ഞത്? എന്താണ് ഇതൊക്കെ തെറ്റാണെന്ന് പറയാനുള്ള അടിസ്ഥാനം? തെറ്റും ശരിയും നിര്ണയിക്കുന്നതെങ്ങനെയാണ്? എന്തിനാണ് നാം ഈ മൂല്യങ്ങള്‍ പാലിക്കുന്നത്? ഭൗതികേതരമായ ഒരസ്തിത്വത്തിലും വിശ്വസിക്കില്ലെന്ന് പറയുന്നവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കൈമലര്‍ത്താനല്ലാതെ സാധിക്കുകയില്ല!</div>
<div dir="ltr">
<br /></div>
<div dir="ltr">
വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങളേയില്ല?</div>
<div dir="ltr">
വസ്തുനിഷ്ഠമായി ഒരു കാര്യം നന്മയെന്നോ തിന്മയെന്നോ അംഗീകരിച്ചാല്‍ അതെന്തുകൊണ്ട് എന്ന ചോദ്യം വരുമെന്നും അതിന്റെ അടിസ്ഥാനം തേടിയുള്ള യുക്തിപരമായ അന്വേഷണം ദൈവത്തില്‍ എത്തിച്ചേരുമെന്നും മനസ്സിലാക്കിയ ചില നിരീശ്വരവാദികളെങ്കിലും തങ്ങളുടെ മനഃസാക്ഷിയെയും ശുദ്ധപ്രകൃതിയെയുമെല്ലാം അവഗണിച്ചുകൊണ്ട് വസ്തുനിഷ്ഠമായ, സ്ഥായിയായ ധാര്മികമൂല്യങ്ങളേയില്ല എന്ന് വാദിക്കുന്നത് കാണാം. എന്ന് വെച്ചാല്‍ ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നതോ മോഷ്ടിക്കുന്നതോ പോലും കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കും അതീതമായി 'തെറ്റാണ്' എന്ന് പറയാനാവില്ല എന്ന്!</div>
<div dir="ltr">
<br /></div>
<div dir="ltr">
തങ്ങളുടെ 'ദൈവമില്ല' എന്ന വിശ്വാസത്തെ സംരക്ഷിക്കാന്‍ വേണ്ടി എത്രമാത്രം അപകടകരമായ വാദമാണിവര്‍ പറയുന്നതെന്ന് നോക്കൂ! സ്ഥായിയായി അല്ലെങ്കില്‍ വസ്തുനിഷ്ഠമായി തെറ്റാണെന്നോ ശരിയാണെന്നോ പറയാവുന്ന ഒന്നുമില്ലെന്നും എല്ലാം കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കും അനുസരിച്ച് മാറുന്നതാണെന്നും വാദിക്കുന്നതിനെക്കാള്‍ മാനവവിരുദ്ധമായ മറ്റെന്ത് ആശയമാണുള്ളത്? വസ്തുനിഷ്ഠമായി ഒരു കാര്യത്തെ പറ്റിയും തെറ്റാണ് എന്ന് പറയാനാവില്ല എങ്കില്‍ ലോകത്ത് ഐസിസും സംഘപരിവാര്‍ ഫാസിസ്റ്റുകളും മറ്റു തീവ്രവാദികളും ചെയ്യുന്ന കാര്യങ്ങളെ പോലും വസ്തുനിഷ്ഠമായി തെറ്റാണെന്ന് പറയാന്‍ ഇവര്‍ക്കാവില്ല! വല്ലാത്തൊരു ഗതികേട്!</div>
<div dir="ltr">
<br /></div>
<div dir="ltr">
സ്ഥായിയായ തെറ്റും ശരിയുമായി യാതൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും യുക്തിക്ക് തോന്നുന്ന കാര്യങ്ങളാണ് തെറ്റും ശരിയും എന്ന പച്ചയായ 'തോന്നിവാസ' സിദ്ധാന്തമാണ് യഥാര്‍ഥത്തില്‍ നാസ്തികത. ഓരോരുത്തരുടെയും യുക്തിയും ചിന്താരീതികളും വ്യത്യസ്തമാണല്ലോ. എല്ലാവര്ക്കും അവരവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒട്ടേറെ ന്യായീകരണങ്ങളുമുണ്ട്. ലക്ഷങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ട് കൊന്നൊടുക്കിയ ഹിറ്റ്ലറിനും കോടിക്കണക്കിനു മനുഷ്യരെ പട്ടിണിക്കിട്ട് കൊന്ന സ്റ്റാലിനും അഭയാര്‍ഥി ക്യാമ്പില്‍ പോലും ബോംബിട്ട പൈശാചിക ചെയ്തികള്‍ ചെയ്ത ഇസ്രയേലിനുമെല്ലാം തങ്ങള്‍ ചെയ്യുന്നതിന് നിരത്താന്‍ ആയിരം ന്യായങ്ങളുണ്ടായിരുന്നു. ഇന്നും ലോകത്ത് അസമാധാനവും കുഴപ്പങ്ങളുമുണ്ടാക്കുന്ന ഐസിസിനും ഫാസിസ്റ്റ് ശക്തികള്‍ക്കുമെല്ലാം തങ്ങള്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ക്ക് ന്യായീകരണങ്ങളുണ്ട്! എന്നുവച്ചാല്‍ അവരുടെയൊക്കെ യുക്തിക്ക് 'ശരി'യെന്നു തോന്നിയ കാര്യങ്ങളായിരുന്നു അവരൊക്കെ ചെയ്തത്. നാസ്തിക ധാര്‍മികതയനുസരിച്ച് ഇതെല്ലാം അവരവരുടെ 'ശരി'കളാണ്!</div>
<div dir="ltr">
ഈ 'തോന്ന്യാസ സിദ്ധാന്തം' അംഗീകരിക്കാന്‍ സാമാന്യം മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കില്ലെന്ന് തോന്നിയ ചിലരെങ്കിലും പറയാറുള്ള ചില ബദലുകളുണ്ട്. അത് കൂടി നമുക്ക് പരിശോധിക്കാം:</div>
<div dir="ltr">
<br /></div>
<div dir="ltr">
1. സമൂഹധാര്മികത</div>
<div dir="ltr">
<br /></div>
<div dir="ltr">
ഒരു പൊതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ സുഗമമായ സാമൂഹ്യജീവിതത്തിന് അനുഗുണമായ ചില നിയമങ്ങള്‍ സമൂഹത്തിലുണ്ടാകും എന്നും അതാണ് ധാര്‍മികത എന്നുമാണ് പല നാസ്തിക പ്രമുഖരും വാദിക്കാറുള്ളത്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ധാര്‍മികതയുടെ അലവുകോലാക്കാന് എങ്ങനെയാണ് ബുദ്ധിജീവി ചമയുന്ന ഈയാളുകള്‍ക്ക് സാധിക്കുന്നത് എന്നത് അത്ഭുതം തന്നെയാണ്. ഒരു സമൂഹം അങ്ങേയറ്റം അധഃപതിച്ചവരാണെങ്കില് അവരോടൊപ്പം നമ്മളും ചീത്തയാകുക, സമൂഹം ധാര്‍മികമായി മുന്നിലാണെങ്കില്‍ നമ്മളും നല്ലവരാകുക എന്നതിനെക്കാള്‍ വലിയ കാപട്യവും മാനവിക വിരുദ്ധതയും മറ്റെന്താണുള്ളത്?</div>
<div dir="ltr">
ഹിറ്റ്ലറിന്റെ കാലത്തെ നാസി ജര്‍മനിയില്‍ അന്ന് നിലനിന്നിരുന്ന പൊതുബോധം ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന് അനുകൂലമായിരുന്നു. ദക്ഷിണേന്ത്യയില്‍ പശുവിന്റെ പേരിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആ 'ആള്‍ക്കൂട്ട'ത്തിന്റെ പൊതുബോധം ആ കൊലപാതകങ്ങള്‍ക്ക് അനുകൂലമാണ്! ഈ സമൂഹങ്ങളില്‍ ജീവിക്കുന്ന നാസ്തികര്‍ ഇതൊക്കെ ധാര്‍മികമായി ശരിയാണെന്ന് വിശ്വസിക്കുന്നവരായിരിക്കണമല്ലോ, അവര്‍ മാത്രമെന്തിന് 'സമൂഹധാര്മികത'യ്ക്ക് എതിരായി ചിന്തിക്കണം?</div>
<div dir="ltr">
<br /></div>
<div dir="ltr">
2. ഭരണഘടന</div>
<div dir="ltr">
<br /></div>
<div dir="ltr">
മതമൂല്യങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന ധാര്‍ഷ്ഠ്യം ചിലരെയെങ്കിലും ഭരണഘടനയാണ് ധാര്‍മികമൂല്യങ്ങളുടെ അടിസ്ഥാനം എന്ന് വാദിക്കുന്നതിലേക്കാണ് എത്തിച്ചത്. ഭരണഘടന എന്നത് ഓരോ വ്യക്തിയെയും സദാചാര മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ളതാണെന്ന് അതിന്റെ ശില്പികള് പോലും അവകാശപ്പെടുന്നില്ല. അത് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.</div>
<div dir="ltr">
ഇന്ത്യ പോലെ അത്യാവശ്യം മെച്ചപ്പെട്ട ഭരണഘടനയുള്ള രാജ്യത്തെ മാറ്റിനിര്‍ത്താം, ഇത്തരത്തില്‍ നല്ലൊരു ഭരണഘടനയില്ലാത്ത ഒരു രാജ്യത്ത്, അല്ലെങ്കില്‍ ഭരണഘടനയില്ലാത്ത പ്രദേശങ്ങളില്‍ അവിടെയുള്ളവരുടെ ധാര്‍മികതയുടെ അടിസ്ഥാനമെന്താണ് എന്ന് വിശദീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ?</div>
<div dir="ltr">
ഇനി ഇന്ത്യന്‍ ഭരണഘടന തന്നെ അടിസ്ഥാനമാക്കിയെടുക്കാം, ഇത്തരത്തില്‍ ഭരണഘടനാ ധാര്മികതതയുമായി വാദിക്കാന്‍ വന്ന ഒരു സുഹൃത്തിനോട് ഞാന്‍ തിരിച്ചു ചോദിച്ചത് 'മതനിന്ദ എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം തെറ്റാണ്, നിങ്ങളും അത് തെറ്റാണെന്ന് അംഗീകരിക്കുമോ?' എന്നായിരുന്നു. ഒരിക്കലുമില്ലെന്നു പറഞ്ഞ അദ്ദേഹം പിന്നീട് ധാര്‍മികതയുടെ അടിസ്ഥാനമാക്കി ഭരണഘടനയെയും പൊക്കിപ്പിടിച്ച് വന്നിട്ടേയില്ല!</div>
<div dir="ltr">
<br /></div>
<div dir="ltr">
3. പരിണാമം</div>
<div dir="ltr">
<br /></div>
<div dir="ltr">
പരിണാമപരമായി ഉരുത്തിരിഞ്ഞു വരുന്നതാണ് ധാര്‍മികതയെന്നും അതിന് മറ്റൊരു അടിത്തറ ആവശ്യമില്ലെന്നുമാണ് മറ്റൊരു വാദം. ജൈവപരിണാമത്തിലെ ഏറ്റവും മൗലികമായ ഒരു തത്ത്വമാണ് ഓരോ വ്യക്തിയും സ്വാര്‍ഥനാണ് എന്നത്. തന്റെ അതിജീവനത്തിന് വേണ്ടി മറ്റുള്ളവര്‍ക്ക് മേല്‍ സ്വാര്‍ഥത കാണിക്കുന്നവനാണ് അതിജീവിക്കുക. ഈ സ്വാര്‍ഥതയ്ക്ക് അനുസരിച്ച് തോന്നിയത് പോലെ ജീവിക്കലാണ് ധാര്‍മികതയെന്നത് നേരത്തെ പറഞ്ഞ 'തോന്ന്യാസ സിദ്ധാന്ത'ത്തിനപ്പുറം മറ്റൊന്നുമല്ല. ഇതുകൂടാതെ സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്ത ഒട്ടനേകം പ്രകൃതങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ് മനുഷ്യന്. ഉദാഹരണത്തിന് ഓരോ വ്യക്തിയും പരിണാമപരമായി പരമാവധി ഇണകളോട് തല്പരനാണ്. മരണം വരെ മുന്നില്‍ കാണുന്ന എതിര്ലിംഗക്കാരെയെല്ലാം തന്റെ വര്‍ഗം പരിപോഷിപ്പിക്കാനുള്ള സാധ്യതകളായി കാണുന്ന മഹിതമനോഹരമായ 'ധാര്‍മികത' വീട്ടില്‍ പറയാതിരുന്നാല്‍ നാസ്തികര്‍ക്ക് കൊള്ളാം!</div>
<div dir="ltr">
<br /></div>
<div dir="ltr">
ചുരുക്കിപ്പറഞ്ഞാല്‍, ഓരോരുത്തര്‍ക്കും തോന്നിയതിനനുസരിച്ച് ജീവിച്ചും സമൂഹത്തിനൊപ്പം ഒഴുക്കിനനുസരിച്ച് തുഴഞ്ഞും സ്വന്തം ദേഹേഛകള്‍ക്ക് ബൗദ്ധിക ന്യായീകരണമുണ്ടാക്കല് മാത്രമാണ് നാസ്തികത. നിരീശ്വരവാദികളില്‍ നല്ലവരില്ലെന്നോ അവരെല്ലാം അധാര്‍മികരാണെന്നോ അല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. വിവാഹമടക്കം മതം സംഭാവന ചെയ്ത ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ നാസ്തികരില്‍ ഒരുപാടുണ്ട്. എന്നാല്‍ അവരുടെ ആശയപരമായ അടിത്തറ ധാര്‍മികരാഹിത്യമാണ് എന്നതാണ് ഇവിടെ വ്യക്തമാക്കിയത്.</div>
<div dir="ltr">
തിന്നും കുടിച്ചും രമിച്ചും രസിച്ചും ജീവിതം പരമാവധി ആസ്വദിക്കാന്‍ തീരുമാനിച്ചവര്‍ എന്തിന് നന്മ തിന്മകളെ പറ്റി വേവലാതിപ്പെടണം? യാദൃച്ഛികമായി എങ്ങനെയോ താനേ ഉണ്ടായ പ്രപഞ്ചത്തില്‍ യാദൃച്ഛികമായി ഉടലെടുത്ത മറ്റെല്ലാ ജന്തുക്കളെയും പോലെ കേവലമൊരു ജീവിയായ താന്‍ എന്തിന് ഒരടിസ്ഥാനവുമില്ലാത്ത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണം എന്ന ചിന്തയാണ് ധാര്‍മികതയില്ലായ്മയാണ് നാസ്തികത എന്നുപറയാന്‍ കാരണം. അതിനപ്പുറത്തേക്ക് മൂല്യങ്ങളെ പറ്റിയും മാനവികതയെ പറ്റിയും ചിന്തിക്കുന്നവര്‍ പുനരാലോചനക്ക് സമയം കണ്ടെത്തട്ടെ!</div>
<div dir="ltr">
<br /></div>
<div dir="ltr">
- അബ്ദുല്ലാ ബാസിൽ സി.പി <br />
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)</div>
<br />BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-40916247398632273302019-09-03T16:52:00.002+05:302019-09-03T16:52:58.936+05:30പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCppBQmdZOOHhP3QMe1HCXKpB-kP5SskIcNSIluVmnz24ADpcAhv52HiK8xDgO1IMX-cOU8F38ivx1-BA-lOubOGIdCvpq5NJBcX7y4nN_eIYJ0Pd99rhdM6ShesYJpRw_1viIvTZCQew/s1600/New+kerala+breaking+news.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="555" data-original-width="713" height="249" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCppBQmdZOOHhP3QMe1HCXKpB-kP5SskIcNSIluVmnz24ADpcAhv52HiK8xDgO1IMX-cOU8F38ivx1-BA-lOubOGIdCvpq5NJBcX7y4nN_eIYJ0Pd99rhdM6ShesYJpRw_1viIvTZCQew/s320/New+kerala+breaking+news.jpg" width="320" /></a></div>
<br />
<br />
വീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍. മനുഷ്യസ്നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.<br />
<br />
എന്നാല്‍ ഈ പ്രളയകാലത്ത് പോലും അതിനെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം?’ എന്ന് ചോദിക്കുന്ന മഹാദുരങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് കൂടി വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.<br />
<br />
<a name='more'></a><br />
<br />
ദൈവനിഷേധികളുടെ എക്കാലത്തെയും ആയുധമാണ് മനുഷ്യനെ ബാധിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും. ദൈവമുണ്ടെങ്കില്‍, ആ ദൈവം കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനുമാണെങ്കില്‍ എന്തുകൊണ്ട് ദുരന്തങ്ങള്‍ തടഞ്ഞില്ല? എല്ലാറ്റിനും കഴിവുള്ളവനാണെങ്കില്‍ എന്തുകൊണ്ട് ഈ ലോകത്ത് നടക്കുന്ന തിന്മകള് തടയുന്നില്ല? അതുകൊണ്ട് തന്നെ പ്രയാസങ്ങളും ദുരിതങ്ങളും തിന്മകളും ഉണ്ടാകുന്നതിന്റെ അര്‍ത്ഥം ഒന്നുകില്‍ ദൈവമില്ല എന്നാണ്, അല്ലെങ്കില്‍ ആ ദൈവം നിങ്ങള്‍ പറയുന്നത് പോലെ കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനും അല്ല എന്നാണ്. ഇതാണ് ഇവരുടെ വാദത്തിന്റെ ആകെത്തുക.<br />
<br />
ഒന്നാമതായി മതങ്ങള്‍, പ്രത്യേകിച്ചും ഇസ്ലാം പഠിപ്പിക്കുന്ന ദൈവസങ്കല്പ്പത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ സംശയം ഇവരുന്നയിക്കുന്നത്. തീര്‍ച്ചയായും ഇസ്ലാം പഠിപ്പിക്കുന്ന അല്ലാഹു കാരുണ്യവാനും (ആര്റഹ്മാന്) എല്ലാറ്റിനും കാഴിവുള്ളവനും (അല്‍ഖദീര്‍) തന്നെയാണ്. എന്നാല്‍ ഇത് മാത്രമാണ് ദൈവത്തിന്റെ വിശേഷണങ്ങള്‍ എന്ന് കരുതിയേടത്താണ് ഭൌതികവാദികള്ക്ക് തെറ്റ്പറ്റിയത്. ഇതോടൊപ്പം തന്നെ മറ്റനേകം നാമഗുണവിശേഷണങ്ങള്‍ ദൈവത്തിനുണ്ട്. എന്നാല്‍ അങ്ങനെയുള്ള വിശേഷണങ്ങലെയെല്ലാം അവഗണിക്കുകയും കാരുണ്യവാന്, എല്ലാറ്റിനും കഴിവുള്ളവന് എന്നീ രണ്ട് വിശേഷണങ്ങളെ മാത്രം പരിഗണിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.<br />
<br />
ഉദാഹരണത്തിന് ദൈവത്തിന്റെ മറ്റൊരു വിശേഷണമാണ് ‘അല്‍ഹകീം’ അഥവാ ഏറ്റവും വിവേകശാലിയായവന് എന്നത്. എന്നുവെച്ചാല്‍ പടച്ചവന്റെ തീരുമാനങ്ങളെല്ലാം ആ ദൈവികമായ വിവേകത്തോട് ഒത്തുപോകുന്നവയാണ്. എന്തെങ്കിലും ഒരു കാര്യം അന്തര്‍ലീനമായിരിക്കുന്ന വിവേകത്തെ ആസ്പദമാക്കി വിശദീകരിക്കപ്പെട്ടാല്‍ അത് അങ്ങനെയൊന്ന് സംഭവിക്കാനുള്ള കാരണത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷെ നമ്മുടെ പരിമിതമായ അറിവും കഴിവും കൊണ്ട് എല്ലാറ്റിന്റെ പിന്നിലുമുള്ള ദൈവികമായ വിവേകം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചുകൊള്ളണം എന്നില്ല. ദൈവത്തിന് അറിവിന്റെയും വിവേകത്തിന്റെയും പൂര്‍ണ്ണതയുണ്ടെന്നും നമ്മുടേത് പരിമിതമാണെന്നുമുള്ള തിരിച്ചറിവാണ് ഏറ്റവുമാദ്യം വേണ്ടത്. പ്രത്യക്ഷത്തില്‍ നമുക്ക് ദോഷകരമായി തോന്നുന്ന കാര്യങ്ങള്‍ക്ക് പിന്നിലും ദൈവികമായ ഒരു വിവേകമുണ്ട് എന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് മനശക്തിയും ശുഭാപ്തിവിശ്വാസവുമാണ് ഉണ്ടാക്കുക. അപ്പോള്‍ എല്ലാറ്റിന് പിന്നിലും ഒരു കാരണമുണ്ട് എന്ന് അല്‍ഹകീം എന്ന വിശേഷണത്തിലൂടെ മനസ്സിലാക്കിയാല്‍ ഈ വാദങ്ങള്‍ക്ക് പിന്നെ നിലനില്‍പ്പില്ല.<br />
ജീവിതത്തില്‍ നാമനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം, അത് പ്രകൃതിദുരന്തങ്ങളാണെങ്കിലും മനുഷ്യര്‍ ചെയ്തുകൂട്ടുന്നതാണെങ്കിലും ഇസ്ലാമിക ജീവിതവീക്ഷണപ്രകാരം കൃത്യമായ വിശദീകരണങ്ങള്‍ നമുക്ക് നല്‍കാനാകും. അവയില്‍ ചിലത് മാത്രം സൂചിപ്പിക്കുകയാണ്:<br />
<br />
1. ജീവിതം പരീക്ഷണമാണ്<br />
<br />
‘കത്വയിലെ പിഞ്ചുകുഞ്ഞിനെ എട്ടുദിവസം മാറിമാറി പീഡിപ്പിക്കുന്നത് നോക്കി നിന്നവനാണ് നിങ്ങളുടെ ദൈവമെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല..’ എന്റെയൊരു ദൈവനിഷേധിയായ സുഹൃത്ത് പറഞ്ഞ വാചകമാണിത്.<br />
<br />
ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അപ്പപ്പോള്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കുന്ന ഒരു ദൈവമാണ് ഇവരുടെയൊക്കെ മനസ്സില്‍. അതിന് ദൈവത്തിന് കഴിവുണ്ടെങ്കില്‍ പോലും അങ്ങനെ ഇടപെടുന്നവനല്ല ദൈവം എന്ന് ഇസ്ലാമിക അധ്യപനങ്ങളിലൂടെ വ്യക്തമായ കാര്യമാണ്. ഈ ലോകത്തെ നമ്മുടെ ജീവിതം തന്നെ ഒരു പരീക്ഷണമാണ്. നന്മയും തിന്മയും സ്വീകരിക്കാനുള്ള സ്വതന്ത്രമായ ഇഛ മനുഷ്യന് നല്‍കിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.<br />
<br />
“കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാന്‍ വേണ്ടി. അങ്ങനെ നാം അവനെ കേള്‍വിയുള്ളനും കാഴ്ചയുള്ളവാനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന് നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദി കെട്ടവനാകുന്നു” (ഖുര്‍ആന്‍ 76:2,3)<br />
<br />
എന്തുകാര്യത്തിലും നന്മയുടെ വഴി സ്വീകരിക്കാനും തിന്മയുടെ വഴി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. അത് വ്യക്തിപരമായി തിന്മകള് ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്തിനങ്ങനെ മനുഷ്യരെ തിന്മകള് ചെയ്യാന്‍ അനുവദിക്കണം എന്നതിന്റെ ഉത്തരം ജീവിതം പരീക്ഷണമാക്കി നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള അവസരം മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട് എന്നത് തന്നെയാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ പരീക്ഷണം എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! നമ്മള് തിന്മ ചെയ്യുമ്പോഴെല്ലാം ദൈവം ഇടപെട്ട് അത് ഇല്ലാതാക്കുകയോ തടയുകയോ ചെയ്യുകയാണെങ്കില്‍ പിന്നെ ‘പരീക്ഷണം’ അര്‍ത്ഥശൂന്യമാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി തെറ്റ് എഴുതുമ്പോഴെല്ലാം ഇടപെട്ട് ശരിയുത്തരം ആക്കുകയാണെങ്കില്‍ പിന്നെ അതിനെ പരീക്ഷയെന്ന് പറയേണ്ട കാര്യമില്ലല്ലോ..<br />
<br />
എന്നാല്‍ അതേസമയം ഇങ്ങനെ തിന്മകള് നടക്കുന്നു എന്നത് സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളെ അനുസരിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണോ? ഒരിക്കലുമല്ല. കാരണം എല്ലാം അനുസരിക്കുന്ന, നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിവര്‍ഗ്ഗത്തെ – മാലാഖമാരെ – സൃഷ്ടിച്ച ദൈവത്തിന് അതിന് സാധിക്കും എന്ന് വ്യക്തമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നന്മയും തിന്മയും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള സൃഷ്ടികളേയും ദൈവത്തിന് സൃഷ്ടിക്കാനാവും എന്നതിന്റെ തെളിവാണ് മനുഷ്യരും ജിന്നുകളും.<br />
ഇനി ഇങ്ങനെ പ്രകൃതിദുരന്തങ്ങളോ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന തിന്മകളോ ഉണ്ടാകുമ്പോള്‍ നാം അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമുക്കുള്ള പരീക്ഷണം. ക്ഷമ പരീക്ഷിക്കപ്പെടുന്ന പരീക്ഷണങ്ങളിലൂടെയാണ് ക്ഷമ എന്ന ഗുണം പരിപോഷിപ്പിക്കപ്പെടുന്നത്. സ്നേഹവും സഹാനുഭൂതിയും ദയയുമെല്ലാം അങ്ങനെത്തന്നെ. ഈ പരീക്ഷണങ്ങളില്‍ ഏറ്റവും നന്നായി പ്രതികരിക്കാന്‍ ഒരു വിശ്വാസിക്കാവുന്നു.<br />
<br />
“മുഹമ്മദ് നബി (സ) പറഞ്ഞു : ഒരു വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. അവന് എന്ത് ബാധിച്ചാലും അതവനു നന്മയായി ഭവിക്കുന്നു. ഇത് വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. എന്തെങ്കിലും നല്ല കാര്യം അവനെ ബാധിച്ചാല്‍ അവന് നന്ദി ചെയ്യുന്നു, അതവന് നന്മയാണ്. എന്തെങ്കിലും മോശം കാര്യം അവനെ ബാധിച്ചാല്‍ അവന് ക്ഷമിക്കുന്നു, അതും അവന് നന്മയാണ്..” (മുസ്ലിം)<br />
<br />
പ്രകൃതിദുരന്തങ്ങളില്‍ പ്രയസമാനുഭാവിക്കുന്നവര്ക്ക് അവരുടെ പ്രയാസം ഒരു പരീക്ഷണമാണ്. അതിനോട് അവരെങ്ങനെ പ്രതികരിക്കുന്നു എന്നുള്ള പരീക്ഷണം. ഒന്നുകില്‍ ക്ഷമയും സഹനവും ദൈവത്തില്‍ നിന്നുള്ള പ്രതിഫലത്തെ പറ്റിയുള്ള പ്രതീക്ഷയുമായി അവന് നന്മയുടെ വഴി സ്വീകരിക്കാം , അതല്ലെങ്കില്‍ എല്ലാറ്റിനെയും ശപിച്ച്, ദൈവത്തെ കുറ്റം പറഞ്ഞ്പരീക്ഷണത്തില് പരാജയപ്പെടാം. ഈ ദുരന്തത്തില്‍ അകപ്പെടാത്തയാളുകള്ക്കും ഇതൊരു പരീക്ഷണം തന്നെയാണ്. തന്റെ സഹോദരങ്ങളെ ബാധിച്ച വിഷമത്തില്‍ അവരെ ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളാനും അതേപോലെ തന്നെ തന്നെയല്ലല്ലോ ബാധിച്ചത് എന്ന ചിന്തയില്‍ പ്രയസപ്പെടുന്നവരെ അവഗണിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് .<br />
എന്തിനാണ് ഇത്തരത്തില്‍ പരീക്ഷണം? അവിടെയാണ് ‘ഏറ്റവും നീതിമാന്’ എന്ന നിരീശ്വരവാദികള്‍ അവഗണിച്ച ദൈവത്തിന്റെ മറ്റൊരു വിശേഷണം പ്രസക്തമാകുന്നത്. എല്ലാവരെയും മരണാനന്തരം സ്വര്ഗ്ഗത്തിലാക്കുകയാണെങ്കില് അതൊരിക്കലും ഈ വിശേഷണത്തോട് യോജിക്കുകയില്ല. കത്വയില്‍ എട്ടു ദിവസം പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരും ആ കുഞ്ഞും ഭൗതികവാദിയുടെ കണ്ണില്‍ മരണശേഷം ഒരുപോലെയായിരിക്കാം. പക്ഷെ ഏറ്റവും നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയല്ല, അതിനുള്ള കൃത്യമായ നീതി നടപ്പിലാവുക തന്നെ ചെയ്യും!<br />
<br />
2. കൂടുതല്‍ വലിയ നന്മകളിലേക്ക് നയിക്കുന്നു<br />
<br />
പിന്നെയുള്ള പ്രശ്നം ഇത്തരം പ്രയാസങ്ങളും ദുരിതങ്ങളും ദൈവത്തിന്റെ മറ്റ് വിശേഷണങ്ങള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ അത് ‘കാരുണ്യവാന്’ എന്ന വിശേഷണത്തിന് എതിരാവുകയില്ലേ എന്നതാണ്. നാം നമ്മുടെ വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങളെ വിലയിരുത്തുകയും ദൈവത്തെ നമ്മെ പോലെയാണ് എന്ന് കരുതുകയും ചെയ്യുമ്പോഴുള്ള പ്രശ്നം മാത്രമാണിത്.<br />
പ്രത്യക്ഷത്തില്‍ നമുക്ക് നല്ലതായി അനുഭവപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. ഭൗതിക നേട്ടങ്ങള്‍, സന്തോഷങ്ങള്‍, വിഭവങ്ങള്‍ എന്നിങ്ങനെ പലതും. അവയെ നമുക്ക് ഫസ്റ്റ് ഓര്‍ഡര്‍ ഗുഡ് (first order good) എന്ന് വിളിക്കാം. പ്രത്യക്ഷത്തില്‍ നമുക്ക് തിന്മയായി അനുഭവപ്പെടുന്ന ഭൗതികമായ വിഭവ നഷ്ടം , ധന നഷ്ടം , ആള് നഷ്ടം എന്നിങ്ങനെയുള്ളവയെ നമുക്ക് first order evil എന്നും വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള പ്രത്യക്ഷത്തില്‍ നമുക്ക് ദോഷമായി ഭവിക്കുന്ന പലതും കൂടുതല്‍ വലിയ നന്മകളിലേക്ക് (second order good) വഴി വെക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.<br />
<br />
പ്രളയാനന്തര കേരളത്തിന് ഇത് പ്രത്യേകിച്ച് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. മഹാപ്രളയത്തില്‍ ഒലിച്ചു പോയ ഭൗതിക വിഭവങ്ങളെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രളയം കൊണ്ട് നിറംകെടുത്തിയവരാണ് നമ്മള് മലയാളികള്‍. ‘നമ്മളൊന്നും കൊണ്ട് പോകില്ലല്ലോ, എല്ലാം അവന് തരും’ എന്ന് മുകളിലേക്ക് കൈചൂണ്ടിക്കൊണ്ട് ആത്മവിശ്വാസത്തോടെ കൈമറന്നു സഹായിക്കുന്ന നൗഷാദുമാര്‍ തന്നെ പോരേ ഇത് മനസ്സിലാക്കി തരാന്‍?! ഏതാനും വ്യക്തികള്‍ ചെയ്യുന്ന വലിയ നന്മകള് മാത്രമല്ല, സമൂഹത്തില്‍ പൊതുവായി തന്നെ സ്നേഹവും കാരുണ്യവും സഹാനുഭൂതിയുമെല്ലാം വളര്‍ത്താന്‍ പ്രത്യക്ഷത്തില്‍ നമുക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍ വഴിവെക്കും എന്നതാണ് വസ്തുത. പ്രളയാനന്തരം എല്ലാ തിരക്കുകളും മാറ്റിവെച്ച് വീടുകള്‍ വൃത്തിയാക്കാനും മറ്റും ഒഴുകിയെത്തുന്ന യുവജനങ്ങളും വിവിധ ജില്ലകളില്‍ നിന്ന് നിര്‍ത്താതെ പ്രവഹിക്കുന്ന സാധനസാമഗ്രികളുടെ ‘ലോഡു’കളും വിവിധ മത-സാംസ്കാരിക സംഘടനകളുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ആ നന്മകള്‍ക്ക് ഒരിക്കലും നമുക്ക് ഭൗതികമായി അനുഭവിക്കുന്ന തിന്മകളുടെ അതേ മൂല്യവുമല്ല!<br />
<br />
“പറയുക, നല്ലതും ചീത്തയും സമമാവുകയില്ല. ചീത്തയുടെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം..” (ഖുര്‍ആന്‍ 5:100)<br />
<br />
ഇങ്ങനെ എല്ലാറ്റിന് പിന്നിലും ദൈവികമായ വിവേകവും നിശ്ചയവുമുണ്ട് എന്നതാണ് നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനകാര്യം. മഹാനായ ശൈഖുല്‍ ഇസ്ലാം ഇബ്നു തെയ്മിയയുടെ ഈ വിഷയത്തിലെ പരാമര്‍ശം ഏറെ പ്രസക്തമാണ് :<br />
<br />
“പടച്ചവന് ഒരിക്കലും കേവലമായ തിന്മ സൃഷ്ടിക്കുന്നില്ല. മറിച്ച് അവന് സൃഷ്ടിക്കുന്ന എല്ലാറ്റിലും എന്താണോ നന്മ എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ദൈവിക നിശ്ചയമുണ്ട്. എന്നാല്‍ അതില്‍ ചിലര്‍ക്ക് ചില തിന്മകള് ഉണ്ടായിരിക്കാം. അത് ഭാഗികമാണ്, അല്ലെങ്കില്‍ ആപേക്ഷികമാണ്. എന്നാല്‍ പൂര്‍ണ്ണമോ കേവലമോ ആയ തിന്മ എന്നതില്‍ നിന്നും പടച്ചവന് ഒഴിവാണ്” (മജ്മഉല്‍ ഫതാവാ , വോള്യം 14, പേജ് 266)<br />
<br />
എത്ര കൃത്യം, എത്ര വ്യക്തം! ആപേക്ഷികമായി നമുക്കനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കും അപ്പുറം ആത്യന്തികമായ നന്മയും വിവേകവുമുണ്ടെന്ന തിരിച്ചറിവ് നല്കുന്ന ആശ്വാസവും മന:ശക്തിയും ചെറുതല്ല!<br />
<br />
3. ഐഹികജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്നു<br />
<br />
ഐകിക ജീവിതത്തിലെ നൈമിഷികമായ സന്തോഷങ്ങള്‍ ആസ്വദിക്കലല്ല ജീവിതലക്ഷ്യമെന്നും സ്രഷ്ടാവായ ദൈവത്തിന് ആരാധന അര്‍പ്പിക്കുന്നതിലൂടെ ഇഹത്തിലും പരത്തിലും കൈവരിക്കുന്ന മാനസികമായ സമാധാനമാണ് ലക്ഷ്യമാക്കേണ്ടത് എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.<br />
<br />
“ജിന്നുകളെയോ മനുഷ്യരെയോ എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല” (ഖുര്‍ആന്‍ 51:56)<br />
<br />
ഒരു യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതാണ് മുഖ്യമായ കാര്യം. ബാക്കിയെല്ലാം അവന് രണ്ടാംതരം മാത്രമാണ്. എല്ലാ സൗകര്യങ്ങളും അനുഭവിച്ച് ഒരു പ്രയസവുമില്ലാതെ ജീവിച്ച് അതില്‍ മതിമറന്ന് ആരാധനകള്‍ ഒഴിവാക്കിയനെയും പ്രയാസങ്ങളിലും ദുരിതങ്ങളിലും പെട്ട് ജീവിതം മുന്നോട്ട് നീക്കാന്‍ സ്രഷ്ടാവില്‍ മാത്രമാണഭയം എന്ന് തിരിച്ചറിഞ്ഞ് ആരാധനകള്‍ ചെയ്തവനെയുമെടുത്താല് രണ്ടാമനാണ് ഇസ്ലാമിക കാഴ്ചപ്പാടില്‍ ഉയര്‍ന്നവനും വിജയിച്ചവനും.<br />
<br />
പ്രയാസങ്ങളും ദുരന്തങ്ങളും എത്ര നിസ്സാരമാണ് ഈ ലോക ജീവിതമെന്നും, നമ്മുടെ കഴിവുകള്‍ എത്രമാത്രം പരിമിതമാണെന്നും നമ്മോടു വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കുതിച്ചുപാച്ചിലില്‍ ഇനിയൊന്നും കീഴടക്കാനില്ലെന്ന അഹംഭാവമാണ് മൂന്നുദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ ഒലിച്ചുപോയത്! ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും നഷ്ടം നികത്താനുമല്ലാതെ മറ്റൊന്നും നമ്മെ കൊണ്ട് സാധിക്കില്ലെന്നും എല്ലാം ‘മുകളിലുള്ളവന്റെ’ കൈകളിലാണെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ആരും പറഞ്ഞു പഠിപ്പിച്ചതുകൊണ്ടല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്ന് മനുഷ്യമനസ്സ് വായിച്ചെടുത്തതാണ്!<br />
<br />
സ്വന്തം നിസ്സഹായാവസ്ഥ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് സ്രഷ്ടാവിലേക്കുയരുന്ന ഒരു തേട്ടമുണ്ട്. അഹന്ത വെടിഞ്ഞ് , പരിമിതികള്‍ തിരിച്ചറിഞ്ഞ് , നിസ്സാരത ബോധ്യപ്പെട്ട് സകലതിനെയും നിയന്ത്രിക്കുന്ന സ്രഷ്ടാവിലേക്കുയരുന്ന ആ മനസ്സിന്റെ തേട്ടമാണ് പ്രാര്‍ത്ഥന! അതാണ് ആരാധനയുടെ മജ്ജയും.<br />
<br />
“അഥവാ കഷ്ടപ്പെട്ടവന് അവനെ വിളിച്ചാല്‍ അവന് ഉത്തരം കൊടുക്കുകയും അവന്റെ വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവന് ആരാണ്? അല്ലാഹുവോടൊപ്പം വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആരാധിച്ചു മനസ്സിലാക്കുന്നുള്ളൂ!” (ഖുര്‍ആന്‍ 27:62)<br />
<br />
ദുരന്തങ്ങള്‍ ഭൗതികവാദ കാഴ്ചപ്പാടില്‍<br />
ദുരന്തങ്ങള്‍ വിശ്വാസിക്ക് മനശക്തിയും ശുഭാപ്തിവിശ്വാസവും നേടാനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് വിനയാന്വിതനായി സ്രഷ്ടാവിലേക്ക് മടങ്ങാനുമുള്ള വഴിതുറക്കുന്നു എന്നത് നാം മനസ്സിലാക്കി. എന്നാല്‍ ഭൗതികവാദികളുടെ വീക്ഷണപ്രകാരം ദുരന്തങ്ങള്‍ അര്‍ത്ഥശൂന്യമായ യാദൃശ്ചികതകള്‍ മാത്രമാണ്. അന്ധമായ ഏതൊക്കെയോ ചില ഭൗതിക പ്രക്രിയകളുടെ ‘ഇരകള്‍’ മാത്രമാണ് ഓരോ പ്രയാസമനുഭവിക്കുന്നവനും! അവന് കൂടുതല്‍ നല്ലത് എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാനോ ആശ്വസിക്കാനോ യാതൊരു വകുപ്പുമില്ല! തങ്ങള്‍ അനുഭവിക്കുന്നതിന് ഭൌതികേതരമായ എന്തെങ്കിലുമൊരു കാര്യമോ കാരണമോ കണ്ടെത്താനാവാതെ നഷ്ടങ്ങള്‍ വെറും നഷ്ടങ്ങളായും പ്രയസങ്ങളനുഭവിച്ഛത് അര്‍ത്ഥശൂന്യമായും മാത്രം കാണാനേ അവര്‍ക്ക് സാധിക്കൂ.. ജീവിതം മുഴുവന്‍ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചവനും മണിമാളികകളില്‍ ആര്‍ത്തുല്ലസിച്ച് പ്രയസങ്ങളെന്തെന്നറിയാതെ ജീവിച്ചവനും മരിക്കുന്നതോടെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന് വെറും ഭൗതികപദാര്ത്ഥങ്ങളായി ഇല്ലാതാകുന്നു! പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ തളര്‍ത്താനും വിഷാദരോഗികളാക്കാനും ഇതിനപ്പുറം വേറെന്തുവേണം?!<br />
<br />
എന്നാല്‍ വിശ്വാസികളുടെ കാര്യമോ? അവന് ബാധിക്കുന്ന ഓരോ പ്രയാസവും, അവന് അനുഭവിക്കുന്ന ഓരോ വേദനയും അവന്റെ മരണാനന്തര ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ്.<br />
“മുഹമ്മദ് നബി (സ) പറഞ്ഞു : ഒരു മുസ്ലിമിനെ ഒരു ദുരിതവും ബാധിക്കുന്നില്ല.അവന്റെ ചില തിന്മകളെ അല്ലാഹു പൊറുത്തുകൊടുത്തിട്ടല്ലാതെ. അതൊരു കാലില്‍ മുള്ള് തറക്കുന്നതായാല്‍ പോലും” (ബുഖാരി)<br />
<br />
എല്ലാറ്റിന് പിന്നിലും കാരുണ്യവാനും വിവേകിയും കരുണാനിധിയുമായ സ്രഷ്ടാവിന്റെ നിശ്ചയവും കല്പനയുമുണ്ട് എന്നും, ജീവിതമാകുന്ന പരീക്ഷയിലെ ഒരു പരീക്ഷണം മാത്രമാണിതെന്നും, യഥാര്‍ത്ഥവും അനന്തവുമായ ജീവിതം മരണശേഷമാണെന്നും ആ ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടായിരിക്കണം ഇപ്പോഴത്തെ തന്റെ പ്രവര്‍ത്തികള്‍ എന്നും ചിന്തിക്കുന്ന വിശ്വാസിയുടെ മാനസികനില ഭൗതികവാദികളുടേതുമായി താരതമ്യത്തിനെങ്കിലും യോഗ്യമാണോ?!<br />
<br />
- അബ്ദുല്ലാ ബാസിൽ സി.പി<br />
(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-55416867187761546262018-08-23T19:29:00.002+05:302018-08-23T19:30:51.625+05:30നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ് - Book PublishedAlhamdulillah<br />
<br />
ഏഴ് ഭാഗങ്ങളായി എഴുതിയ '<b>നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ്'</b> പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ1o7PpG4JeuDSwN2rEpM1RRsOilBPhBvTD3Pi5aijMd30ymxPRlbi0-eVERKWPgczngyK9GjOHPjrjBzkAL9bLbAF6zDz-PViGHBO8D32AAPTTLobwov-qeKvaxxMLeXeRjn7r5OmFGM/s1600/IMG_20180823_192109.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1054" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ1o7PpG4JeuDSwN2rEpM1RRsOilBPhBvTD3Pi5aijMd30ymxPRlbi0-eVERKWPgczngyK9GjOHPjrjBzkAL9bLbAF6zDz-PViGHBO8D32AAPTTLobwov-qeKvaxxMLeXeRjn7r5OmFGM/s640/IMG_20180823_192109.jpg" width="421" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUdhc_UKZ2EwTMJzfAqdohcgF-Wr6zKsjdwshKZlq1RQDDUb5Lq91mbPFsCI0HPQ4c8HHuESUS2VFgV-XKjEpuyENBFEEfBKaWiVjKpaItyvF7mlw7FCPIfw5Q33SJlyKB23cSlwfO8Cw/s1600/IMG_20180823_192053.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1052" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUdhc_UKZ2EwTMJzfAqdohcgF-Wr6zKsjdwshKZlq1RQDDUb5Lq91mbPFsCI0HPQ4c8HHuESUS2VFgV-XKjEpuyENBFEEfBKaWiVjKpaItyvF7mlw7FCPIfw5Q33SJlyKB23cSlwfO8Cw/s640/IMG_20180823_192053.jpg" width="419" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<b>Wisdom Books</b></div>
<div class="separator" style="clear: both; text-align: center;">
Calicut</div>
<div class="separator" style="clear: both; text-align: center;">
publication@wisdomislam.com</div>
<div class="separator" style="clear: both; text-align: center;">
<br /></div>
<br />BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-66576965584348040002018-04-26T14:29:00.000+05:302018-04-26T14:29:34.882+05:30സുരക്ഷിത സമൂഹം സ്വപ്നമായി മാറുകയോ?ആസിഫ! ആ പേര് ഉച്ചരിക്കുന്നത് പോലും ഭയാനകമായ ഓര്‍മകള്‍ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരാന്‍ കാരണമാവുകയാണ്. എട്ടു വയസ്സുമാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇടയ്ക്കിടെ മയക്കുമരുന്ന് നല്‍കുകയും ഒരുപാടുപേര് മാറിമാറി ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മരിച്ചെന്ന് ഉറപ്പുവരുത്താന്‍ പാറക്കല്ലുകൊണ്ട് തലക്കടിച്ച് മരണം ഉറപ്പുവരുത്തി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിന്റെ പോലീസ് രേഖകള്‍ വായിക്കുമ്പോള്‍ ഹൃദയം നടുങ്ങുകയാണ്. കാശ്മീരിലെ ഖത്വയിലെ ഹൈന്ദവ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പുരോഹിതനും മകനും സഹോദരപുത്രനും കൂട്ടുകാരും ചേര്‍ന്നാണ് ഈ നികൃഷ്ടമായ കൃത്യം നിര്‍വഹിച്ചത് എന്നത് ആരെയാണ് ഞെട്ടിപ്പിക്കാത്തത്?! കിലോമീറ്റര്‍ അകലെയുള്ള ആളെ പോലും 'അവസരമുണ്ട്' എന്ന് ഫോണ്‍ വിളിച്ചറിയിച്ച് വരുത്തി വരെ ആ പിഞ്ചുശരീരം പിച്ചിച്ചീന്തുകയായിരുന്നു അവര്‍.<br />
<br />
മറ്റേത് പീഡനസംഭവത്തെക്കാളും മനസ്സിനെ മരവിപ്പിക്കുന്ന ഈ സംഭവത്തിന് മറ്റൊരു മാനം കൂടിയുണ്ടായിരുന്നു എന്നത് ഞെട്ടലോടുകൂടിയാണ് നാം വായിച്ചത്. ഖത്വയിലെ മുസ്ലിം സമുദായക്കാരെ പേടിപ്പിച്ച് ആട്ടിയോടിച്ച് അങ്ങനെയത് ബ്രാഹ്മണര്‍ മാത്രമുള്ള പ്രദേശമാക്കുക എന്ന ഉദ്ദേശത്തോടെയാണത്രെ ഈ കൃത്യം ചെയ്തത്! മുസ്ലിമാവുക എന്നതല്ലാതെ എട്ടുംപൊട്ടും തിരിയാത്ത ആസിഫ വേറൊരു തെറ്റും ചെയ്തിട്ടില്ല! മുസ്ലിമായിരിക്കുക എന്നത് ദിവസങ്ങളോളം ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടാനും നികൃഷ്ടമായി കൊലചെയ്യപ്പെടാനും മാത്രമുള്ള പാതകമായി മാറിയോ ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് എന്ന ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.<br />
<br />
ഈ സംഭവം ഒരളവുകോലാണ്. രാജ്യത്തെ വ്യത്യസ്ത ചിന്താധാരകളെ കൃത്യമായി അളക്കാന്‍ സാധിക്കുന്ന, രാജ്യത്തിന്റെ ഭദ്രതയും സുരക്ഷിതത്വവും പരിശോധിക്കാവുന്ന, ആശങ്കകളും പ്രതീക്ഷകളുമെല്ലാം കൃത്യമായി വരച്ചുകാട്ടിത്തരുന്ന ഒരളവുകോല്‍!<br />
<br />
ഒരു ഭാഗത്ത് അത് രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന വര്‍ഗീയവിഭജന രാഷ്ട്രീയത്തിന്റെ ഭീകരമുഖം വ്യക്തമാക്കിത്തരുന്നു. ഈ സംഭവത്തെ മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ അത് മൃഗങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കും. കാരണം മൃഗങ്ങള്‍ പോലും ഇത്ര പൈശാചികമായി പെരുമാറില്ല. എന്നിട്ടുപോലും ഇത് ചെയ്ത നരാധമന്മാര്ക്ക് വേണ്ടി, പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഒരു പ്രതിഷേധ പ്രകടനം നടന്നുവെന്നറിയുമ്പോള്‍ അതിന്റെ ഗൗരവം എത്രയാണ്! ലോകത്ത് ഒരുപാട് പീഡനങ്ങളും കൊലപാതകങ്ങളുമെല്ലാം നടന്നിട്ടുണ്ടാകാം. എന്നാല്‍ ബലാല്‍സംഗം നടത്തിയ പ്രതികള്‍ തങ്ങളുടെ മതക്കാരാണ്, രാഷ്ട്രീയ ചിന്താഗതിയുള്ളവരാണ്, ഇരയായ പിഞ്ചുകുഞ്ഞിന്റെ മതം വേറെയാണ് എന്നത് കൊണ്ട് പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയത് ഇന്ത്യയിലെന്നല്ല, ലോകത്ത് വേറെയെവിടെയെങ്കിലും കാണാനാകുമോ?! ഒരു സമൂഹത്തെ മുഴുവന്‍ അപരവല്‍കരിച്ച് അവരാ സമുദായത്തില്‍ അംഗമാണ് എന്നത് തന്നെ അവരെ എത്ര ക്രൂരമായും എന്തും ചെയ്യാം എന്ന ചിന്താഗതി വളര്‍ത്തിയെടുത്ത് സംഘപരിവാര്‍ ശക്തികള്‍ വലിയൊരു വിഭാഗത്തെ എന്തുമാത്രം മസ്തിഷ്കപ്രക്ഷാളനം നടത്തിയിട്ടുണ്ട് എന്നതിന് ഇതില്പരം മറ്റൊരുദാഹരണം ആവശ്യമുണ്ടോ?!<br />
<br />
ഇതിനെ ഏതെങ്കിലുമൊരു ഭ്രാന്തുപിടിച്ച ജനക്കൂട്ടത്തിന്റെ ചെയ്തികള്‍ മാത്രമായി കണക്കാക്കാനുമാവില്ല. കാരണം പ്രതിയായ ദീപ് കജൂറിയയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചിനെ അഭിസംബോധന ചെയ്തവരില്‍ ജമ്മുകാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും (വനം വകുപ്പ്) ചന്ദര്‍ പ്രകാശ് ഗംഗയും (വാണിജ്യവകുപ്പ്) ഉണ്ടായിരുന്നു! ഈ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ന്യായീകരണവുമായി മലയാളികളായ ചില വര്ഗീയഭ്രാന്തന്മാര് രംഗത്ത് വന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യവുമല്ല. പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന കേരളമണ്ണില്‍ പോലും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയെക്കുറിച്ച് (അവളുടെ മതം നോക്കി) 'ഭാവിയിലെ തീവ്രവാദി' എന്ന് സൂചിപ്പിക്കുന്ന വാക്കുകള്‍ പറയാനും ചെയ്തത് നന്നായി എന്ന് ആശംസിക്കാനും ആളുണ്ടായിട്ടുണ്ട് എങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാണ് എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.<br />
<br />
ആ കുഞ്ഞിന്റെ മൃതശരീരം നാട്ടില്‍ പ്രദേശത്ത് മറവുചെയ്യാന്‍ പോലും ഈ നികൃഷ്ട ജീവികള്‍ സമ്മതിച്ചില്ല എന്നറിയുമ്പോഴാണ് ഇത് ഏതാനും പേരുടെ വര്‍ഗീയതയും കാമദാഹവും സമംചേര്‍ത്ത കുറ്റകൃത്യം മാത്രമല്ലെന്നും ഇതൊരു മനോഭാവമാണെന്നും കൂടുതല്‍ ഉറക്കെ പറയേണ്ടി വരുന്നത്. ആ നാട്ടില്‍ ആറടി മണ്ണ് കിട്ടാതെപോയതല്ല, മറിച്ച് മാറിമാറി ഉപയോഗിച്ചിട്ടും കൊന്നിട്ടും കലി തീരാത്ത വര്ഗീയഭ്രാന്തന്മാര് അനുവദിക്കാത്തത് കൊണ്ടാണ് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലത്ത് ആസിഫയെ മറവു ചെയ്യേണ്ടി വന്നത്. ആ കുട്ടിയുടെ ഭാഗം വാദിക്കാന്‍ തയ്യാറായ അഭിഭാഷകയെ പോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന് ഇവര്‍ ശ്രമിച്ചു എന്നത് കൂട്ടിവായിക്കാവുന്ന മറ്റൊരു കാര്യം മാത്രം. ന്യൂനപക്ഷങ്ങളും പിന്നോക്ക, ദളിത് വിഭാഗങ്ങളും നേരിടുന്ന അക്രമങ്ങളിലും പീഡനങ്ങളിലും മൗനം പാലിക്കുകയെന്ന പതിവ് രീതി ഭരണകര്‍ത്താക്കളാരും ഇത്തവണയും തെറ്റിച്ചിട്ടില്ല.<br />
<br />
സംഘപരിവാര്‍ എന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തിനും രാജ്യത്തിന്റെ അഖന്ധതക്കും സാഹോദര്യ മനോഭാവത്തിനും ഭീഷണിയായി നിലകൊള്ളുന്നു എന്നത് ഒരു വലിയ യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോഴും മറുഭാഗത്ത് പ്രതീക്ഷകളുടെ കിരണങ്ങള്‍ കാണാതെ പോയിക്കൂടാ. സംഭവം വളരെ നിഷ്പക്ഷമായി അന്വേഷിച്ച് അതിന്റെ ഭയാനകത അതേരൂപത്തില്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്നത് രമേശ് കുമാര്‍ ജെല്ല എന്ന കാശ്മീരി പണ്ഡിറ്റായ പോലീസ് ഉദേ്യാഗസ്ഥനാണ്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ ആസിഫയ്ക്ക് വേണ്ടി നിയമകൂടത്തിന് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായത് അഡ്വ. ദീപികയെന്ന അമുസ്ലിമായ അഭിഭാഷകയാണ്. ഇതെല്ലാം നല്കുന്ന സൂചനയും പ്രതീക്ഷയും ചെറുതല്ല.<br />
<br />
സംഘപരിവാറിന്റെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരാകാത്ത ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ അണപൊട്ടിയൊഴുകുന്നതായിരുന്നു സോഷ്യല്‍ മീഡിയകൡ കാണാനായത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാവരും നീതിയുടെയും മതനിരപേക്ഷതയുടെയും ചേരിയില്‍ അണിനിരന്നു. രാജ്യമെമ്പാടും പ്രതിഷേധ സദസ്സുകളും നീതിക്ക് വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നു. രാഷ്ട്രീയ, സാംസ്കാരിക, കലാ രംഗത്തുള്ള പ്രമുഖര്‍ പലരും വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ മുന്നോട്ട് വന്നു. ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നമേയല്ലെന്നും വര്‍ഗീയ ഫാസിസവും ഇന്ത്യന്‍ മതേതരത്വവും തമ്മിലുള്ള പ്രശ്നമാണിതെന്നും പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായി.<br />
<br />
അതെ, ഇതൊരു തുറന്ന പോരാട്ടം തന്നെയാണ്. ഹിന്ദുവും മുസല്‍മാനും സിഖുകാരനും മതമുള്ളവനും ഇല്ലാത്തവനും എല്ലാവരും തോളോട് തോള് ചേര്‍ന്ന് നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാവര്ക്കും അനുവദിക്കണോ വേണ്ടേ എന്ന വിഷയത്തിലുള്ള പോരാട്ടം. 'ഹിന്ദുവും മുസ്ലിമും ഭാരതാംബയുടെ രണ്ടു കണ്ണുകളാണ്' എന്ന് പറഞ്ഞ രാഷ്ട്രശില്പികളുടെ സ്വപ്നവും 'വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നും അവ നീക്കം ചെയ്യാത്തിടത്തോളം കാലം ആ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും' എന്ന ഫാസിസ്റ്റ് ആശയവും തമ്മിലുള്ള സംഘട്ടനം. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ മാത്രം അടിസ്ഥാനമാക്കി സമര്‍ഥിക്കുന്ന വാദങ്ങളല്ല ഇവ. സംഘപരിവാര്‍ സംഘടനകളുടെ അടിസ്ഥാന ആശയം തന്നെയാണ് ഇത്. അതവര് വ്യക്തമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.<br />
<br />
'ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ, പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദു ജനതക്ക് പൂര്‍ണമായി കീഴ്പെട്ട് ഇവിടെ കഴിഞ്ഞു കൂടുകയോ ചെയ്യണം' (എം.എസ്. ഗോള്‍വാള്‍ക്കര്‍, We or our Nationhood Defined, Pg.56).<br />
<br />
ഈ പ്രഖ്യാപിത ആശയത്തിന് വേണ്ടി ഇവര്‍ ചെയ്തു കൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഏറ്റവും അവസാനത്തെ ഇര മാത്രമാണ് ആസിഫ. സ്വാതന്ത്ര്യം നേടിയ കാലം തൊട്ട് ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കിയ എണ്ണമറ്റ വര്‍ഗീയ കലാപങ്ങളിലൂടെ അവര്‍ ആ ലക്ഷ്യസാക്ഷാല്‍കാരത്തിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്ത് കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അവസരം ലഭിക്കുക കൂടി ചെയ്തതോടു കൂടി ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് മാത്രം ഇവിടെയുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ നിരത്താന്‍ ശ്രമിച്ചാല്‍ തന്നെ കാര്യം ബോധ്യമാകും.<br />
<br />
വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് അടിച്ചുകൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ദാദ്രി പ്രദേശത്തെ മുഹമ്മദ് ആഖ്ലാഖ്, ജമ്മു കാശ്മീരില്‍ അനന്തനാഗ് ജില്ലയില്‍ ട്രാക്കിലേക്ക് ബോംബെറിഞ്ഞു കൊലചെയ്യപ്പെട്ട പതിനാറു വയസ്സുകാരന് ഷാഹിദ് റസൂല്‍ ഭട്ട്, ജമ്മുകശ്മീരിലെ തന്നെ ചത്ര ജില്ലയിലേക്ക് കന്നുകാലികളെ വില്ക്കാന് പോകുന്നതിനിടയില്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കപ്പെട്ട മുഹമ്മദ് മജിലൂം, ആസാദ് ഖാന്, കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍, കാസര്‍ഗോഡ് ജില്ലയില്‍ പള്ളിയില്‍ വെച്ച് കൊല ചെയ്യപ്പെട്ട റിയാസ് മൗലവി, ആസാമില്‍ പശുവിനെ മോഷ്ടിച്ചു എന്ന് വ്യാജമായി ആരോപിച്ച് കൊല്ലപ്പെട്ട അബ്ദുഹനീഫും റിയാസുദ്ദീന്‍ അലിയും, ആല്‍വാറില്‍ ഗോസംരക്ഷണ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലുഖാന്, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഉത്തര്‍ പ്രദേശില്‍ കൊന്ന ഗുലാം മുഹമ്മദ്, ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഏഴു യുവാക്കള്‍, ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ പശുമാംസം കഴിക്കുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട ഹരിയാനയിലെ പതിനാറു വയസ്സുകാരന് ജുനൈദ്, മാഉ ജില്ലയില്‍ നമസ്കാരത്തിനിടയില്‍ കൊല ചെയ്യപ്പെട്ട പള്ളി ഇമാം, ബംഗാളില്‍ രാമനവമിയുമായി ബന്ധപ്പെട്ട പ്രകടനത്തോട് അനുബന്ധിച്ച് കൊല ചെയ്യപ്പെട്ട പള്ളി ഇമാമിന്റെ മകന് സിബ്തുല്ല റാഷിദി എന്നിങ്ങനെയുള്ള ലിസ്റ്റ് അവസാനം എട്ടുവയസ്സുകാരിയായ ആസിഫയില്‍ എത്തിനില്‍ക്കുന്നു..<br />
<br />
പറഞ്ഞു വരുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈയൊരു വര്‍ഗീയ ധ്രുവീകരണം തന്നെയാണ് എന്നാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് മുഖമുദ്രയാക്കിയ, ഒരു പൂങ്കാവനത്തിലെ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെ പോലെ വിവിധ സമുദായങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു ഭൂപ്രദേശമെന്ന് മേനിപറഞ്ഞിരുന്ന രാജ്യമിന്ന് അസഹിഷ്ണുതയുടെയും വര്‍ഗീയ ലഹളകളുടെയും പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തലകുനിച്ചിരിക്കുകയാണ്. മനസ്സില്‍ വിഷം നിറച്ച തീവ്രചിന്താഗതിക്കാരുടെ ചെയ്തികള്‍ കാരണം, ശക്തവും സുരക്ഷിതവുമായിരുന്ന ഒരു രാഷ്ട്രം പൗരന്മാര്ക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നു. എന്താണ് പരിഹാരം?<br />
<br />
ഒരുമിച്ചു നില്ക്കുക എന്നതിലപ്പുറം മറ്റൊരു പരിഹാരം ഇല്ലെന്നു തന്നെ പറയാം. നാം ഉദാഹരണമായെടുത്ത ഏറ്റവും അവസാനത്തെ സംഭവവും വിരല്‍ചൂണ്ടുന്നത് ഈയൊരു ഏക പരിഹാരത്തിലേക്കാണ്. ആ കുട്ടി ഇത്രയധികം പീഡനങ്ങള്‍ സഹിച്ച് കൊല ചെയ്യപ്പെട്ടത് ജനിച്ചത് മുസ്ലിം സമുദായത്തിലായിപ്പോയി എന്നതിന്റെ പേരില്‍ തന്നെയാണ്. കൊല ചെയ്തത് ഭീകരമായ വര്‍ഗീയ ചിന്ത തലയില്‍ കയറിയ, ഒരു സമുദായത്തെ അവര്‍ ജീവിക്കുന്ന പ്രദേശത്തു നിന്ന് തന്നെ ആട്ടിപ്പറഞ്ഞയക്കണം എന്ന ലക്ഷ്യമുള്ളവരുമാണ്. എന്നാല്‍ വിഷയം രാജ്യമൊട്ടാകെ ചര്‍ച്ചയായപ്പോള്‍ മുസ്ലിംകള് മാത്രമല്ല പ്രതികരിച്ചത്. മുസ്ലിം പ്രശ്നമായല്ല പൊതുസമൂഹം അതിനെ ഏറ്റെടുത്തതും. മറിച്ച് രാജ്യത്തിന്റെ തന്നെ പ്രശ്നമാണിതെന്ന് തിരിച്ചറിഞ്ഞ് ഹിന്ദുക്കളും മുസ്ലിംകളും മറ്റു മതക്കാരും മതമില്ലാത്തവരും ഒരുമിച്ചാണ് അതിനെ നേരിട്ടത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് മതേതര കക്ഷികള്‍ ഒരുമിച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നതും നാം കണ്ടു. ഇതേ സമീപനം രാജ്യത്തിന് തന്നെ ഭീഷണിയായ ഫാസിസത്തിനെതിരെ എല്ലാ വിഷയത്തിലും കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് പരിഹാരം.<br />
<br />
ഈ വര്‍ഗീയക്കോമരങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായാംഗങ്ങള്‍ തന്നെയാണ്. ഹിന്ദുവിനു വേണ്ടിയെന്നു വാദിച്ച് ഇവര്‍ ചെയ്യുന്ന കോപ്രായങ്ങള്‍ അവരംഗീകരിക്കുന്നില്ല എന്നതാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഒരിക്കലും ഈ ഭീഷണിയെ നേരിടാന്‍ സാധിക്കില്ല. ഇത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് എന്ത് വിഷയമുണ്ടായാലും അതിനെ ഹിന്ദു മുസ്ലിം വിഷയമാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ഈയിടെ ബി.ജെ.പിയുടെ ഐ.ടി സെല്ലിലെ ഒരു മുന്‍ പ്രവര്ത്തകന് അവരുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ എടുത്തുപറഞ്ഞതും ഇത് തന്നെയായിരുന്നു. ഏത് വാര്‍ത്തക്കും വര്‍ഗീയ മുഖം നല്കി സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി അവതരിപ്പിക്കുക എന്നതാണത്രെ ഐ.ടി സെല്ലിന്റെ ഏറ്റവും മുഖ്യമായ പദ്ധതി. അങ്ങനെ സാഹോദര്യം കൊതിക്കുന്ന ഹൈന്ദവ മനസ്സുകളെ പോലും പതിയെ പതിയെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് അവരുടെ അജണ്ട. ഇതിനു ചൂട്ടുപിടിച്ചു കൊടുക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഒരിക്കലും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ.<br />
<br />
ഫാസിസ്റ്റുകളുടെ തന്ത്രം മനസ്സിലാക്കി അതിനെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുടെ പ്രധാന ആയുധം ഭയപ്പെടുത്തുക എന്നതാണ്. അവസാനത്തെ സംഭവത്തില്‍ പോലും ആ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്താന്‍ അവര്‍ തയ്യാറായത് മുസ്ലിംകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. പലപ്പോഴും മുസ്ലിംകളെയും ദളിതുകളെയും അക്രമിക്കുന്നതിന്റെയും തല്ലിക്കൊല്ലുന്നതിന്റെയും വരെ ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അവര്‍ തന്നെയാണ്. ഇതില്‍ നിന്ന് തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. ഭയപ്പെടുത്തി ഇവിടെയുള്ള മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായി തിരിച്ചുവരാവുന്ന അപക്വമായ പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹൈന്ദവ സമൂഹത്തെ പ്രകോപിപ്പിക്കുകയും അതുവഴി മുതലെടുക്കുകയും ചെയ്യുക എന്ന ക്രൂരമായ തന്ത്രം മനസ്സിലാക്കാതെ പോകരുത്.<br />
<br />
ഈ വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ സംയമനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. തന്റെ മകള്‍ ഹൈന്ദവ ക്ഷേത്രത്തില്‍ ദേവീസ്ഥാനത്ത് വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോഴും ആസിഫയുടെ പിതാവ് പ്രതികരിച്ചത് 'ഞങ്ങള്‍ എല്ലായിടത്തും അവളെ തിരഞ്ഞിരുന്നു, ആ അമ്പലത്തിലൊഴികെ. കാരണം അത് പവിത്രമായ സ്ഥലമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു' എന്നാണ്. ഹൈന്ദവര്‍ പവിത്രത കല്പിക്കുന്ന സ്ഥലത്തുവെച്ച് അവരില്‍ പെട്ടവര്‍ തന്നെ ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തം. ക്ഷേത്രത്തില്‍ വെച്ചാണ് മകള്‍ പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോള്‍, അതുമായി ബന്ധപ്പെട്ട് ഹൈന്ദവ വികാരത്തെ വ്രണപ്പെടുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ആ പിതാവിന്റെ നാവില്‍ നിന്ന് വന്നിരുന്നത് എങ്കില്‍ ഈ പ്രശ്നത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും കാഴ്ചപ്പാടും തന്നെ തകിടം മറിഞ്ഞേനെ. ഈയൊരു പക്വതയും അവധാനതയുമാണ് എല്ലാ വിഷയത്തിലും നാം കാണിക്കേണ്ടത്.<br />
<br />
ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ഇവര്‍ എത്രത്തോളം പ്രകോപിപ്പിച്ചു നോക്കി. മതം മാറി എന്ന ഒറ്റക്കാരണം കൊണ്ട് കൊടിഞ്ഞിയിലെ ഫൈസലിനെ വെട്ടിക്കൊന്നും കാസര്‍ഗോഡ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിനുറുക്കിയും ഹാദിയ എന്ന പെണ്‍കുട്ടി ഇസ്ലാം സ്വീകരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അവരെ മാസങ്ങളോളം പുറംലോകം കാണാതെ പ്രയാസപ്പെടുത്തിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിട്ടും മുസ്ലിംകള് പ്രകോപിതരാവുകയോ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മുസ്ലിംകള് പ്രകോപിതരായി അപക്വമായി പ്രതികരിക്കുന്നില്ല എന്നത് തന്നെയാണ് ഇവിടെ വര്‍ഗീയതയുടെ വിത്തെറിഞ്ഞു കാത്തിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നതും.<br />
<br />
രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ട് പോകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ ശക്തിപ്പെടുത്താനും സുരക്ഷിതമായ അന്തരീക്ഷം ഇവിടെ കെട്ടിപ്പടുക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതുണ്ട്. ഈ നിര്‍ണായക ഘട്ടത്തില്‍ പോലും ഫാസിസം വന്നോ ഇല്ലയോ എന്ന താത്വിക ചര്‍ച്ചകളുമായി സമയം കളയുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും എന്നതുറപ്പ്. ഇസ്ലാം വിരുദ്ധ വംശീയത തലയില്‍ കയറിയവരുടെ പ്രചാരണങ്ങള്‍ക്ക് വളമാകുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ പോലും ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ? പുതിയ പ്രശ്നങ്ങളില്‍ സാധ്യമായ ഐക്യം ഫാസിസത്തിനെതിരെയുള്ള പോതുബോധമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് മതേതര കക്ഷികള്‍ ഒരുമിച്ചു നടപ്പാക്കേണ്ട ദൗത്യം.<br />
<br />
അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് രാഷ്ടീയ ലാഭം കൊയ്യാന്‍ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന ബോധവല്‍ക്കരണങ്ങളാണ് ആവശ്യം. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ അന്യായമായി പലതും നേടിയെടുക്കുന്നു എന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളാണ് പലപ്പോഴും വര്‍ഗീയതയ്ക്ക് വളമാകുന്നത്. അത്തരം ധാരണകള്‍ തിരുത്തിക്കൊടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരു മതവും കലാപത്തിനോ അന്യമതവിദ്വേഷത്തിനോ ആഹ്വാനം ചെയ്യുന്നില്ലെന്നും മതം മനസ്സിലാക്കാത്ത വികാരജീവികളുടെ ചെയ്തികള്‍ മതത്തിന്റെ പേരില്‍ കണക്കുവെക്കരുതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം. വര്‍ഗീയചേരിതിരിവുണ്ടായാല്‍ അത് ന്യൂനപക്ഷങ്ങളെയോ പിന്നാക്ക വിഭാഗങ്ങളെയോ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും ബാധിക്കുമെന്നും നമ്മുടെ രാഷ്ട്രത്തിന്റെ ഭദ്രതയാണ് തകരുന്നതെന്നും സമൂഹം മനസ്സിലാക്കണം. ആ ഒരു തിരിച്ചറിവില്‍ നിന്ന് മാത്രമെ സുരക്ഷിതവും സമാധാനപരവുമായ ഒരു സാമൂഹ്യജീവിതം രാജ്യത്ത് സാധ്യമാവൂ.BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-81068801238563374062018-04-19T16:40:00.003+05:302018-04-19T16:40:46.446+05:30യുക്തി: ഇസ്ലാമിലും നിരീശ്വരവാദത്തിലും<br />
യുക്തിപരമായ സത്യാന്വേഷണം മനുഷ്യപ്രകൃതിയില്‍ പെട്ട കാര്യമാണ്. ദൈവത്തെ കുറിച്ചും ജീവിതത്തോടുള്ള സമീപനത്തെ കുറിച്ചും നന്മ തിന്മകളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന് അന്വേഷിച്ചുകൊണ്ടേയിരിക്കും. മുന്‍വിധിയില്ലാത്ത അന്വേഷണങ്ങള്‍ പലപ്പോഴും അവനെ സത്യം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. നിരീശ്വരവാദത്തിന്റെ യുക്തിയെപ്പറ്റി നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. സാമാന്യയുക്തിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭീമമായ അന്ധവിശ്വാസങ്ങളാണ് അതിന്റെ അടിത്തറ തന്നെ. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തൊക്കെയോ ഉണ്ടായെന്നും യാദൃച്ഛികത വ്യവസ്ഥാപിതത്വത്തിന് വഴിമാറിയെന്നും അതിസൂക്ഷ്മമവും കൃത്യവുമായ ജൈവരംഗത്തെ രൂപകല്പനയും വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന്റെ ചലനവുമെല്ലാം പിന്നിലൊരാളുമില്ലാതെ ഉണ്ടായതാണ് എന്നും വിശ്വസിക്കാന്‍ മുന്‍വിധിയില്ലാതെ സത്യം തേടിയിറങ്ങുന്ന ഒരാള്‍ക്ക് സാധ്യമല്ലല്ലോ.<br />
ഒരു പുസ്തകത്തിലെ ഒരു പാരഗ്രാഫ് എങ്കിലും വിവിധ അക്ഷരങ്ങള്‍ കൂട്ടിയിട്ടപ്പോള്‍ തനിയെ ഉണ്ടായിത്തീര്‍ന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ക്ക് സാധ്യമല്ല. എങ്കില്‍ പിന്നെ എങ്ങനെയാണ് ആയിരക്കണക്കിന് എന്‍സൈക്ളോപീഡിയകളില്‍ ഉള്‍ക്കൊള്ളാനുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കോശമെങ്കിലും തനിയെ ഉണ്ടായി എന്ന് ഒരു ജൈവശാസ്ത്രത്തിന്റെ ബാലപാഠമറിയാവുന്ന ഒരാള്‍ സമ്മതിച്ചു തരിക? പരസ്പര ബന്ധിതമായി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യശരീരത്തിന്റെ ഘടനാവിസ്മയം നേരിട്ടുപഠിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഈ ഘടനകള്‍ യാദൃശ്ചികമെന്ന് സമ്മതിച്ചു തരാനാവുക? കണികകളുടെയും തന്മാത്രകളുടെയും ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകള്‍ പഠിക്കുന്ന രസതന്ത്രവിദ്യാര്‍ഥിയുടെ അന്വേഷണങ്ങള്‍ക്ക് മുന്പില് ദൈവമില്ലെന്ന് പറഞ്ഞുചെന്നാല്‍ അവനെങ്ങനെ അംഗീകരിക്കാനാണ്? ഭൗതികലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്പില്, ആപേക്ഷികതാ സിദ്ധാന്തവും സ്ഥലകാലനൈരന്തര്യത്തെ പറ്റിയുള്ള വിവരങ്ങളും നല്കുന്ന തിരിച്ചറിവ് നേടിയ ഭൗതികശാസ്ത്ര വിദ്യാര്‍ഥിക്ക് മുന്പില് ഈ യുക്തിരഹിതവാദങ്ങള്‍ എങ്ങനെ ചെലവാകാനാണ്?<br />
<br />
ഇങ്ങനെ എല്ലാ നിലയ്ക്കും സാമാന്യയുക്തിയും ശാസ്ത്രീയവിജ്ഞാനങ്ങളും സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍, മുന്‍വിധിയോടെയും 'ദൈവമുണ്ടാകരുത്' എന്ന നിര്‍ബന്ധത്തോടെയും മാത്രമെ ഗവേഷണനിരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന് പറയുന്നിടത്തേക്ക് വരെ ഈയാളുകള്‍ എത്തി എന്നത് നാം കണ്ടു. എന്നാല്‍ അതേസമയം തന്നെ മതങ്ങള്‍ ചിന്തയ്ക്കും വിജ്ഞാനത്തിനും എതിരാണെന്ന കുപ്രചാരണം അഴിച്ചുവിടാനും ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതഗ്രന്ഥങ്ങളുടെ ചട്ടക്കൂടിനപ്പുറത്തേക്ക് ചിന്തിക്കുവാനോ പഠിക്കുവാനോ പാടില്ലെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് എന്ന നിലയ്ക്കുള്ള പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.<br />
എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. പഠിക്കുവാനും ചിന്തിക്കുവാനും സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാനുമാണ് മതം പഠിപ്പിക്കുന്നത്. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഇവയെക്കുറിച്ചൊന്നും നിങ്ങള്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ക്വുര്‍ആന്‍:<br />
<br />
''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്'' (വിശുദ്ധ ക്വുര്‍ആന്‍ 88:17-20).<br />
<br />
ഇങ്ങനെ ചുറ്റുപാടുകളിലേക്ക് നോക്കാനും കാര്യങ്ങളെ വീക്ഷിക്കുവാനും അവയെക്കുറിച്ച് ചിന്തിക്കുവാനുമാണ് ഇസ്ലാം മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. പ്രോത്സാഹനം നല്‍കുക മാത്രമല്ല; അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വുര്‍ആന്‍.<br />
<br />
''അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ നാല്കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (വിശുദ്ധ ക്വുര്‍ആന്‍ 7:179).<br />
<br />
കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ ചിന്താശേഷിയില്ലാത്ത നാല്കാലികളോട് ഉപമിക്കുകയും, അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്വുര്‍ആന്‍ ചോദിക്കുന്നതായി കാണാം.<br />
<br />
അങ്ങനെയാണ് കള്ളും പെണ്ണും മാത്രമാണ് ജീവിതം എന്ന് ധരിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ ഉന്നതികളിലേക്ക് ഇസ്ലാം കൈപിടിച്ചുയര്‍ത്തിയത്. ക്വുര്‍ആന്‍ അവര്‍ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്കി. തീര്‍ത്തും അന്ധകാരത്തില്‍ ജീവിച്ചിരുന്ന 'ജാഹിലിയ്യ' അറബികളില്‍ നിന്ന് ആദ്യത്തെ യഥാര്‍ഥ ശാസ്ത്രജ്ഞന് എന്നറിയപ്പെടുന്ന ഇബ്നു ഹൈതമും കെമിസ്ട്രിയിലെ മഹാനായ ശാസ്ത്രജ്ഞന് ജാബിര്‍ ബിന്‍ ഹയ്യാനും വൈദ്യശാസ്ത്രരംഗത്തെ പ്രശസ്തരായ ഇബ്നു സീനയും സഹറാവിയും അല്‍റാസിയും അല്‍ഗോരിതം കണ്ടു പിടിച്ച അല്‍ഖവാരിസ്മിയുമടക്കം അനേകം ഉന്നതരായ ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും നേതാക്കളും ചരിത്രകാരന്മാരുമെല്ലാം ഉയര്‍ന്നുവന്നത് ഈ അധ്യാപനങ്ങള്‍ നല്കിയ അടിത്തറയില്‍ നിന്നാണ്. വിജ്ഞാനത്തിന് ഇസ്ലാം നല്കിയ പ്രാധാന്യം അവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ഇസ്ലാമിക ലോകത്തേക്ക് എത്തിക്കുവാനും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുവാനും പ്രേരിപ്പിച്ചു.<br />
പറഞ്ഞുവന്നത്, ഇസ്ലാം വിജ്ഞാനത്തിനും ചിന്തക്കും നല്കിയ പ്രേരണ ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ്. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:<br />
<br />
''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).<br />
<br />
പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടു കൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധതയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തെ കണ്ടെത്താനാണ് യാഥാര്‍ഥത്തില്‍ ഇസ്ലാം ആവശ്യപ്പെടുന്നത്.<br />
<br />
ഇത് പറയുമ്പോള്‍ സാധാരണയായി നിരീശ്വരവാദികള്‍ തിരിച്ചു പറയാറുള്ള കാര്യമാണ് ബുദ്ധിയുപയോഗിച്ച് കണ്ടെത്തിയ ഇസ്ലാമില്‍ ഒരാള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്ലാമിക പ്രമാണങ്ങളില്‍ അതുപയോഗിക്കുന്നില്ലല്ലോ എന്നത്. ഇവിടെ കൃത്യമായി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ചിന്തയിലൂടെയും പഠന ഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. അവന്റെ ദൂതനാണ് മുഹമ്മദ് നബി(സ) എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങളും പ്രവാചകന്റെ വാക്കുകളും ദൈവത്തില്‍ നിന്നുള്ള വെളിപാട് അഥവാ വഹ്യ് ആണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യയുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന് തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം.<br />
ഒരു ഉദാഹരണമെടുക്കാം: ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മഹാനായ യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങിയതും പിന്നീട് ആ മത്സ്യം തന്നെ കരക്ക് വന്ന് അദ്ദേഹത്തെ ഉപേക്ഷിച്ചതുമായ സംഭവം വായിക്കുന്നു. 'ഈ സംഭവം എങ്ങനെയാണ് സാമാന്യ യുക്തിക്ക് നിരക്കുന്നത്, എങ്ങനെയാണ് മത്സ്യത്തിന്റെ വയറ്റില്‍ കേടുപാടുകള്‍ കൂടാതെ ഒരു മനുഷ്യന് ജീവിക്കാനാകുക, എങ്ങനെയാണ് മത്സ്യം കരക്ക് വന്ന് വയറ്റിലുള്ള മനുഷ്യനെ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കാനാവുക' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് യുക്തിവാദികള്‍ ചോദിച്ചേക്കാം. എന്നാല്‍ ഇതൊക്കെ തീര്‍ത്തും യുക്തിക്ക് യോജിക്കുന്നതാണ് എന്നാണ് വിശ്വാസികളുടെ മറുപടി. ഇത് സാധാരണ സംഭാവമായത് കൊണ്ടല്ല, മറിച്ച് യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന് കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല എന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. 'അവന് എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാനോ ഒരു കേടുപാടുകളുമില്ലാതെ കരക്കെത്തിക്കാനോ സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്?<br />
ഈ ലോകത്ത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വായുവും അന്നവും മറ്റു സൗകര്യങ്ങളും ഏര്‍പെടുത്താന്‍ കഴിവുള്ള സ്രഷ്ടാവിന് അവനുദ്ദേശിക്കുന്ന സമയത്ത് ഒരു മത്സ്യത്തിന്റെ വയറ്റില്‍ അത് സംവിധാനിക്കാന്‍ കഴിവില്ലാതെ പോകില്ലല്ലോ. 'പടച്ചവന് എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്നത് മനസ്സിലാക്കിയ ഒരാള്‍ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല.<br />
സ്വന്തം അറിവുകളുടെയും കഴിവിന്റെയും ചിന്താശക്തിയുടെയും പരിധികള്‍ മനസ്സിലാക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ആ പരിമിതമായ അറിവിന്റെയും ചിന്താശക്തിയുടെയും മാനദന്ധങ്ങളുപയോഗിച്ച് പരിധിയില്ലാത്ത അറിവിന്റെ ഉടമയായ ദൈവത്തിന്റെ വചനങ്ങളെ അളക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും പരാജയമായിരിക്കും സംഭവിക്കുക. നമുക്ക് എളുപ്പം മനസ്സിലാകുന്ന ചില ഉദാഹരണങ്ങളെടുക്കാം: കുറച്ചു കാലം മുന്‍പ് വരെ പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന സ്ഥിരസ്ഥിതി സിദ്ധാന്തമായിരുന്നു ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടിരുന്നത്. അന്നത്തെ അറിവനുസരിച്ച് പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന ക്വുര്‍ആനിക വചനം തെറ്റാണെന്ന് പറയേണ്ടിവരുമായിരുന്നു. എന്നാല്‍ ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് മാറുമെന്നും നമുക്ക് ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ച് നാം പറയുന്ന നിഗമനങ്ങള്‍ ഒരുപക്ഷേ, യാഥാര്‍ഥ്യമായിരിക്കണം എന്നില്ലെന്നും തിരിച്ചറിയുന്ന ഒരാളെ സംബന്ധിച്ച് എല്ലാറ്റിനെയും സൃഷ്ടിച്ച, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ വചനങ്ങളെ ഒരു സംശയവുമില്ലാതെ അംഗീകരിക്കുക എന്നതാണ് അവിടെ യുക്തി. കാരണം യാഥാര്‍ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തുന്ന ശാസ്ത്രത്തിന് സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ദൈവത്തെയും ദൈവത്തിന്റെ വചനങ്ങളെയും അതിന്റെതായ രീതിയില്‍ മനസ്സിലാക്കിയവര്‍ അന്നും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നു തന്നെ വിശ്വസിച്ചു. പിന്നീട് ലഭ്യമായ മറ്റു തെളിവുകള്‍ക്കനുസരിച്ച് ശാസ്ത്രവും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന കാര്യം പ്രഖ്യാപിച്ചു.<br />
<br />
നാം അവലംബിക്കുന്ന പ്രധാന വിജ്ഞാനസ്രോതസ്സായ ശാസ്ത്രത്തിന്റെ ഈയൊരു പരിധി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും ക്വുര്‍ആനിലും ഹദീഥിലും യുക്തിക്ക് നിരക്കാത്തതായി എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുന്നത്. ശാസ്ത്രം അപ്പപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ചാണ് സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നത്. ഇത് എളുപ്പത്തില്‍ മനസ്സിലാകാന്‍ പൊതുവെ പറയുന്ന ഒരു ലളിതമായ ഉദാഹരണം തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് നാം നടത്താന്‍ പോകുന്നത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് നാം ചെയ്യുന്നത് വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കുന്നു. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് എല്ലാറ്റിന്റെയും അവസ്ഥ. നമ്മുടെ പരിമിതമായ അറിവിലും അന്വേഷണത്തിലും ഒരുപക്ഷേ, പലതും ഉള്‍പെട്ടില്ലെന്ന് വരാം. ജൈവലോകത്തെ 99.999% ജൈവവര്‍ഗങ്ങളെയും നിരീക്ഷിക്കുവാന്‍ പോലും ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ വലിപ്പം കണക്കാക്കാന്‍ പോലും നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ച് നമുക്ക് സാധിച്ചിട്ടില്ല. നാം നിരീക്ഷിക്കാത്ത, നമ്മുടെ നിരീക്ഷണത്തിന്റെ പരിധിയില്‍ വന്നിട്ടുപോലുമില്ലാത്തതാണ് നാം നിരീക്ഷിച്ചതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് ഇരട്ടി കൂടുതല്‍. എന്നിരിക്കെ ആ അറിവ് വെച്ചാണോ അറിവിന് പരിധിയില്ലാത്ത സ്രഷ്ടാവിന്റെ വചനങ്ങളെ നാം അളക്കുന്നത്?!<br />
നമ്മുടെ ചിന്തകള്‍ക്കും പരിധിയുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത സ്രഷ്ടാവിനെ പറ്റി പറയുമ്പോള്‍ ശാസ്ത്രത്തിന്റെ വരമ്പുകള്‍ക്കുള്ളില്‍ നിന്നല്ലാതെ ചിന്തിക്കില്ലെന്ന് വാശിപിടിച്ച് മുഖംചുളിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രം തന്നെ സമയം എന്ന ഡയമെന്‍ഷന്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ചും അതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്കുള്ള പരിധിയെ കുറിച്ചും ബോധ്യമാക്കിത്തരികയാണ്. കര്‍മങ്ങള്‍ ഒന്നുമൊഴിയാതെ രേഖപ്പെടുത്തുമെന്നും അത് അന്ത്യനാളില്‍ പ്രദര്‍ശിപ്പിക്കപ്പെടും എന്നും പറയുമ്പോള്‍ അത് അവിശ്വസനീയമായിരുന്നു പലര്‍ക്കും. എന്നാലിന്ന് എല്ലാം ഒപ്പിയെടുക്കുന്ന റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യകള്‍ ചെറിയ രൂപത്തിലെങ്കിലും മനുഷ്യന് വികസിപ്പിച്ചെടുത്തപ്പോള് അതിന് നിമിത്തമായ ബുദ്ധിയെ സൃഷ്ടിച്ചവന് ഇത് സാധ്യമല്ലേ എന്ന ചോദ്യം ഇന്ന് ആര്‍ക്കും ബോധ്യമാകും. കുറച്ച് മുന്‍പ് വരെ ഇക്കാര്യം പോലും 'ബുദ്ധിക്ക് യോജിക്കാത്ത'തായിരുന്നു.<br />
<br />
നമ്മുടെ കഴിവില്ലായ്മയും അറിവിന്റെ പരിധികളും അംഗീകരിക്കുവാനുള്ള വിനയമുണ്ടാവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എല്ലാം തികഞ്ഞവനെന്നും എല്ലാം അറിയുന്നവനെന്നുമുള്ള അഹങ്കാരത്തോടെ ദൈവിക വചനങ്ങളെയും പ്രവാചകന്റെ ഹദീഥുകളെയും സമീപിക്കുമ്പോള്‍ പലതും ബുദ്ധിക്ക് യോജിക്കാത്തതും യുക്തിക്ക് നിരക്കാത്തതുമായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ എന്റെ ഈ ബുദ്ധി ഒന്നുമല്ലെന്നും എനിക്കറിയാത്ത കാര്യങ്ങളാണ് അറിയുന്ന കാര്യങ്ങളെക്കാള്‍ കൂടുതലെന്നും എന്റെ ചിന്തകള്‍ക്ക് അംഗീകരിക്കാവുന്നതിലും അപ്പുറം യാഥാര്‍ഥ്യങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അവ പരിശോധിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. കാരണം സ്രഷ്ടാവുണ്ട് എന്നത് യുക്തിപരമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ആ സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതും അവന്റെ ദൂതനാണ് മുഹമ്മദ്(സ) എന്നതും പഠിച്ചു ബോധ്യപ്പെട്ട കാര്യമാണ്. മലക്ക് ജിബ്രീല്‍ വഴി കിട്ടുന്ന ദിവ്യബോധനമാണ് ക്വുര്‍ആന്‍ എന്നും അതിന്റെ വിശദീകരണമായി അല്ലാഹു നബി(സ)യെ അറിയിച്ചതാണ് ഹദീഥുകള്‍ എന്നും ബോധ്യപ്പെട്ട ഒരാള്‍ക്ക് അവയില്‍ യുക്തിരാഹിതയം കണ്ടെത്തുവാന്‍ സാധ്യമല്ല. ആ സ്രഷ്ടാവിന് എല്ലാം സാധിക്കുമെന്നും അവന്റെ കഴിവുകള്‍ക്കും അറിവിനും പരിധികളില്ലെന്നുമുള്ളതാണ് ഇതിനൊക്കെ പിന്നിലുള്ള ഏറ്റവും വലിയ യുക്തി.<br />
<br />
എല്ലാറ്റിനെ കുറിച്ചുമുള്ള പൂര്‍ണമായ അറിവ് സ്രഷ്ടാവിന് മാത്രമായത് കൊണ്ട് തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും അറിയിച്ചു തരേണ്ടതും അവന് തന്നെയാണ് എന്നതാണ് ഇസ്ലാമിന്റെ യുക്തി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് നന്മയും തിന്മയും തീരുമാനിക്കുകയെന്ന യുക്തിവാദ സിദ്ധാന്തത്തിന് പച്ചമലയാളത്തില്‍ 'തോന്ന്യാസം' എന്നാണ് പറയുക. ധാര്‍മികമായ വിധിവിലക്കുകളും നിയമങ്ങളും പാലിക്കാനുള്ള മടിയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതുമായാണ് പലരും ഈ 'തോന്ന്യാസ'ക്കൂട്ടത്തെ കാണുന്നത്. ചിലരുടെ യുക്തിക്ക് മദ്യപാനം തെറ്റാവണമെന്നില്ല, ചിലര്‍ക്ക് പരിധികളില്ലാത്ത ലൈംഗികത തെറ്റായി തോന്നില്ല. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നതായിരിക്കും മറ്റു ചിലരുടെ യുക്തി. ഇങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്ര ന്യായീകരണമായി യുക്തിവാദത്തെ ഉപയോഗിക്കുന്നു എന്ന് മാത്രം. മദ്യപാനമോ, വ്യഭിചാരമോ, മാതാപിതാക്കളെ ഉപേക്ഷിക്കലോ 'തെറ്റാണ്' എന്ന് വസ്തുനിഷ്ഠമായി പറയാന്‍ യുക്തിവാദത്തില്‍ വകുപ്പില്ല. ഏതൊരു കാര്യവും നന്മയെന്നോ തിന്മയെന്നോ തീര്‍ത്തുപറയാന്‍ അവിടെ സാധിക്കില്ല. അതുകൊണ്ട് തന്നെയാവണം പരസ്പര സമ്മതത്തോടെ പിതാവും മകളും തമ്മിലുള്ള ലൈംഗിക ബന്ധം പോലും തെറ്റാണെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവരെത്തിയത്.<br />
<br />
മതാധിഷ്ഠിത ധാര്‍മികതക്ക് എതിരെ മാറുതുറന്നും തെരുവില്‍ ചുംബിച്ചും പ്രതിഷേധിക്കുന്നവര്‍ എന്താണ് ധാര്‍മികതയെന്നും സദാചാരമെന്നും വ്യക്തമായി വിവക്ഷിക്കാന്‍ തയ്യാറാവണം. സകല തോന്ന്യാസങ്ങള്‍ക്കും തങ്ങളുടെ യുക്തിയില്‍ പ്രശ്നം തോന്നുന്നില്ലെന്ന് പറഞ്ഞ് ന്യയീകരിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ സമൂഹത്തില്‍ നിവര്‍ന്നുനിന്ന് പറയാന്‍ മടിച്ചിരുന്ന പലതും ഇന്ന് തെറ്റല്ലാതായിരിക്കുന്നു! ഇന്ന് നാം അറപ്പോടെയും വെറുപ്പോടെയും കാണുന്ന പലതും നാളെയവര്‍ യുക്തിയുടെ കാലത്തിനനുസരിച്ച പരിണാമത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കും. എതിര്‍ക്കുന്ന മതാധ്യാപനങ്ങളെ കാലഹരണപ്പെട്ടതെന്ന് പറഞ്ഞ് തള്ളുകയും ചെയ്യും. ഇത് പുരോഗതിയാണോ പ്രാകൃതത്വമാണോ എന്ന് മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ ചിന്തിക്കട്ടെ.<br />
യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും സുന്ദരലോകത്തെ പറ്റി പറഞ്ഞ് യുവാക്കളെ ആകര്ഷിക്കുന്നവര് എത്രമാത്രം യുക്തിരഹിതവും അപരിഷ്കൃതവുമായ ആശയത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് ട്രെന്റുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ അല്പ സമയം മാറ്റി വെച്ച് ചിന്തിക്കണം. ശാസ്ത്രത്തെയും യുക്തിയെയും തങ്ങള്‍ക്കൊപ്പിച്ചു മാത്രം വ്യാഖ്യാനിക്കുന്ന ഇവര്‍ പറയുന്ന 'സ്വതന്ത്രചിന്ത'യുടെ അതിരുകള്‍ അവര്‍ തന്നെ നിശ്ചയിക്കുന്നത് നാം മനസ്സിലാക്കാതെ പോകരുത്. മതനിയമങ്ങള്‍ അനുസരിക്കാനുള്ള പ്രയാസവും വൈമനസ്യവും ഈ പാളയത്തിലേക്കാണ് നമ്മെ ആകര്‍ഷിക്കുന്നത് എങ്കില്‍ കുത്തഴിഞ്ഞ ജീവിതവും മുഴുസമയ മതവിമര്‍ശനവുമായി ജീവിതത്തിന്റെ ഏറ്റവും നല്ല കാലം നഷ്ടപ്പെടുത്തിയതിനു ശേഷം പിന്നോട്ട് തിരിഞ്ഞ് വിരല്‍ കടിച്ചത് കൊണ്ട് കാര്യമുണ്ടാകണമെന്നില്ല. സ്രഷ്ടാവൊരുക്കിയ യഥാര്‍ഥ ആസ്വാദനത്തിന്റെ ജീവിതത്തിലേക്ക് എപ്പോഴാണ് വിളിവരുന്നതെന്ന് നമുക്കാര്‍ക്കും അറിയുകയുമില്ല.<br />
<br />
(അവസാനിച്ചു)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-31835377866107388482018-04-15T16:18:00.000+05:302018-04-15T16:18:17.846+05:30ജീവോല്പത്തി : പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?<br />
‘ബയോളജി വിദ്യാര്‍ഥിയല്ലേ? അതില്‍ പരിണാമം പഠിച്ചിട്ടും പിന്നെയുമെന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?’ ജീവോല്പത്തിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഒരു നിരീശ്വരവാദീ സുഹൃത്ത് ചോദിച്ച ചോദ്യമാണിത്. ജീവന്റെ തുടക്കമെന്താണ് എന്ന ചോദ്യങ്ങള്‍ക്കുത്തരമാണ് പരിണാമ സിദ്ധാന്തം എന്ന് ധരിച്ചുവെച്ചിരിക്കുന്ന അനേകം പേരുടെ പ്രതിനിധി മാത്രമാണ് ഇദ്ദേഹവും. ഈ ധാരണയില്‍ പരിണാമസിദ്ധാന്തമെന്നത് മതങ്ങളെയും ദൈവത്തെയും ഇല്ലാതാക്കിയ എന്തോ ഒരു നിരീശ്വരവാദ തിയറിയാണ് എന്ന അര്‍ത്ഥത്തില്‍ ഇന്നും പരിണാമ പ്രചാരകരായി നടക്കുകയാണ് ഒരുപാടാളുകള്‍. ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തമാണ് ബൗദ്ധികമായി സംതൃപ്തിയുള്ള നിരീശ്വരവാദിയാകാന്‍ സഹായിച്ചത് എന്ന് നിരീശ്വരവാദികളുടെ ആഗോള പുരോഹിതന് റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും പറയുമ്പോള്‍ ഈ സിദ്ധാന്തം അവര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്ന് മനസ്സിലാക്കാം.<br />
<br />
ജീവോല്പത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പരിണാമത്തിന് സ്ഥാനമില്ല എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. പരിണാമം ഒരിക്കലും ജീവന്റെ ഉല്പത്തിയെ പറ്റി ചര്‍ച്ച ചെയ്യുന്ന ശാഖയല്ല. പരിണാമത്തിന്റെ ഏറ്റവും ലളിതമായ നിര്‍വചനം തന്നെ ‘descent with modification’അഥവാ ജീവികളുടെ പരിഷ്കരണങ്ങളോടെയുള്ള തുടര്‍ച്ച എന്നതാണ്. എന്നുവെച്ചാല്‍ നിലവിലുള്ള ജീവനുള്ള വസ്തുക്കളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനമാണ് പരിണാമം. ജീവനുള്ളവയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനം എങ്ങനെയാണ് ജീവന്റെ തുടക്കത്തെ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരമാവുക? ജീവന് എങ്ങനെയുണ്ടായി എന്നല്ല, ഉണ്ടായ ജീവനില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് പരിണാമത്തിന്റെ മേഖലയെന്ന് ചുരുക്കം. അതിനാല്‍ ദൈവാസ്തിത്വവുമായും ജീവോല്പത്തിയുമായും ബന്ധപ്പെട്ട അടിസ്ഥാന ചര്‍ച്ചകളില്‍ പരിണാമം പറഞ്ഞുവരുന്നവര്‍ക്ക് പരിണാമമെന്തെന്നോ അതിന്റെ ചര്‍ച്ചാ വിഷയമെന്തെന്നോ മനസ്സിലായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.<br />
<br />
അതുകൊണ്ട് തന്നെ ജീവന് എങ്ങനെയുണ്ടായെന്ന എന്നും നിരീശ്വരവാദികളെ കുടുക്കുന്ന ചോദ്യത്തിന് പരിണാമത്തിലൂടെ ഉത്തരം കാണാനാകില്ല. ദൈവത്തെ നിഷേധിക്കാനും ജീവോല്പത്തിക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാനും പരിണാമത്തിനാകില്ല. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന പരിണാമശാസ്ത്രജ്ഞരില്‍ മിക്കവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. എന്തിനേറെ ഡാര്വിന് പോലും പറഞ്ഞത് ഒരാള്‍ക്ക് ഒരേ സമയം ദൃഡവിശ്വാസിയും പരിണാമവാദിയും ആകാം എന്നായിരുന്നു. എന്നാല്‍ ഡാര്വിന് വ്യക്തിപരമായ ചില പ്രയാസങ്ങളുമായി ബന്ധപ്പെട്ട് ഒരു അജ്ഞ്ഞേയതാവാദിയാവുകയായിരുന്നു. അദ്ദേഹം പരിണാമം കാരണമല്ല മതത്തെ പറ്റി സംശയാലുവായത്, തിന്മകളുമായും ഇച്ഛാശക്തിയുമായും ബന്ധപ്പെട്ട ചില സംശയങ്ങളായിരുന്നു മതരഹിതനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.<br />
<br />
ഡാര്‍വിനിസ്റ്റുകള്‍ ഇന്ന് പ്രചരിപ്പിക്കുന്ന തരത്തിലൊക്കെ പരിണാമം നടന്നുവെന്ന് അപ്പടി വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അതൊന്നും ദൈവമില്ലെന്നതിന് തെളിവാകുകയില്ല, ആദ്യത്തെ ജീവന് എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിന് ഉത്തരമാവുകയുമില്ല! എത്രയൊക്കെ പോയാലും ജീവനുള്ള ഒരു ഏകകോശ ജീവിയില്‍ നിന്ന് പരിണമിക്കുന്നത് മാത്രമേ ഈ സിദ്ധാന്തത്തിന് വിശദീകരിക്കാനാവൂ.. ആ ജീവന് എവിടെ നിന്ന്, എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്ക്കുക തന്നെ ചെയ്യും.<br />
<br />
ഈ വസ്തുത മറച്ചുവെക്കാന്‍ പരിണാമത്തെ സൃഷ്ടിവാദവുമായി കൂട്ടിക്കെട്ടി ചര്‍ച്ച ചെയ്ത് പുകമറ തീര്‍ക്കുകയാണ് ഭൗതികവാദികള്‍. പരിണാമവും സൃഷ്ടിവാദവും തമ്മിലുള്ള സംഘട്ടനം മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുകയാണ് ഇവര്‍. സൃഷ്ടിവാദത്തെ കൂട്ടുപിടിക്കാതെ ഒറ്റയ്ക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രം അടിത്തറയില്ലാത്തതാണോ പരിണാമശാസ്ത്രം?! ജീവന്റെ തുടക്കത്തെ പറ്റി പറയുന്ന ‘സൃഷ്ടിപ്പും’ തുടര്‍ച്ചയെ പറ്റി പറയുന്ന ‘പരിണാമവും’ അടിസ്ഥാനപരമായി നേരിട്ടുള്ള സംഘട്ടനത്തിലല്ല എന്നറിഞ്ഞിട്ടും പരിണാമം ചര്‍ച്ച ചെയ്യുന്നിടത്തോക്കെ പുട്ടിനു തേങ്ങയിടുമാറ് സൃഷ്ടിവാദത്തെ തിരുകിക്കയറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് സമാധാനം കിട്ടില്ലെന്ന് തോന്നുന്നു. എന്തിനേറെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചില പുകമറകള്‍ കടത്തിക്കൂട്ടിയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് ബയോളജി പാഠപുസ്തകത്തില്‍ പരിണാമം പഠിപ്പിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം :<br />
<br />
Conventional religious literature tells us about the theory of special creation. This theory has three connotations. One, that all living organisms (species or types) that we see today were created as such. Two, that the diversity was always the same since creation and will be the same in future also. Three, that earth is about 4000 years old. All these ideas werestrongly challenged during the nineteenth century. (NCERT Textbook of Biology, page 128)<br />
<br />
“പരമ്പരാഗത മതഗ്രന്ഥങ്ങള്‍ പ്രത്യേക സൃഷ്ടിപ്പിനെ പറ്റിയാണ് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. ഒന്നാമത്, നാമിന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും അതേപടി സൃഷ്ടിക്കപ്പെട്ടതാണ്. രണ്ട്, ജൈവവൈവിധ്യം എന്നും ഒരേ പോലെയായിരുന്നു, ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. മൂന്ന്, ഭൂമിയുടെ പ്രായം വെറും 4000 വര്‍ഷങ്ങള്‍ മാത്രമാണ്. ഈ ആശയങ്ങളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.”<br />
<br />
എന്നുവെച്ചാല്‍ ഇനി പഠിക്കാന്‍ പോകുന്ന പരിണാമവും അതിന് അവതരിപ്പിക്കുന്ന തെളിവുകളുമെല്ലാം മതത്തിനും മതഗ്രന്ഥങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് തോന്നിപ്പിക്കണം! പ്രത്യേകം സൃഷ്ടിച്ചതല്ലെന്ന് വന്നാല്‍പോലും സൃഷ്ടിപ്പോ തുടക്കമോ വിശദീകരിക്കാന്‍ പരിണാമത്തിനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്തരമൊരാമുഖം? ജൈവവൈവിധ്യത്തെ പറ്റി ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ വന്നത് എന്തിനാണ് എല്ലാ മതങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ജൈവവൈവിധ്യം എന്നും മാറ്റമില്ലാതെ തുടരും എന്നതൊക്കെ മതാധ്യാപനമായി എവിടെയാണ്, ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഭൂമിയുടെ പ്രായം ഏതെങ്കിലും ഒരു മതഗ്രന്ഥത്തില്‍ വന്നത് എന്തിനാണ് മൊത്തം മതങ്ങളുടെ വാദമായി അവതരിപ്പിക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് ഇനി പഠിക്കുന്നതെല്ലാം മതത്തിനെതിരാണ് എന്ന തോന്നലുണ്ടാക്കാന്‍ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിചേര്‍ത്തത് ആരായാലും ഉദ്ദേശം വ്യക്തമാണ്.<br />
<br />
പരിണാമം എന്നത് വിശാലമായ ഒരു ശാസ്ത്ര മേഖലയാണ്. സൂക്ഷ്മപരിണാമത്തെയും സ്ഥൂലപരിണാമത്തെയും പറ്റിയുള്ള വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു. മറ്റേത് ശാസ്ത്ര സിദ്ധാന്തത്തെയും പോലെ കാലാന്തരത്തില്‍ ആദ്യം വിശ്വസിച്ചിരുന്ന പലതും ശരിയല്ലെന്ന് ബോധ്യപ്പെടും, പല നിഗമനങ്ങളും ഒഴിവാക്കേണ്ടി വരും, പലതും കൂട്ടിചെര്‍ക്കേണ്ടി വരും. എന്നാല്‍ ചിലര്‍ക്ക് പരിണാമം എന്നാല്‍ ഡാര്വിന് മാത്രമാണ്! എന്നാല്‍ സത്യത്തില്‍ ഡാര്‍വിനിസം എന്നത് പരിണാമവുമായി ബന്ധപ്പെട്ട അനേകം കാഴ്ചപ്പാടുകളില്‍ ഒന്ന് മാത്രമാണ്. Neo Lamarkian Evolution, Mutation driven evolution, Evolution by natural genetic engineering, Evolution by self organization, Symbiotic evolution എന്നിങ്ങനെ അനേകം ധാരകള്‍ പരിണാമശാസ്ത്രജ്ഞന്മാര്‍ക്ക് ഇടയില്‍ തന്നെയുണ്ട്. പുതിയ തെളിവുകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കാതെ ഡാര്‍വിന്റെ പഴകിപ്പുളിച്ച അബദ്ധധാരണകളില്‍ തന്നെ പരിണാമശാസ്ത്രത്തെ തളച്ചിടണം എന്ന് ആഗ്രഹിക്കുന്നവര്‍ ശാസ്ത്രബോധാമില്ലാത്തവരാണ്.<br />
<br />
പരിണാമവും ഡാര്‍വിനിസവും പര്യായപദങ്ങളല്ല എന്ന ഈ തിരിച്ചറിവ് തന്നെയാണ് ഏറ്റവും പ്രധാനം. ജീവികളില്‍ ഉണ്ടാകുന്ന ജൈവപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മേഖലയാണ് പരിണാമം. ഡാര്‍വിന്റെ മുന്‍പും ശേഷവും ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള മേഖലയാണിത്. ജീവികളില്‍ ഓരോ കാലഘട്ടത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ടോ, അതിന്റെ കാരണങ്ങള്‍ എന്താണ്, അവ എങ്ങനെ മനുഷ്യപുരോഗതിക്ക് ഉപകാരപ്രദമാക്കാം എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന വിശാലമായ മേഖലയാണ് പരിണാമശാസ്ത്രം. എന്നാല്‍ ഡാര്‍വിനിസം എന്നത് ഈ പരിണാമത്തെ വ്യാഖ്യാനിച്ച് എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നും അവയ്ക്കെല്ലാം ഒരു പൊതുപൂര്‍വ്വികന്‍ ആണെന്നുമുള്ള ഒരു പരിണാമവൃക്ഷം സമര്‍ത്ഥിക്കലാണ്. പ്രസ്തുത പരിണാമ വൃക്ഷത്തില്‍ മനുഷ്യന്റെ പരിണാമം അദ്ദേഹം പ്രത്യേകം ചര്‍ച്ച ചെയ്യുകയും മനുഷ്യനും ഇതുപോലെ മറ്റൊരു ജീവവര്‍ഗ്ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നും വാദിക്കുന്നു. ഇത് വ്യക്തമായും ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് എതിരാണ്. മനുഷ്യനെ പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന് ഒരു അവ്യക്തതകള്‍ക്കും ഇടകൊടുക്കാതെ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷിക്കുക സ്വാഭാവികമാണ്.<br />
<br />
ഡാര്‍വിനിസത്തിന് തെളിവ് ചോദിക്കുമ്പോള്‍ പരിണാമത്തിനുള്ള തെളിവ് കൊണ്ട് വരിക എന്നത് ഇത്തരക്കാരുടെ സ്ഥിരം കലാപരിപാടിയാണ്. ആന്റിബയോട്ടിക് റെസിസ്റ്റന്‍സും സൂക്ഷ്മപരിണാമത്തിനുള്ള തെളിവുകളും നിരത്തി അവര്‍ സ്ഥലം വിടും. ഇതൊക്കെ അംഗീകരിച്ചാല്‍ തന്നെ ജീവികളില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം എന്നല്ലേ തെളിയുന്നുള്ളൂ, അവയെങ്ങനെയാണ് നിങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു പരിണാമവൃക്ഷത്തിനോ മനുഷ്യപരിണാമത്തിനോ തെളിവാകുക എന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. താന്‍ പറഞ്ഞ തരത്തിലുള്ള പരിണാമവൃക്ഷത്തിന് അക്കാലത്ത് ഡാര്വിന് ഉന്നയിച്ചിരുന്നത് ഫോസില്‍ തെളിവുകളായിരുന്നു. വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങള്‍ക്ക് ഇടയിലെ വിട്ടുപോയ കണ്ണികളുടെ ഫോസിലുകള്‍ ലഭ്യമായാല്‍ താന്‍ പറഞ്ഞത് തെളിയിക്കപ്പെടും എന്നായിരുന്നു ഡാര്വിന് അവകാശപ്പെട്ടത്. എന്നാല്‍ ഇത്രയും കാലം എല്ലാംമറന്ന് തിരഞ്ഞിട്ടും അവ കിട്ടാതായപ്പോഴാണ് സൂക്ഷ്മപരിണാമത്തിന്റെ തെളിവുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിച്ച ഫോസിലുകളാകട്ടെ ശാസ്ത്രലോകത്ത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു.<br />
<br />
പരിണാമ വൃക്ഷത്തിന് തെളിവായി അനേകം ജീവികളുടെ ഫോസില്‍ കിട്ടിയെന്ന് വാദിക്കുന്നവര്‍ എത്ര അറ്റുപോയ കണ്ണികളുടെ ഫോസിലുകള്‍ കിട്ടി എന്നന്വേഷിക്കുന്നത് നന്നാവും. ഒരു ജീവിയുടെ, ഉദാഹരണത്തിന് ദിനോസറിന്റെ ഫോസില്‍ കിട്ടി എന്നാല്‍ അതിനര്‍ത്ഥം ആ കാലഘട്ടത്തില്‍ ദിനോസര്‍ ജീവിച്ചിരുന്നു എന്ന് മാത്രമാണ്. അല്ലാതെ അത് ഏതെങ്കിലും ഒന്നില്‍ നിന്ന് പരിണമിച്ചതാണ് എന്നത് വെറും നിഗമനം മാത്രമാണ്. ഇങ്ങനെ ജീവിച്ചിരുന്നതും ജീവിചിരിക്കുന്നതുമായ ജീവികളെ അടുക്കിവെച്ച് സാമ്യതതോന്നുന്നവയെല്ലാം ഒന്നില്‍ നിന്ന് മറ്റൊന്ന് പരിണമിച്ചു എന്ന് സുന്ദരമായി വ്യാഖ്യാനിക്കാം എന്നല്ലാതെ തെളിവെന്ത് എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തലല്ലാതെ രക്ഷയില്ല. അതില്‍ തന്നെ ആകെയുള്ള ജീവജാലങ്ങളില്‍ 99.999% ജീവികളെയും ഇതുവരെ നമുക്ക് നിരീക്ഷിക്കാന്‍ പോലും പറ്റിയിട്ടില്ല എന്ന് ശാസ്ത്രം പറയുമ്പോള്‍, ആകെ നിരീക്ഷിക്കാന്‍ സാധിച്ച 0.001% ജീവജാലങ്ങളെ വെച്ചാണ് ഈ നിഗമനങ്ങളൊക്കെ. എന്നിരിക്കെ ഇതൊക്കെ തെറ്റാനുള്ള സാധ്യത എത്രയെന്ന് ഒന്നാലോചിച്ചു നോക്കൂ..<br />
<br />
മറ്റെല്ലാ ശാസ്ത്രശാഖകളും ഏറെ മുന്നോട്ട് കുതിക്കുമ്പോഴും പരിണാമശാസ്ത്രം മാത്രം ഡാര്വിന് പറഞ്ഞതിനപ്പുറം പോകരുത് എന്ന് വാശിപിടിക്കുന്നവര്‍ ശാസ്ത്രത്തെ പിറകോട്ട് വലിക്കുകയാണ്. ശാസ്ത്രത്തോടും തെളിവുകളോടുമുള്ള ഈ നിഷേധാത്മക നിലപാട് തിരുത്തിയേ മതിയാകൂ. ഏകപൊതുപൂര്‍വികന്‍ എന്ന ആശയത്തിനെതിരെ ഒരുപാട് പൂര്‍വ്വികന്മാരുണ്ടാകാം എന്നും, പരിണാമവൃക്ഷത്തിന് പകരം പരിണാമ ശൃഖലയും, കാലക്രമേണ പതിയെയുള്ള മാറ്റങ്ങള്‍ക്ക് പകരം പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാവാം എന്നുമടക്കം അനേകം തിരുത്തലുകളും പുതിയ ആശയങ്ങളും പരിണാമശാസ്ത്ര രംഗത്ത് വന്നിട്ടും അവയൊന്നും ചര്‍ച്ചക്കെടുക്കുക പോലും ചെയ്യാതെ ജെനറ്റിക്സോ മോളിക്കുലാര്‍ ബയോളജിയോ ഒന്നുമില്ലാതിരുന്ന കാലത്ത് ഡാര്വിന് നടത്തിയ പ്രവചനങ്ങളിലും നിഗമനങ്ങളിലും വിശ്വസിച്ച് കാലം തീര്‍ക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?<br />
<br />
ശാസ്ത്രലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ അതിന്റെ മുറക്ക് നടക്കട്ടെ. ഇസ്ലാമികമായി പരിണാമമെന്ന് കേള്‍ക്കുമ്പോഴേക്ക് എതിര്‍ക്കേണ്ട ബാധ്യതയും മുസ്ലിംകള്‍ക്കില്ല. ജീവികളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് തെളിയിക്കപ്പെട്ടാലോ ഇല്ലെന്ന് തെളിയിക്കപ്പെട്ടാലോ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് അത് വിരുദ്ധമാകുന്നില്ല. എന്നാല്‍ മനുഷ്യപരിണാമത്തെ അംഗീകരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യവുമല്ല തന്നെ. കാരണം ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ മുസ്ലിംകളെ സംബന്ധിച്ച് എല്ലാം സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങള്‍ ഖന്ധിതമായി ഒരു കാര്യം പറയുന്നുവെങ്കില്‍ ശാസ്ത്രലോകത്ത് പോലും അംഗീകരിക്കപ്പെടാത്ത കേവല നിഗമനങ്ങള്‍ക്കും സങ്കല്പങ്ങള്ക്കും പിന്നാലെ പോകേണ്ട ആവശ്യം അവര്‍ക്കില്ല.<br />
<br />
ജീവോല്പത്തിയെ പറ്റി പരിണാമത്തിനൊന്നും പറയാനില്ലെന്ന് വ്യക്തം. നിലവിലുള്ള ജീവജാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ് പരിണാമത്തിന്റെ വിഷയം. എങ്കില്‍ ജീവന് എവിടെ നിന്ന് എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്ക്കുന്നു. ഒരിക്കലും അവിടെയും ദൈവത്തെ അംഗീകരിച്ചുകൂടാ എന്ന വാശിപിടിച്ചിരിക്കുന്നവര്‍ക്ക് പക്ഷെ ഭൂമിക്ക് വെളിയില്‍ നിന്ന് ജീവന്റെ ബീജബിന്ദുക്കള്‍ ഭൂമിയിലെത്തി ജീവനുണ്ടായതാണ് എന്ന പാന്‍സ്പെര്‍മിയ തിയറിയും (Panspermia theory)അന്യഗ്രഹ ജീവികള്‍ ജീവനെ രൂപകല്പന ചെയ്ത് ഭൂമിയില്‍ എത്തിച്ചതാണ് എന്ന ഡയറക്റ്റട് പാന്‍സ്പെര്‍മിയ തിയറിയും (Directed panspermia theory) മൂലകങ്ങള്‍ ഇടിയും മഴയും മിന്നലും കൊണ്ട് തനിയെ ജീവനുണ്ടായതാണ് എന്ന നാച്ചുറലിസ്റ്റിക് തിയറിയുമൊന്നും(Naturalistic theory) ശാസ്ത്രീയ സിദ്ധാന്തങ്ങളായി അംഗീകരിക്കാന്‍ മടിയില്ല! എത്ര തന്നെ യുക്തിശൂന്യമായ തിയറികള്‍ തലയിലേറ്റിയാലും അറിയാതെ പോലും ദൈവത്തെ അംഗീകരിക്കാന്‍ ഇടവരരുത് എന്ന ധാര്‍ഷ്ട്യം മാത്രം..<br />
<br />
(അടുത്ത ഭാഗം : യുക്തി ഇസ്ലാമില്‍)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-48684291018293744342018-04-10T13:39:00.001+05:302018-04-10T13:39:31.817+05:30പ്രപഞ്ചോല്പത്തി: ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍<br />
പ്രപഞ്ചം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ നിലവിലുള്ള പ്രപഞ്ചമെന്ന യാഥാര്‍ഥ്യത്തിന്റെ തുടക്കം എങ്ങനെയെന്ന അന്വേഷണവും സ്വാഭാവികമാണ്. പ്രപഞ്ചത്തിന്റെ തുടക്കം തേടിയുള്ള അന്വേഷണം എന്നും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയാണ്. എല്ലാറ്റിനും കാരണക്കാരനായ സ്രഷ്ടാവിനെ നിഷേധിച്ചേ മതിയാകൂ എന്ന വാശിയുമായി തുടക്കം തേടിയുള്ള യാത്ര ഇരുട്ടില്‍ തപ്പലല്ലാതെ മറ്റെന്താണ്? അതിനവര്‍ ഒരു പരിഹാരം കണ്ടു. ഈ പ്രപഞ്ചത്തിന് ഒരു തുടക്കമില്ലെന്നും പ്രപഞ്ചം അന്നും ഇന്നും എന്നും ഇതേ പോലെ നിലനില്‍ക്കുകയായിരുന്നു, അങ്ങനെ തന്നെ നിലനില്ക്കുകയും ചെയ്യും എന്ന steady state theory ആയിരുന്നു ഒരുപാട് കാലം അവരുടെ പിടിവള്ളി. പ്രപഞ്ചം അനാദിയായത് കൊണ്ട് തുടക്കം തേടിയുള്ള അന്വേഷണങ്ങളും നിരര്‍ഥകമാണ് എന്നവര്‍ വാദിച്ചു. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ പ്രപഞ്ചത്തിലോ പ്രകൃതിയിലോ അത് ആരോപിക്കുമ്പോള്‍ കൈകൊട്ടി സ്വീകരിച്ചു. എങ്ങനെയെങ്കിലും ദൈവത്തെ നിഷേധിക്കണം എന്നത് മാത്രമാണ് ലക്ഷ്യം എന്ന് വ്യക്തം.<br />
<br />
എന്നാല്‍ ശാസ്ത്രം ഏറെ പുരോഗമിച്ചു. ഗ്യാലക്സികളെ പറ്റിയുള്ള പഠനങ്ങള്‍ പുതിയൊരു തിരിച്ചറിവായിരുന്നു ശാസ്ത്രജ്ഞന്മാര്ക്ക് നല്‍കിയത്. ഗ്യാലക്സികളെ നിരീക്ഷിക്കുമ്പോള്‍ അവയെല്ലാം red shift ആണ് കാണിക്കുന്നത് എന്ന കാര്യം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. അഥവാ എല്ലാ ഗ്യാലക്സികളും നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്! ഇതിനെക്കുറിച്ച് വിശദമായി പഠിച്ച എഡ്വിന് ഹബ്ള്‍ 1929ല്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തി. 'പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ബലൂണിലെ പുള്ളികള്‍ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ എങ്ങനെ പരസ്പരം അകലുന്നുവോ, അതേപടി ഗ്യാലക്സികള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്.' ഇത് പ്രഖ്യാപിക്കുക മാത്രമല്ല, പ്രപഞ്ചവികാസത്തെ അളക്കാനുള്ള സൂത്രവാക്യവും അദ്ദേഹം കണ്ടുപിടിച്ചു. ഒരു ഗ്യാലക്സി നമ്മില്‍ നിന്ന് അകന്നുപോകുന്നതിന്റെ വേഗത ആ ഗ്യാലക്സിയും നമ്മളും തമ്മിലുള്ള അകലത്തിന് ആനുപാതികമായി ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.<br />
<br />
പ്രപഞ്ചം എന്നും ഒരേപോലെ നിലനില്‍ക്കുകയാണ് എന്ന് വാദിച്ചുനടന്നവര്‍ക്ക് ഇതൊരു ഞെട്ടല്‍ തന്നെയായിരുന്നു. വിശ്വാസികളെ സംബന്ധിച്ച് അവരുടെ പ്രമാണങ്ങളോട് യോജിച്ചുപോകുന്ന ഒരു കാര്യം തന്നെയായിരുന്നു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു''(51:47).<br />
<br />
പ്രപഞ്ചം വികസിക്കുന്നു എന്നതില്‍ നിന്നും സ്വാഭാവികമായി അതിനൊരു തുടക്കമുണ്ട് എന്ന് മനസ്സിലാക്കാം. അഥവാ സമയം മുന്നോട്ട് പോകുംതോറും ഗ്യാലക്സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണ് എങ്കില്‍ സമയം പിന്നോട്ട് പോയാല്‍ അവയുടെ അകലം കുറഞ്ഞുവരുമല്ലോ. അങ്ങനെ കുറഞ്ഞ് കുറഞ്ഞ് അവ തമ്മിലുള്ള അകലം ഇല്ലാതാവുന്ന ഒരു സമയവും ഉണ്ടാകുമല്ലോ. ഈ ചിന്തകളാണ് മഹാവിസ്ഫോടനം (Big Bang) എന്ന ആശയത്തിലേക്ക് എത്തിച്ചത്. സമയം പിന്നോട്ട് സഞ്ചരിച്ചാല്‍ ഗ്യാലക്സികള്‍ തമ്മിലുള്ള അകലം പൂജ്യമായ, എല്ലാം ഒരു കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള അവസ്ഥ ഉണ്ടായിരുന്നു. ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായ, ശാസ്ത്രീയ നിയമങ്ങള്‍ക്ക് അതീതമായ ആ അവസ്ഥയെ singularity എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ശക്തമായ ഒരു വികാസത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നതാണ് മഹാവിസ്ഫോടനസിദ്ധാന്തം മുന്നോട്ട് വെക്കുന്ന ആശയം.<br />
<br />
മറ്റു വിശദാംശങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം. എന്തായാലും ഇതോടെ പ്രപഞ്ചത്തിനൊരു തുടക്കമുണ്ട് എന്നത് ശാസ്ത്രലോകം അംഗീകരിച്ചു. പ്രപഞ്ചത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നും അതിനാല്‍ പ്രപഞ്ചോല്‍പ്പത്തി തേടി പോകേണ്ട ആവശ്യമോ അതിനൊരു സ്രഷ്ടാവിന്റെ ആവശ്യകതയോ ഇല്ലെന്ന വാദം ഇതോടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. എങ്കില്പിന്നെ അതിനു നാല് സാധ്യതകളാണ് നമുക്ക് പരമാവധി എണ്ണാന്‍ സാധിക്കുക.<br />
<br />
1. ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.<br />
2. പ്രപഞ്ചം സ്വയം സൃഷ്ടിച്ചു.<br />
3. സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു.<br />
4. സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ചു.<br />
<br />
ഇതല്ലാത്ത ഒരു സാധ്യത നമുക്ക് മുമ്പിലില്ല. ഒന്നാമതായി, പലപ്പോഴും നിരീശ്വരവാദികള്‍ ഉന്നയിക്കാറുള്ള ഒരു വാദമാണ് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി എന്നത്. സത്യത്തില്‍ എന്താണീ 'ഒന്നുമില്ലായ്മ'? ഒന്നുമില്ലായ്മ എന്നാല്‍ എന്തോ ഒന്നാണ് എന്ന നിലയ്ക്കാണ് വളരെ പ്രഗത്ഭരായ നിരീശ്വരവാദ പ്രചാരകര്‍ പോലും സംസാരിക്കുന്നത്. ഒന്നുമില്ലായ്മ എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഘനമോ ഊര്‍ജമോ ഒന്നും ഇല്ലാത്ത Absolute Nothingness. ആ ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് എന്തെങ്കിലും ഒന്ന് ഉണ്ടാവുക? സാമാന്യയുക്തിക്കും അടിസ്ഥാന ശാസ്ത്രനിയമങ്ങള്‍ക്കും എതിരല്ലേ അത്?<br />
<br />
ഒന്നുമില്ലായ്മ വിശദീകരിക്കാന്‍ നിരീശ്വരന്മാര് പാടുപെടുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സഹതാപം തോന്നാതിരിക്കുക! 'A Universe From Nothing' എന്ന പുസ്തകമെഴുതിയ ലോകപ്രശസ്ത നിരീശ്വരവാദിയായ ലോറന്‍സ് ക്രോസ് പറയുന്നത് ഇങ്ങനെയാണ്:<br />
'Once you have some energy, using quantum rules and Dirac's equation, you can create mass out of nothing' അഥവാ അല്പം ഊര്‍ജമുണ്ടെങ്കില്‍ ക്വാണ്ടം നിയമങ്ങളും ഡിറാഖ് സൂത്രവാക്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനത്വം ഉണ്ടാക്കാം എന്ന്! ഒരു വാചകത്തില്‍ തന്നെ ഇത്ര വലിയ വൈരുധ്യം പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?! ആദ്യം അല്പം ഊര്‍ജം ആവശ്യമാണെന്ന് പറഞ്ഞ അതേ ആളാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനമുണ്ടാക്കാം എന്ന് വാദിക്കുന്നത്. ഊര്‍ജം ആവശ്യമാണെങ്കില്‍ എങ്ങനെയാണ് സര് അത് ഒന്നുമില്ലായ്മ ആവുക? ഒന്നുമില്ലായ്മയില്‍ ഊര്‍ജമുണ്ടാവുകയില്ലല്ലോ. ഊര്‍ജമുണ്ടെങ്കില്‍ അത് ഒന്നുമില്ലായ്മ അല്ലലോ!<br />
<br />
ഇങ്ങനെ ഒന്നുമില്ലായ്മ എന്തെന്നോ അതില്‍ ഊര്‍ജം എവിടെ നിന്ന് വരുന്നുവെന്നോ വിശദീകരിക്കാനാവാതെ നട്ടം തിരിയുകയാണ് നിരീശ്വരന്മാര്. ദൈവത്തെ നിഷേധിക്കുവാന്‍ എത്ര വലിയ യുക്തിരഹിതമായ ആശയവും വാദിക്കാന്‍ ഇവര്‍ മടിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് വാദിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. ആ ഒന്നുമില്ലായ്മ പോലും വിശദീകരിക്കുമ്പോള്‍ അത് ഒന്നുമില്ലായ്മയല്ലെന്നും അതില്‍ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞ് പോകുന്ന നിസ്സഹായാവസ്ഥ!<br />
<br />
രണ്ടാമത്തെ സാധ്യതയാണ് പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നത്. ഈ വാദത്തില്‍ തന്നെ അതിന്റെ യുക്തിരാഹിത്യം വ്യക്തമാണ്. പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നാല്‍ പ്രപഞ്ചം ഉണ്ടാവാനുള്ള കാരണം അത് തന്നെയാണ് എന്നതാണ്. പ്രപഞ്ചം പ്രപഞ്ചത്തെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം പ്രപഞ്ചം നിലവിലുണ്ടാവണ്ടേ? അഥവാ നിലവിലില്ലാത്ത പ്രപഞ്ചം അതിന്റെ തന്നെ കാരണമാവുക! നിലവില്‍ ഇല്ലാത്ത ഒരു കാരണം എങ്ങനെയാണ് ഒരു കാര്യം സാധിക്കാനുള്ള കാരണമായി വര്‍ത്തിക്കുക? ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇല്ലാത്ത ഒരു വസ്തു ഒരു കാര്യത്തിന്റെ കാരണമായി ഭവിക്കുക എന്ന ഭൂലോക അസംബന്ധമാണ് ഈ വാദം.<br />
<br />
മൂന്നാമത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് സൃഷ്ടിച്ചു എന്നത്. സ്വാഭാവികമായും അതിന്റെ സ്രഷ്ടാവിലേക്കുള്ള അന്വേഷണമായിരിക്കും പിന്നീട്. ഓരോന്നും സൃഷ്ടിക്കപ്പെട്ട വേറെയൊന്നിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നുള്ള വാദം ഒരിക്കലും പ്രപഞ്ചോല്പത്തി വിശദീകരിക്കാന്‍ പ്രാപ്തമല്ല. 'അതിനെയാര് സൃഷ്ടിച്ചു' എന്ന അന്വേഷണം അനന്തമായി നീളുമെന്നല്ലാതെ ആദ്യ സൃഷ്ടിപ്പിനെ പറ്റി വിശദീകരിക്കാന്‍ ഒരിക്കലും സാധ്യമാവുകയില്ല.<br />
<br />
അവസാനത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചു എന്നത്. പ്രപഞ്ചത്തിനും പദാര്‍ഥങ്ങള്‍ക്കും കാലത്തിനും അതീതനായ ഒരു സര്‍വശക്തനായ ഒരു പടച്ചവന് സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ യുക്തിസഹമായി മറ്റെന്ത് സാധ്യതയാണ് ഉയര്‍ത്തിക്കാട്ടാനാവുക?<br />
''കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും. അവന് സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'' (ക്വുര്‍ആന്‍ 6:103).<br />
<br />
സാമാന്യയുക്തിക്കോ ബുദ്ധിക്കോ ഒരിക്കലും അംഗീകരിക്കാനാവാത്ത ഉള്ളുപൊള്ളയായ 'ഒന്നുമില്ലായ്മാ'വാദങ്ങള്‍ വാദിച്ചു നടക്കുന്നവര്‍ക്ക് സ്രഷ്ടാവിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന മുന്‍വിധിയും അഹന്തയും മാത്രമാണ്. ഇങ്ങനെയൊക്കെ ഒരു യുക്തിയുമില്ലാത്ത വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദൈവവിശ്വാസത്തെ എങ്ങനെയെങ്കിലും യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരന്മാര്. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ എന്തെങ്കിലും ഉണ്ടാവും, പ്രപഞ്ചം എങ്ങനെ സ്വയം സൃഷ്ടിക്കും, ഇത്ര വ്യവസ്ഥാപിതമായ പ്രപഞ്ചം എങ്ങനെ യാദൃശ്ചികമായി ആരും സൃഷ്ടിക്കാതെ ഉണ്ടായി തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതാകുമ്പോള്‍ പതിനെട്ടാമത് അടവായി അവര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമാണ് 'അങ്ങനെയെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?' എന്നത്.<br />
തങ്ങളുടെ വാദങ്ങളുടെ യുക്തിരാഹിത്യം ബോധ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണീ ചോദ്യം. എന്തെന്നാല്‍ കാരണങ്ങള്‍ക്ക് അതീതനായ, സൃഷ്ടിക്കപ്പെടാത്ത, കാലത്തിനും പ്രപഞ്ചത്തിനും അതീതനായ ഒരു സ്രഷ്ടാവിനെ കുറിച്ചാണിവിടെ ചര്‍ച്ച തന്നെ. സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ സൃഷ്ടിച്ചതാര്, കാലത്തിന് അതീതനായ ദൈവത്തിന്റെ തുടക്കമെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തന്നെ അര്‍ഥശൂന്യമാണ്.<br />
<br />
അന്ധമായ നിരീശ്വരവിശ്വാസം വെടിഞ്ഞ് ശാസ്ത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ഇന്നീ ചോദ്യത്തിന്റെ യുക്തിരാഹിത്യം ബോധ്യമാകും. നേരത്തെ പറഞ്ഞ മഹാവിസ്ഫോടന സിദ്ധാന്തത്തിലേക്ക് തിരിച്ചുവരാം. വിസ്ഫോടനം നടക്കുന്നതിനു മുമ്പ് ഗ്യാലക്സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്ന അവസ്ഥയെ പറ്റി പറഞ്ഞല്ലോ. ആ സമയത്ത് ആ ബിന്ദുവിന്റെ ഘനത്വവും സ്ഥലകാല വക്രതയും അനന്തമായിരിക്കും. അനന്തമായ സംഖ്യകളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ല എന്നതിനാല്‍ തന്നെ അവിടെ ഒരു ശാസ്ത്രീയ നിയമങ്ങളും ബാധകമല്ല. മഹാവിസ്ഫോടനത്തോടെയാണ് ഇന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ 'സമയം' അല്ലെങ്കില്‍ 'കാലം' ആരംഭിക്കുന്നത് മഹാവിസ്ഫോടനത്തോടെയാണ് എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത്. എന്നുവെച്ചാല്‍ 'മഹാവിസ്ഫോടനത്തിനു മുന്‍പ് എന്ത്' എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്, കാരണം അവിടെ മുമ്പെന്നോ ശേഷമെന്നോ പറയാന്‍ സമയം (time) എന്ന dimension നിലവിലില്ല എന്നത് തന്നെ!<br />
<br />
സമയമില്ലാത്ത ഒരവസ്ഥയെ പറ്റി ചിന്തിക്കാന്‍ നമ്മുടെ ചിന്തകള്‍ക്ക് ചില പരിമിധികളുണ്ട്. സ്ഥലകാലനൈരന്തര്യത്തിനകത്ത് നിന്ന് ചിന്തിക്കുവാനേ നമുക്ക് സാധ്യമാവൂ. മൂന്ന് സ്പേസ് ഡയമെന്‍ഷനുകളും സമയത്തിന്റെ ഒരു ഡയമെന്‍ഷനും ചേര്‍ന്ന ഒരു ചതുര്‍മാന ലോകത്താണ് നാം ജീവിക്കുന്നത്. ഈ ചതുര്‍മാന ലോകത്തിനനുസരിച്ച്, അവ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രപ്തമായ, ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്കത്തില്‍ സമയം എന്ന ഡയമെന്‍ഷനെ ഒഴിവാക്കി ചിന്തിക്കാന്‍ പറ്റാത്ത പ്രശ്നമാണിത്. അതുകൊണ്ട് തന്നെ ബിഗ്ബാങ്ങിനു മുന്‍പ് എന്താണ് എന്ന ചോദ്യത്തിന് ഇന്ന് ഭൗതികശാസ്ത്രം തന്നെ നല്കുന്ന ഉത്തരം അങ്ങനെ ഒരു അവസ്ഥയില്ല എന്നതാണ്. കാരണം അവിടെ സമയം എന്ന ഡയമന്ഷന് ഇല്ലാത്തത് കൊണ്ട് തന്നെ മുന്പെന്നോ ശേഷമെന്നോ തുടക്കമോ ഒടുക്കമോ ഒന്നും അവിടെയില്ല. ഇതാണ് നിരീശ്വരവാദികളുടെ ശാസ്ത്രക്ലാസുകളില്‍ പോലും അവര്‍ നല്കുന്ന ഉത്തരം!<br />
<br />
ഇത് അംഗീകരിക്കാന്‍ ഒരു പ്രയാസവും തോന്നാത്തവര്‍ക്ക് എങ്ങനെയാണ് ബിഗ്ബാങ്ങിനും കാരണക്കാരനായ ദൈവത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നു പറയുമ്പോള്‍ നെറ്റിചുളിയുന്നത്? ബിഗ്ബാങ്ങോട് കൂടിയാണ് സമയം ഉണ്ടായത് എന്നതിനാല്‍ ബിഗ്ബാങ്ങിനു മുന്‍പ് എന്നൊരവസ്ഥ ഇല്ലെന്ന് പറയുന്നവര്‍ക്ക് ആ ബിഗ്ബാങ്ങിനും ഹേതുവായ സ്രഷ്ടാവിന് സമയം എന്ന അവസ്ഥ ബാധകമല്ല എന്ന് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം? സമയം എന്ന ഡയമെന്‍ഷന്‍ അതീതനായ സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഒന്നും ബാധകമല്ലല്ലോ. ആ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം സമയത്തിനും കാലത്തിനും പദാര്‍ഥങ്ങള്‍ക്കും സ്ഥലകാല നൈരന്തര്യത്തിനും എല്ലാം അതീതനാണ് അവന്. സമയം ബാധകമല്ലാത്ത സ്രഷ്ടാവിന് തുടക്കം എന്ന ഒരു അവസ്ഥ ഇല്ല. തുടക്കമില്ലാത്ത ഒന്നിനെ ആരെങ്കിലും സൃഷ്ടിക്കണോ? ഒരിക്കലും വേണ്ട! അവന് തുടക്കമോ ഒടുക്കമോ ഇല്ലാത്തവനാണ്, അവനെ ആരും സൃഷ്ടിച്ചിട്ടില്ല, ക്വുര്‍ആന്‍ നല്കുന്ന ഉത്തരം എത്ര കൃത്യം!<br />
<br />
''പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. അവന് തുല്യനായി ഒരാളും ഇല്ല താനും'' (വിശുദ്ധ ക്വുര്‍ആന്‍: 112:1-4).<br />
<br />
(അടുത്ത ഭാഗം: ജീവോല്പത്തി: പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-82340270842811476762018-04-03T14:29:00.003+05:302018-04-03T14:30:13.217+05:30ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?!<br />
ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ദൈവത്തെയില്ലാതാക്കാന്‍ നിരീശ്വരന്മാര് ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര് അറിഞ്ഞമട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17). <br />
<br />
ദൈവമില്ല എന്ന് പഠിച്ചുബോധ്യപ്പെട്ടൊന്നുമല്ല ദൈവത്തെ നിഷേധിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നത്. തങ്ങള്‍ക്ക് മുകളില്‍ അനുസരിക്കപ്പെടേണ്ടവനായി ആരുമുണ്ടാകരുത് എന്നുള്ള അഹന്തയും ദൈവം നിശ്ചയിക്കുന്ന നിയമങ്ങളും അതിരുകളും കാര്യമാക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹവുമാണ് ഒരാളെ ദൈവനിഷേധിയാക്കുന്നത്. ദൈവവിശ്വാസിയായി മതനിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. തനിക്ക് മുകളില്‍ സര്‍വ്വശക്തനായ ഒരു സ്രഷ്ടാവുണ്ടെന്നും താന്‍ അവന്റെ അടിമ മാത്രമാണെന്നും അംഗീകരിക്കാന്‍ വിനയമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുമുള്ളൂ. അതിനാല്‍ തന്നെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് ഒരു ബോധ്യവുമില്ലെങ്കിലും ദൈവത്തെ നിഷേധിക്കാന്‍ മുന്നോട്ട് വരികയാണ് നാസ്തികര്‍ ചെയ്യുന്നത്.<br />
<br />
നിരീശ്വരവാദീ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു സുഹൃത്തിനോട് ദൈവാസ്തിത്വത്തെ പറ്റി ഫേസ്ബുക്കില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ദൈവമുണ്ടോ ഇല്ലേ എന്നൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല, ഏതായാലും നിങ്ങളുടെ കിത്താബില്‍ പറയുന്ന തരത്തില്‍ ഒരു ദൈവമില്ല എന്ന കാര്യം ഉറപ്പാണ്’ എന്നാണ്! നോക്കൂ, ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള അടിസ്ഥാന വിഷയത്തില്‍ പോലും ഇവരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ട് എന്ന്! ഖുര്‍ആനിലും ഹദീസിലും വന്ന അല്ലാഹുവിനെ പറ്റി വന്ന വിശദാംശങ്ങളെ മതവിമര്‍ശന തൊഴിലാളികള്‍ വളച്ചൊടിച്ച് കൊട്ടിമാട്ടി അവതരിപ്പിച്ചത് അതേപടി വിഴുങ്ങുകയും ഇങ്ങനെയാണെങ്കില്‍ ദൈവമില്ല എന്ന് പറയുന്ന ദയനീയമായ അവസ്ഥ. ദൈവമുണ്ടോ എന്ന വിഷയത്തില്‍ കൃത്യമായ ഒരു പഠനമോ ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റിയുള്ള ഒരന്വേഷണമോ ഇവര്‍ നടത്തിയിട്ടില്ല.<br />
<br />
ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്ലാം ആദ്യമായി തന്നെ മുന്നോട്ട് വെക്കുന്നത് മനുഷ്യന്റെ ശുദ്ധപ്രകൃതി തന്നെയാണ്. ദൈവത്തെ തേടി ആകാശങ്ങളുടെ പുറത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ പോകേണ്ടതില്ലെന്നും മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍ തന്നെ ആ വിശ്വാസം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.<br />
<br />
‘ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്’ (വിശുദ്ധ ഖുര്‍ആന്‍ 30:30)<br />
<br />
അതായത് ദൈവവിശ്വാസം എന്നത് മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ അവനിലുള്ള ഗുണമാണ്. മനുഷ്യന്റെ ‘ഫിത്റത്ത്’ അഥവാ ശുദ്ധപ്രകൃതി അവന്റെ സ്രഷ്ടാവിനെ അംഗീകരിക്കുന്നു. പ്രകൃതിപരമായ പ്രവണതയായ ഒരു സ്രഷ്ടാവിലുള്ള വിശ്വാസം പ്രത്യേകം പഠിപ്പിച്ചെടുക്കേണ്ട ഒന്നല്ല, അത് നൈസര്‍ഗികമാണ് എന്ന് ചുരുക്കം. സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും നടക്കുന്ന പുതിയ പഠനങ്ങളും ഗവേഷണങ്ങളും ഈയൊരു കാര്യത്തെ സാധൂകരിക്കുന്നതാണ്. ദൈവത്തെ പറ്റി ഒരു തരത്തിലുള്ള അധ്യാപനവും നല്‍കാതെ ഒരു കുട്ടിയെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ടുപോയി വളര്‍ത്തിയാല്‍ പോലും ആ ദ്വീപിന് ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസം അവനില്‍ രൂപപ്പെട്ടുവരും എന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.<br />
<br />
മനുഷ്യന്റെ ഈ ശുദ്ധപ്രകൃതിക്ക് എതിരാണ് നിരീശ്വര വിശ്വാസം. അതുകൊണ്ട് തന്നെ ദൈവമില്ല എന്ന കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നു. അതൊരിക്കലും പ്രകൃതിപരമായി മനുഷ്യന് ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യപോലുള്ള രാജ്യങ്ങളില്‍ നിരീശ്വരവാദം സ്കൂള്‍ സിലബസില്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികളിലേക്ക് ഈയൊരു വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവിടങ്ങളില്‍ പോലും ദൈവവിശ്വാസം തിരിച്ചുവരുന്നു എന്ന വസ്തുതയാണ് നമുക്ക് കാണാനാകുന്നത്. ശുദ്ധനിരീശ്വരന്മാരായി വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറ പോലും തിരിച്ചു ദൈവവിശ്വാസത്തിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.<br />
<br />
ശക്തമായി നിരീശ്വരവാദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ പോലും അറിയാതെ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് സംസാരിച്ചത് അവരുടെ ഉള്ളില്‍ പോലുമുള്ള ഈ പ്രകൃതിപരമായ ഈ വിശ്വാസം കൊണ്ടാണ്. ആഗോള നിരീശ്വരവിശ്വാസികളുടെ പുരോഹിതനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും ബിബിസി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂക്കിടയില്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരാതിരുന്നപ്പോള്‍ അറിയാതെ വിളിച്ചു പോയത് ‘എന്റെ ദൈവമേ’ എന്നായിരുന്നു! കേരളത്തില്‍ തന്നെ നിരീശ്വരവാദിയായ ഒരു രാഷ്ട്രീയ നേതാവ് അവസാന കാലത്ത് ചില ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ വല്ലാതെ ശല്യപ്പെടുത്തിയപ്പോള്‍ അവരോട് പറഞ്ഞത് ‘മുകളിലൊരാള്‍ ഉണ്ട് എന്ന് ഓര്‍മ്മിക്കണം കേട്ടോ’ എന്നായിരുന്നു! എല്ലാവരുടെയും ഉള്ളിലുള്ള സ്രഷ്ടാവിലുള്ള വിശ്വാസം ചിലപ്പോഴെങ്കിലും അറിയാതെ പുറത്ത് വരുന്നു എന്ന് മാത്രം.. എങ്കില്‍ പോലും വരട്ടുന്യായങ്ങളും കുതര്ക്കങ്ങളും പറഞ്ഞ് അവര്‍ വീണ്ടും ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!<br />
<br />
ദൈവാസ്തിത്വത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ് ലോകത്ത് കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും അവരിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളും തന്നെയാണ്. കഴിഞ്ഞുപോയ ഒരു പ്രവാചകനും ദൈവത്തെ പറ്റി പഠിപ്പിക്കാതെ കടന്നുപോയിട്ടില്ല. ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് ബോധ്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅജിസത്ത്) അവരിലൂടെ സമൂഹം നേരിട്ട് ബോധ്യപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഏറ്റവും വലിയ മുഅജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ഇന്നും നമ്മുടെ മുന്പില് ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനില്ക്കുന്നു. ഖുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന് വാദിക്കുന്നവര്‍ക്ക് മുന്പില് അത് തെളിയിക്കാനുള്ള അവസരങ്ങള്‍ ഖുര്‍ആന്‍ ഒരുക്കി.<br />
<br />
“പറയുക, ഈ ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെയുള്ള ഒന്ന് കൊണ്ടുവരികയില്ല. (സൂറ. ഇസ്രാഉ: 88)<br />
<br />
ഖുര്‍ആന്‍ ദൈവികമല്ലെന്ന് വാദിച്ചവര്‍ക്ക് മുന്പില് ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ട് വരാനുള്ള ഈ വെല്ലുവിളി ആവര്‍ത്തിക്കപ്പെട്ടു. ഒരാളും ഏറ്റെടുത്തില്ല, വീണ്ടും ഖുര്‍ആന്‍ വെല്ലുവിളിച്ചു.<br />
<br />
“അദ്ദേഹം ഇത് കെട്ടിച്ചമച്ചതാണ് എന്നാണോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ പറയുക, കെട്ടിച്ചമക്കപ്പെട്ട ഒരു പത്ത് സൂറത്തുകളെങ്കിലും ഇതുപോലെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമേ സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്” (സൂറ. ഹൂദ് : 13)<br />
<br />
ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധിക്കാത്തവരോട് പത്ത് അദ്ധ്യായങ്ങള്‍ എങ്കിലും ഇതുപോലുള്ളത് കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു. അതിനും അവര്‍ക്ക് സാധിച്ചില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ഒന്നുകൂടി വെല്ലുവിളിച്ചു.<br />
<br />
“നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അത് പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ നിങ്ങള്‍ വിളിച്ചു കൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്” (ഖുര്‍ആന്‍ 2:23)<br />
<br />
ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥമോ അതിലുള്ളത് പോലെയുള്ള പത്ത് അദ്ധ്യായങ്ങളോ കൊണ്ട് വരാന്‍ സാധിക്കാതിരുന്ന നിഷേധികളോട് ഖുര്‍ആനിലുള്ളത് പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും കൊണ്ട് വരാന്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു.. കേവലം മൂന്ന് ആയത്തുകളുള്ള അദ്ധ്യായം പോലും ഖുര്‍ആനിലുണ്ട്. അത്ര ചെറിയ ഒരു അദ്ധ്യായമെങ്കിലും കെട്ടിച്ചമച്ച് ഉണ്ടാക്കി ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിഷേധികള്‍ തയ്യാറായിരുന്നു എങ്കില്‍ അല്പമെങ്കിലും സത്യസന്ധത അവര്‍ക്കുണ്ട് എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഒരാളും ഏറ്റെടുക്കാതെ ഇന്നും നിലനില്ക്കുന്നു എന്നത് തന്നെയാണ് ഈ മഹത്തായ ഗ്രന്ഥം സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് മറ്റൊരു പ്രധാന തെളിവ്. മനുഷ്യന് കെട്ടിച്ചമച്ച് ഉണ്ടാക്കിയതായിരുന്നു എങ്കില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതല്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അറബി സാഹിത്യത്തിന്റെ അത്യുന്നതിയിലെത്തിയ അക്കാലഘട്ടത്തിലെ അറബികള്‍ക്കോ ഇന്ന് വരെ ഒരു മനുഷ്യക്കുഞ്ഞിനുമോ ഈ വെല്ലുവിളി ഏറ്റെടുക്കാനാവാതെ പോയത്. ഖുര്‍ആന്‍ വീണ്ടും മനുഷ്യചിന്തയെ ഉണര്‍ത്തുന്നു:<br />
<br />
“അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു” (ഖുര്‍ആന്‍ 4:82)<br />
<br />
വൈരുദ്ധ്യങ്ങളോ അവാസ്തവ പ്രസ്താവനകളോ അക്കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അബദ്ധധാരണകളോ ഒന്നും ഖുര്‍ആനില്‍ ഇടംപിടിച്ചില്ല എന്നത് തന്നെയാണ് ഇത് സര്‍വ്വജ്ഞാനിയായ ഏകദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് ഏറ്റവും വലിയ തെളിവ്. ഈ വസ്തുതയെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വാദം തെളിയിക്കാനുള്ള അവസരവും ഖുര്‍ആന്‍ ഒരുക്കി. എന്നാല്‍ ഇന്നേ വരെ അതിനാര്‍ക്കും സാധിച്ചിട്ടില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല.. അത് സാധിക്കാത്ത കാലത്തോളം ദൈവാസ്തിത്വത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവായി ഖുര്‍ആന്‍ നിലനില്ക്കുക തന്നെ ചെയ്യും.<br />
<br />
ദൈവാസ്തിത്വത്തിന്റെ തെളിവായി ഇസ്ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനകാര്യം യുക്തിപരമായ തെളിവുകളാണ്. ഖുര്‍ആന്‍ ചോദിക്കുന്നു:<br />
<br />
“അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഡമായി വിശ്വസിക്കുന്നില്ല” (ഖുര്‍ആന്‍ 52:35,36)<br />
<br />
ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട് വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള് ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!<br />
<br />
ഇതോടൊപ്പം മുന്‍പേ പറഞ്ഞതുപോലെ ശാസ്ത്രരംഗത്തെ പുരോഗതികള്‍ ഓരോ രംഗത്തുമുള്ള സൃഷ്ടിപ്പിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഈ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറി. പല പല തിയറികള്‍ കൊണ്ട് വന്ന് ഓട്ടയടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അവയൊന്നും പ്രാപ്തമാകുന്നില്ല. എല്ലാ അന്വേഷണങ്ങളുടെയും അവസാനം മഹാനായ ഒരു സ്രഷ്ടാവിലേക്ക് തന്നെ എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളോട് കണ്ണടക്കാതെ ഒരാള്‍ക്ക് ദൈവമില്ലെന്ന് പറയാനാകില്ല. തന്റെ മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടും കണ്മുന്നിലുള്ള ദൈവിക ദൃഷ്ടാന്തങ്ങളെ കണ്ടില്ലെന്ന് നടിച്ചും മുന്‍ധാരണകള്‍ക്കും അഹന്തയ്ക്കും വഴങ്ങി തന്റെ സാമാന്യ യുക്തിപോലും ഉപയോഗിക്കാതെ യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെ എങ്ങനെ സത്യം ബോധ്യപ്പെടുത്താനാണ്?<br />
<br />
ഒന്നുമില്ലായ്മയില്‍ നിന്നും യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടന്ന പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വാദിക്കുന്നവര്‍ തങ്ങള്‍ വാദിക്കുന്നതെന്താണ് എന്ന് പോലും ചിന്തിക്കാതെയാണ് വാദിച്ചുകൊണ്ടിരിക്കുന്നത്. എന്താണീ ‘ഒന്നുമില്ലായ്മ’? ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വികാസമോ പൊട്ടിത്തെറിയോ ഉണ്ടാവുക? യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടക്കുന്ന പൊട്ടിത്തെറി എങ്ങനെയാണ് വളരെ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന് രൂപം നല്‍കുക? യാദൃശ്ചികത എപ്പോഴാണ് വ്യവസ്ഥാപിതത്വത്തിനു വഴിമാറിയത്? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഇവരുടെ ഓരോ വാദത്തിനു നേരെയും സാമാന്യയുക്തിയില്‍ നിന്നും ഉയരുന്നു എന്നത് തന്നെയാണ് ഇവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊന്നും ഉത്തരമില്ലാതാകുമ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ പഴകിപ്പുളിച്ച മതവിമര്‍ശനങ്ങളുടെ മാറാപ്പഴിച്ച് അവര്‍ തടിതപ്പുന്നതും.<br />
<br />
(അടുത്ത ഭാഗം : പ്രപഞ്ചോല്‍പ്പത്തി - ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-16931470817546205592018-03-26T10:07:00.000+05:302018-04-03T14:30:13.155+05:30നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും<br />
ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ തെളിയാത്ത കാലത്തോളം ദൈവത്തെയും മതത്തെയും തങ്ങള്‍ നിഷേധിക്കുമെന്നും 'തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്' എന്നുമുള്ള വരട്ടുന്യായമാണ് ഇന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും വ്യവസ്ഥാപിതത്വവും ബോധ്യപ്പെടുത്തിയാലും സാമാന്യ യുക്തിപോലും അതിനൊക്കെ പിന്നിലൊരു സ്രഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന് മനസ്സാക്ഷിയോട് പറഞ്ഞുകൊണ്ടേയിരുന്നാലും ഈയൊരു ന്യായം പറഞ്ഞ് ആത്മവഞ്ചന നടത്താനാണ് പലപ്പോഴും നിരീശ്വരവാദികള്‍ തയ്യാറാവാറുള്ളത്.<br />
<br />
ഇത് പറയുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്നോ, ശാസ്ത്രത്തിന്റെ മേഖലയെന്തെന്നോ മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പദാര്‍ഥ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ മേഖല. ശാസ്ത്രീയമായ എന്ത് ഉപകരണങ്ങളായായും അതൊക്കെ പദാര്‍ഥ പ്രപഞ്ചത്തെ പഠിക്കാന്‍ പ്രാപ്തമായതാണ്. അതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ ശാസ്ത്രത്തിനു സാധ്യമല്ല. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനാണ്. പിന്നെ എങ്ങനെയാണ് പദാര്‍ഥങ്ങള്‍ക്ക് അതീതനായ, പദാര്‍ഥങ്ങളുടെ തന്നെ സ്രഷ്ടാവിനെ ഈ ഉപകരണങ്ങളും ശാസ്ത്രീയമായ രീതികളും വെച്ച് തെളിയിക്കണം എന്ന് സാമാന്യം ശാസ്ത്രബോധമുള്ള ഒരാള്‍ പറയുക?! സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!<br />
<br />
ഒരു സൗഹൃദചര്‍ച്ചയില്‍ ഒരു നിരീശ്വരവാദി സുഹൃത്ത് ഈയൊരു കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടത് 'വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗി തീരെയില്ല എന്നാണ് എന്റെ വാദം, അതുണ്ട് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കാമോ' എന്നാണ്. എത്രമാത്രം യുക്തിരഹിതമായ ചോദ്യമാണത് എന്നാര്‍ക്കും മനസ്സിലാകും. എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗിയില്ലെന്ന് പറഞ്ഞു നടക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥ ലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.<br />
<br />
സ്നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥപ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?<br />
<br />
ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥപ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥപ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെക്കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്! ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് രണ്ട് വാദങ്ങളും നേരിട്ട് തെളിയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ ഉണ്ടെന്ന് വാദിക്കുന്നതും ഇല്ലെന്ന് വാദിക്കുന്നതും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ മാത്രം. തല്കാലം നമുക്കതിനെ 'നിരീശ്വരവിശ്വാസം' എന്ന് വിളിക്കാം!<br />
<br />
ദൈവമുണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെന്ന് വ്യക്തം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയമായ ഓരോ അറിവും സര്‍വശക്തനായ ഒരു സ്രഷ്ടാവിന്റെ അത്യുന്നതമായ സൃഷ്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നു എന്നതാണ് ഏത് ശാസ്ത്രമേഖലയിലും നമുക്ക് കാണാനാവുന്നത്. ഇത് നിരീശ്വരവിശ്വാസികള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രത്തെ ഒരു മുന്‍വിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ എന്ന ഒരു നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത്. ദൈവമില്ല, ദൈവം ഉണ്ടാവാന്‍ പാടില്ല എന്ന ശക്തമായ മുന്‍വിധിയോടെ മാത്രമെ ഓരോ ശാസ്ത്രീയ പഠനങ്ങളെയും ഇവര്‍ സമീപിക്കുകയുള്ളൂ!<br />
<br />
ഒരു ഉദാഹരണം പറയാം: ജൈവലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ അവയുടെ സൃഷ്ടിപ്പും നേരിട്ട് പഠിക്കുന്ന ഒരു ജൈവശാസ്ത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതൊക്കെ തനിയെ ഉണ്ടായതാണെന്നോ കേവലം യാദൃശ്ചികമായി പരിണമിച്ചതാണെന്നോ വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. ഓരോ കോശത്തിലും, ഓരോ ജീനിലും അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മമായ കോഡിംഗ് കേവല യാദൃച്ഛികതയുടെ ഉത്പന്നമാണെന്നു വിശ്വസിക്കാന്‍ അസാധ്യമാണെന്ന് തന്നെ പറയാം. ഇത് നവനാസ്തികരുടെ ആഗോള നേതാവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്.<br />
<br />
'Biology is the study of complicated things that give the appearance of having been designed for a purpose'<br />
<br />
'ഒരു ഉദ്ദേശ്യത്തിനായി രൂപകല്പന ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളെ കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം' (ദ ബ്ലൈന്‍ഡ് വാച്മേക്കര്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്)<br />
<br />
നോക്കൂ! നാഴികക്ക് നാല്പതുവട്ടം ഇതൊന്നും ആരും രൂപകല്പന ചെയ്തതല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന, അത് പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് പോലും ജീവശാസ്ത്രപഠനം അങ്ങനെ തോന്നിപ്പിക്കുമെന്ന് മനസ്സിലാവാഞ്ഞിട്ടല്ല! എത്രയൊക്കെ വ്യക്തമായാലും തങ്ങളുടെ അഹന്തയും മുന്‍ധാരണയും അവരെ സത്യം അംഗീകരിക്കാന്‍ സമ്മതിക്കില്ല!<br />
<br />
ഇവിടെയാണ് ബയോളജി പഠിക്കുമ്പോള്‍ വേണ്ട 'മുന്‍കരുതലുകള്‍' എന്തൊക്കെയാണ് എന്ന് നിരീശ്വര വിശ്വാസികള്‍ക്ക് പഠിപ്പിക്കേണ്ടി വരുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് കാണുക:<br />
<br />
Biologists must constantly keep in mind that what they see was not designed, but rather evolved. (What mad pursuit – Francis Crick)<br />
<br />
'തങ്ങള്‍ കാണുന്നവയോന്നും രൂപകല്പന ചെയ്യപ്പെട്ടവയല്ല, മറിച്ച് പരിണമിച്ച് ഉണ്ടായതാണ് എന്നകാര്യം ജീവശാസ്ത്രജ്ഞര്‍ നിരന്തരം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്' (വാട്ട് മാഡ് പേര്‍സ്യൂട്ട് ഫ്രാന്‍സിസ് ക്രിക്ക്).<br />
<br />
വല്ലാത്തൊരു ദുരവസ്ഥ! ജൈവശാസ്ത്ര രംഗത്ത് പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതിനൊന്നും ഒരു സൃഷ്ടികര്‍ത്താവില്ല എന്ന മനസ്സിലെ വിശ്വാസത്തിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ഇടയ്ക്കിടെ വിശ്വാസം ഊട്ടിയുറപ്പിക്കണമത്രേ! യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒരുതരത്തിലും മനസ്സിനെ തുറക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഹൃദയങ്ങളിലേക്ക് എങ്ങനെ സത്യത്തിന്റെ പ്രകാശം കടക്കാനാണ്?!<br />
<br />
മറ്റൊരു ഉദാഹരണമെടുക്കാം. പ്രപഞ്ചോല്പത്തിയെ പറ്റി പറയുമ്പോള്‍ ശാസ്ത്രജ്ഞരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് അതെത്ര സൂക്ഷ്മവും കൃത്യമായ വ്യവസ്തയോടും കൂടിയാണ് എന്നത്. അതിസൂക്ഷ്മമായ ഒരു വ്യതിചലനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രപഞ്ചം തന്നെ സാധ്യമാകില്ലായിരുന്നു! ബിഗ് ബാങ്ങിന്റെ ബലം കോടിക്കണക്കിന് ആശംങ്ങളില്‍ (1/10^60) ഒരു അംശമെങ്കിലും കുറവായിരുന്നെങ്കില്‍ വികാസം നടക്കുകയോ ഇന്നീ കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്സികളും ഒന്നുമുണ്ടാവുയോ ചെയ്യുമായിരുന്നില്ല! പ്രപഞ്ചം സാധ്യമാവാന്‍ വേണ്ട അനേകം ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അനേകായിരം കോടി അംശങ്ങളില്‍ (പ്രയോഗത്തിന്റെ പരിമിധി കൊണ്ടാണ് ഇങ്ങനെ കണക്കാക്കി പറയുന്നത്, അതിലും എത്രയോ വലിയ സംഖ്യയാണ്) ഒരു അംശം വ്യത്യാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നീ പ്രപഞ്ചം നിലനില്ക്കുമായിരുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് ഈ സൂക്ഷ്മ വ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്<br />
<br />
If the rate of expansion one second after the big bang had been smaller by even 1 part in a hundred thousand million million, It would have re collapsed before it reached its present size"<br />
<br />
ഇങ്ങനെ പ്രപഞ്ചം സാധ്യമാകാന്‍ ആവശ്യമായ കോടിക്കണക്കിന് ഘടകങ്ങളില്‍ ഒരു ഘടകത്തില്‍ പോലും കോടിക്കണക്കിന് അംശങ്ങളില്‍ ഒരു അംശത്തിന്റെ അതിസൂക്ഷ്മമായൊരു വ്യത്യാസം ഉണ്ടായാല്‍ ഇന്നീ പ്രപഞ്ചം നിലനില്ക്കുകയില്ല! ഇത്ര സൂക്ഷ്മമായ ആസൂത്രണം നേരിട്ട് പഠിച്ചു ബോധ്യപ്പെട്ടപ്പോള്‍ നിരീശ്വരവാദിയായ ഫ്രെഡ് ഹോയ്ല്‍ പറഞ്ഞത് 'ഈ കാര്യങ്ങള്‍ എന്റെ നിരീശ്വരവാദത്തെ വല്ലാതെ ഉലച്ചുകളഞ്ഞു' എന്നാണ്. എങ്കില്‍ പോലും തങ്ങള്‍ക്ക് മുകളിലുള്ള സ്രഷ്ടാവിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് മുന്‍ധാരണയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ്?<br />
<br />
ഇവിടെയാണ് വിനയത്തോടെയും മുന്‍ധാരണകളില്ലാതെയും വൈജ്ഞാനിക അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഈ മഹാപ്രപഞ്ചത്തില്‍ താന്‍ ഒന്നുമല്ലെന്നും തനിക്ക് അറിയുന്നതിനെക്കാള്‍ കോടിക്കണക്കിന് ഇരട്ടി അറിയാത്ത കാര്യങ്ങളാണെന്നും തിരിച്ചറിയുന്ന, ആ ഒരു ബോധ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ഇബ്നു ഹൈതമിനെയും ജാബിര്‍ ബിന്‍ ഹയ്യാനെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ഐസക് ന്യൂട്ടനെയും പോലെ ലോകത്തിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞര്‍ മിക്കവരും വിവിധ തരത്തിലാണെങ്കിലും ദൈവത്തിലോ പ്രപഞ്ചാതീതനായ ഒരു ശക്തിയിലോ വിശ്വസിച്ചതും, അവരുടെ കണ്ടുപിടിത്തങ്ങള്‍ വായിച്ചു പഠിച്ച ചിലരെങ്കിലും 'എല്ലാം തികഞ്ഞെന്ന' അഹന്തയില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയാനിറങ്ങിയതും!<br />
<br />
തങ്ങള്‍ക്ക് വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്ന് ഒരു തുള്ളി മാത്രമെ ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ആ തിരിച്ചറിവില്‍ മഹാശാസ്ത്രജ്ഞന്മാരും ജ്ഞാനികളും വിനയാന്വിതരായപ്പോള്‍ അല്പജ്ഞാനികള് തങ്ങള്‍ അറിഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ അഹന്ത നടിച്ച് സ്രഷ്ടാവിനെ തന്നെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ഇറങ്ങി പുറപ്പെടുന്നു..! അത്തരക്കാര്‍ക്ക് എത്ര തന്നെ യുക്തിപരവും ശാസ്ത്രീയവുമായ കാര്യകാരണ സഹിതം ദൈവത്തെ ബോധ്യപ്പെടുത്തിക്കൊടുത്താലും തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്നും ആ ഏകദൈവത്തിന്റെ കല്പനകള് അനുസരിച്ചു ജീവിക്കേണ്ട അടിമകളാണ് തങ്ങളെന്നും അംഗീകരിക്കാന്‍ അഹന്ത കൊണ്ട് മറതീര്‍ത്തിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ക്ക് സാധിക്കുകയില്ല!<br />
<br />
ഹൃദയങ്ങളുണ്ടായിട്ടും കാര്യം ഗ്രഹിക്കാത്ത, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത, കാതുണ്ടായിട്ടും കേള്‍ക്കേണ്ടത് കേള്‍ക്കാത്ത ഇത്തരമാളുകളെ പറ്റി തന്നെയല്ലേ ക്വുര്‍ആന്‍ 'അവര്‍ നാല്‍കാലികളെക്കാള്‍ അധഃപതിച്ചവരാണ്' എന്ന് പറഞ്ഞത്!?<br />
<br />
(അടുത്ത ഭാഗം: ദൈവമുണ്ടോ?!)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-78459552121462849472018-03-15T12:45:00.001+05:302018-04-03T14:30:13.186+05:30നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്<br />
നിരീശ്വരവാദം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്‍ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള്‍ പതുക്കെ ഉള്‍വലിയുകയായിരുന്നു.<br />
<br />
<br />
ഒരിടവേളക്ക് ശേഷം വീണ്ടും നിരീശ്വരവാദവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളോടും ജാതിവ്യവസ്ഥകള്‍ പോലുള്ള അനീതികളോടും പോരാടി കേരളമണ്ണില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍. പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് മാറുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം നന്നായി ഉപയോഗപ്പെടുത്തിയ അവര്‍ മതമില്ലാത്ത ലോകത്തെ പറ്റി വാചാലരായി. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ 'ദൈവം മരിക്കുമെന്നും' മതങ്ങള്‍ മണ്ണടിയുമെന്നും സ്വപ്നം കാണാന്‍ ആഗോളതലത്തിലുള്ള സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചു. മനുഷ്യന്റെ അജ്ഞതയാണ് ദൈവവിശ്വാസത്തിന് കാരണമെന്നവര്‍ വിശ്വസിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ച അജ്ഞതയില്ലാതാക്കുമെന്നും അതുവഴി ദൈവത്തെ പതിയെ സമൂഹം കൈവെടിയും എന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. ഓരോ ശാസ്ത്രീയ മുന്നേറ്റവും ദൈവത്തെയില്ലാതാക്കാനുള്ള പ്രക്രിയയിലെ ചവിട്ടുപടിയായി അവര്‍ ആഘോഷിച്ചു.<br />
<br />
എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും ദൈവത്തെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല നിരീശ്വരവാദികള്‍ പ്രചരിപ്പിച്ചത് പോലെയല്ല കാര്യങ്ങളെന്ന് കൂടുതല്‍ വ്യക്തമാകുന്നതുമായിരുന്നു കണ്ടത്. ശാസ്ത്രീയ പഠനങ്ങള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും ജൈവലോകത്തെ അത്ഭുതങ്ങളും ബോധ്യമാക്കി തരികയും അതുവഴി സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുമായിരുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളിലെല്ലാം കാണപ്പെടുന്ന കൃത്യമായ ആസൂത്രണം ഒരു ആസൂത്രകനെ വ്യക്തമാക്കുന്നു എന്നതും പദാര്‍ഥ പ്രപഞ്ചത്തെ പോലും പൂര്‍ണമായി അറിയാനോ പഠിക്കാനോ പോലും സാധ്യമല്ല എന്ന തിരിച്ചറിവുമെല്ലാം ശാസ്ത്രത്തിന്റെ ചെലവില്‍ നിരീശ്വര വിശ്വാസം പ്രചരിപ്പിച്ചവര്‍ക്ക് തിരിച്ചടിയായി.<br />
<br />
ശാസ്ത്രത്തിന്റെ ഊന്നുവടി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കണം ഇടക്കാലത്ത് മാനവികതയുടെ മുഖംമൂടിയണിഞ്ഞു രംഗത്ത് വരാന്‍ അവരെ പ്രേരിപ്പിച്ചത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമണിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാക്കൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി അവര്‍ സായൂജ്യമടഞ്ഞു. എന്നാല്‍ ഇതിനധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലുമല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. ഹ്യൂമണിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെടും വിധം അവരുടെ മനുഷ്യസങ്കല്പം ചോദ്യം ചെയ്യപ്പെട്ടിരുന്നു.<br />
<br />
ദൈവത്തെയും മതങ്ങളെയും തള്ളിപ്പറഞ്ഞ് നടക്കുന്നവര്‍ക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തപ്പെട്ടിരുന്ന, നിരീശ്വരവാദം ഒരു ഫാഷനായിരുന്ന ക്യാമ്പസുകളില്‍ നിന്ന് പതിയെ നിരീശ്വരവാദിയാണെന്ന് പറയാന്‍ അപകര്‍ഷത തോന്നുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ധാര്‍മികതയുടെയും മതനിയമങ്ങളുടെയും അതിരുകള്‍ ലംഘിച്ച് താന്തോന്നികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടം മാത്രമായി ചുരുങ്ങുകയായിരുന്നു അവര്‍. തിന്നുക കുടിക്കുക രമിക്കുക രസിക്കുക എന്നതിലപ്പുറം അജണ്ടകളോ അടിത്തറയോ ഇല്ലാത്ത അവര്‍ പിന്നീട് പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും കൂടെ അലിഞ്ഞില്ലാതാവുകയായിരുന്നു.<br />
<br />
ഇങ്ങനെ ചക്രശ്വാസം വലിച്ച് മരണക്കിടക്കയിലായിരുന്ന നിരീശ്വര വിശ്വാസത്തിന് ഒരു പുനര്‍ജന്മമായാണ് ഭീകരവാദത്തെയും മതത്തെയും കൂട്ടിക്കെട്ടി കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഏറെക്കുറെ നിര്‍ജീവാവസ്ഥയിലായിരുന്ന നിരീശ്വരവിശ്വാസത്തിന് 'നവനാസ്തികത' (New Atheism) എന്ന പേരില്‍ ഉയര്ത്തെഴുന്നേല്ക്കാന് അവസരം നല്‍കുകയായിരുന്നു. ഭീകരവാദ പ്രവണതകളുടെ മൊത്തം ഉത്തരവാദിത്വം ക്വുര്‍ആനിനും ഇസ്ലാമിനും മേല്‍ ചാര്‍ത്തി, പാശ്ചാത്യമാധ്യമങ്ങള്‍ ഉഴുതുമറിച്ചിട്ട പാടത്ത് ഇസ്ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് വിളവെടുക്കാന്‍ അവര്‍ തന്ത്രം മെനഞ്ഞു. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിന് പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട് നാം കണ്ടത്.<br />
<br />
ഭൗതികവാദത്തിന് ഏറ്റവും കൂടുതല്‍ ആശയപരമായ ആക്രമണം നേരിടേണ്ടി വന്നത് ഇസ്ലാമിക ലോകത്ത് നിന്നായത് കൊണ്ടാവണം, ഈ മതവിമര്‍ശനങ്ങളില്‍ മിക്കതും ഇസ്ലാമിന് നേരെ തന്നെയായിരുന്നു. സൈദ്ധാന്തികമായി ആശയം സമര്‍ഥിക്കാനോ മുസ്ലിം ലോകത്ത് നിന്ന് വന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനോ തയ്യാറാകാതെ ഇസ്ലാം വിരുദ്ധതയുടെ പ്രചാരണം മൊത്തത്തില്‍ ഏറ്റെടുത്ത അവര്‍ ക്വുര്‍ആന്‍ വചനങ്ങളെയും പ്രവാചക വചനങ്ങളെയും വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചും കിട്ടിയ അവസരം പരമാവധി മുതലെടുത്തു. അവയില്‍ പലതും ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടേയും ഇസ്ലാം വിമര്‍ശനങ്ങള്‍ അതേപടി പകര്‍ത്തിയതായിരുന്നു.<br />
<br />
ഇങ്ങനെ, തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തത് കൊണ്ട് ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന നിലപാടില്‍ നിന്നും ദൈവവിശ്വാസവും മതങ്ങളും തന്നെ തിന്മയാണെന്നും, അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നുമുള്ള നിലപാട് മാറ്റമായിരുന്നു നവനാസ്തികതയുടെ കടന്നുവരവോടെ കണ്ടത്. ഈയൊരു മാറ്റം ലോകത്തെമ്പാടും കാണാനും തുടങ്ങി. കേരളത്തില്‍ ചില മുസ്ലിം നാമധാരികളും മറ്റും മുഴുസമയ മതവിമര്‍ശകരായി രംഗത്ത് വരുന്നത് അങ്ങനെയാണ്. ആശയപരമായ ചര്‍ച്ചകള്‍ക്കും മൗലികമായ ഖണ്ഡനങ്ങള്‍ക്കും പകരം വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ കോട്ടിമാട്ടിയും ആധികാരികതയുടെ തരിമ്പ് പോലുമില്ലാത്ത 'ചരിത്ര'ങ്ങള് വരെ ഉദ്ധരിച്ചുകൊണ്ടുമുള്ള വാചകക്കസര്‍ത്തുകള്‍ക്ക് 'യുക്തിവാദി' വേദികളും പേജുകളും നീക്കിവെക്കപ്പെട്ടു.<br />
<br />
മതത്തെ മുന്‍പും നിരീശ്വരവാദികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഇടമറുകിനെ പോലുള്ളവര്‍ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' തുടങ്ങിയ പുസ്തകങ്ങളും ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് അതൊക്കെ ചര്‍ച്ചയാവുകയും ഇസ്ലാമിക പണ്ഡിതന്മാര് സുവ്യക്തമായ രീതിയില്‍ അവയ്ക്ക് മറുപടി പറയുകയും ചെയ്തിരുന്ന ചരിത്രമൊക്കെ നമുക്ക് കാണാനാകും. അതായത് തങ്ങളുടെ ആശയപ്രചാരണത്തിന്റെ ഭാഗമായി മതങ്ങളെയും അവയിലെ വിശ്വാസങ്ങളെയും വിമര്‍ശിക്കുക എന്നത് മുന്‍പും ഇവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാതിരുന്ന തരത്തില്‍ അന്ധമായ മതവിമര്‍ശനത്തിലേക്ക് ഒതുങ്ങിപ്പോകുന്ന തരത്തിലുള്ള മാറ്റം ഈ പറഞ്ഞ നവനാസ്തികതയുടെ കടന്നുവരവോടെയാണ് കാണാനായത്. ഇന്ന് ഏത് നിരീശ്വരവാദിയോട് ചര്‍ച്ച ചെയ്യാനിരുന്നാലും മതവിമര്‍ശനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവന് നിരത്തും. ഇതിനോരോന്നിനും കൃത്യമായ മറുപടികള്‍ കൊടുക്കുമ്പോഴേക്ക് അടുത്ത മതവിമര്‍ശനം ഉന്നയിക്കും. ഇങ്ങനെ ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള ചര്‍ച്ചകള്‍ 'നബിപത്നിമാരിലും സ്വര്‍ഗത്തിലെ ഹൂറിമാരിലും' ഒതുങ്ങുന്ന പരിഹാസ്യമായ കാഴ്ചയാണ് വത്തമാനകാലത്ത് കാണാന്‍ സാധിക്കുന്നത്.<br />
<br />
<br />
<br />
ഇവിടെയാണ് ഈ രണ്ട് ആശയധാരകള്‍ തമ്മിലുള്ള ഏറ്റവും മൗലികമായ വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് വരാതിരിക്കാനുള്ള ബോധപൂര്‍വമായ മുന്‍കരുതല്‍ കൃത്യമായി കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് ദൈവമുണ്ടോ? പ്രപഞ്ചം ആകസ്മികമായി ഉണ്ടാവുമോ? ജീവന്റെ ഉല്പത്തി എങ്ങനെയാണ്? എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ ഇന്നൊരു നിരീശ്വരവാദിയെയും കിട്ടാത്തത്! അവ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് എന്തിനാണവര്‍ പഴകിപ്പുളിച്ച, ഒരായിരം വട്ടം ഇസ്ലാമിക പണ്ഡിതന്മാര് മറുപടി പറഞ്ഞ ആരോപണങ്ങളുന്നയിച്ച് ഓടിപ്പോകുന്നത്?! ഇനി, വാദത്തിനു വേണ്ടി നിങ്ങളീ പറയുന്ന തരത്തില്‍ മതങ്ങളുടെ സ്വര്‍ഗ-നരകങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിലും പ്രവാചകന്മാരുടെയും മാതാചാര്യന്മാരുടെയും ജീവിതത്തിലും പ്രശ്നങ്ങളുണ്ട് എന്ന് തന്നെ സങ്കല്പിക്കുക. എങ്കില്‍പോലും എങ്ങനെയാണ് എല്ലാം തനിയെ ഉണ്ടായി എന്നും. ഒന്നുമില്ലായ്മ എന്തിനെയൊക്കെയോ സൃഷ്ടിച്ചു എന്ന തരത്തിലുള്ള നിങ്ങളുടെ യുക്തിരഹിതമായ ഭീമാന്ധവിശ്വാസങ്ങള്‍ക്ക് അത് തെളിവാകുക?! യാദൃശ്ചികമായി എന്തൊക്കെയോ എങ്ങനെയൊക്കെയോ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ് ഈ മഹാപ്രപഞ്ചവും അതിലെ വിവിധ ജീവജാലങ്ങളുമെല്ലാം എന്ന ലോകത്തിലെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിന്റെ ആഴം പൊതുജനം മനസ്സിലാക്കുന്നതില്‍ നിന്ന് തടയാന്‍ ഇതിന് സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?!<br />
<br />
ഇതായിരുന്നില്ല മതവും നിരീശ്വരവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രം. ഡോ. ഉസ്മാന് സാഹിബിനെ പോലുള്ള അന്നത്തെ നിരീശ്വരവാദികളും കെ.സി അബൂബക്കര്‍ മൗലവിയെ പോലുള്ള പണ്ഡിതന്മാരും തമ്മില്‍ ഭൗതികവാദത്തിന്റെ അടിസ്ഥാന വിഷയങ്ങളെ കുറിച്ചായിരുന്നു സംവദിച്ചിരുന്നത്. പിന്നീട് ഡോ. ഉസ്മാന് സാഹിബ് ദൈവവിശ്വാസിയാകുന്നതും 'സല്സബീല് മാസിക'യിലൂടെ എം.സി ജോസഫിനെ പോലുള്ള നിരീശ്വരവാദികളോട് തൂലികാ സംവാദം നടത്തുന്നതും ചരിത്രത്തില്‍ കാണാനാകും. പ്രസ്തുത സംവാദങ്ങളില്‍ ഈ യുക്തിരഹിതവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൃത്യമായി പൊതുജനത്തിന് മനസ്സിലാവുകയും ചെയ്തു. ഈ സംവാദങ്ങള്‍ നല്കിയ തിരിച്ചറിവുകള്‍ തന്നെയായിരിക്കണം ഇടമറുകിനെ പോലുള്ളവരെ ഇന്നുള്ള തരത്തിലല്ലെങ്കിലും പതിയെ മതവിമര്‍ശനങ്ങളിലേക്ക് കടക്കാനും ചക്രശ്വാസം വലിക്കുന്ന യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും നേടിക്കൊടുക്കാനും പ്രേരിപ്പിച്ചത്. എന്നാല്‍ അക്കാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്മാര് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഓരോന്നിനും അക്കമിട്ട് മറുപടി നല്‍കുകയും ചെയ്തതോടെ പതനം പൂര്‍ണമാവുകയായിരുന്നു.<br />
<br />
ദാര്‍ശനിക ചര്‍ച്ചകളില്‍ പിടിച്ചുനില്ക്കാന് സാധിക്കില്ല എന്ന അന്നേയുള്ള തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ നിലപാട് മാറ്റത്തിനും കാരണം. പുറമേക്ക് തങ്ങള്‍ ശാസ്ത്രത്തിന്റെ കാവലാളുകളാണ് എന്ന് വരുത്തിത്തീര്‍ക്കുകയും 'ശാസ്ത്ര പ്രചാരകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും എന്നാല്‍ മതവുമായുള്ള ആശയസംവാദങ്ങളില്‍ മതവിമര്‍ശനം മാത്രം നടത്തി തടിയൂരുകയും ചെയ്യുന്ന രീതി നവനാസ്തികര്‍ക്ക് വല്ലാതങ്ങ് ആശ്വാസം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ശാസ്ത്രീയമായോ യുക്തിസഹമായോ തങ്ങളുടെ വിശ്വാസം തെളിയിക്കാന്‍, അതുമായി ബന്ധപ്പെട്ടുവരുന്ന ചര്‍ച്ചകളോട് പ്രതികരിക്കാന്‍, അത്തരം ചര്‍ച്ചകളില്‍ 'ചെന്നുപെടാതിരിക്കാന്‍' അവര്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്.<br />
<br />
മതവിമര്‍ശനങ്ങളുടെ പ്രളയത്തില്‍ ദാര്‍ശനിക ചര്‍ച്ചകള്‍ അറിയാതെ മുങ്ങിപ്പോകുന്നതല്ല, മറിച്ച് ശാസ്ത്രരംഗത്ത് വന്നിട്ടുള്ള വളര്‍ച്ചകള്‍ തങ്ങള്‍ കരുതുന്നതിനപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന് അടിക്കടി ബോധ്യപ്പെടുത്തുന്നത് കൊണ്ടുള്ള ഒരു ഒളിച്ചോട്ടം തന്നെയാണത്. നൂട്ടോണിയന്‍ ഫിസിക്സിന്റെ ബലത്തില്‍ ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്ന് വിളിച്ചുപറഞ്ഞവര്‍, ന്യൂട്ടണ്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മൂന്ന് ചലനനിയമങ്ങളെ ഉപയോഗിച്ച് മതങ്ങളുടെ ശവമടക്ക് നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും ഫിസിക്സിലെ കൂടുതല്‍ പഠനങ്ങളും പുറത്തുവന്നപ്പോള്‍ പതിയെ മാളത്തിലൊളിച്ചു. ജീവന് നിസ്സാരമാണെന്ന് വിചാരിച്ചിരുന്ന, അതിന്റെ സങ്കീര്‍ണതകള്‍ അറിയാത്ത കാലത്ത് വിളിച്ചു പറഞ്ഞ ജീവോല്പത്തിയെ കുറിച്ചുള്ള ഭൂലോക മണ്ടത്തരങ്ങള്‍ ജൈവശാസ്ത്ര രംഗത്തെ പഠനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു. പദാര്‍ഥപ്രപഞ്ചത്തെ പറ്റി പോലും പൂര്‍ണമായ അറിവില്‍ പഠിക്കാന്‍ സാധ്യമല്ലെന്ന കാര്യം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു. സൂക്ഷ്മപ്രപഞ്ചത്തില്‍ പോലും പൂര്‍ണമായ അറിവ് സാധ്യമല്ലെന്ന Uncertainty Principle പോലുള്ള സിദ്ധാന്തങ്ങളും സ്ഥൂലപ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും നാം എത്ര തന്നെ പുരോഗമിച്ചാലും അതിനെ കുറിച്ച് പൂര്‍ണമായി പഠിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവുകളും പദാര്‍ഥ പ്രപഞ്ചം പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ശാസ്ത്രത്തിന്റെ രീതികളിലൂടെയാണോ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും തന്നെ അതീതനായ സ്രഷ്ടാവിനെ നേരിട്ട് കാട്ടിത്തരണം എന്ന് പറയുന്നതെന്ന മറുചോദ്യങ്ങള്‍ ഉയര്‍ന്നത് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?!<br />
<br />
ചുരുക്കത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ 'ദൈവം മരിക്കുമെന്ന്' സ്വപ്നം കണ്ടവരെ നിരാശപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയ വിജ്ഞാനങ്ങള്‍ തന്നെ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും അത്ഭുതപ്പെടുത്തുന്ന വ്യവസ്ഥാപിതത്വവും പ്രപഞ്ചത്തെ അറിയാനുള്ള ശാസ്ത്രത്തിന്റെ പരിമിതികളും അടിവരയിട്ടുകൊണ്ട് ആവര്‍ത്തിക്കുന്നതിലുള്ള വിഷമവും പ്രയാസവും ഇന്ന് നിരീശ്വരന്മാരില്‍ കാണാനാകും. 'ദൈവം മരിച്ചി'ല്ലെന്ന് മാത്രമല്ല ഈ അറിവുകള്‍ സര്‍വശക്തനായ ഒരു പ്രപഞ്ചാതീത ശക്തിയിലേക്ക് തന്നെ വിരല്‍ചൂണ്ടിക്കൊണ്ടേയിരിക്കുന്നു എന്നുള്ള തിരിച്ചറിവ് അവരെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ഇതായിരുന്നില്ല അറുപതുകളില്‍ തങ്ങള്‍ സ്വപ്നം കണ്ടത് എന്ന നേതാക്കന്മാരുടെ നെടുവീര്‍പ്പുകളില്‍ നിന്ന് അത് കൃത്യമായി വായിച്ചെടുക്കാനും സാധിക്കും.<br />
<br />
ഇങ്ങനെ എല്ലാ നിലക്കും ശാസ്ത്രലോകത്തെ വൈജ്ഞാനിക പുരോഗതികള്‍ തങ്ങള്‍ക്കുമേല്‍ പ്രഹരമാകുമ്പോഴും നിരീശ്വരവാദത്തെ ശാസ്ത്രത്തിന്റെ പര്യായമായി അവതരിപ്പിക്കാനും ശാസ്ത്രത്തിന്റെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കാനും തയ്യാറായി വരുന്നയാളുകളെ കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക! യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മനോഹരമായ ലോകത്തെ കുറിച്ച് വാചാലരായി ആളെക്കൂട്ടിയ ശേഷം വെറും നാലാംകിട മതവിമര്‍ശന തൊഴിലാളികളായി അവരെ പരിവര്‍ത്തിപ്പിച്ചെടുത്ത്, നാടിനോ സമൂഹത്തിനോ ക്രിയാത്മകമായി ഒന്നും നല്കാനില്ലാത്ത, സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ചൊരിയാനും മാത്രമറിയുന്ന പരിഹാസജീവികള്‍ മാത്രമാക്കി അധഃപതിപ്പിക്കുന്ന നവനാസ്തികരുടെ 'ശാസ്ത്രപ്രചാരണത്തിന്റെ' കോലവും ശാസ്ത്രത്തോടുള്ള അവരുടെ നിലപാടുകളും പൊതുജനത്തിന് മുന്പില് തുറന്നു കാട്ടേണ്ടിയിരിക്കുന്നു.<br />
<br />
(അടുത്ത ഭാഗം: നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും)BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-6381852077671644572017-03-17T15:33:00.001+05:302018-04-26T14:29:52.299+05:30ഇന്ത്യയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നവരോട്..<br /><br />വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെയും ചെടികളെയും കൊണ്ട് നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനം. ഉദ്യാനത്തിന്റെ ഭംഗി തന്നെ അതിലെ ചെടികളുടെയും പൂക്കളുടെയും നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാണ്. പല സ്ഥലങ്ങളില്‍ നിന്നുമായി പൂന്തോട്ടക്കാരന് കൊണ്ടുവന്ന് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയ ചെടികളാല് പൂന്തോട്ടം നിറഞ്ഞു. കണ്ണിനു കുളിരേകുന്ന തരത്തില്‍ അവ പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് ആ മനോഹരമായ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ ഒരു പ്രശ്നം ഉടലെടുക്കുന്നത്. കൂട്ടത്തിലൊരു ചെടി പൂന്തോട്ടത്തിന്റെ 'അവകാശികള്‍' തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെട്ടതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. തങ്ങളാണ് ഈ ഉദ്യാനത്തില്‍ ഭൂരിപക്ഷമെന്നും പൂന്തോട്ടത്തിന്റെ തുടക്കം മുതല്‍ ഇവിടെയുള്ളത് തങ്ങളായിരുന്നു എന്നും ആ ചെടി വാദിച്ചു. മറ്റുള്ള ചെടികളെല്ലാം മറ്റു പല സ്ഥലങ്ങളില്‍ നിന്നായി ഇവിടേക്ക് 'പറിച്ചുനടപ്പെട്ട'താണെന്നും അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ സ്ഥാനമില്ലെന്നും അത് വാദിച്ചു. അവരെല്ലാം ഒന്നുകില്‍ പൂന്തോട്ടം വിടുകയോ അല്ലെങ്കില്‍ തങ്ങളുടെ നിറവും രൂപവും പ്രാപിക്കുകയോ വേണമെന്നും അത് ശഠിച്ചു! വൈവിധ്യം സൗന്ദര്യമാക്കിയ ഈ ഉദ്യാനത്തില്‍ നിന്ന് മറ്റെല്ലാത്തിനെയും പുറത്താക്കി ഒന്ന് മാത്രം മതിയെന്ന് ശഠിക്കുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. ഉദ്യാനത്തിനുള്ളിലെ ഈ പ്രശ്നം കലശലായതോടെ പൂന്തോട്ടക്കാരന് ഇടപെട്ടു. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം പുഞ്ചിരിയോടെ ഒരു കഥ പറയാനാരംഭിച്ചു. ഈ പ്രശ്നക്കാരനായ ചെടിയെയും മറ്റൊരിടത്ത് നിന്ന് ഇങ്ങോട്ടേക്ക് പറിച്ചു നട്ട കഥ!<br /><a name='more'></a><br />'നാനാത്വത്തില്‍ ഏകത്വമാണ്' ഭാരതത്തിന്റെ സൗന്ദര്യമെന്നും വിവിധ മതസ്ഥരും ഭാഷക്കാരും നിറക്കാരുമെല്ലാം ഒരുദ്യാനത്തിലെ വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെടികളെ പോലെ ഭാരതമെന്ന പൂങ്കാവനത്തിനു സൗന്ദര്യമേകുന്നുവെന്നുമൊക്കെയാണ് നാം ചെറുപ്പം തൊട്ടേ കേട്ടുപഠിച്ചുവളര്‍ന്നത്. എന്നാല്‍ തങ്ങളും തങ്ങളുടെ വിശ്വാസവും മാത്രം മതി ഇവിടെയെന്ന ചിലരുടെ വാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.<br /><br />''വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്മാരും മൂടുതാങ്ങികളുമാണ് ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായി തീര്‍ന്നിട്ടുള്ളത്. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും.'' (കേസരി 27.7.1987).<br /><br />പുറത്തു പോകാന്‍ ഇഷ്ടമില്ലാത്ത 'ചെടികള്‍' എന്ത് ചെയ്യണമെന്ന ചോദ്യത്തിന് കൂടി ഫാസിസ്റ്റ് നേതാക്കള്‍ക്ക് ഉത്തരമുണ്ട്!<br /><br />''ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ, പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുജനതക്ക് പൂര്‍ണമായി കീഴ്പ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയോ ചെയ്യണം'' (എം.എസ്. ഗോള്‍വാള്‍ക്കര്‍, ണല ീൃ ീൗൃ ചമശേീിവീീറ ഉലളശിലറ, ജമഴല 56).<br /><br />ചുരുക്കിപ്പറഞ്ഞാല്‍ ഈ 'ഗെറ്റ് ഔട്ട്' ആക്രോശങ്ങളും പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കലുമെല്ലാം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേന്ദ്രത്തില്‍ അധികാരം കിട്ടിയ ഹുങ്കിലോ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലോ വന്നുപോകുന്ന 'അബദ്ധപ്രസ്താവന'കളുമല്ല അവ. മറിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഡി.എന്‍.എയില്‍ തന്നെ ഈയൊരു സങ്കുചിതത്വം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എം.ടിയും കമലുമെല്ലാം ഇതിന്റെ ഏറ്റവും പുതിയ ഇരകള്‍ മാത്രം.<br /><br />പറിച്ചുനട്ട കഥ<br /><br />ഇത്തരമൊരു സാഹചര്യത്തില്‍ മറ്റുള്ള ചെടികളെയെല്ലാം പുറത്തുനിന്ന് വന്നവയാണെന്ന കാരണം പറഞ്ഞ് പറിച്ചുകളയാന്‍ ശ്രമിക്കുന്ന 'ഫാസിസ്റ്റ് ചെടി'യുടെ ചരിത്രവും കൂടി നാം കേള്‍ക്കെണ്ടതുണ്ട്. മറ്റു മതങ്ങളെല്ലാം വിദേശത്തു നിന്ന് വന്നവയാണെന്ന കാരണം പറഞ്ഞ് 'ഭാരതാംബയുടെ കണ്ണിലെ കരടാ'ക്കുന്നവര് സ്വന്തം ചരിത്രം മറക്കുകയോ മറക്കാന്‍ ശ്രമിക്കുകയോ ആണ്! ഭാരതമണ്ണില്‍ പിറവി കൊണ്ട ആദര്‍ശങ്ങള്‍ മാത്രമെ ഇവിടെ നിലനില്ക്കാന് പാടുള്ളൂ എന്നാണെങ്കില്‍ ഈ പറയുന്നവരും കുറ്റിയും പറിച്ച് നാടുവിടേണ്ടി വരും എന്നതാണ് സത്യം!<br /><br />ഭാരതീയ സംസ്കാരമെന്ന് ഇക്കൂട്ടര്‍ ഉദ്ഘോഷിക്കുന്ന വൈദിക സംസ്കാരവും വൈദേശികമാണെന്ന സത്യം സംഘപരിവാറിനു വേണ്ടി ചരിത്രത്തെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നവരൊഴികെ ബാക്കിയെല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമാണ്. വൈദിക സംസ്കാരമാണ് ഭാരതീയ സംസ്കാരമെന്ന് കരുതിപ്പോന്നിരുന്ന കാലത്ത് വിളിച്ചു കൂവിയ വാദങ്ങളെ കടപുഴക്കി എറിയുന്നതായിരുന്നു സിന്ധുനദീതട സംസ്കാരത്തെ കുറിച്ച് ലഭിച്ച വിവരങ്ങള്‍. ബി.സി 2500കളിലാണ് സൈന്ധവസംസ്കാരം നിലനിന്നിരുന്നത്. ഇതിനു വൈദിക സംസ്കാരവുമായി യാതൊരു ബന്ധവുമില്ല. ബി.സി 1200ല്‍ ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യന്മാരുടെ സംസ്കാരമാണ് വൈദിക സംസ്കാരം എന്നറിയപ്പെടുന്നത്.<br /><br />സിന്ധുനദീതട സംസ്കാരത്തെ നശിപ്പിച്ചുകൊണ്ട് പുറത്തുനിന്നും അപരിഷ്കൃതരായ ആര്യന്മാര് ഹിന്ദുകുഷ് പഞ്ചാബ് വഴി ഭാരതത്തിലേക്ക് കുടിയേറി പാര്‍ക്കുന്നത് മുതലാണ് വൈദിക മതത്തിന്റെ ഭാരതീയ ചരിത്രം ആരംഭിക്കുന്നത്. ആര്യന്മാരുടെ ആദിമവാസസ്ഥലം എവിടെയാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവര്‍ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. ഇന്നത്തെ ഹങ്കറി, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ആര്യന്മാരുടെ തറവാട് എന്ന് ഒരു കൂട്ടര് വാദിക്കുമ്പോള്‍ ഉത്തരയൂറോപ്പാണെന്നും ഉത്തരധ്രുവത്തിലാണെന്നും ചിലര്‍ വാദിക്കുന്നു. യൂറോപ്പില്‍ നിന്നും പേര്‍ഷ്യ, അഫ്ഗാനിസ്ഥാന് വഴി ഇവര്‍ ഇന്ത്യയിലേക്ക് കടന്നു എന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ആര്യന്മാരുടെ ഭാഷയായ സെങ്ങും പഞ്ചാബിലെ ആര്യന്മാരുടെ ഭാഷയായ സംസ്കൃതവും തമ്മില്‍ വളരെയേറെ സാദൃശ്യമുണ്ട്. അതുപോലെത്തന്നെ ഇറാന്കാരുടെ പൗരാണിക പുണ്യഗ്രന്ഥമായ 'അവസ്ത'യിലും പഞ്ചാബില്‍ പാര്‍ത്തവരുടെ കീര്‍ത്തനങ്ങളായ വേദങ്ങളിലും ഒരേ ദേവന്മാരെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ഇന്ദ്രന്, വരുണന്, ആര്യമാവ്, നാസത്യര്‍ എന്നിവരെപ്പറ്റി മേല്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളിലും ഏതാണ്ട് ഒരേ അര്‍ഥത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്.<br /><br />ഇന്ദ്രനെയും മിത്രനെയും സൂര്യചന്ദ്രാതി നക്ഷത്രങ്ങളെയും ആരാധിച്ചിരുന്ന ആര്യന്മാര് ഇവിടെ കണ്ടത് രൂപമോ വിഗ്രഹമോ ഇല്ലാതെ ആരാധന നടത്തിയിരുന്ന ദ്രാവിഡന്മാരെയായിരുന്നു. ആദിവാസികളായ ദ്രാവിഡന്മാരോട് ഏറ്റുമുട്ടിക്കൊണ്ടും അവരുടെ സംസ്കാരത്തെ നശിപ്പിച്ചുകൊണ്ടുമാണ് ആര്യന്മാര് ഇവിടെ ആധിപത്യം സ്ഥാപിക്കുന്നത്. ഋഗ്വേദത്തിന്റെ ആദിമസൂക്തങ്ങള്‍ പരിശോധിക്കുന്ന ഒരാള്‍ക്ക് ആര്യാധിനിവേശത്തെയും ആര്യദ്രാവിഡ സംഘട്ടനങ്ങളെയും നിഷേധിക്കുക സാധ്യമല്ല. എന്‍.ഇ.ബലറാം തന്റെ 'ഇന്ത്യയുടെ പിറവി' എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നത് ഇപ്രകാരമാണ്:<br /><br />''ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഋഗ്വേദത്തില്‍ നിന്നും യജുര്‍വേദത്തില്‍ നിന്നുമാണ് ധാരാളം പഠിക്കാനുള്ളത്. ശ്രദ്ധിച്ചു നോക്കിയാല്‍ ഋഗ്വേദ സൂക്തങ്ങള്‍ 3 പ്രധാന കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്ന് പറയാം. യജുര്‍വേദമാകട്ടെ മറ്റൊരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഈ കാലഘട്ട നിര്‍ണയം വളരെ സാമാന്യമായ രീതിയില്‍ തയാറാക്കിയതാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.<br /><br />ഒന്നാമത്തെ ഘട്ടം സഞ്ചാര കാലമാണ്; അതായത് ഇന്ത്യയില്‍ എത്തി പാര്പ്പുറപ്പിക്കുന്നതുവരെയുള്ള ഘട്ടം. ഇന്ത്യയില്‍ താമസിച്ചുകൊണ്ട് പുതിയ ഒരു സംസ്കാരം കെട്ടിപ്പടുക്കുന്ന ഭാഗമാണ് രണ്ടാം കാലഘട്ടം. ഈ കാലത്തും കന്നുകാലികളെ പോറ്റിക്കൊണ്ടാണവര്‍ കാലക്ഷേപം ചെയ്തിരുന്നത്. അല്പാല്പം കൃഷിയും ഉണ്ടായിരുന്നു. മൂന്നാമത്തെ ഘട്ടമാകുമ്പോഴേക്കും കൂടുതല്‍ സ്ഥലങ്ങള്‍ വെട്ടിത്തെളിയിച്ചും കാളകളെ പൂട്ടി ഉഴുതും കൃഷി പ്രധാനമായ തൊഴിലായി അംഗീകരിച്ചും കൊണ്ടുള്ള ഒരു ഉയര്‍ന്ന സമുദായമായി അവര്‍ അഭിവൃദ്ധി പ്രാപിച്ചു. യമുനയുടെയും ഗംഗയുടെയും തടങ്ങളിലേക്ക് വ്യാപിച്ചത് ഈ ദശയിലാണ്. ഈ മൂന്ന് ഘട്ടങ്ങളിലുള്ള ചരിത്രം ആര്യന്മാരുടെ ചരിത്രം മാത്രമാണെന്ന് ധരിക്കരുത്. ആര്യന്മാര് ഇവിടെ എത്തുമ്പോഴേക്കും അനാര്യരായ മറ്റൊരു വിഭാഗം ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവരും ആര്യന്മാരും തമ്മില്‍ സംഘട്ടനങ്ങളും സംയോജനങ്ങളും ധാരാളം നടന്നിട്ടുണ്ട്. അങ്ങനെയാണ് ഗംഗാതലത്തില്‍ ഉയര്‍ന്ന പല സംസ്കാരങ്ങളും ഉടലെടുത്തത്'' (എന്‍.ഇ.ബാലറാം, ഇന്ത്യയുടെ പിറവി).<br /><br />ഇങ്ങനെ ഇന്ത്യയില്‍ നിലനിന്നിരുന്ന സംസ്കാരത്തോടും വിശ്വാസങ്ങളോടും ഏറ്റുമുട്ടിക്കൊണ്ട് പുറത്തുനിന്ന് വന്ന് ആധിപത്യം സ്ഥാപിച്ചവരാന് ആര്യന്മാര്. അനാര്യന്മാരെ അവര്‍ 'ദസ്യുക്കള്‍' എന്നാണു വിശേഷിപ്പിച്ചിരുന്നത്. ദസ്യുക്കളുടെ പട്ടണങ്ങള്‍ നശിപ്പിക്കുന്ന ഘാതകന് എന്നര്‍ഥം വരുന്ന 'പുരന്ധന്' എന്നത് ഇന്ദ്രനെന്ന ആര്യദേവന്റെ മറ്റൊരു പേരാണ്. ഇങ്ങനെ ആര്യന്മാരാല് ആക്രമിക്കപ്പെട്ട ഇന്ത്യയിലെ ആദിമ സമൂഹം സിന്ധുനദീതടം വിട്ട് തെക്കന്‍ മേഖലകളിലേക്ക് കുടിയേറുകയാണുണ്ടായത്. വടക്കന്‍ മേഖലകളിലാകട്ടെ ആര്യ, ആര്യദ്രാവിഡ സങ്കരവിഭാഗങ്ങളുമാണ് കൂടുതലായി കാണുന്നത്. പിന്നീട് നാം കാണുന്നത് ആര്യദ്രാവിഡ സങ്കര വിശ്വാസങ്ങളും ആചാരങ്ങളും ഉടലെടുക്കുന്നതും അത് ക്രമേണ ആര്യന്മാരുടെ ബഹുദൈവ വിശ്വാസങ്ങളിലേക്ക് അധഃപതിക്കുന്നതുമായിരുന്നു. ഇവിടെയുള്ള ജനങ്ങളെ ജാതികളും ഉപജാതികളുമാക്കി തിരിക്കുകയും ദൈവസങ്കല്പം മുതല്‍ പരലോകവിശ്വാസം വരെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ അരക്കെട്ടുറപ്പിക്കുന്ന തരത്തില്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്തു!<br /><br />ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍!<br /><br />ഭാരതമണ്ണില്‍ പിറവികൊണ്ട മതങ്ങളും ആശയങ്ങളുമല്ല എന്ന പേരുപറഞ്ഞ് മറ്റുള്ളവരെയെല്ലാം പറഞ്ഞയക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ പ്രയാസം തോന്നുക സ്വാഭാവികമാണല്ലോ. അതുകൊണ്ട് തന്നെയാണ് സാക്ഷാല്‍ നരേന്ദ്ര മോഡി മുതല്‍ താഴെകിടയിലുള്ള സംഘപരിവാര്‍ കൂലിയെഴുത്തുകാര്‍ വരെ ആര്യന്മാരുടെ ആഗമനം എന്ന ചരിത്രസത്യം കള്ളക്കഥയാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. നട്ടുച്ചയെ പോലും നട്ടപ്പാതിരയാക്കി തിരുത്തിയെഴുതാന്‍ മാത്രം തൊലിക്കട്ടി കാട്ടി പല ചരിത്രങ്ങളെയും കാവിവല്‍ക്കരിക്കാന്‍ തെളിവുകള്‍ നിര്‍മിക്കുന്നവര്‍ക്ക് ഇത് വലിയ പ്രയാസമുള്ള കാര്യമല്ലല്ലോ. എന്നാല്‍ ആര്യന്മാരുടെ ആഗമനം നിഷേധിക്കാന്‍ ഇക്കൂട്ടര്‍ പറയുന്ന ന്യായങ്ങള്‍ എത്ര മാത്രം ബാലിശമാണ് എന്ന് പരിശോധിക്കേണ്ടത് സമകാലിക സാഹചര്യത്തില്‍ അത്യാവശ്യമാണ്.<br /><br />ഒരു ആര്.എസ്.എസ്. വേദിയില്‍ വെച്ച് ഒരു പ്രധാന നേതാവ് പറഞ്ഞത് ഇന്ത്യക്കാരുടെ ഡി.എന്‍.എ പഠനങ്ങള്‍ ആര്യന്മാരുടെ ആഗമനം നിഷേധിക്കുന്നുവെന്നാണ്! ഭാരതീയരുടെ ഡി.എന്‍.എകള്‍ യൂറോപ്യന്‍ ജനതയുടെ ഡി.എന്‍.എയുമായി സാമ്യത പുലര്‍ത്തുന്നേയില്ലെന്നും അതിനാല്‍ തന്നെ പുറത്തു നിന്ന് ആരെങ്കിലും വന്നു എന്നത് ശാസ്ത്രീയമായി തന്നെ അംഗീകരിക്കാന്‍ സാധ്യമല്ല എന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഇത് തന്നെയാണ് ഇത് നിഷേധിക്കാന്‍ ഇക്കൂട്ടര്‍ എല്ലായിടത്തും പറയുന്ന ഏറ്റവും പ്രധാനപ്പെട്ട 'തെളിവ്'!<br /><br />ശാസ്ത്ര, സാങ്കേതിക രംഗം ഏറെ പുരോഗമിച്ച കാര്യവും ലോകത്തുള്ള വിവിധ ജനവിഭാഗങ്ങളില്‍ നടത്തുന്ന പഠനങ്ങളും പല കാലഘട്ടങ്ങളിലായി മനുഷ്യര്‍ നടത്തിയ പലായനങ്ങള്‍ പഠനവിധേയമാക്കുന്ന ജീനോഗ്രാഫിക് പ്രോജക്ടുകളുമൊന്നും ഇക്കൂട്ടര്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. അതല്ലെങ്കില്‍ തങ്ങള്‍ 'പഠനങ്ങള്‍' എന്ന പേരില്‍ പുറത്തുവിടുന്ന കള്ളക്കഥകളല്ലാതെ മറ്റൊന്നും ആരും വായിക്കുകയോ പഠിക്കുകയോ ചെയ്യില്ലെന്ന വിശ്വാസമോ ആയിരിക്കാം ഇത്ര പച്ചയായി ഈ നുണകള്‍ തട്ടിവിടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.<br /><br />മനുഷ്യകുടിയേറ്റത്തിന്റെ ജനിതക വഴികള്‍ പഠിക്കുന്ന ജീനോഗ്രാഫിക് പ്രോജക്റ്റ് എന്ന ഗവേഷണ പദ്ധതി ഏതു കുട്ടിക്കും ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ജീനോം വിശകലനം ചെയ്യുകയും അത് ഉപയോഗിച്ച് കുടിയേറ്റത്തിന്റെ നാള്‍വഴികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. https://genographic.nationalgeographic.com/human- journey/എന്ന സൈറ്റില്‍ ഇത് ലഭ്യമാണ്.<br /><br />ഇന്നത്തെ ഇന്ത്യന്‍ ജനത രണ്ടുതരം സമൂഹങ്ങളുടെ സങ്കരഫലമായി ഉണ്ടായതാണ്. Ancesreal South Indians (ASI)bpw Ancestral North Indians(ANI)യും ആണ് ആ രണ്ടു വിഭാഗങ്ങള്‍. ഈ രണ്ടു വിഭാഗങ്ങളും രണ്ടുവഴികളിലൂടെയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയവരാന് അടക വിഭാഗക്കാര്‍. ആഫ്രിക്കയില്‍ നിന്ന് മിഡിലീസ്റ്റ് വഴി മധേ്യഷ്യയിലെത്തി യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തവരാണ് അചക വിഭാഗക്കാര്‍. ഇതില്‍ തന്നെ ആദ്യം കുടിയേറിയ വിഭാഗം അചകീഹറ എന്നും പിന്നീട് കുടിയേറിയവര്‍ അചകിലം എന്നും അറിയപ്പെടുന്നു.<br /><br />നദീതട സംസ്കാരങ്ങളുടെ അവസാനഘട്ടത്തില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന അചകിലം വിഭാഗക്കാരാണ് ആര്യന്മാര്. ഇവരുടെ കടന്നുവരവിനു ശേഷം ഇന്ത്യന്‍ സമൂഹം പല തട്ടുകളായി വിഭജിക്കപ്പെട്ടു എന്ന് വിശദീകരിച്ചുവല്ലോ. അത് കൊണ്ട് തന്നെയാണ് ആര്യന്മാരുടെ ജനിതക പൈതൃകം ഉയര്‍ന്ന ജാതികളുടെ ഡി. എന്‍. എയില്‍ മാത്രം കാണുന്നത്! ആര്യന്മാര് ചെറുസംഘങ്ങളായാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ സംസ്കാരങ്ങളുടെ ഭാഗമായിരുന്ന ഒരുവിഭാഗം തദ്ദേശീയര്‍ ആര്യന്മാരുമായി (അചകിലം) സങ്കരിച്ചാണ് സവര്‍ണ ജാതികളായി മാറിയത്.<br /><br />ആര്യന്മാര് ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണെന്നോ ഇന്നത്തെ ഹൈന്ദവ വിശ്വാസങ്ങള്‍ എന്ന ആര്യദര്‍ശനം വൈദേശികമെന്നോ സ്ഥാപിച്ചത് കൊണ്ട് മാത്രം അവരുടെ മതവിശ്വാസം മോശമാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. മതവും ദര്‍ശനങ്ങളുമെല്ലാം ദേശീയതകള്‍ക്ക് അതീതമായ വസ്തുതകളാണ്. ആര്യദര്‍ശനം മഹത്തരമാണെങ്കില്‍ അത് ഇന്ത്യക്കകത്ത് ഉണ്ടായതാണെങ്കിലും പുറത്തുണ്ടായതാണെങ്കിലും ബുദ്ധിയുള്ളവര്‍ അത് അംഗീകരിക്കും. മറിച്ച് ഇന്ത്യക്കകത്ത് ഉണ്ടായത് എത്ര മോശമാണെങ്കിലും അംഗീകരിക്കാനും പിറവി പുറത്തായിപ്പോയി എന്ന കാരണത്താല്‍ മാത്രം എത്ര നല്ല ദര്‍ശനമാണെങ്കിലും തള്ളിപ്പറയാനും കപടദേശീയത തലക്ക് കയറി ഭ്രാന്ത് പിടിച്ചവര്‍ക്ക് മാത്രമെ സാധിക്കൂ. വൈദേശിക മതങ്ങളെല്ലാം പടിക്ക് പുറത്തെന്ന് പറഞ്ഞ് ആക്രോശിക്കുന്നവരെ കണ്ണാടി നോക്കിയും 'ഗെറ്റ് ഔട്ട്' പറയാം എന്ന് ഓര്‍മിപ്പിക്കട്ടെ.<br /><br />Reference:<br /><br />1. https://genographic.nationalgeographic. com<br /><br />2. www.sciencedirect.com/science/aricle/pii/S0002929713003248.<br /><br />3. എന്‍.ഇ.ബാലറാം, ഇന്ത്യയുടെ പിറവിBCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-12464932242745467522017-02-18T14:55:00.002+05:302018-04-10T13:39:46.803+05:30അവർക്ക് ദൈവത്തെ കാണണമത്രെ!<br /><br />എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ് അവസാന വാക്ക്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക് ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ് ക്ളീഷേ ഡയലോഗുകളിൽ ഒന്ന് മാത്രമാണിത്.<br /><br />ആത്മാവ് എന്ത്?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്, എന്തിന്? ജീവിതത്തിന്റെ ലക്ഷ്യമെന്ത്? എന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട് ചോദിച്ചിട്ട് കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച് ചിന്തിക്കുന്നവരോട് ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്! അഥവാ E=m-c2 എന്ന ഫോർമുലക്ക് ദ്രവ്യത്തെ പരിവർത്തിപ്പിച്ച് എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന് മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന് ലോകത്തോട് `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന് വിളിച്ചു പറയേണ്ടി വന്നതും അത് കൊണ്ട് തന്നെയാണ്. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട് തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന് പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്.<br /><a name='more'></a><br />പദാർഥങ്ങളെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. പദാർഥം എങ്ങനെ പെരുമാറുന്നു എന്നതാണ് ശാസ്ത്രത്തിന്റെ ചർച്ചാ മേഖല. അതിന്റെ മാർഗങ്ങളാകട്ടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ്. എന്നിരിക്കെ പദാർഥത്തിനു അതീതനായ ഒരു ശക്തിയെക്കുറിച്ച് എങ്ങനെ ശാസ്ത്രത്തിനു പറയാനാകും? ഒന്നുകൂടി ലളിതമായി പറഞ്ഞാൽ പ്രപഞ്ചത്തിനകത്തുള്ളതിനെ കുറിച്ചുള്ള, അഥവാ സൃഷ്ടികളെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനാൽ തന്നെ പ്രപഞ്ചാതീതനായ, പദാർഥാതീതനായ, സ്രഷ്ടാവായ ദൈവത്തെ കുറിച്ച് പഠിക്കാനും അറിയാനും ശാസ്ത്രത്തിന്റെ മാർഗങ്ങൾ അപര്യാപതമാണ്. എത്ര തന്നെ ശാസ്ത്രം മുന്നോട്ടു പോയാലും എത്ര ശക്തിയുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചാലും ദൈവത്തെ കാണാനാകുമെന്ന് വേദഗ്രന്ഥങ്ങളൊന്നും വാദിക്കുന്നുമില്ല.<br /><br />ചിലർക്ക് ഇത്രയും കേട്ടാൽ മതിയാകും. `കൂടുതൽ വിശദീകരണങ്ങളൊന്നും വേണ്ട, ഏതായാലും ദൈവത്തെ ശാസ്ത്രം കണ്ടുപിടിച്ചു തരില്ലെന്ന് നിങ്ങൾ തന്നെ സമ്മതിച്ചല്ലോ. കൂടുതലൊന്നും കേൾക്കണ്ടാ` എന്ന് പറഞ്ഞ് ഒരു പോക്കാണ്. ശരിയാണ്, ്രെപെമറി വിദ്യാർഥിക്ക് മുൻപിൽ ട്രിഗോണോമെട്രി ക്ളാസെടുക്കുന്നത് പോലെയാണ് പോലെ യുക്തി(രഹിത)വാദിയോടു പ്രപഞ്ചാതീതവും പദാർഥാതീതവുമായ ശക്തിയെക്കുറിച്ചൊക്കെ സംസാരിക്കുന്നത്. ശരി, യുക്തിവാദിയുടെ നിലവാരത്തിലേക്ക് താഴ്ന്നു കൊണ്ട് സംസാരിക്കാം. പ്രപഞ്ചത്തിന് അപ്പുറത്തുള്ള ശക്തിയെ കുറിച്ച് ശാസ്ത്രത്തിന് പറയാനാകുമോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. പ്രപഞ്ചത്തിനുള്ളിലുള്ളതിനെ കുറിച്ചെങ്കിലും പൂർണമായി പറഞ്ഞ് തരാൻ ശാസ്ത്രത്തിനാകുമോ എന്നൊന്ന് ചെറിയ രണ്ട് ഉദാഹരണങ്ങൾ വെച്ച് പരിശോധിക്കാം.<br /><br /><b>സൂക്ഷ്മ പ്രപഞ്ചം</b><br /><br />ആറ്റത്തിനേക്കാൾ ചെറുതായൊന്നുമില്ല എന്ന അജ്ഞതയിൽ നിന്നൊക്കെ ശാസ്ത്രം ഏറെ പുരോഗമിച്ചു കഴിഞ്ഞു. ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയുമൊക്കെ ലോകത്ത് നടക്കുന്ന ഗവേഷണങ്ങൾ നമ്മെ കൂടുതൽ അമ്പരപ്പിലേക്കും ആശ്ചര്യത്തിലേക്കുമാണ് എത്തികുന്നത്. സൂക്ഷ്മപ്രപഞ്ചത്തിലെ ഈ സങ്കീർണതകൾ അതിസൂക്ഷ്മനായ ഒരു സ്രഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിച്ചു എന്നതിനുള്ള തെളിവായാണ് വിനയമുള്ളവർക്ക് ബോധ്യമാവുക. അഹങ്കാരികൾ അതും `യാദൃച്ഛികത`യുടെ അക്കൗണ്ടിലേക്ക് വരവുവെച്ച് സ്വയം വിഡ്ഢികളാകുന്നു.<br /><br />വിഷയത്തിലേക്ക് തിരിച്ചു വരാം. ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവമാണ് (Dual Nature) ഇന്ന് ശാസ്ത്രലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ഒരു ഇലക്ട്രോണിനെ വിശദീകരിക്കാൻ ?=h/p എന്ന ഡീബ്രോഗ്ലീ സമവാക്യം ഉപയോഗിക്കുമ്പോൾ ? തരംഗ സ്വഭാവത്തെയും (wave nature) ു പാർട്ടിക്കിൾ (particle) സ്വഭാവത്തെയും കുറിക്കുന്നു. പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ് ഹൈസൻബർഗിന്റെ `അനിശ്ചിതത്വ സിദ്ധാന്തം` (Heisenberg's Uncertaintiy Principle).<br /><br />h/2p ~ ?x?p<br /><br />ഇതനുസരിച്ച് ഇലക്ട്രോണിന്റെ സ്ഥാനവും മാസും പ്രവേഗവും ഒരേ സമയത്ത് കൃത്യമായി കണക്കാക്കാൻ സാധ്യമല്ല! ഇലക്ട്രോണിന്റെ സ്ഥാനം കണക്കാക്കാൻ നാമുപയോഗിക്കുന്ന വസ്തു അതിന്റെ പ്രവേഗത്തെയും പ്രവേഗം കണക്കാക്കാൻ ഉപയോഗിക്കുന്ന വസ്തു അതിന്റെ മാസിനെയും കാര്യമായി സ്വാധീനിക്കുന്നു എന്നത് കൊണ്ടാണത്രേ ഇത്.<br /><br />ചുരുക്കത്തിൽ നിസ്സാരമായ ഒരു ഇലക്ട്രോണിന്റെ പോലും പൂർണമായി മനസ്സിലാക്കാൻ നമുക്ക് സാധ്യമല്ല! ഇനിയും നമ്മുടെ ഗവേഷണങ്ങൾക്ക് പരിധിയും പരിമിധികളുമില്ലെന്ന് വിളിച്ചു കൂവുന്നവർക്ക് എന്നാണ് നേരം വെളുക്കുക?! പദാർഥ ലോകത്തിലെ സൂക്ഷ്മതകൾ പോലും പൂർണമായി മനസ്സിലാക്കാൻ കഴിയാത്തവരാണ് പദാർഥാതീതനായ ശക്തിയെ കാണണമെന്ന് വാശി പിടിക്കുന്നത്. ഹാ കഷ്ടം!<br /><br /><b>സ്ഥൂലപ്രപഞ്ചം</b><br /><br />പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ച് പൊട്ടക്കിണറ്റിലെ തവള പുറംലോകത്തെ കുറിച്ച് വാചാലനാകുന്നത് കണക്കെയാണ് നാമിന്നും സംസാരിക്കുന്നത്. ഇന്നും നമ്മുടെ ദൃഷ്ടികൾ ചെന്നെത്തുക കൂടി ചെയ്യാത്ത നക്ഷത്രങ്ങളുണ്ട്. ഭൂമിക്ക് പുറത്ത് ജീവയോഗ്യമായ ഒരു തുണ്ട് സ്ഥലമുണ്ടോ എന്ന ഗവേഷണം പോലും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനിടയിൽ ഇവയ്ക്കൊക്കെ പരിഹാരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശാസ്ത്രം മുന്നോട്ടു കുതിക്കുകയാണ്, ആ കുതിപ്പിനിടയിൽ നമുക്ക് ഇന്ന് ചിന്തിക്കാൻ പോലുമാകാത്ത അത്ര ശക്തിയുള്ള ടെലെസ്കോപ്പുകൾ കണ്ടെത്തിയേക്കാം. കൂടുതൽ നക്ഷത്രങ്ങളെയും ഗാലക്സികളെയും കുറിച്ച് നമുക്ക് പഠിക്കാൻ സാധിച്ചേക്കാം. പക്ഷെ അവിടെയും പരിധികളുണ്ടെന്നാണ് ശാസ്ത്രം തന്നെ പറയുന്നത്. കാരണം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ശാസ്ത്രജ്ഞന്മാരുടെ മുഴുവൻ അഭിപ്രായം. ഊതിവീർപ്പിക്കുന്ന ഒരു ബലൂണിലെ പുള്ളികൾ തമ്മിൽ അകലുന്നത് പോലെ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിനകത്തെ ഗ്യാലക്സികൾ തമ്മിൽ അകന്നു കൊണ്ടിരിക്കുകയാണ്.<br /><br />അഥവാ മിൽകിവേ ഗ്യാലക്സിയിലാണ് നാമുള്ളത്. മറ്റു ഗ്യാലക്സികൾ നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ അകന്നു പോകുന്നതിന്റെ വേഗത ഹബ്ൾ നിയമം (Hubble's Law) കണക്കുകൂട്ടുന്നത് ഇങ്ങനെയാണ്: v=Ho.D ഇതിൽ v എന്നാൽ ഗ്യാലക്സി അകലുന്നതിന്റെ വേഗത. Ho എന്നാൽ Hubble's Constant. (ഈ കോൺസ്റ്റന്റ് എത്രയാണ് എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 20km/sec/10,00,000 Light Years എന്ന സംഖ്യ തല്കാലമെടുക്കാം). D എന്നാൽ നമ്മിൽ നിന്നും ആ ഗ്യാലക്സിയിലേക്കുള്ള ദൂരം. ഇത് പ്രകാരം 1500 കോടി പ്രകാശവർഷമോ അതിലധികമോ അകലെയുള്ള ഗ്യാലക്സികൾ നമ്മിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നത് പ്രകാശത്തെക്കാൾ വേഗതയിലാണ്! എന്ന് വെച്ചാൽ അതിൽ നിന്നുള്ള പ്രകാശം ഒരിക്കലും നമ്മുടെ അടുത്ത് എത്തുകയില്ല.! അഥവാ എത്ര ശക്തിയുള്ള ദൂരദർശിനിയുണ്ടായാലും ആ ഗ്യാലക്സികളെക്കുറിച്ച് യാതൊരു അറിവും നമുക്ക് ലഭിക്കാൻ പോകുന്നില്ല! ഇങ്ങോട്ട് വരാത്ത പ്രകാശത്തെ പിടിച്ചെടുക്കാൻ എത്ര ശക്തിയുള്ള ടെലെസ്കോപ്പിനും കഴിയില്ലല്ലോ.<br /><br />നോക്കൂ. 1500 കോടി പ്രകാശവർഷത്തിനകത്തെ വസ്തുക്കൾ മാത്രമേ എത്ര തന്നെ പുരോഗമിച്ചാലും നമുക്ക് കാണാൻ സാധിക്കൂ. കാണാത്തതൊക്കെ നിഷേധിക്കുന്നവർ അതിനപ്പുറത്തെ പദാർഥലോകത്തെ തന്നെ നിഷേധിക്കുമോ ആവോ?! മുൻവിധിയും അഹങ്കാരവും ഒഴിവാക്കി ചിന്തകളെ സ്വതന്ത്രമാക്കുന്ന ആർക്കാണിനിയും ഇത്തരം ബാലിശമായ ന്യായങ്ങൾ ആവർത്തിക്കാനാവുക?!<div>
<br /></div>
<div>
സ്ഥൂലപ്രപഞ്ചത്തെയും സൂക്ഷ്മപ്രപഞ്ചത്തെയും പോലും പൂർണമായി മനസ്സിലാക്കാനും പഠിക്കാനും നമുക്ക് സാധ്യമാകുന്നില്ല എന്ന യാഥാർത്യത്തിലേക്ക് വിരൽചൂണ്ടാൻ രണ്ട് ഉദാഹരണങ്ങൾ വിവരിച്ചു എന്ന് മാത്രം. ആ നാമാണോ പ്രപഞ്ചത്തിന് അതീതനായ ശക്തിയെ നമ്മുടെ ദുർബലമായ ഉപകരണങ്ങൾ കൊണ്ട് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നത് കൊണ്ട് നിഷേധിക്കാനൊരുങ്ങുന്നത്? പദാർഥങ്ങളെ കുറിച്ച് പോലും പൂർണമായി പഠിക്കാൻ സാധിക്കാത്തവർ പദാർഥാതീതനെ കാണാൻ സാധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് നിഷേധിക്കുന്നു! എന്തൊരു വിരോധാഭാസം?! ചുറ്റിലും ആ മഹാനായ സ്രഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിച്ചതിന്റെ തെളിവുകളുണ്ടായിട്ടും, ഈ സങ്കീർണതകൾ പടച്ചവന്റെ കഴിവിനെയും മാഹാത്മ്യത്തെയും ബോധ്യപ്പെടുത്തുന്നതായിരുന്നിട്ടും എല്ലാം `യാദൃച്ഛിക`മെന്ന ഏറ്റവും വലിയ യുക്തിരഹിത `വിശ്വാസത്തെ` മുറുകെ പിടിക്കുന്നവർക്ക് ചിന്തിക്കാനും പഠിക്കാനും മനസ്സ് വിശാലമാകട്ടെ എന്ന് പ്രാർഥിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.</div>
<div>
<br /></div>
<div>
<b>(നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്)</b></div>
BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-25797298509987500842017-02-07T19:40:00.000+05:302017-02-18T14:56:33.674+05:30വെറുമെഴുത്തല്ല ഇ-എഴുത്ത്<b>നേർ</b><b>പഥം വാരികയിൽ പ്രസിദ്ധീകരിച്ചത് </b><br />
<br />
<br />
എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട് പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ് ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത് എന്ന് ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന് പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച് നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!<br />
<br />
<br />
സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്! വായിച്ചവർ വായിച്ചവർ താടിക്ക് കയ്യും കൊടുത്ത് `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന് പുതിയ `ത്രെഡ്` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!<br />
<br />
<a name='more'></a><br />
<br />
ഇതിനിടയിലാണ് കഥാനായകനായ പട്ടാളക്കാരൻ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി പ്രത്യക്ഷപ്പെടുന്നത്! മാധ്യമങ്ങളിൽ വായിക്കുന്നത് നിറംപിടിപ്പിച്ച കഥകൾ മാത്രമാണെന്നും യാഥാർഥ്യവുമായി വിദൂരബന്ധം മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നുണക്കഥകൾ മനം മടുപ്പിച്ചുവെന്നും ഇനിയൊരപകടം കണ്ടാൽ സഹായിക്കാൻ മടിക്കുന്ന തരത്തിലാണ് നുണക്കഥകൾ എന്നും അദ്ദേഹം തുറന്ന് പറഞ്ഞതോടെ സംഗതി സോഷ്യൽ മീഡിയ ഏറ്റെടുത്തു.<br />
<br />
<br />
കോടിക്കണക്കിനു വായനക്കാരുടെയും വരിക്കാരുടെയും കണക്ക് പറഞ്ഞ് മത്സരിക്കുന്ന മുത്തശ്ശിപ്പത്രങ്ങളുടെ ഭാവനാകഥകൾ തകർന്നടിയുന്നതായിരുന്നു പിന്നീട് കണ്ടത്. `കഥ`യിലെ ഓരോ മുക്കും മൂലയും പൊളിച്ചടുക്കി സോഷ്യൽമീഡിയ തകർത്താടി. അച്ചടിമഷി പുരളുന്നതെന്തും വേദവാക്യമായി സമൂഹം സ്വീകരിക്കുമെന്ന പത്രമുത്തശ്ശിമാരുടെ തോന്നലിന്നേറ്റ അടികളിൽ ഒന്നുമാത്രമാണീ സംഭവം..<br />
<br />
<br />
കള്ളക്കഥകളുടെ സത്യം വെളിച്ചത്തുകൊണ്ടുവന്നത് മാത്രമല്ല പുറംലോകമറിയാതെ മാധ്യമങ്ങൾ മൂടിവെച്ച പലതും തുറന്നുകാട്ടിയ കഥകളുമേറെയുണ്ട് സോഷ്യൽ മീഡിയക്ക് പറയാൻ. അങ്ങനെ മുഖ്യധാര മാധ്യമങ്ങൾക്ക് വാർത്ത മുക്കലിന്റെ പേരിൽ `മുക്കിയധാര` എന്ന് പേരുകൊടുത്തതും `ഇ-ഇടങ്ങളിലെ` വിരുതന്മാരാണ്. മാതാ അമൃതാനന്ദമയിയുടെ തട്ടിപ്പുകൾ തുറന്നെഴുതിയ ഗെയിലിന്റെ `വിശുദ്ധ നരക`ത്തിനു നേരെ മാധ്യമങ്ങൽ കണ്ണടച്ചപ്പോൾ `ഇ-വായനകളിൽ` വിശുദ്ധനരകത്തിന്റെ പി.ഡി.എഫുകൾ ഫ്രെയിം ചെയ്തു കൊണ്ടായിരുന്നു `ഇ-ലോകം` പ്രതിഷേധിച്ചത്. പരസ്യം നൽകി തീറ്റിപ്പോറ്റുന്ന ഭീമന്മാരോട് `ഉണ്ട ചോറിനു നന്ദികാണിച്ചു` കൊണ്ട് എതിരായി ഒരു പെട്ടിക്കോളം പോലും കൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാവില്ലെന്ന് മനസ്സിലാക്കി `മുക്കിയ വാർത്തകൾ` മാത്രം തെരഞ്ഞുപിടിച്ച് പ്രചരിപ്പിക്കുന്നതും കാണാനാകും.<br />
<br />
<br />
ഇങ്ങനെ സമാന്തര മാധ്യമമായി മാത്രമല്ല; എഡിറ്ററില്ലാത്ത, ചുവപ്പുവരകളെ ഭയക്കാതെയുള്ള തുറന്നെഴുത്തിന്റെയും കലാസൃഷ്ടികളുടെയും പ്രകടനവേദി കൂടിയാണ് ഇ-എഴുത്തിടങ്ങൾ. ഒറ്റ ക്ളിക്കിലൂടെ ആയിരങ്ങളിലേക്ക് എത്താമെന്നതും തത്സമയം വായനക്കാരന്റെ പ്രതികരണമറിയാമെന്നതുമൊക്കെയായിരിക്കാം ഇ-ഇടങ്ങളിലേക്ക് പ്രമുഖരടക്കം കൂടുതൽ പേരെ ആകർഷിക്കുന്ന ഘടകം.<br />
<br />
<br />
ഇ-എഴുത്തിന്റെ പരിണാമം<br />
<br />
<br />
സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം ഈയിടെയായി അൽപം പിറകോട്ട് പോയെങ്കിലും ബ്ളോഗുകളാണ് എന്നും ഇ-എഴുത്തു വേദികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. മനസ്സിൽ തോന്നുന്നത് അപ്പപ്പോൾ തുറന്നെഴുതാനുള്ള വേദിയായോ ലേഖനങ്ങൾ അടുക്കിലും ചിട്ടയിലും സൂക്ഷിക്കാവുന്ന ഷെല്‍ഫ് ആയോ ഒക്കെ വേണമെങ്കിൽ ബ്ളോഗുകളെ വിശേഷിപ്പിക്കാം. സ്ഥിരമായ ക്രിയാത്മകമായ ഇടപെടലുകൾ സ്ഥിരവായനക്കാരനെയും നേടിത്തരുന്നു. മലയാളത്തിൽ അത്ര പ്രചാരത്തിലായിട്ടില്ലെങ്കിലും ബ്ളോഗിംഗ് മേഖല ഇന്ന് വളർന്ന് ബ്ളോഗിംഗിൽ എത്തിയിരിക്കുകയാണ്. പ്രൊഫഷണൽ ക്യാമറകൾ മുതൽ സ്മാർട്ട് ഫോൺ ക്യാമറകൾ വരെ ഇന്ന് തുറന്ന് പറച്ചിലിന്റെ മുന്നിൽ കണ്ണു തുറന്നിരിക്കുകയാണ്.<br />
<br />
<br />
ബ്ളോഗുകളെക്കാൾ സമൂഹവുമായും വായനക്കാരുമായുമുള്ള സംവേദനം എളുപ്പമായതുകൊണ്ടാവാം സോഷ്യൽ മീഡിയ എഴുത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ഇന്ന് സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയക്കാർ വരെ എല്ലാതരത്തിലുള്ളവരും സമൂഹമാധ്യമങ്ങളിൽ തൂലികയുമായി സജീവമാണ്.<br />
<br />
<br />
വേണം, ഇസ്ലാമെഴുത്ത്!<br />
<br />
<br />
എന്തിനും നല്ല വശവും മറുവശവുമുള്ളതുപോലെ ഇ-എഴുത്തിനുമുണ്ട് ചിലത്. ഒരു ഭാഗത്ത് അപ്രിയ സത്യങ്ങൾ വിളിച്ചു പറയാനും മാധ്യമങ്ങൾ `സൃഷ്ടിച്ചെടുക്കുന്ന` പൊതുബോധത്തെ തിരുത്തിയെഴുതാനുമാണ് `തുറന്നെഴുത്തിന്റെ` സാധ്യതകൾ ഉപയോഗിക്കുന്നത് എങ്കിൽ മറുഭാഗത്ത് ഇതേ സ്വാതന്ത്ര്യം ഉപയോഗിച്ച് തന്നെ പ്രചാരണങ്ങളും വർഗീയ വിദ്വേഷം പരത്തുന്ന എഴുത്തുകളും പ്രചരിപ്പിക്കുന്നവരുണ്ട്. അതിവിദഗ്ധമായി കോട്ടിമാട്ടിയ ഫോട്ടോകളും അയാഥാർഥ്യങ്ങൾ കുത്തിനിറച്ച പോസ്റ്റുകളും പ്രചരിപ്പിച്ച് സ്വാർഥ താൽപര്യങ്ങൾ നേടിയെടുക്കുകയാണ് ഒരു കൂട്ടർ. ചില ഫാഷിസ്റ്റ് സംഘടനകളുടെ സോഷ്യൽമീഡിയ വിംഗ് ഇത്തരം പ്രചാരണങ്ങൾക്കായി ഉറക്കമൊഴിച്ചിരിക്കുകയാണ്.<br />
<br />
<br />
സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന വ്യവസ്ഥാപിത മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ഇസ്ലാം വിരുദ്ധ വികാരമാണ് ഒരു ഭാഗത്ത് എങ്കിൽ ക്വുർആൻ വചനങ്ങളും നബി വചനങ്ങളും കോട്ടിമാട്ടിയും കട്ടുമുറിച്ചുമുള്ള ആസൂത്രിതമായ ഇസ്ലാം വിരുദ്ധ ആശയ പ്രചാരണമാണ് ഇ-ലോകത്ത് കാണാനാകുന്നത്. സയണിസ്റ്റുകളുടെയും മിഷണറിമാരുടെയും ഇസ്ലാം വിമർശന പദങ്ങൾ പോലും കോപ്പിയടിച്ച് മലയാളത്തിൽ പ്രചരിപ്പിക്കാൻ ദശകണക്കിന് ബ്ളോഗുകളും ഫേസ്ബുക്ക് പേജുകളുമാണിന്നുള്ളത്. ഇസ്ലാമിനെ കരിവാരിത്തേക്കുന്ന ഈ പ്രചാരവേലയിൽ യുക്തിവാദികളും മിഷണറിമാരും ഫാഷിസ്റ്റു ശക്തികളും കൈകോർക്കുകയാണിവിടെ.<br />
<br />
<br />
ക്രൈസ്തവരുമായി ആശയസംവാദങ്ങളിൽ ഏർപെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രബോധകൻ പങ്കുവെച്ച ഒരനുഭവം ഇവിടെ ശ്രദ്ധേയമാണെന്ന് തോന്നുന്നു. ഇസ്ലാമിനെ വിമർശിക്കാനും പരിഹസിക്കാനും വേണ്ടി മാത്രം ബ്ളോഗും ഫേസ്ബുക്ക് പേജും ഉപയോഗിക്കുന്ന ഒരു ക്രൈസ്തവ അപ്പോളജറ്റിക്ക് നെറ്റ്വർക്കിന്റെ ആളുകളോട് നേരിട്ട് ദഅ്വത്ത് നടത്താൻ വേണ്ടി അവരുടെ കേന്ദ്രത്തിലേക്ക് നേരിട്ട് ചെന്ന അദ്ദേഹം കണ്ടത് അമാനി മൗലവിയുടെ തഫ്സീറും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും ഹദീഥ് പരിഭാഷകളും എടുത്ത് വെച്ചിരുന്ന് പഠനം നടത്തുന്ന ക്രൈസ്തവ പാസ്റ്റർമാരെയായിരുന്നു! കോട്ടിമാട്ടാനും ദുർവ്യാഖ്യാനിക്കാനും പഴുതന്വേഷിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങൾ മുങ്ങിത്തപ്പുന്ന ഈ പെയ്ഡ് വിമർശകരെയാണ് ഇ-ഇടങ്ങളിൽ നാം നേരിടേണ്ടത് എന്നത് നമ്മുടെ ദൗത്യത്തിന്റെ പ്രസക്തിയും ഗൗരവവും എടുത്ത് കാട്ടുന്നു.<br />
<br />
<br />
ഇസ്ലാമിലേക്ക് അടുക്കുകയും ഇസ്ലാമിനോട് താൽപര്യം കാണിക്കുകയും ചെയ്യുന്ന അമുസ്ലിം സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം സാധാരണക്കാരായ മുസ്ലിംകളിൽ ആശയക്കുഴപ്പമുണ്ടാക്കുക എന്നതും ഈ കൂലി എഴുത്തുകാരുടെ ലക്ഷ്യമാണ്!<br />
<br />
<br />
എന്റെ ഇസ്ലാം വിരുദ്ധ ബ്ളോഗെഴുത്തുകൊണ്ട് കുറച്ചെങ്കിലും മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നും ആ മതത്തെ പൊതുസമൂഹത്തിൽ നാറ്റിക്കുമെന്നുമുള്ള കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാവിന്റെ ഫേസ്ബുക്കിലെ പ്രസ്താവനയെ ഉത്തരം താങ്ങുന്ന പല്ലിയുടെ വീരവാദത്തിന്റെ വിലകൊടുത്ത് മാറ്റിനിർത്താമെങ്കിലും ചുരുക്കം ചിലരെങ്കിലും ഈ പ്രചാരണങ്ങളിൽ ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ.<br />
<br />
<br />
ഇത്തരം ഇസ്ലാം വിമർശന ബ്ളോഗുകളിലും സൈറ്റുകളിലും ഉന്നയിച്ചിട്ടുള്ള വിമർശനങ്ങൾ ക്രോഡീകരിക്കാനുള്ള ചെറിയ ശ്രമം നടത്തിയപ്പോൾ കാണാനായത് നൂറുകണക്കിന് വിമർശനങ്ങളാണ്. അവയിൽ പലതും ഒരു ശരാശരി ഇസ്ലാമിക പ്രബോധകൻ പോലും കേട്ടിട്ടുകൂടി ഉണ്ടാകാൻ സാധ്യത ഇല്ലാത്തവ! എന്നാൽ അവയോരോന്നും എടുത്ത് പഠിക്കാൻ ശ്രമിച്ചാലാവട്ടെ ഒരു അടിത്തറയുമില്ലാത്ത ശീട്ടുകൊട്ടാരങ്ങൾ മാത്രമാണെന്ന് മനസ്സിലാവുകയും ചെയ്യും. പക്ഷേ, കൂലിവാങ്ങി ഇരുപത്തിനാല് മണിക്കൂറുമിരുന്ന് ഇവർ പടച്ച് വിടുന്ന ആരോപണങ്ങളുടെ വസ്തുത തുറന്ന് കാട്ടാൻ ഇപ്പുറത്തുള്ളതോ ജോലിയും പഠനവും തിരക്കുകളുമുള്ള കുറച്ചു പേരും!<br />
<br />
<br />
ഇ-എഴുത്തിടങ്ങൾ നഗരമധ്യത്തിലെ ഒഴിഞ്ഞ ഒരു മതിലുപോലെയാണെന്ന് വേണമെങ്കിൽ പറയാം. ആ മതിലിൽ വേണമെങ്കിൽ വ്യത്യസ്ത നിറങ്ങളുപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാം. അതേ മതിൽ പുറത്ത് തന്നെ അശ്ളീലങ്ങളും എഴുതിവെക്കാം. ഖേദകരമെന്ന് പറയട്ടെ വികൃതവും കോട്ടിമാട്ടിയതുമായ ഇസ്ലാമിന്റെ മുഖമാണ് ഇന്ന് ബ്ളോഗുകളിലും പേജുകളും നിറഞ്ഞു നിൽക്കുന്നത്.<br />
<br />
<br />
ഇവിടെ സത്യത്തിനും ന്യായത്തിനും വേണ്ടി തൂലിക ചലിപ്പിക്കാൻ പ്രാപ്തിയുള്ളവർ വേണം. വിഷലിപ്തമായ ഇസ്ലാം വിമർശന ലേഖനങ്ങളും ആശയ സംവാദത്തെ കൊല്ലുന്ന ട്രോളുകളും ഇസ്ലാം പേടി വിതയ്ക്കുന്ന ഓൺലൈൻ മാധ്യമങ്ങളും ഇസ്ലാമിനെ വികൃതമാക്കി അവതരിപ്പിക്കുമ്പോൾ തിരുത്തെഴുത്തിന്റെ ശക്തി അതേ ഇ-എഴുത്തിടങ്ങളിലൂടെ കാണിച്ചു കൊടുക്കേണ്ടതും തെറ്റിദ്ധാരണകളകറ്റേണ്ടതും നമ്മൾ തന്നെയാണ്.<br />
<br />
<br />
സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും അസത്യം പാതിദൂരം പിന്നിട്ടിരിക്കുമന്നാണ് പറയാണ്. ഇവിടെയിതാ അസത്യം പാതിദൂരവും പിന്നിട്ടു കഴിഞ്ഞു. ഇനിയും നാം ചെരുപ്പു ധരിക്കാതെ വെറുതെയിരുന്നുകൂടാ... ഓരോരുത്തരും അവരവരുടെ കഴിവുകളും സാധ്യതകളും ഉപയോഗിച്ച് തിന്മയെ പ്രതിരോധിക്കുക. ഇസ്ലാം പേടി വളർത്തുന്ന മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത് അപ്രിയ സത്യങ്ങൾ തുറന്നെഴുതാനുള്ള ഇ-എഴുത്തിടങ്ങളെന്ന വിശാലമായ സാധ്യതയെ നാം തിരിച്ചറിയുകBCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-23409464221279852752016-09-22T06:42:00.002+05:302016-09-22T06:42:55.287+05:30മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!<span style="font-size: x-small;">ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന് പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ് മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത് ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!</span><div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqQ2hPZn0Kwc9n1EYgEOg08GygSK6XG0Uv8T03nilCoJPwpA2fZHIwtt0pR7lUHOMaGgNQ5_nWYNRh9tqeuNRwjp1B_IktAk_M9rmo2yP3bwlYbTmRMdxPgVv1ATfg2JzuPHdf-pQA-AY/s1600/nilavilakk.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqQ2hPZn0Kwc9n1EYgEOg08GygSK6XG0Uv8T03nilCoJPwpA2fZHIwtt0pR7lUHOMaGgNQ5_nWYNRh9tqeuNRwjp1B_IktAk_M9rmo2yP3bwlYbTmRMdxPgVv1ATfg2JzuPHdf-pQA-AY/s640/nilavilakk.jpg" width="640" /></a></div>
<div>
<span style="font-size: x-small;"><br /><br />'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന് എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില് പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..<br /><a name='more'></a><br />ഇവിടെ രണ്ടാമത്തെ സംഭവത്തില്‍ വോട്ടര്‍മാര്‍ക്ക് വേണ്ടി ആദര്‍ശം മറന്നയാള്‍ അങ്ങോട്ട് പോയി നിലവിളക്ക് കൊളുത്തിയപ്പോള്‍ ഒന്നാം സംഭവത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്ന ജനപ്രതിനിധിക്ക് വേണ്ടി ജനങ്ങള്‍ സ്വയം നിലവിളക്ക് മാറ്റാന്‍ തയാറാവുകയും കൊളുത്താന്‍ വേണ്ടി പ്രതിഷേധിച്ചവര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.! ഒരു ദൈവത്തിലും വിശ്വാസമില്ലാത്തത്തിന്റെ പേരില്‍ ഒരാള്‍ക്ക് നിലവിളക്ക് കൊളുത്തല്‍ എന്ന മതവുമായി ബന്ധപ്പെട്ട കാര്യവുമായി വിട്ടു നില്ക്കാമെങ്കില്, അതിനു ജനങ്ങള്‍ കൂടെ നില്ക്കുമെങ്കില്, ഒരു ദൈവത്തില്‍ മാത്രം വിശ്വാസമുള്ളതിന്റെ പേരില്‍ മുനീറിനും അത് സാധിക്കുമായിരുന്നു..എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി ആദര്‍ശം മാറ്റിയും വോട്ടിനു വേണ്ടി എന്തിനു മുന്‍പിലും ശിരസ്സ് കുനിക്കാന്‍ തയ്യാറാവുന്ന കാലത്തോളം അത് സാധ്യമാകില്ല എന്ന് മാത്രം. നിലവിളക്കിന്റെ ഓരോ തിരിയും പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്ത മൂര്‍ത്തികളെ ആണെന്നും അത് ബഹുദൈവ ആരാധനയുമായി നേരിട്ട് തന്നെ ബന്ധമുള്ളതാണെന്നും അതിനാല്‍ ഒരു ഏകദൈവ വിശ്വാസിക്ക് അത് കൊളുത്താന്‍ പറ്റില്ലെന്നും ശിഹാബ് തങ്ങള്‍ മുതല്‍ സൈനുദ്ദീന്‍ മുസ്ല്യാര്‍ വരെയുള്ള രാഷ്ട്രീയ-മത നേതാക്കള്‍ വ്യക്തമാക്കിയതാണ്. സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന സമസ്തയുടെ നിലവിളക്ക് വിരുദ്ധ ഫത്വയെയും മുന്‍ലീഗ് നേതാക്കളുടെ ഈ നിലപാടുകളെയും കാറ്റില്‍ പറത്തിയാണ് മുനീര്‍ ഫാസിസ്റ്റുകള്‍ക്ക് 'വെളിച്ച'മായത്!!<br /><br />എം.കെ മുനീറിന്റെ വാപ്പ, കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന സി.എച്ചിനും ഉണ്ടായിരുന്നു വോട്ടര്‍മാര്‍.. എന്നാല്‍ അദ്ദേഹമൊരിക്കലും അതുപറഞ്ഞ് നിലവിളക്ക് കൊളുത്താന്‍ തയാറായിരുന്നില്ല.. വോട്ടര്‍മാരില്‍ നിലവിളക്ക് കൊളുത്തുന്നവരും കൊളുത്താത്തവരും ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും വിശ്വാസം തന്നെ ഇല്ലാത്തവരും ഒക്കെയുണ്ടാവും.. അവര്‍ക്കൊക്കെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ജീവിക്കുവാനും വിശ്വസിക്കാനും അവകാശവുമുണ്ട്.. ഒരു ജനപ്രതിനിധി തന്റെ വോട്ടര്‍മാരോടുള്ള കൂറ് അറിയിക്കേണ്ടത് ഒരിക്കലും സ്വന്തം ആദര്‍ശത്തെ പണയപ്പെടുത്തിയുമല്ല.. അങ്ങനെ ചെയ്യാത്തതിന്റെ പേരില്‍ സി.എച്ചിന് വോട്ടര്‍മാര്‍ കുറഞ്ഞു പോയിട്ടുമില്ല എന്നോര്‍ക്കണം. മാത്രവുമല്ല അന്ന് സി.എച്ച് നിലവിളക്ക് കൊളുത്തില്ലെന്നു പറഞ്ഞപ്പോള്‍ പിന്തുണക്കുകയായിരുന്നു ഇ.എം.എസ് ചെയ്തത്!! 'വിശ്വാസം മനസ്സിലാണ്' എന്ന് പറഞ്ഞു ന്യായീകരിക്കുന്നവര്‍, വിശ്വാസം മനസ്സില്‍ മാത്രമല്ല 'ശഹാദത്തെന്ന' പ്രഖ്യാപനവും കൂടി അതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം.. മനസ്സിലുള്ള വിശ്വാസം ജീവിതത്തിലൂടെ പ്രഖ്യാപിക്കണം എന്നതാണ് ശഹാദത്ത് കലിമയുടെ താല്പര്യം..<br /><br />ന്യൂനപക്ഷങ്ങള്‍ 'മതേതര' ലേബലിന് വേണ്ടിയും അപകര്‍ഷതാ ബോധം കാരണവും വിശ്വാസം വലിച്ചെറിയണം എന്ന് തന്നെയാണ് ഫാസിസ്റ്റുകളും ആഗ്രഹിക്കുന്നത്.. അതിനു വേണ്ടി ശിരസ്സ് കുനിച്ച് നില്ക്കാന് തയ്യാറല്ലെന്ന് ഉറക്കെ പറയാനുള്ള ധൈര്യം കാണിക്കുന്നത് വരെ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ സാധിക്കുകയില്ല.. അതിനെത്ര കനമുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടും കാര്യവുമില്ല.!</span></div>
BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-38886633978650008782016-04-09T23:32:00.001+05:302016-04-09T23:32:41.602+05:30മുടി നീട്ടിയ കഞ്ചാവുകാരും താടി നീട്ടിയ തീവ്രവാദികളും..!!<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC_tcpE1YY7uZiKJWbjjRMitxtNCr3Kqa4MtYoCA4tZ8_xbDzhNTmcnQl9LVnoKGZZANKxbNU1UTD7gOSOuICOVZcsa0sVD21N3hhPTuyZIPdbN0YkhyphenhyphenAp2J5G8T04Bt50vW21g1gKCEA/s1600/islam-beard.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC_tcpE1YY7uZiKJWbjjRMitxtNCr3Kqa4MtYoCA4tZ8_xbDzhNTmcnQl9LVnoKGZZANKxbNU1UTD7gOSOuICOVZcsa0sVD21N3hhPTuyZIPdbN0YkhyphenhyphenAp2J5G8T04Bt50vW21g1gKCEA/s200/islam-beard.jpg" width="191" /></a>'കഞ്ചാവ് ഉപയോഗിക്കുന്നവരുടെ പത്ത് ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില് പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ് ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്ക്കുന്നു ചര്‍ച്ചകള്‍..<br />
<br />
<br />
<a name='more'></a><br /><br />
<br />
സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ച് ഹെയര്‍ സ്റ്റൈല്‍ സ്വീകരിക്കാനുള്ള അവകാശത്തെ പറ്റിയുള്ള ചര്‍ച്ചകളൊക്കെ തകൃതിയായി നടക്കട്ടെ.. പക്ഷെ അതിനിടയില്‍ നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.. മുടി നീട്ടലിനെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെടുത്തിയ മനോരമയുടെ പോസ്റ്റിനെ ഇത്രത്തോളം പരിഹാസത്തോടെയും അവജ്ഞതയോടും കൂടി കാണുന്ന മലയാളി തന്നെ താടി നീട്ടി മീശ വെട്ടി നടക്കുന്ന ഒരുത്തനെ കണ്ടാല്‍ ഏതു രീതിയിലാണ് ഇന്നും നോക്കി കൊണ്ടിരിക്കുന്നത്?? മുടി നീട്ടലിന് വ്യക്തിയുടെ കഞ്ചാവ് ഉപയോഗവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ പക്ഷെ താടി രോമത്തിന്റെ നീളവും മനസ്സിലെ തീവ്രവാദത്തിന്റെ അളവും തമ്മിലുള്ള 'പ്രപോഷനാലിറ്റി'യില്‍ ഇപ്പോഴും വിശ്വസിക്കുന്നു..! അതെ, വശങ്ങളില് മുടി പറ്റെ വെട്ടിയാലോ കുട പോലെ നീട്ടി വളര്‍ത്തിയാലോ അവന് കഞ്ചാവുകാരന്‍ ആകുന്നില്ലെങ്കില്‍ താടിയുടെ നീളമനുസരിച്ച് ഒരാള്‍ തീവ്രവാദിയും ആകുന്നില്ലെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനു ലഭിക്കാന്‍ മനോരമയുടെ ഈ മണ്ടത്തരം എങ്കിലും കാരണമാവേണ്ടതുണ്ട്..<br />
<br />
സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ച് മുടി വെട്ടാനുള്ള 'മൌലിക അവകാശത്തെ' പറ്റി വാചാലരാകുന്നവര്‍ മുസ്ലിംകളുടെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ, ജീവിതത്തിന്റെ സകല-നിഖില മേഖലകളില്‍ അവര്‍ക്ക് മാതൃകാ പുരുഷനായ മുഹമ്മദ് നബി(സ) യെ അനുകരിച്ച്, ആ പ്രവാചകന്റെ പാത പിന്തുടര്ന്ന് താടി നീട്ടാനുള്ള അവരുടെ അവകാശത്തെ പറ്റിയും ഒരല്പം ചിന്തിച്ചാല്‍ നന്നായിരുന്നു..<br />
<br />
ചില മണ്ടത്തരങ്ങള്‍ ചിലപ്പോഴെങ്കിലും ഇച്ചിരി തിരിച്ചറിവുകള്‍ നല്‍കിയേക്കും..!!<br />
<br />
- അബ്ദുല്ലാ ബാസില്‍ സി.പി<br />
bcpkannur.blogspot.comBCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com1tag:blogger.com,1999:blog-4159966586258008079.post-48238594626892853442016-03-26T08:07:00.001+05:302016-03-26T08:07:49.038+05:30ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..<br />
<br />
'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്പില് അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര് രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ വേഷംകെട്ടല് കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6qwDbJkivAtRn_lyTZ6HY623nk2Apbqq7x5rnSPWz78BSWN9wWp578dhpqhRruUjwgQzEo0KsHK5pNIec2ZBNScL7o4qfekVJERD_D8zWXlBqJVgK8Q0kq5U7oBhfV42u6uwCk1KWOlE/s1600/dinkoism.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="148" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6qwDbJkivAtRn_lyTZ6HY623nk2Apbqq7x5rnSPWz78BSWN9wWp578dhpqhRruUjwgQzEo0KsHK5pNIec2ZBNScL7o4qfekVJERD_D8zWXlBqJVgK8Q0kq5U7oBhfV42u6uwCk1KWOlE/s400/dinkoism.png" width="400" /></a></div>
<br />
<br />
പ്രപഞ്ചോല്പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പിലുള്ള കൊഞ്ഞനം കുത്തല് മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ് ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ് എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര് അവതരിപ്പിച്ചത് എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന് തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!<br />
<br />
<a name='more'></a><br />
<br />
കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍പാമ്പ് വരെ ആരാധിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഈ ആരാധിക്കപ്പെടുന്നയുടെ കൂട്ടത്തിലേക്ക് ഒരു 'എലിക്കുട്ടിയെ' കൂടി തിരുകിക്കയറ്റി ആ ആരാധനയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്താന്‍ ഒരുപക്ഷെ ഇതിനെകൊണ്ട് സാധിച്ചേക്കാം.. എന്നാല്‍ ഇസ്ലാം പറയുന്നത് ഇവയെ ഒന്നും ആരാധിക്കരുത് എന്നാണ്..! ഒരു ആരാധ്യനുമില്ല (ലാ ഇലാഹ) , ഇവയുടെ ഒക്കെ സ്രഷ്ടാവല്ലാതെ (ഇല്ലല്ലാഹ്) എന്ന ഇസ്ലാമിന്റെ സന്ദേശം ഒന്നുകൂടി പ്രസക്തമാവുകയാണിവിടെ..ആരാധനാ മൂര്‍ത്തികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണത്തെ കൂടി കൂട്ടിച്ചേര്‍ത്താല്‍ യഥാര്‍ത്ഥ വിശ്വാസികളെ സംബന്ധിച്ച് അതൊരു പ്രശ്നമേയല്ല.. കാരണം തീയെയും കാറ്റിനെയും അവയവങ്ങളെയും സൂര്യനെയും ചന്ദ്രനെയും മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ ആരാധിക്കുന്ന സമൂഹത്തോട് ഇവയെ ഒന്നും ആരാധിക്കരുത് എന്ന് ആവശ്യപ്പെടുകയും അവയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്.. എന്തിനേറെ മുഹമ്മദ് നബിയെ (സ) പോലും ആരാധിക്കാനോ നബിയോട് പ്രാര്‍ഥിക്കാനോ പോലും പാടില്ലെന്നതാണ് ഇസ്ലാമിന്റെ അധ്യാപനം..<br />
<br />
സൂര്യനെ അല്ല, സൂര്യന്റെ സ്രഷ്ടാവിനെ ആരാധിക്കുക.. തീയെ അല്ല, അതിന്റെ സ്രഷ്ടാവിനെ.. മുഹമ്മദ് നബിയെയോ ശ്രീരാമനെയോ യേശുവെയോ അല്ല, അവയുടെയൊക്കെ സ്രഷ്ടാവിനെ ആരാധിക്കുക എന്ന് പഠിപ്പിക്കുന്ന ഈ ദര്‍ശനത്തിനു മുന്‍പിലേക്ക് നിങ്ങളോട് എലിക്കുട്ടിയെയും കൊണ്ട് വന്നാല്‍ ഇതിനെയും അല്ല, ഈ എലിക്കഥ എഴുതിയ മനുഷ്യന്റെ തൂലികയുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന് പറഞ്ഞു അവഗണിക്കേണ്ട ആവശ്യമേ ഞങ്ങള്‍ക്കുള്ളൂ..!<br />
<br />
യദാര്‍ത്ഥ ദൈവവിശ്വാസം എന്നത് പ്രകൃതിപരമായ പ്രവണതയില്‍ പെട്ടതാണ്.. ഇന്നാട്ടിലെ മുപ്പത്തിമുക്കോടി 'ദൈവങ്ങള്‍'(?) യൂറോപ്പിലുള്ള ഒരാള്‍ക്ക് പരിചയമില്ല.. അവിടത്തെ ആരാധ്യന്മാരെ ഉഗാണ്ടയില്‍ ഉള്ളവര്‍ക്കറിയില്ല.. എന്നിരിക്കെ ദൈവത്തിനു പുറമേ ആരെയൊക്കെ ആരാധിക്കപ്പെടുന്നുവോ, അവയൊക്കെ ചില ചില പ്രത്യേക സംസ്കാരത്തിലോ ജനതയിലോ സമയത്തിലോ പരിമിതമാണ്.. യേശു ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് ഒരാളും യേശുവേ എന്ന് പ്രാര്‍ഥിച്ചിട്ടില്ല.. പുരാണ കഥകള്‍ വായിക്കാത്തവര്‍ക്ക് ശ്രീരാമനെയോ ശ്രീകൃഷണനെയോ പരിചയമില്ല.. മുഹമ്മദ് നബിക്ക് മുന്പുള്ളവര്ക്ക് നബിയെ അറിയുക പോലുമില്ല.. എന്നത് പോലെ ബാലമംഗളം വായിക്കാത്ത ഒരു കുട്ടിക്കും ഡിങ്കനെ അറിയില്ല.. ഇവ ഒക്കെ ചില സംസ്കാരത്തിലോ സമയത്തിലോ ദേശത്തിലോ പരിമിതമാണ്.. എന്നതിനാല്‍ തന്നെ ഇവയൊന്നും ആരാധിക്കപ്പെടാന്‍ കൊള്ളുന്നതല്ല, മറിച്ചു ഇതിനൊക്കെ അതീതനായ, ഇവയെ ഒക്കെ സൃഷ്ടിച്ച ഏക സ്രഷ്ടാവിനെ ആരാധിക്കുക എന്ന സന്ദേശത്തിന്റെ പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിക്കുകയാണ് ഇവിടെ..<br />
<br />
ദൈവ വിശ്വാസം കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നല്ല.. അത് മനുഷ്യ പ്രകൃതിയില്‍ തന്നെ ഉള്ളതാണ്.. ഈ കാണുന്നതിനെയൊക്കെ സൃഷ്ടിച്ച ഒരു ശക്തിയുണ്ട് എന്ന വിശ്വാസം ഒരിക്കലും നിഷേധിക്കാനാവില്ല.. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യുക്തിവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവിനു ഇടയ്ക്കു 'Oh God..' (ദൈവമേ..) എന്ന് വിളിച്ചു പോയത് അത് കൊണ്ടാണ്.. അതിനെ ഏതെങ്കിലും ഏലിക്കുട്ടിയുടെ അമാനുഷിക കഴിവിലുള്ള വിശ്വാസവുമായി താരതമ്യം ചെയ്യുന്നെങ്കില്‍ അല്ലെങ്കിലേ 'മണ്ടന്മാര്' എന്ന് നാട്ടുകാര്‍ വിളിക്കുന്ന യുക്തന്മാര്ക്ക് 'മരമണ്ടന്മാര്' എന്ന പേര് വീഴാനെ ഉപകരിക്കൂ..!!<br />
<br />
- അബ്ദുല്ലാ ബാസില്‍ സി പി<br />
+91 8714174330BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com26tag:blogger.com,1999:blog-4159966586258008079.post-16342633219771562442015-08-31T18:01:00.001+05:302015-08-31T18:01:07.114+05:30യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!'ഡാ എഴുനേല്ക്കെടാ..'<br />
നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന് അട്ടഹസിച്ചു..<br />
കണ്ണുതിരുമ്മി മകന് ചോദിച്ചു,<br />
'എന്താ പറഞ്ഞേ..?'<br />
'എഴുന്നേല്ക്കാന്...'<br />
'അത് ശരി.. ഇന്നലെ രാത്രി അച്ഛന് യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന് എന്തായിരുന്നു പറഞ്ഞത്?'<br />
'ഉറങ്ങാന്‍..'<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbdDUiYfdkb60y0dj6R0nyvLW7C1jXYUuSshg1e4osgpcTwYz0ehrE8vzEobHLUHeciKTc1g-Rr-5b1bmhEFT-lW6Q4daEfYQCK_Jio198kEuUF6uzH8R5ujzTgSpndOPdWLFsurFC7mU/s1600/yudham.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="223" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbdDUiYfdkb60y0dj6R0nyvLW7C1jXYUuSshg1e4osgpcTwYz0ehrE8vzEobHLUHeciKTc1g-Rr-5b1bmhEFT-lW6Q4daEfYQCK_Jio198kEuUF6uzH8R5ujzTgSpndOPdWLFsurFC7mU/s400/yudham.jpg" width="400" /></a></div>
<br />
'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു.. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന് എത്തിയോ?'<br />
<br />
<a name='more'></a><br /><br />
<br />
'എന്താടോ പോട്ടാ നീ പറയുന്നത്? പാതിരാത്രി ആയിട്ടും ഖുര്‍ആനിലെ യുദ്ധത്തെ പറ്റി ഞാനിട്ട പോസ്റ്റും വായിച്ചിരുന്ന നിന്നോട് ഞാന്‍ ഉറങ്ങാന്‍ പറഞ്ഞു.. നട്ടുച്ച ആയിട്ടും എഴുനേല്‍ക്കാത്ത നിന്നോട് എഴുനേല്ക്കാനും പറഞ്ഞു.. രണ്ടും രണ്ടു സന്ദര്‍ഭത്തില്‍ അല്ലെ? അതെങ്ങനെയാ പരസ്പര വിരുധമാകുന്നത്?'<br />
<br />
'അത് ശരി.. അപ്പോള്‍ പറയുന്ന കാര്യങ്ങളുടെ സാഹചര്യം അനുസരിച്ച് വേണമല്ലേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍? ഇത് തന്നെയല്ലേ അച്ഛാ മുസ്ലിംകളും പറയുന്നുള്ളൂ.. ഖുര്‍ആനില്‍ അന്യമതസ്ഥരോട് നല്ല നിലയില്‍ വര്‍ത്തിക്കാനും അവരോടു നന്മ ചെയ്യാനും അവര്‍ക്ക് വിഷക്കുന്നെങ്കില് ആഹാരമെത്തിക്കാനും പറയുന്നു.. എന്നാല്‍ യുദ്ധക്കളത്തില്‍ തന്നെ കൊല്ലാന്‍ വാളോങ്ങി വരുന്ന എതിര് പട്ടാളക്കാരനെ കണ്ടാല്‍ അവനെ വധിക്കാനും പറയുന്നു..<br />
<br />
അച്ഛന് ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യയും പാക്കിസ്ഥാനും യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന് പട്ടാളക്കാരനെ യുദ്ധക്കളത്തില്‍ കണ്ടാല്‍ ഇന്ത്യന്‍ പട്ടാളക്കാരന് കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുകയാണോ അതോ വെട്ടിക്കൊല്ലുകയാണോ ചെയ്യുക? അത് തന്നെയല്ലേ ഖുര്‍ആനിലും പറഞ്ഞത്? യുദ്ധരംഗത്ത് ശത്രുവിനെ കണ്ടാല്‍ വധിക്കുക എന്ന വചനം എടുത്തിട്ട് കണ്ടോ മുസ്ലിംകള് അല്ലാത്തവരെ കണ്ടാല്‍ അപ്പോള്‍ തന്നെ വധിക്കണം എന്ന് ഖുര്‍ആനില്‍ പറയുന്നു എന്ന് പറഞ്ഞ് അച്ഛന് ഇട്ട പോസ്റ്റ് മാന്യമായി പറഞ്ഞാല്‍ ചെറ്റത്തരം അല്ലെ?<br />
<br />
ഓരോ വചനത്തിനും അതിന്റേതായ സാഹചര്യങ്ങള്‍ ഉണ്ട്.. യുദ്ധക്കളത്തില്‍ പാലിക്കേണ്ട കല്പനയല്ല സമാധാനത്തോടെ ജീവിക്കുന്ന നാട്ടില്‍ ഒരു മുസ്ലിം പാലിക്കേണ്ടത്.. അത് മറച്ചു വെച്ച് കണ്ടോ മുസ്ലിംകള് അമുസ്ലിംകളെ കണ്ടേടത്തു കൊല്ലാന്‍ കാത്തു നില്‍ക്കുന്നവരാണ് എന്ന് പറയല്‍ 'എഴുനേല്ക്കെടോ' എന്ന് രാവിലെ പറയുന്നതും 'ഉറങ്ങേടോ' എന്ന് രാത്രി പറയുന്നതും വൈരുദ്ധ്യം ആണെന്ന് പറയുന്നതിനേക്കാള്‍ വിഡ്ഢിത്തമല്ലേ? സാഹചര്യം മറച്ചു വെച്ച് ഇമ്മാതിരി കോപ്രായങ്ങള്‍ നടത്തിയാല്‍ ജനം അത് മനസ്സിലാക്കില്ലെന്നാണോ അച്ഛന് കരുതിയത?<br />
<br />
രാവിലെ തന്നെ 'സാഹചര്യം' വഷളാകുമെന്ന് കണ്ടു യുക്തന് തിരക്കിട്ട് അടുത്ത 'വചനം' തിരക്കി ഇറങ്ങി.. അതിലെങ്കിലും 'സാഹചര്യം' ശരിയാകണേ എന്ന പ്രാര്‍ത്ഥനയോടെ...<br />
<br />
ഓ സോറി.. യുക്തന്മാര്ക്ക് പ്രാര്‍ഥിക്കാന്‍ ദൈവമില്ലല്ലോ..!<br />
<br />BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com1tag:blogger.com,1999:blog-4159966586258008079.post-16013385475502433252015-07-06T13:06:00.002+05:302015-07-06T13:06:44.571+05:30ഫാസിസത്തിനു പച്ചക്കൊടി വീശുന്നത് DYFI തന്നെയോ?<i><b>'ഇവിടെ മതമുണ്ട് പക്ഷെ.. മതഭ്രാന്തന്മാരില്ല..!' </b></i><br />
<br />
ചെഗുവേരയുടെ ചുവപ്പില്‍ കുളിച്ച പടവും വെച്ച് സ്ഥാപിച്ച DYFIയുടെ ഫ്ലെക്സ് ബോര്‍ഡിലെ ഈ വാചകങ്ങള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും വായിച്ചവരാണ് കേരളത്തിലെ ബഹുജനം.. മതമല്ല പ്രശ്നമെന്നും മതത്തിന്റെ പേരില്‍ മതമറിയാത്ത ചിലര്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണ് പ്രശ്നമെന്നും സ്ഥാപിച്ചു കൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ മുന്നോട്ടു പോയപ്പോള്‍ മതേതര കേരളം അവരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. പ്രത്യേകിച്ചും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ സാധാരണക്കാരുടെ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകി സുന്ദരകേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്കെതിരായി മുന്നോട്ട് പോകുമെന്നും ഏറെ ആഗ്രഹിച്ചു. ഏറ്റവുമൊടുവില്‍ 'ഒരു സ്വയം സേവകന്റെ കുമ്പസാരം' എന്ന പേരില്‍ RSSന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്നു കാട്ടുന്ന ഒരു മുന്‍ സംഘപ്രവര്‍ത്തകന്റെ ലേഖനം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ ദേശാഭിമാനി രംഗത്ത് വരികയും ചെയ്തു. അരുവിക്കരയിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് ശേഷവും കേരളത്തില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ എന്ന് നേതാക്കന്മാര് പറയുകയും ചെയ്യുന്നു.. പക്ഷെ..!!?<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvdHBNaIy7QDIGRAqgAK-ns3elXPZFo4Mn5lA5R43yNn-vOG7tvO9VdeNML9wupXrNMxF2esP_NMsdhwPoPA7dPfSkj2yxipk8zn8xbCXDJCHOChGOa554h1S-3xiPMUSZNDGUGR52ah4/s1600/dyfi+fasist.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="280" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvdHBNaIy7QDIGRAqgAK-ns3elXPZFo4Mn5lA5R43yNn-vOG7tvO9VdeNML9wupXrNMxF2esP_NMsdhwPoPA7dPfSkj2yxipk8zn8xbCXDJCHOChGOa554h1S-3xiPMUSZNDGUGR52ah4/s640/dyfi+fasist.jpg" width="640" /></a></div>
<br />
ഫാസിസത്തിനെതിരെ വൈവിധ്യമാര്‍ന്ന പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കുംപോഴും, ഫാസിസത്തെ എതിര്‍ക്കാന്‍ തങ്ങളേയുള്ളൂ എന്ന് വാദിക്കുമ്പോഴും എവിടെയോ ചിലത് ചീഞ്ഞു നാറുന്നു എന്നത് ഒരു വസ്തുതയാണ്. ഫാസിസത്തെ എതിര്‍ത്ത് തോല്പിക്കുക എന്നത് ഒരു പൊതു താല്പര്യമായി കാണുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ 'ഫാസിസവിരോധം' മറയാക്കുകയാണോ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത രീതിയിലാണ് ഈ സംഘടനകളുടെ ഇന്നത്തെ പ്രവര്‍ത്തനം. ഫാസിസ വിരോധം കേവലം പ്രസ്താവനകളിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങുകയും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ അതേ ഫാസിസത്തിനു വെള്ളവും വളവും വെച്ചു നല്‍കുകയും തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.<br />
<a name='more'></a><br />
<br />
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മുസ്ലിം ലീഗ് മന്ത്രി പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുകയും അത് വിവാദമാവുകയും ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹത്തെ എതിര്‍ക്കാന്‍ ഇടത് ചിന്തകരും എഴുത്തുകാരും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ നിലവിളക്ക് കൊളുത്താതിരുന്നത് തന്റെ മതവിശ്വാസത്തിനു എതിരായത് കൊണ്ടാണ് എന്നും ഏകദൈവ വിശ്വാസിയായ തനിക്ക് അഗ്നിയാരാധനയുടെ ഭാഗമായ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ വളരെ മാന്യമായി വിമര്‍ശനം നിര്‍ത്തുകയായിരുന്നു അന്നത്തെ ഇടത് നേതാക്കള്‍ ചെയ്തത്. ആ മാന്യത കൈവിട്ടതാണോ ഇന്നത്തെ കേരളത്തിലെ ഇടത് പക്ഷത്തിന്റെ ദയനീയ പതനത്തിനു കാരണം എന്ന് അവര്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. അദ്ദേഹം ഇത് വ്യക്തമാക്കിയ ശേഷം സി.പി.എമ്മിന്റെ അനിഷേധ്യ നേതാവ് സഖാവ ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായിരുന്നു. "മത ചിഹ്നങ്ങള്‍ സര്‍ക്കാര്‍ വേദികളില്‍ നിന്നെങ്കിലും ഒഴിവാക്കിയാല്‍ ആ നിമിഷം തന്നെ നിലവിളക്കും അപ്രത്യക്ഷമാകും" എന്നായിരുന്നു ആ പ്രസ്ഥാവന.<br />
<br />
കൃത്യമായ ഒരു നിലപാട് ഉണ്ടായിരിക്കുകയും തന്റെ രാഷ്ട്രീയ ശത്രുവിനെതിരെ ആയുധമാക്കാന്‍ പറ്റിയ അവസരമായിട്ടു പോലും നിലപാട് തുറന്നു പറയുകയും ചെയ്ത മുന്‍കാല നേതാക്കന്മാരെവിടെ? രാഷ്ട്രീയമായി എതിര്‍ക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ വെച്ച് മന്ത്രിക്ക് മുന്‍പിലേക്ക് നിലവിളക്കുമായി നിലവിളിച്ചോടുന്ന ഡിഫിക്കാരനെവിടെ?! ഇന്നലെ ബഹുമാന്യനായ മന്ത്രി അബ്ദുറബ്ബ് പ്രസംഗിക്കുന്ന വേദിയിലേക്ക് നിലവിളക്ക് ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുക വഴി DYFIകാരന് ചവിട്ടിയരച്ചത് സഖാവ് ഇ.എം.എസ്സിന്റെ പ്രസ്താവനയെയല്ലേ? നിലവിളക്ക് മതചിഹ്നം തന്നെയാണെന്നും അത്തരം ചിഹ്നങ്ങള്‍ സര്‍ക്കാര്‍ വേദികളില്‍ നിന്നെങ്കിലും ഒഴിവാക്കണം എന്നും പറഞ്ഞ ഇ.എം.എസ്സിന്റെ നിലപാടുകള്‍ക്കെതിരെയുള്ള കരിങ്കൊടിയല്ലേ ഇന്നലെ കോഴിക്കോട് ഉയര്‍ന്നത്? പാഠപുസ്തക വിവാദത്തില്‍ മന്ത്രിയെ എതിര്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി കൊളുത്താതിരുന്ന നിലവിളക്ക് വിഷയം ഉയര്‍ത്തിക്കൊണ്ടു വരിക വഴി എന്ത് സന്ദേശമാണ് ഡിഫി സമൂഹത്തിനു നല്‍കാനുദ്ദേശിച്ചത്?!<br />
<br />
ഇവിടെ യഥാര്‍ത്ഥത്തില്‍ DYFIകാരന് ചെയ്തത് അബ്ദുറബ്ബിനെതിരെ കരിങ്കൊടി കാണിക്കുക മാത്രമല്ല, ഫാസിസത്തിനു പച്ചക്കൊടി കാണിക്കുക കൂടിയാണ്.! തങ്ങളുടെ മതപരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു മതസ്ഥരിലും അടിച്ചേല്പിക്കാന് വ്യഗ്രത കൊള്ളുന്ന ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ അബ്ദുറബ്ബിനെതിരെ വാളെടുക്കുന്നത് നമുക്ക് മനസ്സിലാക്കാം.. പക്ഷെ ഫാസിസത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ചെങ്കൊടിയേന്തിയവന് ഇത് ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ മാത്രം സാധിക്കുന്നില്ല. എവിടെയോ ബീഫ് നിരോധിച്ചപ്പോള്‍ കേരളത്തില്‍ 'ബീഫ് ഫെസ്റ്റ്' നടത്തുമ്പോള്‍ DYFI പറഞ്ഞ ഒരു ന്യായമുണ്ടായിരുന്നു, തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കുന്ന ഫാസിസത്തിനു എതിരെയുള്ള പോരാട്ടമാണ് ബീഫ് ഫെസ്റ്റ് എന്നായിരുന്നു പറഞ്ഞത് എങ്കില്‍, അഗ്നിയാരാധനയുടെ ചിഹ്നമായ നിലവിളക്ക് കൊളുത്താന്‍ ഏകദൈവ ആരാധകനായ ഒരു മനുഷ്യനെ നിര്‍ബന്ധിക്കലും വിശ്വാസം അടിച്ചേല്‍പ്പിക്കലല്ലേ? അതും ഫാസിസ്റ്റ് സിദ്ധാന്തമല്ലേ? സ്വന്തം പ്രവാചകന്മാരായ മുഹമ്മദ് നബിയെയോ യേശുവിനെയോ പോലും ആരാധിക്കില്ലെന്നും അവരെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഏക രക്ഷിതാവിനെ മാത്രമേ ആരാധിക്കു എന്ന് നിര്‍ബന്ധമുള്ള ഒരു ഏകദൈവ വിശ്വാസിയെ അഗ്നിയാരാധനയുടെ ഭാഗമായ നിലവിളക്ക് കൊളുത്താന്‍ നിര്‍ബന്ധിക്കല്‍ ഫാസിസത്തെ വളര്‍ത്തല്‍ അല്ലെങ്കില്‍ പിന്നെന്താണ്? ഇവിടെ തങ്ങളുടെ രാഷ്ട്രീയ ശത്രുവിനെ നേരിടാന്‍ ഏതു വര്‍ഗ്ഗീയ വാദിയെയും കൂട്ടുപിടിക്കാം എന്ന നിലപാടാണ് DYFI സ്വീകരിച്ചത്. മതനിരപേക്ഷതക്ക് വേണ്ടി വാദിക്കുകയും വര്‍ഗീയതയെ സഹായിക്കുന്ന നിലപാടെടുക്കുകയും ചെയ്യുന്ന ഇത്തരം നിലപാടുകള്‍ തങ്ങളുടെ തന്നെ നാശത്തിലേക്കല്ലേ നയിക്കുകയെന്ന് DYFIയെ പോലുള്ള ഒരു സജീവ യുവജനപ്രസ്ഥാനം ആലോചിക്കേണ്ടതുണ്ട്. വര്‍ഗ്ഗീയതക്കെതിരെ കേരള ജനതയുടെ ഒരുമിച്ച് കൈകൊര്ത്തുള്ള പോരാട്ടത്തില്‍ DYFI പ്രവര്‍ത്തകരെയും ഞങ്ങള്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.. അത്തരം പ്രതീക്ഷകളുടെ മേല്‍ വീഴുന്ന കരിനിഴലാണ് ഇന്നലെ കോഴിക്കോടുയര്ന്ന കരിങ്കൊടി..! വാസ്തവത്തില്‍ അത് ഫാസിസത്തിനുള്ള പച്ചക്കൊടിയുമാണ്..!<br />
<br />BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com2tag:blogger.com,1999:blog-4159966586258008079.post-53357422838290804812015-07-03T15:44:00.000+05:302015-07-03T15:44:01.010+05:30അരുതേ.. ബദ്'രീങ്ങളെ അപമാനിക്കല്ലേ...<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">റമദാന് 16 രാത്രി..</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">ബദ്റിന്റെ രണഭൂമി ഒരുങ്ങിക്കഴിഞ്ഞു..</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">അബൂജഹലിന്റെയും കൂട്ടരുടെയും യുദ്ധക്യാമ്പില്‍ ആഘോഷമാണ്.. അവരെ ആവേശം കൊള്ളിക്കാന്‍ മദ്യത്തിന്റെ കോപ്പകളുണ്ട്.. ആനന്ദം കൊള്ളിക്കാന്‍ നര്‍ത്തകിമാരുണ്ട്.. സര്‍വ്വ വിധ സന്നാഹങ്ങളുമായി ഒരുങ്ങി വന്ന അവരുടെ ആഘോഷത്തിനു കാരണം മറ്റൊന്നുമല്ല.. നാളെയോടു കൂടി അവസാനിക്കുകയാണ് മുഹമ്മദും അവന്റെ പുത്തന്‍ വാദങ്ങളും.. അവന്റെ മതം എന്നെന്നേക്കുമായി ഈ ഭൂമിലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ പോവുകയാണ്..!! ഇത് അമിതമായ ആത്മവിശ്വാസത്തിന്റെ മാത്രം പുറത്ത് അവര്‍ കെട്ടിയുണ്ടാക്കിയ ജല്പനങ്ങള് മാത്രമായി തള്ളിക്കളയാന്‍ പറ്റില്ല.. കാരണം ഇപ്പുറത്ത് ഉള്ളത് സര്‍വ്വ സന്നാഹങ്ങളും യുദ്ധക്കോപ്പുകളും ആരോഗ്യം തുടിക്കുന്ന കുതിരകളും ഒട്ടകങ്ങളും ഏതു മല്ലനെയും എതിരിടാന്‍ പോന്ന മസില് പവറുള്ള പടയാളികളും.. മറുപുറത്ത് ആകട്ടെ തങ്ങളുടെ മൂന്നിലൊന്ന് പോലും വരാത്ത പട്ടിണി കിടന്നു ക്ഷീണിച്ച ഒരുപറ്റം ആളുകള്‍.. ഭൗതികമായി ഏതു അളവുകോല്‍ വെച്ച് നോക്കിയാലും നാളെയോടു കൂടി ഈ ചെറു സംഘത്തെ ഉന്മൂലനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. പിന്നെങ്ങനെ ആഘോഷിക്കാതിരിക്കും? പിന്നെങ്ങനെ മതിമറന്ന് ആഹ്ലാദിക്കാതിരിക്കും??</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><a name='more'></a><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"> മറുപുറത്ത് നബിയും സ്വഹാബത്തും തളര്‍ന്ന ശരീരങ്ങളും തളരാത്ത മനസ്സുമായി പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്.. ഏതു വലിയ പരീക്ഷണം വന്നാലും ഞങ്ങളുണ്ട് അങ്ങയുടെ കൂടെ എന്നുറപ്പ് നല്കി തളര്‍ന്നുറങ്ങുന്ന അനുയായികള്‍ക്ക് ഇടയില്‍ ആ രാത്രി നബി(സ) എഴുന്നേറ്റ് നിന്ന് കരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ഥിച്ചു.. "റബ്ബേ, ഈ ചെറു സംഘത്തെയെങ്ങാനും നീ നശിപ്പിച്ചാല്‍... നിന്നെ മാത്രം ആരാധിക്കുന്ന ഒരു സമൂഹം ഈ ഭൂമിലോകത്ത് ബാക്കിയാകില്ല റബ്ബേ...". </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">റമദാന് 17..</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">അങ്കം തുടങ്ങി..</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">ഒട്ടിയ വയറും പുറത്തേക്ക് തള്ളിയ വാരിയെല്ലുകളും മുറിഞ്ഞ വാളുകളും ഏതാനും കുതിരകളുമായി തൗഹീദിന്റെ പടയാളികള്‍ മൂന്നിരട്ടിയോളം വരുന്ന ശിര്‍ക്കിന്റെ പടയെ തോല്‍പ്പിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്നു..!!</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">എങ്ങനെ സംഭവിച്ചു?</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">ബദ്റാകുന്ന പരീക്ഷണം വന്നപ്പോള്‍ അവിടെ ആ മഹാന്മാരായ ധീര യോദ്ധാക്കള്‍ക്ക് ശക്തി നല്‍കിയത് എന്താണ്?? ആരും പതറിപ്പോകുന്ന ഘട്ടത്തില്‍ അവരുടെ കൈകള്‍ ആരിലേക്കാണ് ഉയര്‍ന്നത്..? ഖുര്‍ആന്‍ ഉത്തരം തരുന്നു..:</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">إِذْ تَسْتَغِيثُونَ رَبَّكُمْ</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക)</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന് അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്കി (സൂറ. അന്‍ഫാല്‍ :9)</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">നോക്കൂ സഹോദരങ്ങളെ.. വമ്പിച്ച ഒരു പരീക്ഷണം വന്നപ്പോള്‍ മഹാന്മാരായ ബദ്'രീങ്ങള് ഇസ്തിഗാസ ചെയ്തത് അല്ലാഹുവോട്..!! ബദ്'രീങ്ങള് യുദ്ധം ചെയ്തു തോല്പിച്ച മുശ്രിക്കുകളോ? അല്ലാഹുവിനു പുറമേ മഹാന്മാരായ ലാത്തയോടും മനാത്തയോടും ഇബ്രാഹീം നബിയോടും ഇസ്മാഈല്‍ നബിയോടും തേടി.. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">സഹോദരാ, ഒന്നാലോചിച്ച് നോക്കൂ.. ബദ്'റില്‍ നടന്നത് തൗഹീദും ശിര്‍ക്കും തമ്മിലുള്ള യുദ്ധമല്ലേ? അല്ലാഹുവോട് മാത്രം ഇസ്തിഗാസ നടത്തണം എന്ന് വാദിക്കുന്നവരും അവനു പുറമേ മറ്റുള്ളവരോടും ആകാം എന്ന് വാദിക്കുന്നവരും തമ്മിലുള്ള യുദ്ധമല്ലേ?? ഇരുളും വെളിച്ചവുമെന്ന പോലെ ഈ ശിര്‍ക്കിനെയും തൌഹീദിനെയും വേര്‍തിരിച്ചത് കൊണ്ട് ബദ്ര് ദിനത്തെ യൗമുല്‍ ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിക്കുന്നു.. സത്യവും അസത്യവും തമ്മില്‍ വേര്‍തിരിച്ച ദിനം..</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">അതേ സഹോദരാ, അങ്ങേയറ്റം വിഷമതകള്‍ നേരിട്ടപ്പോഴും മഹാന്മാരായ ബദ്'രീങ്ങള് ഇസ്തിഗാസ ചെയ്തത് അല്ലാഹുവോടു മാത്രമാണ് എന്ന് പറയുന്നത് ഖുര്‍ആനാണ്.. സുഹൃത്തേ.. ഒന്ന് ചിന്തിക്കൂ.. ആ ബദ്'രീങ്ങളുടെ പാതയല്ലേ നമ്മളും പിന്പറ്റെണ്ടത്? നമുക്കും ഒരു പ്രയാസം വന്നാല്‍, ഒരു പ്രതിസന്ധി വന്നാല്‍ ബദ്'രീങ്ങളുടെ മാതൃക പിന്‍പറ്റി നമ്മളും അല്ലാഹുവോട് മാത്രം ഇസ്തിഗാസ ചെയ്യുകയല്ലേ വേണ്ടത്? അവനു പുറമേ മറ്റുള്ളവരോടും ഇസ്തിഗാസ ചെയ്യാം എന്ന ബദ്'രീങ്ങള് എതിര്‍ത്ത് തോല്പിച്ച ശിര്‍ക്കിനെതിരെ ശബ്ദിക്കലല്ലേ സഹോദരാ ആ മഹാന്മാരോടുള്ള സ്നേഹം??</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">എന്നാലിന്ന് ബദ്'രീങ്ങളുടെ പേരില്‍ സമൂഹത്തില്‍ നടക്കുന്നത് എന്താണ്? അല്ലാഹുവോട് മാത്രം ഇസ്തിഗാസ ചെയ്യുക, അവനെ മാത്രം ആരാധിക്കുക എന്ന് സ്ഥാപിക്കാന്‍ വേണ്ടി ജീവന് മറന്നു പോരാടിയ ആ ധീര യോദ്ധാക്കളെ അപമാനിക്കും വിധം </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">"യാ അഹ്'ല ബദ്റ-ശ്ശുഹദാ...."</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">എന്ന് വിളിച്ചു കൊണ്ട് ആ ബദ്'രീങ്ങളോട് തന്നെ ഇസ്തിഗാസ ചെയ്യുന്ന ദയനീയ കാഴ്ച്ച..!! അരുത് സുഹൃത്തേ.. ബദ്'രീങ്ങളെ അപമാനിക്കുന്ന ഈ ഏര്‍പ്പാടിന് നാം കൂട്ട് നില്‍ക്കരുത്.. ബദ്'രീങ്ങളില്‍ പതിനാലോളം പേര് പോരാടി മരിച്ചത് ഏതു ശിര്ക്കിനെതിരെയാണോ, അതേ ശിര്‍ക്ക് ബദ്'രീങ്ങളെ നേരിട്ട് വിളിച്ചു കൊണ്ട് ചെയ്യുന്നതിലും വലിയ അപമാനിക്കല്‍ വേറെഎന്തുണ്ട്? അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിച്ച് കടന്നു പോയ മഹാനായ ഈസാ നബിയെ ക്രിസ്ത്യാനികള്‍ ആരാധിച്ച് ആ മഹാനായ പ്രവാചകന് പഠിപ്പിച്ചതിനു നേര് വിപരീതം ചെയ്ത് ഈസാ നബിയെ അപമാനിക്കുന്നത് പോലെ നമ്മളും ബദ്'രീങ്ങളെ അപമാനിക്കുകയോ??</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">ബദറില്‍ ശുഹദാക്കള്‍ ജീവന് സമര്‍പ്പിച്ച ശേഷവും മുസ്ലിം ലോകത്ത് പ്രയാസങ്ങള്‍ ഉണ്ടായിരുന്നു.. അപ്പോള്‍ ഏതെന്കിലും സന്ദര്‍ഭത്തില്‍ അവര്‍ ബദര്‍ ശുഹദാക്കളെ വിളിച്ചു തേടിയോ? ഉഹ്ദില്‍ പരീക്ഷണം നേരിട്ടപ്പോള്‍ ബദര്‍ ശുഹദാക്കളെ അവര്‍ സഹായത്തിനു വിളിച്ചോ? ഒരുപാട് റമദാന് 17കള്‍ കടന്നു പോയിട്ടും ഒരിക്കലെങ്കിലും അവര്‍ ബദ്;രീങ്ങളെ വിളിച്ചു തേടി ഒരു അന്നദാനം നടത്തിയോ?? കാലിയായ വയറുമായി അല്ലാഹുവിന്റെ വഹ്ദാനിയ്യത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരുടെ പേരില്‍ നമ്മള് വയറു നിറക്കുന്നത് അവരെ അപമാനിക്കല്‍ അല്ലെങ്കില്‍ പിന്നെന്താണ് സുഹൃത്തേ?</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">ബദര്‍ നമുക്ക് നല്കുന്ന ചില പാഠങ്ങളുണ്ട്.. തൗഹീദിന്റെ പാഠം.. ഏതു പ്രതിസന്ധിയിലും തുണ റബ്ബ് ഉണ്ടെന്ന വിശ്വാസത്തോടെ ഉറച്ചു നില്ക്കാന് പ്രചോദനം നല്കുന്ന പാഠം.. പടച്ചവനല്ലാതെ പടപ്പുകളുടെ മുന്പില് കൈ നീട്ടിയാല്‍ പരാജയമാണ് എന്ന പാഠം..</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<span style="color: black; font-family: Verdana, Arial, Helvetica, sans-serif; font-size: medium;">ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ബദ്'രീങ്ങളെ അപമാനിക്കുന്ന ആചാരങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് തന്റേടം കാണിക്കുക.. റഹ്മാനായ റബ്ബ് തുണക്കട്ടെ.. ആമീന്‍..</span></div>
BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com0tag:blogger.com,1999:blog-4159966586258008079.post-71424554228892865372015-06-10T10:20:00.002+05:302015-06-10T10:20:21.491+05:30യോഗയും ഇ.ടിയുടെ ഷെല്‍ഫും..!!!യോഗയും അതിലെ സൂര്യ നമസ്കാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ.. കടലില്‍ ചാടാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമുള്ള പതിവ് ആഹ്വാനങ്ങള്‍ ഇത്തവണയും വന്നു.. അത് വന്നില്ലെങ്കില്‍ ബിജെപി എം.പിമാരുടെ പൊട്ടത്തരങ്ങള്‍ കേട്ട് രസിക്കാന്‍ കാത്തിരിക്കുന്ന "പ്രേക്ഷകര്‍" നിരാശരാവുമല്ലോ.. ഏതായാലും ഇത്തവണയും അതൊക്കെ മുറ പോലെ വന്നു.. അതിനിടയിലാണ് മുസ്ലിം ലീഗിന്റെ എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഒരു പ്രസ്താവന വന്നത്.. ഏക ദൈവ ആരാധകനായ ഒരു മുസ്ലിമിനു സ്രഷ്ടാവായ ഉടയതമ്പുരാന്റെ മുന്നിലല്ലാതെ ഒരാളുടെ മുന്നിലും നമസ്കരിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ യോഗ നിര്‍ബന്ധമാക്കുന്നത് പോലുള്ള നീക്കങ്ങളെ എതിര്‍ത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.. എന്തും നേരെ നോക്കുന്നത് പതിവില്ലാത്ത സങ്കിക്കുട്ടന്മാര്‍ ഇടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം ഇടിയുടെ പിന്നില്‍ അദ്ദേഹത്തിന്റെ ഷെല്‍ഫിലുള്ള ഗ്രന്ഥങ്ങളാണ് ശ്രദ്ധിച്ചത്..!! :o<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMMhI9xc3GMNa3ntEUBlT9hG1WVavPKJ05u5P4u-4scPRraTUs2yWRMve9MeUrRBWtJZv9LYRglXPW1ocg31dqlOG8aV0qoX8141ykr00MwpzvTmlEfRB1FEe7OxClZeEZnRGF1VAjS6k/s1600/et+shelf.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMMhI9xc3GMNa3ntEUBlT9hG1WVavPKJ05u5P4u-4scPRraTUs2yWRMve9MeUrRBWtJZv9LYRglXPW1ocg31dqlOG8aV0qoX8141ykr00MwpzvTmlEfRB1FEe7OxClZeEZnRGF1VAjS6k/s320/et+shelf.jpg" width="320" /></a><br />
<br />
ഹാ കിട്ടിപ്പോയ്..!! ഇടിയുടെ ഷെല്‍ഫിലതാ ഭഗവത് ഗീതയും ഹൈന്ദവ വേദങ്ങളും..!! ഈ വേദങ്ങള്‍ ഷെല്‍ഫില്‍ വെച്ചിട്ടാണോ ഇയാള്‍ സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നത്?? വേദങ്ങള്‍ വായിക്കുന്ന ഇയാള്‍ എങ്ങനെ 'വര്‍ഗീയ വാദി'യായി?? കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല കിട്ടിയ പോലെ സങ്കിക്കുട്ടന്മാര്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി..!!<br />
<a name='more'></a><br />
<br />
യഥാര്‍ത്ഥത്തില്‍ ആ ഗ്രന്ഥങ്ങള്‍ വായിച്ചത് കൊണ്ട് തന്നെയായിരിക്കണം ഇടി മുഹമ്മദ് ബഷീര്‍ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്.. സാധാരണക്കാരായ നല്ലവരായ ഹൈന്ദവ സുഹൃത്തുക്കളെ പോലും നാണിപ്പിക്കാന്‍ വേണ്ടി വര്‍ഗ്ഗീയ പോസ്റ്റുകളും പ്രസ്ഥാവനകളുമായി 'ഹൈന്ദവതക്ക് വേണ്ടി മരിക്കാന്‍' തയ്യാറായി നില്ക്കുന്ന ഈ ഞെരമ്പു രോഗികള്‍ യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ഗ്രന്ഥങ്ങള്‍ പോലും പഠിക്കാന്‍ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഇമ്മാതിരി പൊട്ടത്തരങ്ങള്‍..<br />
<br />
ഒന്നാമതായി ഇടി മുഹമ്മദ് ബഷീര്‍ സൂര്യ നമസ്കാരം ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞത് വര്‍ഗ്ഗീയതയല്ല.. കാരണം സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ഏതെങ്കിലും സൃഷ്ടികളെയോ അല്ല, അതിനെയൊക്കെ സൃഷ്ടിച്ച ഏകനായ ദൈവത്തെ മാത്രം ആരാധിക്കുകയും അവനു മാത്രം സാഷ്ടാംഗം ചെയ്യണം എന്നുമാണ് ഇസ്ലാമിക വിശ്വാസം.. എന്തിനേറെ മുസ്ലിംകള് ഏറെ ആദരിക്കുന്ന മുഹമ്മദ് നബിയുടെ മുന്നിലോ യേശു ക്രിസ്തുവിന്റെ മുന്നിലോ പോലും കുമ്പിടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.. എന്നിരിക്കെ സ്രഷ്ടാവിന്റെ മുന്പിലല്ലാതെ സൃഷ്ടിയായ സൂര്യന്റെ മുന്നില്‍ നമസ്കരിക്കാന്‍ പറ്റില്ല എന്നൊരാള്‍ പറഞ്ഞാല്‍ അതെങ്ങനെ വര്‍ഗ്ഗീയതയാകും??<br />
<br />
രണ്ടാമതായി വേദങ്ങള്‍ പഠിപ്പിക്കുന്നത് സൂര്യ നമസ്കാരം ചെയ്യാനല്ല, സൂര്യനില്‍ അഭയം പ്രാപിക്കാനല്ല, മറിച്ചു സൂര്യനും ഗ്രഹങ്ങളും അറിവുള്ളവരും ഏകനായ ദൈവത്തില്‍ അഭയം പ്രാപിക്കുന്നു എന്നാണു വേദങ്ങളുടെ അധ്യാപനം.. അഥര്‍വ്വ വേദത്തിലെ 13(5-22) വചനം ശ്രദ്ധിക്കുക:<br />
<br />
<b>സര്‍വ്വേ ആസ്മിന്‍ ദേവ ഏക വ്രതോ..</b><br />
<b>ഭവംന്തി യാതേതം ദേവമേക വ്രതം വേദ:</b><br />
<br />
<i>"പ്രപഞ്ചത്തിലെ പ്രകാശ ഗോപുരങ്ങളായ ഗ്രഹ നക്ഷത്രാദികളും അറിവുള്ളവരും ഏകനായ ദൈവത്തിലല്ലാതെ അഭയം പ്രാപിക്കുകയേയില്ല.."</i><br />
<br />
അപ്പോള്‍ അറിവുള്ളവര്‍ മാത്രമല്ല, നക്ഷത്രങ്ങള്‍ പോലും ഏക ദൈവത്തെ മാത്രം പ്രാപിക്കുന്നു എന്ന് വേദങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അറിവില്ലാത്തവര്‍ ആ ഏക ദൈവത്തിന്റെ സൃഷ്ടികളെ പ്രാപിക്കുന്നു.. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. പക്ഷെ സൃഷ്ടികള്‍ക്ക് മുന്പില് കുമ്പിടാന്‍ താന്‍ ഒരുക്കമല്ലെന്ന് പറയുന്നവനെ വര്‍ഗ്ഗീയ വാദിയാക്കുന്നതിന്റെ മാനദന്ധം ആണ് എനിക്ക് മനസ്സിലാവാത്തത്..<br />
<br />
ഇനി പ്രകാശ ഗോപുരമായ സൂര്യന്റെ പ്രകാശം ഏറ്റു വാങ്ങുന്നവര്‍ക്ക് സൂര്യനെ നമസ്കരിക്കാന്‍ എന്തേ വൈമനസ്യം എന്ന് ചോദിക്കുന്നവര്‍ കേനോപനിഷത്തിലെ ഈ വാചകങ്ങള്‍ കാണുക :<br />
<b><br /></b>
<b>യച്ചക്ഷുഷാന പശ്യതി യേന ചഷ്ഷ്യംഷി പശ്യതി..</b><br />
<b>തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദ മുപാസതെ..</b><br />
<br />
<i>"യെതോന്നാണോ കണ്ണ് കൊണ്ട് കാണാന്‍ സാധിക്കാത്തത്, എന്നാല്‍ നിന്റെ കണ്ണിനു കാഴ്ച ലഭിക്കുവാന്‍ കാരണമായത് എന്താണോ അതിനെ നീ ബ്രഹ്മമെന്ന് മനസ്സിലാക്കുക. കണ്ണ് കൊണ്ട് കാണുന്ന ഏതൊന്നിനെയാണോ നീ ഉപാസിക്കുന്നത്, അത് ബ്രഹ്മമല്ല.." (കേനോപനിഷത്ത് 1:7)</i><br />
<br />
അപ്പോള്‍ കണ്ണ് കൊണ്ട് കാണാവുന്ന സൂര്യനല്ല, പ്രകാശം ചുരത്തുന്ന പ്രകാശ ഗോപുരമല്ല, മറിച്ച് അത്രയും മഹത്തായ ആ പ്രകാശ ഗോപുരത്തെ സൃഷ്ടിച്ചവനാണ് ബ്രഹ്മം.. അവനെയാണ് ഉപാസിക്കേണ്ടത്.. അവനു മുന്നിലാണ് തല കുനിക്കേണ്ടത് എന്ന് വേദങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അതേ ആദര്‍ശമാണ് അന്തിമ വേദഗ്രന്ഥവും ഒരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാത്തതുമായ വിശുദ്ധ ഖുര്‍ആനും പറയുന്നത്:<br />
<br />
<b>"കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല, കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും.. അവന് സൂക്ഷ്മ ജ്ഞാനിയും അഭിജ്ഞാനുമാകുന്നു.." (6:103)</b><br />
<br />
അപ്പോള്‍ വേദങ്ങള്‍ മുഴുവന്‍ പഠിപ്പിക്കുന്ന, അന്തിമ വേദമായ ഖുര്‍ആന്‍ അടിവരയിടുന്ന ഏകദൈവ വിശ്വാസം സ്വീകരിച്ച ഒരാളെ സംബന്ധിച്ച് അയാള്‍ക്ക് ആ ഏക ദൈവത്തിനു മുന്നിലല്ലാതെ തല കുനിക്കാന്‍ കഴിയില്ല.. സൂര്യന് സ്വയം പ്രകാശിക്കുന്നില്ല, പരബ്രഹ്മത്തിന്റെ കല്പനയില്ലാതെ എന്ന <b>മുന്ഡകോപനിഷത്തിലെ (2:2:11)</b> വചനം ഉള്‍ക്കൊണ്ട ഒരു യഥാര്‍ത്ഥ വിശ്വാസി ഒരിക്കലും പ്രകാശം തരുന്നത് സൂര്യനായത് കൊണ്ട് അതിനെ നമിക്കണം എന്ന് വാദിക്കുകയില്ല.. എന്നിരിക്കെ ഇതിനെ എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയ വാദികളാക്കി മുദ്ര കുത്തുന്നവര്‍ വേദങ്ങളിലേക്ക്, വേദങ്ങള്‍ പഠിപ്പിക്കുന്ന ഏക ദൈവാരാധനയിലേക്ക് മടങ്ങട്ടെ എന്നാണു പറയാനുള്ളത്.. സൂര്യന്റെ പ്രകാശം നമുക്ക് വേണ്ടി സംവിധാനിച്ചവനും സൂര്യനില്ലാത്ത രാത്രിയുടെ ഇരുളിലും നമ്മെ പരിപാലിക്കുകയും ചെയ്യുന്ന ആ ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ വേദങ്ങളുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ സാധിക്കും..<br />
<br />
ഇന്ത്യാ മഹാ രാജ്യത്ത് ഒരു പൗരന് സൂര്യനെ ആരാധിക്കാനും യോഗയുടെ ഭാഗമായി സൂര്യന് നമസ്കരിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.. മുസ്ലിം നാമധാരികള്‍ക്കും ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ ഒഴിവാക്കി അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.. എന്നാല്‍ മുഴുവന്‍ പ്രവാചകന്മാരും മുഴുവന്‍ വേദങ്ങളും ആത്യന്തികമായി പഠിപ്പിച്ച ഏക ദൈവ ആരാധനയില്‍ ഉറച്ചു നില്‍ക്കാനും അതില്‍ നിന്ന് തെറ്റിപ്പോയാല്‍ തനിക്ക് പരലോകം നഷ്ടപ്പെടും എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ഏകദൈവ വിശ്വാസിക്ക് അതില്‍ നിന്ന് വിട്ടു നില്കാനും സ്വാതന്ത്ര്യമുണ്ട്.. ആ അവകാശം ഉന്നയിച്ചു കൊണ്ട് ജനിച്ച ഈ ഭാരത മണ്ണില്‍ തന്നെ ഞങ്ങള്‍ നിലകൊള്ളുക തന്നെ ചെയ്യും.. സഹിക്കാന്‍ പറ്റാത്തവര്‍ കടലില്‍ ചാടട്ടെ..!! ;)<br />
<br />
<b>വാള് കഷണം : </b>സൂര്യന് ഊര്‍ജ്ജം തരുന്നത് സ്വീകരിക്കുന്നവര്‍ മുഴുവന്‍ സൂര്യന് നമസ്കരിക്കണം എന്നാണു ഇന്ദ്രപ്രസ്ഥത്തിലെ പുതിയ "ഫത്വ".. എങ്കില്‍ പിന്നെ ഊര്‍ജ്ജം കിട്ടാന്‍ ചോറും ഉപ്പേരിയും തിന്നുന്നവര്‍ നാളെ മുതല്‍ "ഉപ്പേരി നമസ്കാരവും" ചെയ്തു കൊള്ളട്ടെ.. അല്ലാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ..!! ഹല്ല പിന്നെ..BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.com4