Wednesday, October 26, 2011

ഖുർആനിൽ വൈരുദ്ധ്യം തിരയുന്നവരോട്...

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ....

ബൈബിൾ വായനക്കിടെ എനിക്ക് തോന്നിയ ചില സംശയങ്ങളെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നു.. ബൈബിളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആ ചോദ്യങ്ങൾ.. അതിനു കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാതിരുന്നപ്പോൾ, “ഖുർആനിലും വൈരുദ്ധ്യങ്ങളുണ്ട്”(?) എന്ന തരത്തിൽ ചില ബ്ലോഗ് പോസ്റ്റുകൾ* കണ്ടു.. എന്നാൽ അവ വൈരുദ്ധ്യങ്ങളല്ലെന്നും, അത് രണ്ടും ഒരേ ആശയമാണെന്നും തെളിവുകൾ ഉദ്ധരിച്ച് കാണിച്ചു കൊടുത്തപ്പോൾ പിന്നെ അവയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ “സ്വന്തം ബ്ലോഗിൽ നിന്നു തന്നെ മുങ്ങേണ്ട” ഒരവസ്ഥയാണുണ്ടായത്..

Sunday, October 16, 2011

താടിയുള്ള വരനും ദീനില്ലാത്ത മടവൂരിയും.!

“മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കർട്ടും,
ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും,
ഒരിക്കലും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും
ഇവരെ വ്യത്യസ്തരാക്കുന്നു...”


മുജാഹിദ് പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് പണ്ട് മൌദൂദികൾ എഴുതിയ വരികളാണു മുകളിൽ വായിച്ചത്.. ഇത് എഴുതുമ്പോൾ മൌദൂദി സാഹിത്യകാരൻ ഒരിക്കലും താൻ മുത്ത് റസൂലിന്റെ മൂന്ന് ചര്യകളെയാണ് ഈ നാലു വരികളിലൂടെ പരിഹസിച്ചത് എന്ന് ഓർത്തിട്ടുണ്ടാവില്ല.. “നെരിയാണിക്കു താഴെ വസ്ത്രമുടുക്കുന്നവൻ നരകത്തിലാണ്“ , “നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലായിരുന്നു എങ്കിൽ അഞ്ചു നേരം പല്ലുതേക്കുന്നത് ഞാൻ നിങ്ങൾക്ക് നിർബന്ധമാക്കുമായിരുന്നു“ , “താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക“ .. ഇതു മൂന്നും കെ.എൻ.എം സെക്രട്ടറിയുടെ വാക്കുകളല്ല, മറിച്ച് മുഹമ്മദ് നബി(സ) യുടെ വാചകങ്ങളാണ്.. 

ഇത് മൌദൂദി ഹദീഥ് നിഷേധമാണ് എങ്കിൽ വേറെ ചില 'മൂർച്ചയുള്ള' വാചകങ്ങൾ കാണുക :

Saturday, October 8, 2011

ഫാദർ സുലൈമാനും ചില കത്രിക പ്രയോഗങ്ങളും

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..

 ഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു 15 മിനുട്ട് ക്ലിപ്പ് കേൾക്കാനിടയായി.. ഫേസ്ബുക്കിലും ഇതേ സാധനം ചിലർ “ആഘോഷിക്കുന്നത്“ കാണുന്നു.. വയനാട്ടിൽ നിന്ന് സുലൈമാൻ മുസലിയാർ എന്ന ‘ദാരിമി’ ബിരുദമുള്ള ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പറഞ്ഞ് അനുഭവം പറയുന്ന ക്ലിപ്പ് ആണിത്. ഖുർ’ആനിലെ ആയത്തുകൾ ഒരു മടിയുമില്ലാതെ ദുർവ്വ്യാഖ്യാനം ചെയ്യുന്ന പ്രസ്തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പോന്നതാണ്. എന്നാൽ പൊട്ടത്തരങ്ങളും ദുർവ്യാഖ്യാനങ്ങളും കുത്തിനിറച്ച ഒരു പതിനഞ്ചു മിനുറ്റ് സംസാരം എന്നേ എനിക്കിത് കേൾക്കുമ്പോൾ തോന്നിയിട്ടുള്ളൂ.. ബൈബിളിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും ജനശ്രദ്ധയിൽ പെടുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ പ്രഭാഷണം ചിലർ ഉപയോഗപ്പെടുത്തുന്നു..