Thursday, October 18, 2012

വ്യാജമുടിയന്മാരുടെ വ്യാജ പത്രസമ്മേളനം : ഒരു പൊളിച്ചെഴുത്ത്..

സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ നാമത്തില്‍ ..

"വ്യാജം" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരള മുസ്ലിംകള്‍ കാന്തപുരത്തെ ഓര്‍ക്കുന്ന ഒരു സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.. വ്യാജമുടി, വ്യാജ സിമന്‍റ്, വ്യാജ ബാലന്‍ , വ്യാജ തെളിവ്‌...., എന്നിങ്ങനെ ഉസ്താദിന്റെ കീര്‍ത്തി തന്നെയാണ് എങ്ങും മുഴങ്ങിക്കൊണ്ടിടിക്കുന്നത്.. ഉസ്താദിന്റെ "ബാഖവി" ബിരുദം പോലും വ്യാജമാണെന്ന് വരെ മറുവിഭാഗം സുന്നികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു... വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കൊട്ടപ്പുറം വാദപ്രതിവാദത്തില്‍ അല്ലാഹുവല്ലാത്തവരോട് തേടാന്‍ വ്യാജതെളിവ്‌ ആയത്തിന്റെ പകുതി ഓതിയിട്ടായിരുന്നു ഉസ്താദിന്റെ വ്യാജ ബിസിനസ്സിന്റെ തുടക്കം.. പിന്നീട് ക്രസന്‍റ് സിമന്‍റ് എന്ന പേരില്‍ വ്യാജ സിമന്‍റ് കമ്പനിയുടെ പേരിലും കമാലിയ എന്ന പേരില്‍ വ്യാജ മെഡിക്കല്‍ കോളജിന്റെ പേരിലും ഉസ്താദ്‌ ലക്ഷങ്ങള്‍ പിരിച്ചു... അന്തമില്ലാത്ത അണികള്‍ അതിനൊന്നും കണക്കും ചോദിച്ചില്ല... പിന്നീട് കുറച്ചു കഴിഞ്ഞപ്പോള്‍ ഉസ്താദ്‌ പ്രത്യക്ഷപ്പെട്ടത്‌ ഒരു വ്യാജമുടിയും കൊണ്ടായിരുന്നു.. കേരളമുസ്ലിംകള്‍ ഒന്നിച്ച് നിന്ന് ആ മുടിപ്പൂതി അവസാനിപ്പിച്ചു.. പിന്നെ വന്നത് വ്യാജപള്ളിയും കൊണ്ടായിരുന്നു... അതിനു തറക്കല്ല് ഇട്ടു എന്ന് കേള്‍ക്കുന്നതല്ലാതെ ആകാശത്തോ അതോ ഭൂമിയിലോ തറക്കല്ല് ഇട്ടത് എന്ന് മാത്രം ഇതുവരെ അറിഞ്ഞിട്ടില്ല.. പിന്നെ ഉസ്താദ്‌ വന്നത് ഒരു വ്യാജബാലനെയും കൊണ്ടായിരുന്നു.. അതും വ്യാജമാണെന്ന് ഇകെ സമസ്തക്കാര്‍ വാദിച്ചു.. അവസാനം "ബാലന്മാര്‍ " രണ്ടെണ്ണം ഉണ്ട് എന്നായി ഉസ്താദ്‌...,.. അത് ശരിയാ, രണ്ടു ബാലന്മാരുണ്ട്, ഒന്ന് ഒറിജിനലും മറ്റൊന്ന് വ്യാജനും....!!! അതിനിടയിലാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി ഉസ്താദ്‌ ഒരു വ്യാജ പത്രസമ്മേളനവും കൊണ്ട് വന്നത്... ഉസ്താദ്‌ കൊണ്ട് വന്നതായത്‌ കൊണ്ട് വ്യാജം തന്നെയായിരിക്കും എന്ന് മുജാഹിടുകള്‍ക്ക് ഉറപ്പായിരുന്നു... ഇപ്പോള്‍ അത് തെളിയുകയും ചെയ്തു...!!

Tuesday, August 28, 2012

കള്ളന്മാരില്ലാത്ത നാട്ടിൽ.. (ഒരു ലക്ഷദ്വീപ് യാത്ര)

ലക്ഷദ്വീപ് യാത്രയെ പറ്റി കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ആവേശവും സന്തോഷവുമായിരുന്നു.. പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ മരതക ദ്വീപുകളെ കുറിച്ച് കേട്ടിരുന്നതല്ലാതെ ഇതു വരെ നേരിൽ കാണാനുള്ള അവസരമുണ്ടായിരുന്നില്ല. മാത്രമല്ല,ആദ്യമായി കപ്പലിൽ യാത്ര ചെയ്യുന്നതിലുള്ള സന്തോഷവുമുണ്ടായിരുന്നു ഈ ലക്ഷദ്വീപ് യാത്രക്ക്.. ഒന്നിനൊന്ന് വ്യത്യസ്തമായ 36 ദ്വീപുകൾ.. അവയിൽ വ്യത്യസ്ത സംസ്കാരം നിറഞ്ഞ പത്ത് ദ്വീപുകളുടെ കൂട്ടം.. കടലിനു മുകളിൽ, തിരകളുടെ തലോടലേറ്റ്, അതിഥികളെ വരവേറ്റ് ഒരു കൌതുകമായി അവ നിലനിൽക്കുന്നു..

1.

മെയ് 17 നു രാത്രി ഒരു മണിക്ക് കണ്ണൂരിലുള്ള വീട്ടിൽ നിന്ന് ഞാനും കുടുംബവും കാറിൽ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം 8 മണിക്ക് കൊച്ചി ഷിപ് യാർഡിലെത്തി. ദൂരെ നിന്ന് തന്നെ കടലിനു മുകളിലെ മണി മാളികപോലെ തലയുയർത്തി നിൽക്കുന്ന കവരത്തി കപ്പലിനെ കാണാമായിരുന്നു..

ആകാംക്ഷ നിറഞ്ഞ മനസ്സുമായി ഞങ്ങൾ ക്യൂ നിന്നു - കയറുകൊണ്ടുള്ള കോണി വഴി കപ്പലിൽ കയറി. ആശയക്കുഴപ്പുണ്ടാക്കുന്ന ഇടവഴികളും ബ്ലോക്കുകളും ചുറ്റി അവസാനം ഞങ്ങൾ ബുക്ക് ചെയ്ത മുറിയിലെത്തി.. ചെറിയൊരു വീട് തന്നെ.. രണ്ട് ബെഡ്ഡുകൾ, അലമാര, മേശ, ലൈഫ് ജാക്കറ്റുകൾ...

Wednesday, August 15, 2012

ബൂലോകത്ത് വാൾ പയറ്റുമായി ഒരാണ്ട്...


പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ വായു ശ്വസിക്കാൻ പോസ്റ്റും കമന്റും ഫോളോവേഴ്സും ത്യജിച്ച മഹാന്മാരായ പുലിബ്ലോഗർമാരുടെ പാതപിൻപറ്റിക്കൊണ്ട് ബ്ലോഗുലകത്തിന്റെ ഉമ്മറപ്പടിയിലേക്ക് വലതുകാൽ വെച്ച് കടന്നു വന്നിട്ട് ഒരാണ്ടു കഴിഞ്ഞിരിക്കുകയാണ്.. ശുഷ്കിച്ച സാഹിത്യഭംഗിയുടെ പര്യായമായ ഈ ബ്ലോഗ് നടത്തിയ സന്ദർഭോചിതമായ പോസ്റ്റുകളും കമന്റുകളും ബൂലോകത്തിന്റെ ശിലാഫലകങ്ങളിൽ ഇന്നും മങ്ങാതെ മായാതെ കോറിയിടപ്പെട്ടിരിക്കുന്നു..

നിരക്ഷര കുക്ഷിയായ എന്റെ ബ്ലോഗിൽ ഇങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കണ്ട് ആരും ബ്ലോഗ് മാറിപ്പോയോ എന്നൊന്നും നോക്കണ്ട, ഇത് ഞാൻ തന്നെയാണ്.. ഞമ്മടെ പയറ്റുകാരൻ…!!! ഒന്നുമില്ല, എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടുണ്ട്.. അതാണ് മുകളിൽ പറഞ്ഞത്.. തിരിഞ്ഞാ??? ഈയൊരു മഹത്തായ അവസരത്തിൽ പിന്നിട്ട കല്ലും മുള്ളും മുരടും മൂർക്കൻ പാമ്പും നിറഞ്ഞ കരിങ്കൽ പാതകളെ കുറിച്ച് അല്പം ഒന്നോർമ്മിക്കാം.. (ദേ വീണ്ടും സാഹിത്യം..!)

Thursday, August 2, 2012

സി.പി.എമ്മുകാരന്റെ ചോരയുടെ നിറമെന്താണ്??

ശുക്കൂർ, ടി.പി ചന്ദ്രശേഖരൻ എന്നിവരെ സി.പി.എമ്മുകാർ അറുംകൊല ചെയ്തപ്പോൾ കേരളത്തിന്റെ കവലകളിൽ പ്രത്യക്ഷപ്പെട്ട ഒരു “സുഡാപി പോസ്റ്ററുണ്ടായിരുന്നു, “അരും കൊലയ്ക്ക് അറുതി വരുത്തുക”


ഫസൽ, ഷുക്കൂർ, ടി.പി എന്നിവരുടെ ഫോട്ടോ കൊടുത്ത ശേഷം ഒരു “?” ചിഹ്നവും കൊടുത്തിരുന്നു.. ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സ് കൊണ്ടൊന്ന് സന്തോഷിച്ചു.. അശ്വിനി കുമാറിനെ വെട്ടിനുറുക്കിയ കൈകൾ കൊണ്ട് നിർഭയ രാഷ്ട്രീയത്തിനു വേണ്ടിയുള്ള പോസ്റ്റർ ഒട്ടിപ്പിച്ചല്ലോ.. ചുടുചോരയുടെ മഹത്വം പറഞ്ഞു ജനങ്ങളെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണങ്ങളുമായി സുഡാപി പ്രാസംഗികർ ഊരുചുറ്റി.. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തകർ തെരുവുകളിൽ മുഷ്ടി ചുരുട്ടി.. അപ്പോഴും ഒരു സംശയം ബാക്കി നിന്നിരുന്നു, “?” ചിഹ്നം എന്തിനാണ്?? ആ ഒഴിഞ്ഞ കോളത്തിന്റെ അർത്ഥമെന്താണ്?? അത് സുഡാപ്പിക്കാരൻ അറിഞ്ഞുകൊണ്ട് തന്നെ ഒഴിച്ചിട്ടതാണെന്ന് അല്പ ദിവസങ്ങൾക്ക് മുൻപ് മനസ്സിലായി.. അതോടെ ഒഴിഞ്ഞ കോളം “ഫില്ലായി..”

Saturday, July 28, 2012

ഇവർക്കും പഠിക്കണ്ടേ സർ??

പ്ലസ് വൺ അലോട്മെന്റുമായി ബന്ധപ്പെട്ട് എന്തൊക്കെ പുകിലുകളായിരുന്നു... പ്രവേശനം കിട്ടാതെ ആത്മഹത്യ, വാചാലരായി ബ്ലോഗ് പണ്ഡിതർ, റാലികൾ, അത് ഫോട്ടോയെടുത്ത് ബ്ലോഗിലിടാൻ വേറെ ചിലർ, ലേഖനങ്ങൾ, മുതലക്കണ്ണീരുകൾ... അങ്ങനെ പോകുന്നു...

സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്ലസ് വണ്ണിനു കൊടുക്കുന്ന ഓപ്ഷനിൽ തന്നെ പ്രവേശനം കിട്ടുന്നു, “കേരളാക്കുട്ടികൾക്ക്” പ്രവേശനം ലഭിക്കുന്നില്ല എന്നായിരുന്നു പരാതി.. പിന്നീട് ആരോപണങ്ങളുടെ എണ്ണം കൂടിക്കൂടി വരാൻ തുടങ്ങി.. സി.ബി.എസ്.ഇ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടുന്നു, അതു കൊണ്ട് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രവേശനം ലഭിക്കില്ല എന്നതാണ് പ്രശ്നത്തിന്റെ ആകെത്തുക..

എന്നാൽ റാലികളും സർക്കാറിനെ അടിക്കാൻ കിട്ടിയ വടിയായി ഉപയോഗിച്ച് മുതലക്കണ്ണീരൊഴുക്കിയ “ദേശാപമാന” പത്രങ്ങളും ബ്ലോഗ് പണ്ഡിറ്റുകളും ഇന്ന് മിണ്ടുന്നില്ല.. മുത്തശ്ശിപ്പത്രങ്ങളും ഒട്ടും പിന്നിലായിരുന്നില്ല.. “വിദ്യാഭ്യാസം” പേജ് കണ്ണീർ കടലിൽ മുങ്ങി... ഫീച്ചറുകളും വാർത്തകളും കൊണ്ട് നിറഞ്ഞു.. പ്രചരണം കണ്ടപ്പോൾ എല്ലാവരും വിചാരിച്ചത് സർക്കാർ ഹയർസെകണ്ടറി സ്കൂളുകളിൽ സിബി.എസ്.ഇ കുട്ടികളെ കൊണ്ട് നിറയുമെന്നായിരുന്നു..

Monday, July 9, 2012

നാളെ നിങ്ങൾക്ക് ഇന്റർനെറ്റിൽ കയറാൻ സാധിക്കുമോ??





ഇന്റർനെറ്റ് ഇല്ലാത്ത കമ്പ്യൂട്ടറിനെ പറ്റി ഒന്ന് ചിന്തിക്കാൻ ശ്രമിച്ചാലോ??? ഉപ്പില്ലാത്ത കഞ്ഞിയും വാതിലില്ലാത്ത കക്കൂസും മഷിയില്ലാത്ത പേനയുമൊക്കെയായിരിക്കും പലരുടെയും മനസ്സിൽ വരിക..


എങ്കിൽ നാളെ മുതൽ ഒരു പക്ഷെ നമ്മളും ആ ഉപ്പില്ലാത്ത കഞ്ഞി കുടിക്കേണ്ടി വന്നേക്കും.. ഇനി ഒരു മാസത്തേക്ക് നെറ്റിനു അടച്ച ബില്ല് കാണിച്ച് എന്റെ മേൽ കുതിര കയറാൻ വരണ്ട.. സംഗതി അങ്ങനെ തന്നെയാണ്..!!


സംഗതി ഉമ്മർക്കാന്റെ പീടികേലെ രാഘവേട്ടനും കാട്രായി രാജനും പോലെ ചീള് പാർട്ടീസൊന്നുമല്ല പറയുന്നത്.. അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ എന്ന വല്ല്യ പുള്ളിയാണ് ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്... ഏകദേശം 3 ലക്ഷത്തോളം പേർ നാളെ മുതൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കാൻ തുടങ്ങണം..ഏറ്റവും അധികം ഇത് കുടിക്കേണ്ടി വരിക ഒബാമേട്ടന്റെ നാട്ടുകാർ തന്നെ..!!! ഏകദേശം 80,000 ത്തോളം കമ്പ്യൂട്ടറിലെ നെറ്റാണ് നാളത്തേക്ക് ഇല്ലാതാവുക..

Tuesday, June 26, 2012

ചില ബ്ലോഗൻ വീരഗാഥകൾ...!

സർവ്വ ശക്തനായ ദൈവത്തിന്റെ നാമത്തിൽ...

കഷ്ടപ്പെട്ട് ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളോളം അധ്വാനിച്ച് നോവലുകളും ചെറുകഥകളും എഴുതുന്ന പുതിയ എഴുത്തുകാരെ നമുക്ക് ചുറ്റും പലപ്പോഴും കാണാറില്ലേ?? അവർക്ക് പിന്നീടെന്ത് പറ്റുന്നു എന്ന് നാം ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും ഏതെങ്കിലും എഡിറ്ററുടെ ചവറ്റുകൊട്ടയിലായിരിക്കും അവരുടെ “സൃഷ്ടി” അന്ത്യവിശ്രമം കൊള്ളുക.. അല്ലെങ്കിൽ “സൃഷ്ടി”കൾ അയച്ച പോലെ തിർച്ച് വീട്ടിലെത്തുകയും ചെയ്യും.. വലിയ എഴുത്തുകാരുടെ എന്ത് ചവറും പ്രസിദ്ധീകരിക്കാൻ അവരുടെ കോലായിൽ കാത്തു നിൽക്കുന്ന പത്രാധിപരെന്തേ പുതിയവരുടെ നോവലുകൾ ഒന്ന് വായിക്കുക പോലും ചെയ്യാതെ തിരിച്ചു നൽകുന്നു??

പലപ്പോഴും ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ “എഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല” എന്നും പറഞ്ഞ് പിന്മാറുന്നവരെയാണ് നാം സാധാരണ കാണാറുള്ളത്.. എന്നാൽ ഒന്നും കിട്ടിയില്ലേലും വേണ്ട എന്റെ നോവൽ രണ്ടു പേരെങ്കിലും വായിക്കണം എന്ന് ഉറച്ച് തീരുമാനിക്കുന്ന ചിലരെ കാണാൻ കഴിയും.. അത്തരം ചില “ബ്ലോഗ് നോവലിസ്റ്റുകളെ” നമുക്കൊന്ന് പരിചയപ്പെട്ടു കളയാം..

Wednesday, May 30, 2012

“വിലക്കിൽ” കുടുങ്ങുന്ന സത്യത്തിന്റെ വാഹകന്മാർ..!

“ഒന്ന് മുടി വെട്ടണം..”
“നീയാ വഹാബി മുഹമ്മദിന്റെ മോനല്ലേ..?”
“അതെ..”
എങ്കിലിവിട്ന്ന് മുടി വെട്ടൂല.. വേറെ എവിടെങ്കിലും നോക്കിക്കോ..”
“പണം തരാം... രണ്ട് മാസത്തോളമായി മുടി വെട്ടീറ്റ്..”
“രണ്ട് കൊല്ലായാലും നൂറുർപ്യ തന്നാലും ഇബ്ട്ന്ന് മുടി മുറിക്കൂല മോനേ.. മുറിച്ചാൽ എനിക്കും വെരും ഊരുവിലക്ക്...”

ഇതൊരു സാങ്കല്പിക സംഭാഷണമല്ല... മുടി മുറിക്കുക എന്ന അവകാശത്തെ പോലും നിഷേധിക്കപ്പെട്ട  28 കുടുംബം... ഇതങ്ങ് ഉഗാണ്ടയിലോ ഫലസ്തീനിലോ ചെച്നിയയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ തലസ്താന നഗരിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ ഈ ദുരന്തസ്ഥലത്തെത്തും..

Tuesday, May 8, 2012

എറിഞ്ഞ കല്ലും.... പറഞ്ഞ വാക്കും..



“അയാൾ നീചനാണ്..”
“അതെ.. വൃത്തികെട്ടവൻ.. അവനെയൊക്കെ തല്ലി കാലും കയ്യുമൊടിക്കണം..”
“ചെകുത്താൻ”
“അല്ലെങ്കിലും അവനെന്തിനാ ആ കെളവത്തിയുടെ വീട്ടിൽ പോകുന്നത്..? അവിടെയാണെങ്കിൽ വേറെ ആരുമില്ല”
“ഇക്കാലത്തെ ചെർപ്പക്കാരൊക്കെ ഇങ്ങനായാലെന്താ ചെയ്യാ.. ഒന്നൂല്ലേൽ പ്രായമുള്ളോരെങ്കിലും വെർതെ വിട്ടൂടേ..”


നാട്ടിൽ കുറച്ച് കാലമായി സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു.. അയാൾ ദിവസവും ആ വൃദ്ധ സ്ത്രീയുടെ വീട്ടിൽ പോകുമായിരുന്നു. അയാളെ കുറിച്ചുള്ള കഥകൾ പൊടിപ്പും തെങ്ങലും വെച്ച് പ്രചരിക്കാൻ തുടങ്ങി.. കുറച്ച് കാലം സാമൂഹ്യ പ്രവർത്തനങ്ങളുമായി നടന്ന അയാളുടെ നന്മകളെല്ലാം അവർ മറന്നു തുടങ്ങി.. നാട്ടിലും വീട്ടിലും കവലകളിലുമെല്ലാം അയാളെ കുറിച്ചുള്ള കഥകളായിരുന്നു.. 

Sunday, April 1, 2012

തട്ടിയിട്ടും മുട്ടിയിട്ടും പൊട്ടാത്ത “ജിന്നുമുട്ട”

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായത് കൊണ്ടു തന്നെ ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടന അതിന്റെ പൌരന്മാർക്ക് വകവെച്ച് നൽകുന്നുണ്ട്. ഒരു നാട്ടിലെ ഭൂരിപക്ഷത്തിനു ഇഷ്ടമില്ല എന്നതു കൊണ്ട് അവിടെയുള്ള ന്യൂനപക്ഷം തങ്ങളുടെ ആശയം പറയാതിരിക്കണം എന്നുമില്ല.. താൻ വിശ്വസിക്കുന്ന ആശയം അത് ഒരു മൈക് പെർമിഷൻ എടുത്ത് തുറന്നു പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മുസ്’ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനം പല സ്ഥലങ്ങളിലും പോയി തങ്ങളുടെ ആശയം ഇന്നതാണ് എന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ പലപ്പോഴും അവിടെയുള്ള ഭൂരിപക്ഷം എന്നവകാശപ്പെടുന്ന സമസ്തക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും നിർത്തിവെപ്പിക്കാനുമൊക്കെ ശ്രമിക്കാറുമുണ്ട്. കല്ലെറിഞ്ഞും കസേരയെറിഞ്ഞും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞും ഒച്ചയുണ്ടാക്കിയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് “മാനവികതയെന്തെന്നറിയില്ലേ??” എന്ന് സാധാരണക്കാർ പോലും ചോദിച്ചു പോകാറുണ്ട്.. എന്റെ പ്രദേശത്തിനടുത്ത് ഒരു മുജാഹിദ് പ്രഭാഷണത്തിനിടെ ഒരാൾ വന്ന് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന മൈക്കുമെടുത്ത് ഓടി.. ഇത്രയും അധ:പതിച്ച, മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം പരിപാടി കലക്കലും ടൈഗർ ഫോഴ്സ് രൂപീകരിച്ച് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യലും ഒരു പുത്തരിയല്ല.. തന്റെ അണികൾക്ക് മാനവികതയുടെ കഷണം പോലുമില്ലെന്ന് മനസ്സിലാക്കിയ നേതാവിപ്പോൾ അണികൾക്ക് മാനവികത പഠിപ്പിക്കാൻ കേരളം മുഴുവൻ ഒരു കരാളയാത്ര നടത്താൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ ഇത് മാനവികത ഉണർത്താനുള്ള യാത്രയല്ലെന്നും മണിമന്തിരമുയർത്താനുള്ള ബിസിനസ്സുകാരന്റെ യാത്രയാണെന്നുമാണ് പൊതുജന സംസാരം..

Wednesday, March 21, 2012

പിറവത്തും ജയിച്ചത് ശൈഖുന തന്നെ..

സർവ്വ ശക്തനായ രക്ഷിതാവിന്റെ നാമത്തിൽ...

 പിറവം ഇലക്ഷൻ കഴിഞ്ഞു.. എൽ.ഡി.എഫും, യു.ഡി.എഫും പറഞ്ഞതു പോലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.. അഞ്ചു കൊല്ലം ഭരിച്ചിട്ട് ഒരു ചുക്കും ചെയ്യാതിരുന്ന എൽ.ഡി.എഫിനേയും ഒരു വർഷത്തിനുള്ളിൽ ചെയ്യാവുന്നതെല്ലാം ചെയ്ത യുഡീഫിനേയും ജനങ്ങൾ നന്നായി “വില”യിരുത്തി.. ജനസമ്പർക്ക പരിപാടികളും മറ്റുമായി ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്ത് ഉദ്ദേശത്തിന്റെ പേരിലാണെങ്കിലും തള്ളിക്കളയാനാകില്ല.. ഇത് യഥാർത്ഥത്തിൽ അനൂപ് ജേകബിന്റെ വിജയമോ എം.ജെ ജേകബിന്റെ പരാജയമോ അല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ വിജയമാണ്. അർഹിച്ച വിജയം...


പക്ഷെ അതൊന്നുമല്ല ഇവിടെ വിഷയം. ജയിച്ചത് യു.ഡി.എഫോ , എൽ.ഡി എഫോ ഇനി സാക്ഷാൽ ബി.ജെ.പി തന്നെയായാലും അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഒരു ഇന്റർവ്യൂ ആണു പ്രശ്നം

Thursday, January 26, 2012

സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...

സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ...


ഇന്റർനെറ്റ് കണക്ട് ചെയ്താലുടൻ എല്ലാരും ഫേസ്ബുക്കിലേക്ക് ഓടിയും ചാടിയും എത്തും. വല്ല “ലൈക്കും” കിട്ടീട്ടുണ്ടോ, കമന്റുകൾ എത്ര വന്നു, ഗ്രൂപ്പിൽ പുതിയ പോസ്റ്റുണ്ടോ, എന്നൊക്കെ... ഇതിനിടയിൽ ഒരു നിമിഷം പോലും ഫേസ്ബുക്ക് വിട്ടു നിൽക്കാതിരിക്കാൻ “ഫേസ്ബുക് മെസെഞ്ചറും” ഇറക്കി പഹയന്മാർ..അങ്ങനെ ഉണ്ണാനും ഉറങ്ങാനും നേരല്ലാതെ ഫേസ്ബുക്കിനു മുൻപിലായി എല്ലാരും. വിക്കിപ്പീഡിയ അടച്ചാലും ഗൂഗിൾ പൂട്ടിയാലും യാഹു നഷ്ടത്തിലായാലും ഫേസ്ബുക്ക് ഒരു സെകണ്ടുപോലും നിന്നുപോകരുതെന്നേ എല്ലാർക്കും പറയാനുള്ളൂ.. ഇതിനിടയിൽ സോപ്പയും (SOPA) മറ്റു കുന്ത്രാണ്ടങ്ങളും വന്നപ്പോഴും വിക്കിപ്പീഡിയ വരെ അടച്ചെങ്കിലും ഫേസ്ബുക്കിനൊരു പോറൽ പോലുമേറ്റില്ല.. പ്രത്യേകിച്ചും മലയാളികൾ 24 മണിക്കൂറും ഫേസ്ബുക്കിൽ ലൈക്കുമടിച്ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. ഇന്റർനെറ്റെന്നാൽ ഫേസ്ബുക്ക് മാത്രമാണെന്ന ധരണയിലാണെന്ന് തോന്നും ഇവരുടെ കളി കണ്ടാൽ.. എന്നാൽ ഇങ്ങനെയുള്ള സകല ഫേസ്ബുക്ക് ഭ്രാന്തന്മാരേയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഏതോ ഒരു യൂണിവേർസിറ്റിയിൽ നിന്നുള്ള (Utah Valley University) പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.. ഏന്താണെന്നോ, ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ദുഖിതരാണത്രേ..!! വായിക്കാൻ ഇവിടെ ക്ലിക്കുക.. 

അപ്പോ ഇനി ഏതായാലും അതൊക്കെ കുറക്കാം ലേ.. അതിനെന്ത് ചെയ്യണം?? ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ധാരാളം ഒഴിവ് സമയവും ഉണ്ടാകുമ്പോൾ എന്തായാലും തൊടാതിരിക്കാനൊന്നും പറ്റില്ല.. അതു കൊണ്ട് തന്നെ, ഇന്റർനെറ്റിലെ തന്നെ മറ്റു മാർഗ്ഗങ്ങളിൽ സമയം ചെലവഴിക്കുന്നതാവും നല്ലത്.. അതിൽ ചിലത് താഴെ കൊടുക്കുന്നു.

Saturday, January 14, 2012

ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,



 പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ.. 

Thursday, January 5, 2012

ഇതെന്താ വെള്ളരിക്കാ പട്ടണമോ??

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..

 “ഒരു തുള്ളിച്ചോരക്ക് ഒരു കുടം ചോര” എന്ന മുദ്രാവാക്യവുമായി വർഷങ്ങൾക്ക് മുൻപ് അബ്ദുൽ നാസർ മഅദനി എന്ന മനുഷ്യൻ ചില പ്രഭാഷണങ്ങൾ നടത്തിയിരുന്നു.. അദ്ദേഹത്തിന്റെ വിവേകത്തേക്കാളേറെ വികാരം അദ്ദേഹത്തെ നിയന്ത്രിച്ച ആ ദിനങ്ങളിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനക്ക് മാത്രമല്ല, ഇസ്’ലാമിനു തന്നെ യോജിക്കാൻ പറ്റാത്തതാണ്. “അന്യായമായി ഒരു മനുഷ്യനെ കൊന്നാൽ അവൻ ഈ ലോകത്തുള്ള മുഴുവൻ ജനങ്ങളേയും കൊന്നവനെ പോലെയാണ്” എന്ന മഹത്തായ അദ്ധ്യാപനമുള്ള ഖുർആനിന്റെ യഥാർത്ഥ അനുയായിക്ക് ഒരിക്കലും ഒരു കുടം പോയിട്ട് ഒരു ഗ്ലാസ് രക്തം പോലും ചിന്താൻ അനുവാദമില്ല. മാത്രമല്ല, അത്തരത്തിലുള്ള പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും യുവാക്കളുടെ ചുടുരക്തം തിളപ്പിച്ച മഅദനിയെ ഒരു ഇസ്‘ലാമിന്റെ നേതാവായി അംഗീകരിക്കാൻ മുസ്’ലിംകൾക്കാവില്ല.. ജെയിൽ മോചിതനായ ശേഷം “ഞാൻ ദസൂഖി തരീഖത്ത് സ്വീകരിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് പിഴച്ച ത്വരീഖത്തിലേക്ക് “ഒരു ജെയിലിൽ നിന്ന് മറ്റൊരു “ആത്മീയ ജെയിലിലേക്ക്” കൂടുമാറിയ മഅദനി എങ്ങനെ ആത്മീയ നേതാവാകും? ഇല്ലാ, ഒരിക്കലുമില്ല.. മുൻപ് അദ്ദേഹം സ്വീകരിച്ച തീവ്രവാദവും ഇപ്പോൾ അദ്ദേഹം പിൻപറ്റുന്ന പിഴച്ച ത്വരീഖത്തും ഒരു മുസ്’ലിമിന് ഒരിക്കലും യോജിക്കാനാവാത്തതാണ്.