Wednesday, August 24, 2011

മുട്ടിപ്പടി പെട്ടിപ്പടിയാകുമ്പോൾ..

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..


1400 വർഷങ്ങൾക്ക് മുൻപ് ഈ ലോകത്ത് ജീവിച്ചു പോയ മഹാനായ പ്രവാചകനായിരുന്നു മുഹമ്മദ് (സ) . പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങളും ആ പ്രവാചകൻ പഠിപ്പിച്ചു.. തിന്മയെല്ലാം വിരോധിക്കുകയും ചെയ്തു.. ഇനി ഒന്നും ഇസ്’ലാം മതത്തിൽ കൂട്ടിച്ചേർക്കുകയോ ഒന്നും ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല.. വിശുദ്ധ ഖുർ’ആൻ തന്നെ അക്കാര്യം വ്യക്തമായി പറയുന്നു:


الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا



“ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.“ (വിശുദ്ധ ഖുർ’ആൻ : സൂറത്തു മാ’ഇദ :3)


എന്നാൽ റസൂൽ(സ)യുടെ വഫാത്തിനു ശേഷവും ദീനിൽ പുതിയ പുതിയ കാര്യങ്ങൾ കടത്തിക്കൊണ്ടിരിക്കുകയാണ് പൌരോഹിത്യം. ഇതിനുദാഹരണമാണ് ഏകദേശം 10 വർഷം മുൻപ് തുടങ്ങിയ “സ്വലാത്ത് നഗർ.!“.  വിശ്വാസികളുടെ ആർധനാ കർമ്മങ്ങൾക്കെതിരേയാണ് ഇതിലൂടെ പൌരോഹിത്യം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.! പരിശുദ്ധ റമദാനിലെ അവസാനത്തെ പത്തിലാണ് “തൌബ” എന്ന പേരിലുള്ള ഈ ആഘോഷം സംഘടിപ്പിക്കുന്നത്.. ആയിരങ്ങളെ മൈദാനിയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്..


ഒന്നാമതായി റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവിലാണ് (27-ആം രാവ്) ഈ മുട്ടിപ്പടി സ്വലാത്ത് നഗർ സംഘടിപ്പിക്കുന്നത്.. അതാകട്ടെ “ലൈലത്തുൽ ഖദ്’റ്” സംഭവിക്കാൻ സാധ്യതയുള്ള ഒരു രാവാണെന്നും റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്.. മാത്രമല്ല, റമദാനിലെ അവസാനത്തെ പത്തിൽ റസൂൽ (സ)‌ എവിടെയായിരുന്നു എന്നും ഹദീസുകളിൽ വ്യക്തമാണ്. ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:


റസൂൽ (സ) റമദാനിൽ പള്ളിയിൽ ഇഅതികാഫ് ഇരുന്നു.. എന്നാൽ പുരോഹിതന്മാർ പള്ളിയിൽ നിന്ന് പാടത്തേക്ക് ക്ഷണിക്കുന്നു.. ഇനി ചിന്തിക്കൂ.. ഇത് നമുക്ക് വേണോ?? റസൂൽ പഠിപ്പിച്ചതിനു വിരുദ്ധമായി ആരു പഠിപ്പിച്ചാലും അത് ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയല്ലേ വേണ്ടത്?


മാത്രമല്ല, അവിടെ വെച്ച് അല്ലാഹുവിന്റെ റസൂലിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കുക തന്നെയാണ് ചെയ്യുന്നത്.. ഇത് പറയുമ്പോൾ പലരും നെറ്റി ചുളിച്ചേക്കാം.. എന്നാൽ ഈ വിഡിയോ കാണുന്നതോട് നിങ്ങളുടെ എല്ലാ സംശയങ്ങളും മാറും.. റസൂലിനെ നേരിട്ട് വിളിച്ചു പ്രാർത്ഥിക്കുന്നത് കേൾക്കൂ..:



നോക്കൂ.. ഇവിടെ സ്വലാത്ത് നഗർ എന്ന പേരുമിട്ട് കൊണ്ട് പച്ചയായി റസൂൽ(സ)യോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.. റസൂൽ(സ) ഇങ്ങനെ ഒരു സ്വലാത്ത് പഠിപ്പിച്ചതായി തെളിയിക്കാൻ ഇവർക്കാവുമോ?? ഖുർ’ആനിൽ പല പ്രവാചകന്മാരുടേയും പ്രാർത്ഥനകൾ പറയുന്നുണ്ട്.. അവയിലൊന്നെങ്കിലും അല്ലാഹുവല്ലാത്തവരോടുണ്ടോ? എന്നാൽ ഇവിടെ പ്രാർത്ഥിക്കുന്നതാകട്ടെ മുത്ത് നബിയോട്.! റമദാനിൽ പാടത്ത് വെച്ച് റസൂലിന്റെ ചര്യയെ ചവിട്ടിത്തേക്കുന്ന ഇവരാണോ “സുന്നികൾ?”


സ്വലാത്ത് നഗറെന്ന പേരിൽ മലപ്പുറത്തെ മുട്ടിപ്പടിയിൽ നടത്തപ്പെടുന്ന ഈ സമ്മേളനത്തിനു ഇസ്ലാമികമായി തെളിവുണ്ടാക്കാൻ കിണഞ്ഞുപരിശ്രമിച്ചിട്ടും ഒരു കച്ചിത്തുരുമ്പ് പോലും കിട്ടാതെ വന്നപ്പോൾ ചിലർ പറഞ്ഞത് “അത് ഇഅതികാഫൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്നതാണ്” എന്നായിരുന്നു..! എന്നാൽ അപ്പോൾ തിരിച്ചൊരു ചോദ്യം, ഈ സ്വലാത്ത് നഗറിന്റെ വേദിയിലിരിക്കുന്ന “ഇമ്മിണി ബല്ല്യ ഉലമാക്കൾക്കൊന്നും” ഇഅതികാഫില്ലേ?? ചോദ്യം അവിടെ കിടക്കട്ടെ.. “മഹാനായ” ഉസ്താദ് തന്നെ പറയുന്നത് കേൾക്കുക:



അപ്പോ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉസ്താദ്’മാരെ ഇസതികാഫ് എന്ന സുന്നത്ത് ആര് പഠിപ്പിക്കും??


പുരോഹിതന്മാർക്ക് ഇത് കൊണ്ടും ലക്ഷ്യം പണം തന്നെയാണ്,, ദശക്കണക്കിനു കാഷ് കൌണ്ടറുകളാണ് ഈ നഗറുകളിൽ കാണാൻ സാധിക്കുക.. നാടക നടന്മാരെ കൊണ്ടുവന്ന് അഭിനയിപ്പിച്ച് “രോഗം മാറി” എന്നും മറ്റും പറയിപ്പിച്ച് “മാർക്കറ്റ്” വികസിപ്പിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു തട്ടിപ്പിനെ പറ്റി ഔദ്യോഗിക വിഭാഗം സമസ്തയുടെ നേതാവായിരുന്ന മാനു മുസ്ലിയാർ തന്നെ പറയുന്നത് കേൾക്കുക:



നാടങ്ങൾ കളിച്ചും കബളിപ്പിച്ചും ദീനിനെ പരിഹസിക്കുന്ന ഇവർക്കെതിരെ ഇനിയും മൌനം അവലംബിക്കണമെന്നോ??




എന്നാൽ മറ്റു പലവിഷയങ്ങളിൽ നിന്ന് വ്യത്യസതമായി മുസ്ലിം സമുദായം (ഈ വർഗ്ഗമൊഴികെ) ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്.. സ്വലാത്ത് നഗറിലെ തട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരാൻ മറ്റു സമസ്ത സംഘടനകളും രംഗത്തു വന്നിരിക്കുകയാണ്. സുന്നി അഫ്കാർ എന്ന മാസികയിൽ ഔദ്യോഗിക സമസ്തക്കാർ എഴുതിയത് “ലക്ഷങ്ങൾ തട്ടിപ്പറിക്കുന്ന കവാത്ത്” എന്നാണ്.! മാത്രമല്ല, “സ്വലാത്തിന്റെ പേരിൽ തട്ടിപ്പ്: വിശ്വാസികൾ വഞ്ചിതരാകരുത്” എന്ന പേരിൽ ചന്ദ്രികയിൽ എസ്.കെ.എസ്.എസ്.എഫ് പ്രസ്താവനയും ഇറക്കി..


അവസാന പയറ്റ്:  വിദേശത്തോ മറ്റോ ആയിപ്പോയത് കൊണ്ട് ആർക്കും ഇഅതികാഫിന്റെ പുണ്യം കിട്ടരുത് എന്ന് കരുതി ഇന്റർനെറ്റിൽ ഈ ശിർക്ക് നഗറിന്റെ തത്സമയ സം’പ്രേക്ഷണവും ഉണ്ടത്രേ.! (നഊദുബില്ലാഹ്)..


അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ..

38 comments:

  1. വിദേശത്തോ മറ്റോ ആയിപ്പോയത് കൊണ്ട് ആർക്കും ഇഅതികാഫിന്റെ പുണ്യം കിട്ടരുത് എന്ന് കരുതി ഇന്റർനെറ്റിൽ ഈ ശിർക്ക് നഗറിന്റെ തത്സമയ സം’പ്രേക്ഷണവും ഉണ്ടത്രേ.! (നഊദുബില്ലാഹ്)..

    ReplyDelete
  2. സ്ഥാപനത്തിന്റെ ഈ വളര്‍ച്ചക്ക് പ്രധാന കാരണം മഅദിനില്‍ മാസം തോറും നടത്തി വരുന്ന സ്വലാത്ത് മജിലിസിന്റെ പുണ്യം തന്നെ. സ്ഥിര വരുമാനം എന്ന രീതിയില്‍ ഒരു കട റൂം പോലും മഅദിനു സ്വന്തം ആയിട്ട് ഇല്ല . കേരളത്തിനകത്തും പുറത്തും ഉള്ള മുസ്ലിംകള്‍ കൊടുക്കുന്ന സംഭാവന മാത്രം ആണ് ഭാരിച്ച ചെലവ് വരുന്ന ഈ സ്ഥാപനത്തിന്റെ ഒരേ ഒരു വരുമാനം.

    ReplyDelete
    Replies
    1. ഒരു നല്ല ജാറത്തിന്റെ ഒഴിവുണ്ടെന്നു അര്‍ഥം

      Delete
    2. ഏതെങ്കിലും തടിയന്‍ തങ്ങന്മാര്‍ വടിയാകട്ടെ, നിങ്ങളുടെ ദാരിദ്ര്യം പരിഹരിക്കപ്പെടും...
      പിന്നെ കാന്തന്റെതു കിട്ടാന്‍ സാധ്യത ഇല്ല. അത് മറ്റേപ്പള്ളിക്കത്ത് കുടിയിരുത്താന്‍ തീരുമാനമായിപ്പോയി..

      Delete
  3. وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آَخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ

    ReplyDelete
  4. ഈ സലാത്ത്തില്‍ ഇഅതികാഫ് എന്നാ വിഷയത്തില്‍ എനിക്കും തോന്നിയിരുന്നു ഒരു സംശയം.. മാത്രവുമല്ല 27 രാവില്‍ മൈതാനിയിലേക്ക് വിളിക്കുന്ന വിഷയത്തിലും.. അല്ലാഹു അഅലം

    ReplyDelete
  5. കേരള മുജാഹിദു വഹാബികള്‍ മുസ്ലിമാണ് എന്നതിനു വല്ല തെളിവും ഉണ്ടോ..????

    എന്ന്ട്ടാവാം സ്വല്തിന്റെ ത്ളിവുകള്‍..

    നെറികെട്ട നാറിയ തെരുവ് തെണ്ടികളാണ് കേരളാ മുജഹിദ് വഹാബികള്‍ .. ഈ പിശാചുക്കളുടെ വഞ്ചനയില്‍ മുസ്ലിംകള്‍ പ്ട്ടുപോകരുത്. അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീന്‍

    ReplyDelete
    Replies
    1. NEE MUSLIM ANENNATHINU ENTHU THELIVA ULLATHU. KERALA KURAFILKAL JOOD AGENTANENNATHINU ORUPADU THELIVUND. NALLA VAJAKANGAL EZHUTHAN NALLAVARKU JANIKKANAM.

      Delete
  6. @ അനോണി : വിസിറ്റ് ചെയ്തതിനു നന്ദി..

    @ മ’അദിൻ : അപ്പോ സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി ദീനിനെ കച്ചോടമാക്കി അല്ലേ.. അത് തന്നെയാണ് ഞങ്ങൾ എതിർക്കുന്നത്..

    @ അൻസാർക്ക: ബ്ലോഗ് വിസിറ്റ് ചെയ്യാൻ വിലപ്പെട്ട സമയം നീക്കിവെച്ചതിനു നന്ദി.. ഈ ആയത്തൊക്കെ ഈ പണ്ഡിതന്മാർക്ക് അറിയാഞ്ഞിട്ടാണോ?? ഇതൊക്കെ മറച്ചു വെക്കുന്നതല്ലേ.. ജനങ്ങൾ പഠിക്കുന്നതിനെ ഈ പണ്ഡിതന്മാർ എതിർക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.. ജനങ്ങളേ.. മടങ്ങൂ.. ഖുർ’ആനിലേക്ക്.. സുന്നത്തിലേക്ക്..

    @ജെഫുക്ക : റമദാനിന്റെ അവസാനത്തെ പത്തിൽ റസൂൽ (സ) പള്ളിയിലാണെന്ന് ബുഖാരിയുടെ ഹദീസ് ഉണ്ടെങ്കിൽ പിന്നെ എന്തിനു സംശയിക്കണം?? അതിനെതിരെ പാടത്തേക്ക് നയിക്കുന്നവർ ആരാണെങ്കിലും അവർ എതിർക്കപ്പെടേണ്ടവർ തന്നെ..

    @ സയെദ് : ആദ്യം പറയട്ടെ, സംസാരത്തിൽ മിതത്വം പാലിക്കുക.. അല്ലാഹുവിനെ സൂക്ഷിക്കുക..
    റസൂൽ(സ)യുടെ ചര്യയെ തെരുവിൽ ചവിട്ടിത്തേക്കുകയും ജനങ്ങളോട് പള്ളിവിട്ട് പാടത്തേക്ക് വരാൻ പറയുകയും ചെയ്യുന്നവർ “സുന്നികളും”, അതിനെതിരെ പാടത്തല്ല, പള്ളിയിലാണ് ഇഅതികാഫ് എന്നു പറയുന്നവർ “തെരുവ് തെണ്ടികളുമോ??”

    ReplyDelete
    Replies
    1. SAHADHARA AVANTE VIVARAVUM SAMSKARAVUM AVANTE EZHUTHIL NINNU THANNE MANASSILAVUM. AVAN RANDAMATHU EZHUTHIYA VAKKU EATTAVUM KOODUTHAL YOJIKKUKA AVANU THANNEYANU. AVANOKKE MARUPADIKODUKKUNNATHILUM NALLATHU WAIDA KHATHABAHUMUL JAHILOONA QALU SALAMA. ATHA NALLATHU.

      Delete
  7. sayd (bakkavi?)kku Allahu hidayathu kodukkatte

    ReplyDelete
  8. ഈ സയ്ദ് എന്ന ഐഡി മുസ്ലിം ആണോ ഇല്ല ഒരു മുസ്ലിമിന്ന് കഴിയില്ല പരിശുദ്ധ റമദാനിൽ ഈ മഹത്വമേറിയ ദിനങ്ങളിൽ ഇത്തരം പധപ്രയോഗം നടത്താൻ മുസ്ലിമിന്റെ നാവ് ചലിക്കില്ല

    ReplyDelete
  9. @ അബു അനീസ് : ആമീൻ.. ബ്ലൊഗ് സന്ദർശിച്ചതിനു നന്ദി..

    @ അനുഅസ്നി : അല്ലാഹു അവരെ നന്നാക്കട്ടെ..ബ്ലൊഗ് സന്ദർശിച്ചതിനു നന്ദി..

    ReplyDelete
  10. @syed. ഒരു മുഅമിന്റെ നാവില്‍ നിന്ന് അസഭ്യം വരില്ല.. സഹോദരാ ഇസ്ലാമിലേക്ക്, ഖുര്‍ ആനിലെക്ക് , സുന്നത്തിലേക്ക് തിരിച്ചു വരിക.... താങ്കള്‍ക്ക് അല്ലാഹു ഹിദായത്ത്‌ നല്കുമാരകട്ടെ. ഞങ്ങളെ നിങ്ങള്‍ എന്ത് വിളിച്ചാലും ഞങ്ങള്‍ ഇതാ പൊറുത്ത് തന്നിരിക്കുന്നു..

    ReplyDelete
  11. മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു.



    ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ, അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി.



    വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാല്‍ ജുമുഅ നിസ്കാരത്തിനു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ വ്യാഴാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ബദ്ര്‍ മൌലിദ് പാരായണം നടന്നു. അസര്‍ നിസ്കാര ശേഷം ബുര്‍ദ കാവ്യാലപനമായിരുന്നു.



    പുണ്യമാസത്തിന്റെ ധന്യത ഓരോ വിശ്വാസിക്കും അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭിക്കാന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്കാരങ്ങളും വിര്‍ദുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൌണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൌകര്യമുണ്ടായിരുന്നത്.



    വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ, ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി.



    ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്. നാരിയത്ത്സ്വലാത്തിനും നസ്വീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.

    ReplyDelete
  12. ഈ ന്യൂസില്‍ മുട്ടിപ്പടിയില്‍ നടന്ന ക്കാര്യങ്ങള്‍ അറിഞ്ഞല്ലോ....
    ഇന്നലെ ഏഷ്യാനെറ്റ്‌ ചാനലില്‍ ലൈവായും കണ്ടിരിക്കും..
    അല്ലാഹു പൊരുത്തപ്പെടാത്ത ഏതു കാര്യംമാണ് അവിടെ നടന്നത്...?

    ReplyDelete
  13. റംസാനില്‍ ഇഅതികാഫ് വളരെ പുണ്യമുള്ളതും സുന്നികള്‍ എല്ലാവരും

    അത് ധാരാളം അനുഷ്ട്ടിക്കുന്നവരുമാണ്..എന്നാല്‍ ഈതികാഫ് അല്ലാത്ത

    ഒരു ആരാധനയും പാടില്ലന്ന പുതിയ വാദം എവിടുന്നു കിട്ടി.

    ReplyDelete
  14. http://www.youtube.com/watch?v=tZfrjmhcP8E&playnext=1&list=PLF18FB2D13D117807

    ReplyDelete
  15. സമസ്തക്കാർ തെറി പറഞ്ഞീല്ലെങ്കിലല്ലെ അത്ഭുതമുള്ളൂ, ഉള്ളാൾ തങ്ങൾ സ്കൂൾ അനുവദിക്കാത്ത നേതാവിന്റെ തന്തക്ക് വിളിക്കുമ്പോൾ അനുയായികളും വിളിക്കണമല്ലോ?

    ReplyDelete
  16. @ നിയാസ്ക: അതവരുടെ സംസ്കാരമാണ്.. നമുക്കവർക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാം..ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

    @ ഫസൽക : ഇതിലെവിടെ അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധം എന്നോ?? നല്ല ചോദ്യം,, അല്ലാഹുവും മുത്ത് നബി(സ)യും പള്ളിയിൽ ഇഅതികാഫ് ഇരിക്കാൻ പഠിപ്പിച്ചു.. നിങ്ങൾ പാടത്ത് ശിർക്ക് ചെയ്യാൻ പഠിപ്പിക്കുന്നു.. ഇത് തന്നെ വിരുദ്ധമല്ലേ??

    ഇനി, ഇഅതികാഫ് അല്ലാത്ത ഒരു ആരാധനയും പാടില്ല എന്ന് ഞങ്ങൾ പറയുന്നില്ല.. മറിച്ച്, അന്ന് പരമാവധി പള്ളിയിൽ ചിലവഴിക്കണം.. എന്നാൽ സ്വലാത്ത് നഗറിലേക്ക് ജനങ്ങളെ ക്ഷണിക്കുക വഴി അവരുടെ ഇഅതികാഫ് മുടക്കുകയാണ് നിങ്ങൾ ചെയ്യുന്നത്..

    @ അജയ്യന്റെ ദാസൻ (അബ്ദുൽ അസീസ്ക) : ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

    ReplyDelete
  17. താങ്കള്‍ വെറുതെ സമയം മെനുക്കടുത്തേണ്ട, വര്‍ഷം ശഴിയുംന്തോറും ജന ബാഹൂല്യം ഏറി വരികയല്ലെ? അല്‍ഹംദുലില്ലാഹ്.

    ReplyDelete
  18. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി ശ്രിഷ്ടിചിടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്‌ , അതുപയോകിച്ചു അവര്‍ കാര്യം ഗ്രഹിക്കുകയില്ല അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ചു അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട് .അവയുപയോഗിച്ച് അവര്‍ കേട്ട് മനസ്സിലാക്കുകയില്ല. അവര്‍ കാലികലെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (വി. ഖു.7 -179 ).
    അപ്പോള്‍ ആളുകള്‍ കൂടുമ്പോള്‍ സ്വര്‍ഗതിലെക്കനെന്നു കരുതിയാല്‍ അബദ്ധം അല്ലാതെ വേറെയെന്താണ് ! ?

    ReplyDelete
  19. NAMMUDE SRADHA MATTONNILANENGIL NAMMUDED MUNNIL-ANA[ELIPHENT]THANNE UNDENKILUM NAMMAL KANILLA,
    NAMMELEYUM NAMUKKU VENDAPPETTAVEREYEM ALLAHU SUBAHANAHU THA-ALA HIDAYATHIL NILANIRTHITHARATTE- AMEEN

    ReplyDelete
  20. ASSALAMU ALAIKUM SUHRUTHUKALE ,THARKANGAL AVASANIKILLA ATHU THUDARNNU KONDE IRIKUM .MUSLIM SAMOOHAM ORIKALUM ONNAKATHE PARASPARAM BHINNICHU NILKUKA ATHANALLO MATULLAVARUDE AAVASHYAVUM

    ReplyDelete
  21. janam nannavan vicharichalum musliakal sammathikoola, vayaralle prasnam

    ReplyDelete
  22. @ സുൽഫിക്കർ : ജനം ഏറി വന്നോട്ടെ.. സത്യം ഞങ്ങൾ തുറന്നു പറയുക തന്നെ ചെയ്യും, ഈ.വി.സലീംകയുടെ കമന്റും കൂടി വായിക്കുക..

    @ ഈ.വി.സലീംക : ജസാക്കല്ലാഹ് ഖൈറൻ..ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

    @ സമദ്ക : ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

    @ ടി.എസ്.സതാർ : ഇത് വെറും തർക്കങ്ങളായി കാണുമ്പോൾ മാത്രമാണ് പ്രശ്നം.. ഇത് നമ്മുടെ ആഖിറത്തിന്റെ കാര്യമാണെന്നും മരണപ്പെട്ടതിനു ശേഷം വിലപിച്ചിട്ടു കാര്യമില്ലെന്നും മനസ്സിലാക്കി ഇത്തരം കാര്യങ്ങളിൽ ഇടപെടുക.. ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

    @ ഖയ്യൂം പാലത്ത് : ജസാക്കല്ലാഹ് ഖൈരൻ.. ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

    ReplyDelete
  23. ഇരുപത്തിഏഴാം രാവിനു വീട്ടിൽകൂർക്കം വലിച്ചുറങ്ങുന്ന മൗലവിമാരാണ് സ്വലാത്ത് നഗറിലെ സ്വലാത്ത് മജ്‌ലിസിനെതിരെ ആക്രോശിക്കുന്നത്.

    ഒന്നോർക്കുക. നിന്ങൾ ഒരു മുസ്ലിമിനെതിരെ ശിർക്ക് ആരോപിക്കുമ്പോൾ അത് സ്വയം നിന്ങൾക്ക് നരകത്തിലേക്ക് വഴി തുറക്കാൻ കാരണമാണേന്ന്

    മുട്ടിപ്പടി എന്ന് കേൾക്കുമ്പോൾ മുട്ട് വിറക്കുന്ന വഹാബി കൾ

    ReplyDelete
  24. @ പ്രചാരകൻ : 27-ആം രാവിനും അവസാന പത്തിലും ഇഅതികാഫ് ഇരിക്കാനാണ് മുത്ത് റസൂൽ പറഞ്ഞതു എങ്കിൽ, അത് കേട്ടാൽ പോരെ?? പിന്നെ മൌലവിമാരുടെ കാര്യം നോക്കണോ??

    എനിക്കറിയാവുന്ന മൌലവിമാരൊക്കെ അവസാന പത്തു മുഴുവൻ പള്ളിയിൽ തന്നെയായിരുന്നു.. താങ്കൾ ഉദ്ധേശിച്ചത് മുസ്ലിയാക്കന്മാരെ ആണെങ്കിൽ, അവർ ഒന്നുകിൽ ഉറങ്ങുന്നുണ്ടാവും , അല്ലെങ്കിൽ “സിയാറത്തു ടൂറിനു പോയിട്ടുണ്ടാകും, അതുമല്ലെങ്കിൽ ശിർക്ക് നഗറിൽ ഉണ്ടാകും..

    ഞങ്ങൾ ശിർക്ക് ആരോപണം നിർത്താം, ആദ്യം നിങ്ങൾ ശിർക്ക് നിർത്തൂ..

    ReplyDelete
  25. ഇരുപത്തി ഏഴാം രാവിൽ സ്വലാത്ത് ചൊല്ലാൻ പാടില്ലാന്ന് വഹാബികളുടെ ഖുർ‌ആനിൽ പറയുന്നുണ്ടോ ? സ്വലാത്ത് ചൊല്ലൽ ശീർക്കാണെന്ന് ആരാണ് പറഞ്ഞത്

    ReplyDelete
  26. @ പ്രചാരകൻ : വളച്ചൊടിക്കാൻ താങ്കൾ മിടുക്കനാണല്ലോ.. 27നു സ്വലാത്ത് ചൊല്ലരുത് എന്നാരും പറഞ്ഞിട്ടില്ല.. എന്നു മാത്രമല്ല, അന്ന് സ്വലാത്ത് അധികരിപ്പിക്കുകയും വേണം. എന്നാൽ, ഇതു പഠിപ്പിച്ച റസൂൽ(സ)യോ, സ്വഹാബികളോ ഒരിക്കൽ പോലും നഗരികൾ തേടി പോയിട്ടില്ല..

    അന്ന് മിനാ മൈദാനിയും അറഫ മൈദാനിയും ഒഴിഞ്ഞു കിടക്കുകയായിരുന്നു.. അവർക്കാർക്കും അവിടെ പോയി സ്വലാത്ത് നഗർ “ആഘോഷിക്കാൻ” തോന്നിയില്ല.. കാരണം അവരുടെ ലക്ഷ്യം പരലോകമായിരുന്നു.. പണമായിരുന്നില്ല..

    സ്വലാത്ത് ചൊല്ലൽ ശിർക്കാണെന്ന് ആരും പറഞ്ഞിട്ടില്ല.. എന്നാൽ “സ്വലാത്ത് നഗർ” എന്ന് പേരിട്ട് അവിടെ ശിർക്ക് ചെയ്യുന്നു.. അതിനെയാണ ഞാൻ “ശിർക്ക് നഗർ’ എന്ന് വിളിച്ചത്.. മുളകുപൊടിയുടെ ഭരണിക്കു പുറത്ത് “പഞ്ചസാര” എന്നെഴുതിയാൽ അത് പഞ്ചസാരയാകില്ലല്ലോ..

    ReplyDelete
  27. Basil,


    സ്വലാത്ത് അധികരിപ്പിക്കല്‍ പുണ്യമാണെന്ന് സമ്മതിച്ചു. അല്‍ഹംദുലല്ലാഹ്..

    ഇനി അത് നഗരിയില്‍ ഒരുമിച്ച് കൂടി ചൊല്ലാന്‍ പാടില്ല എന്ന് ആരാണ്‌ കല്പിച്ചത് എന്ന് കൂടി അറിയിച്ചാല്‍ ഉപകാരം..

    അവിടെ ശീര്‍ക്ക് നടക്കുന്നു എന്നാണല്ലോ ആരൊപിക്കുന്നത്. അഥവാ തൗഹീദിനു വിരുദ്ധം.. എന്താണ്‌ തൗഹീദിന്റെ നിര്‍‌വചനം ?

    ReplyDelete
  28. @ പ്രചാരകൻ,

    സ്വലാത്ത് അധികരിപ്പിക്കണമെന്ന് ഇന്നും ഇന്നലെയുമല്ല, 1400 വർഷങ്ങൾക്കു മുൻപ് തന്നെ ഞങ്ങളുടെ നേതാവ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.. എന്നാൽ സ്വലാത്ത് അധികരിപ്പിക്കേണ്ടതില്ലെന്ന് ഏതെങ്കിലും ഒരു മുജാഹിദ് പറഞ്ഞതായി തെളിയിക്കാമോ? ഞങ്ങൾക്കില്ലാത്ത വാദങ്ങൾ ഞങ്ങളുടെ മേൽ കെട്ടി വെച്ച് “സമ്മതിച്ചൂ..” എന്ന് ആഘോഷിച്ചതുകൊണ്ട് എന്തുകാര്യം?

    ഇനി നഗരിയിൽ ഒരുമിച്ച് കൂടാത്തതിന്റെ കാരണം ഞങ്ങളുടെ നേതാവ് മുത്ത് റസൂൽ(സ) അങ്ങനെ ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ..! റസൂലിന്റെ കാലത്ത് അറഫാ മൈദാനിയും മിനാ മൈദാനിയും ഒഴിഞ്ഞു കിടക്കുകയായിരുന്നില്ലേ?? എന്നിട്ട് റസൂൽ സ്വഹാബത്തിനേയും കൂട്ടി ഇങ്ങനെ ഒരു നഗരി സംഘടിപ്പിച്ചോ?? ഇതെത്ര പ്രാവശ്യം ചോദിച്ചു എന്തേ മറുപടിയില്ലാത്തത്?? ഒന്നും വേണ്ട, ഒരു 13 വർഷം മുൻപുള്ള ഏതെങ്കിലും മുസ്ലിമിനു ഇങ്ങനെ ഒരു നഗർ പരിചയമുണ്ടോ?? ഇത് തന്നെയാണു പുത്തൻ വാദം..

    ശിർക്ക് നടക്കുന്നു എന്നത് ആരോപണമല്ല.. അതിനുള്ള തെളിവുകളാണു മുകളിൽ തന്നിരിക്കുന്നത്.. ഒരു കണ്ടു മറുപടി പറയൂ..
    وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آَخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ

    ReplyDelete
  29. >>സ്വലാത്ത് അധികരിപ്പിക്കേണ്ടതില്ലെന്ന് ഏതെങ്കിലും ഒരു മുജാഹിദ് പറഞ്ഞതായി തെളിയിക്കാമോ?<<


    മുജാഹിദുകള്‍ സ്വലാത്ത് ചൊല്ലുന്നതിനെ കളിയാക്കുന്നത് നിര്‍ത്താന്‍ നേതാക്കളോട് പറയയുക. മുജാഹിദുകള്‍ സ്വലാത്ത് ചൊല്ലുന്ന ഒരു സദസ് കാണാന്‍ പറ്റുമോ ?


    >>ഇനി നഗരിയിൽ ഒരുമിച്ച് കൂടാത്തതിന്റെ കാരണം ഞങ്ങളുടെ നേതാവ് മുത്ത് റസൂൽ(സ) അങ്ങനെ ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ..!<<

    അല്ലാവിന്റെ റസൂല്‍ മൈതാനത്ത് സമ്മേളന സ്ഥലത്ത് ജുമു‌അ നിസ്കാരം സംഘടിപ്പിച്ചിട്ടുണോ ? കൊല്ലം തോറും പാര്‍ട്ടി സമ്മേളനം സംഘടിപ്പിച്ചിരുന്നോ ? അറബിയല്ലാത്ത ഭാഷയില്‍ ഖുതുബ നിര്‍‌വ്വഹിച്ചിരുന്നോ ? നുണ പറയല്‍ മത്സരം സംഘടിപ്പിച്ചിരുന്നോ ? സലഫി ഫെസ്റ്റ് നടത്തിയിരുന്നോ ? ജിന്ന് അടിച്ചിറക്കല്‍ കേന്ദ്രം നടത്തിയരുന്നോ ?

    my question still not answerd


    എന്താണ്‌ തൗഹീദിന്റെ നിര്‍‌വചനം ?

    ReplyDelete
  30. @ പ്രചാരകൻ, മുജാഹിദ് പണ്ഡിതന്മാരെന്നല്ല, ഒരു മുജാഹിദും സ്വാലാത്തിനെ കളിയാക്കില്ല.. അങ്ങനെയെങ്കിൽ അവൻ മുത്ത് റസൂലിനെ കളിയാക്കിയതിനു തുല്ല്യമല്ലേ..? മുജാഹിദുകൾ ആൾ പെരുപ്പം കാണിക്കാനോ ലോക മാന്യതക്കോ സ്വലാത്ത് ചൊല്ലാറില്ല.. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണു ഞങ്ങൾ സ്വലാത്ത് ചൊല്ലാറുള്ളത്.

    നബി (സ) മൈദാനികളിൽ പ്രസംഗിച്ചിരുന്നു.. ഹജ്ജത്തുൽ വിദാ’അയിൽ നബി(സ) പ്രസംഗിച്ചു എന്നത് താങ്കളും നിഷേധിക്കുകയില്ലല്ലോ..

    നബി(സ) അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്തിയിരുന്നില്ല.. കാരണം റസൂലിന്റെ മുന്പിൽ ഉണ്ടായിരുന്നത് അറബികളായിരുന്നു.. റസൂൽ അവർക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു ഖുതുബ നടത്തിയത് എങ്കിൽ നമുക്കും അങ്ങനെ ചെയ്യാമായിരുന്നു.. ഖുത്ബ ശ്രോദ്ധാക്കൾക്ക് മനസ്സിലാകണമെന്ന് ശാഫീഈ ഇമാം പോലും പറഞ്ഞിട്ടുണ്ടല്ലോ..

    നബി(സ) സലഫി ഫെസ്റ്റ് നടത്തിയിരുന്നില്ല.. അത്തരം തെമ്മാടിത്തരം മുത്ത് റസൂൽ നടത്തുമെന്ന് തോന്നുന്നുണ്ടോ?? അത് നടത്തിയ മടവൂരികൾക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമാറാകട്ടെ.. ആമീൻ


    ശിർക്ക് നടക്കുന്നു എന്നത് ആരോപണമല്ല.. അതിനുള്ള തെളിവുകളാണു മുകളിൽ തന്നിരിക്കുന്നത്.. ഒരു കണ്ടു മറുപടി പറയൂ..
    وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آَخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ

    ReplyDelete
  31. നബി(സ) മൈതാനത്തില്‍ പ്രസംഗിച്ചിരുന്നു അതിനു തര്‍ക്കമില്ല.

    but my question is

    അല്ലാവിന്റെ റസൂല്‍ മൈതാനത്ത് സമ്മേളന സ്ഥലത്ത് ജുമു‌അ നിസ്കാരം സംഘടിപ്പിച്ചിട്ടുണോ ?

    and stil the old question un answered


    എന്താണ്‌ തൗഹീദിന്റെ നിര്‍‌വചനം ?

    എന്താണ്‌ ശിര്‍ക്ക് എന്നതിനു ഒരു നിര്‍‌വചനം ?

    ഇല്ലേ ? മുജാഹിദ് മതത്തില്‍ ?

    ReplyDelete
    Replies
    1. @ പ്രചാരകൻ:
      mone pracharaka thangalallatha koorikkuzhi nadathunna thattippu karachilinu enthanu deenil thelivu

      Delete
  32. This comment has been removed by the author.

    ReplyDelete