Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, April 9, 2016

മുടി നീട്ടിയ കഞ്ചാവുകാരും താടി നീട്ടിയ തീവ്രവാദികളും..!!


'കഞ്ചാവ്‌ ഉപയോഗിക്കുന്നവരുടെ പത്ത്‌ ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില്‍ പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ്‌ ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്‍ക്കുന്നു ചര്‍ച്ചകള്‍..


Saturday, March 26, 2016

ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..



'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഈ വേഷംകെട്ടല്‍ കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..


പ്രപഞ്ചോല്‍പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക്‌ മുന്‍പിലുള്ള കൊഞ്ഞനം കുത്തല്‍ മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ്‌ ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ്‌ എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര്‍ അവതരിപ്പിച്ചത്‌ എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന്‍ തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്‍ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!

Monday, August 31, 2015

യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!

'ഡാ എഴുനേല്‍ക്കെടാ..'
നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന്‍ അട്ടഹസിച്ചു..
കണ്ണുതിരുമ്മി മകന്‍ ചോദിച്ചു,
'എന്താ പറഞ്ഞേ..?'
'എഴുന്നേല്‍ക്കാന്‍...'
'അത് ശരി.. ഇന്നലെ രാത്രി അച്ഛന്‍ യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന്‍ എന്തായിരുന്നു പറഞ്ഞത്‌?'
'ഉറങ്ങാന്‍..'

'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു..  പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന്‍ എത്തിയോ?'

Wednesday, June 10, 2015

യോഗയും ഇ.ടിയുടെ ഷെല്‍ഫും..!!!

യോഗയും അതിലെ സൂര്യ നമസ്കാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ.. കടലില്‍ ചാടാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമുള്ള പതിവ്‌ ആഹ്വാനങ്ങള്‍ ഇത്തവണയും വന്നു.. അത് വന്നില്ലെങ്കില്‍ ബിജെപി എം.പിമാരുടെ പൊട്ടത്തരങ്ങള്‍ കേട്ട് രസിക്കാന്‍ കാത്തിരിക്കുന്ന "പ്രേക്ഷകര്‍" നിരാശരാവുമല്ലോ.. ഏതായാലും ഇത്തവണയും അതൊക്കെ മുറ പോലെ വന്നു.. അതിനിടയിലാണ് മുസ്‌ലിം ലീഗിന്റെ എം.പി ഇ.ടി മുഹമ്മദ്‌ ബഷീറിന്റെ ഒരു പ്രസ്താവന വന്നത്.. ഏക ദൈവ ആരാധകനായ ഒരു മുസ്‌ലിമിനു സ്രഷ്ടാവായ ഉടയതമ്പുരാന്റെ മുന്നിലല്ലാതെ ഒരാളുടെ മുന്നിലും നമസ്കരിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ യോഗ നിര്‍ബന്ധമാക്കുന്നത് പോലുള്ള നീക്കങ്ങളെ എതിര്‍ത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.. എന്തും നേരെ നോക്കുന്നത് പതിവില്ലാത്ത സങ്കിക്കുട്ടന്മാര്‍ ഇടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം ഇടിയുടെ പിന്നില്‍ അദ്ദേഹത്തിന്റെ ഷെല്‍ഫിലുള്ള ഗ്രന്ഥങ്ങളാണ് ശ്രദ്ധിച്ചത്..!! :o


ഹാ കിട്ടിപ്പോയ്..!! ഇടിയുടെ ഷെല്‍ഫിലതാ ഭഗവത്‌ ഗീതയും ഹൈന്ദവ വേദങ്ങളും..!! ഈ വേദങ്ങള്‍ ഷെല്‍ഫില്‍ വെച്ചിട്ടാണോ ഇയാള്‍ സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നത്?? വേദങ്ങള്‍ വായിക്കുന്ന ഇയാള്‍ എങ്ങനെ 'വര്‍ഗീയ വാദി'യായി?? കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല കിട്ടിയ പോലെ സങ്കിക്കുട്ടന്മാര്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി..!!

Saturday, June 6, 2015

യുക്തന്മാര്‍ക്ക് കിട്ടിയ എട്ടിന്റെ പണി..!!

"ഒരാള്‍ ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ ആദര്‍ശം എങ്ങനെയാണ് ഉത്തരവാദിയാവുക?"

ന്റെ പടച്ചോനേ..!!! ന്താത്‌??

ഫേസ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട യുക്തിരഹിത വാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ്‌ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി..!! ഇത് ഇവര്‍ തന്നെയോ?? കണ്ണ് തിരുമ്മിയൊന്നുകൂടി നോക്കി.. അതെ, അവര്‍ തന്നെ..!!


പ്രശ്നം വായിച്ചറിഞ്ഞപ്പോഴാണ് യുക്തന്മാര്‍ക്ക് ബുദ്ധി വെച്ചതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്.. സംഭവം വേറൊന്നുമല്ല.. കേരളത്തിലെ സകല യുക്തിരഹിത വാദികളും തങ്ങളുടെ ചൊറിച്ചില്‍ ചൊറിഞ്ഞു തീര്‍ക്കാന്‍ ഉണ്ടാക്കിയ "സ്വതന്ത്ര ചിന്തകരുടെ" ഗ്രൂപ്പിലെ ചിലര്‍ വല്ലാതങ്ങ് സ്വതന്ത്രമായി ചിന്തിച്ചതാണ് കുഴപ്പമായത്.. ഇസ്ലാമിനും ഇസ്ലാമിലെ "സ്ത്രീ വിരുദ്ധതക്കും" എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച യുക്തന്‍ ഗ്രൂപ്പിലെ പ്രധാനി സ്ത്രീകളോട് അല്പം കൂടി സ്വതന്ത്രമായി പെരുമാറി.. ഗ്രൂപ്പിലെ പെണ്‍തരികളെ കയ്യിലെടുക്കാന്‍ ഫെമിനിസ്റ്റ്‌ പോസ്റ്റുകളുമായി ഇറങ്ങിയ കക്ഷി ചാറ്റിലൂടെ പെണ്ണുങ്ങളുടെ മനസ്സുമെടുത്തു..!! ഒരേ സമയം ഒരുപാട് "യുക്തിയും" ബുദ്ധിയും ഉറച്ച യുക്തിവാദീ മങ്കമാരോട് കൊഞ്ചിയ 'കിസ് ഓഫ് ലവ്' സംഘാടകന്‍ കൂടിയായ കക്ഷി പിന്നീട് അത് വെച്ച് തട്ടിപ്പും ബ്ലാക്ക്‌ മെയിലിംഗും തുടങ്ങി.. പുറത്ത്‌ അറിഞ്ഞാലുള്ള പുകിലോര്‍ത്ത്‌ പലരും മൗനം പാലിച്ചു..

Saturday, January 14, 2012

ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,



 പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ.. 

Thursday, January 5, 2012

ഇതെന്താ വെള്ളരിക്കാ പട്ടണമോ??

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..

 “ഒരു തുള്ളിച്ചോരക്ക് ഒരു കുടം ചോര” എന്ന മുദ്രാവാക്യവുമായി വർഷങ്ങൾക്ക് മുൻപ് അബ്ദുൽ നാസർ മഅദനി എന്ന മനുഷ്യൻ ചില പ്രഭാഷണങ്ങൾ നടത്തിയിരുന്നു.. അദ്ദേഹത്തിന്റെ വിവേകത്തേക്കാളേറെ വികാരം അദ്ദേഹത്തെ നിയന്ത്രിച്ച ആ ദിനങ്ങളിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനക്ക് മാത്രമല്ല, ഇസ്’ലാമിനു തന്നെ യോജിക്കാൻ പറ്റാത്തതാണ്. “അന്യായമായി ഒരു മനുഷ്യനെ കൊന്നാൽ അവൻ ഈ ലോകത്തുള്ള മുഴുവൻ ജനങ്ങളേയും കൊന്നവനെ പോലെയാണ്” എന്ന മഹത്തായ അദ്ധ്യാപനമുള്ള ഖുർആനിന്റെ യഥാർത്ഥ അനുയായിക്ക് ഒരിക്കലും ഒരു കുടം പോയിട്ട് ഒരു ഗ്ലാസ് രക്തം പോലും ചിന്താൻ അനുവാദമില്ല. മാത്രമല്ല, അത്തരത്തിലുള്ള പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും യുവാക്കളുടെ ചുടുരക്തം തിളപ്പിച്ച മഅദനിയെ ഒരു ഇസ്‘ലാമിന്റെ നേതാവായി അംഗീകരിക്കാൻ മുസ്’ലിംകൾക്കാവില്ല.. ജെയിൽ മോചിതനായ ശേഷം “ഞാൻ ദസൂഖി തരീഖത്ത് സ്വീകരിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് പിഴച്ച ത്വരീഖത്തിലേക്ക് “ഒരു ജെയിലിൽ നിന്ന് മറ്റൊരു “ആത്മീയ ജെയിലിലേക്ക്” കൂടുമാറിയ മഅദനി എങ്ങനെ ആത്മീയ നേതാവാകും? ഇല്ലാ, ഒരിക്കലുമില്ല.. മുൻപ് അദ്ദേഹം സ്വീകരിച്ച തീവ്രവാദവും ഇപ്പോൾ അദ്ദേഹം പിൻപറ്റുന്ന പിഴച്ച ത്വരീഖത്തും ഒരു മുസ്’ലിമിന് ഒരിക്കലും യോജിക്കാനാവാത്തതാണ്.

Sunday, December 4, 2011

ഓടിയാൽ ക്ഷീണം മാറുമോ ഉസ്താദേ?

സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..




ടികിട്ടിയാൽ കുറച്ച് റെസ്റ്റ് എടുക്കണം. നാട്ടുകാർ മുഴുവൻ പൊതിരെ തല്ലിയാൽ ഒരു മാസമെങ്കിലും “ബെഡ് റെസ്റ്റ്” വേണം..എന്നാൽ കേരളത്തിലെ ഒരു മുസ്ലിയാർക്ക് ഇക്കാര്യം ഇനിയും മനസ്സിലായിട്ടില്ല.. കേശത്തിന്റെയും കാശിന്റെയും പേരിൽ നടത്തിയ വൻ തട്ടിപ്പുകൾ പൊതുജനം കയ്യോടെ പിടികൂടി പൊതിരെ തല്ലിയിട്ടും അയാൾ ഓട്ടം തുടരുകയാണ്. ഇപ്പോഴിതാ വീണ്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വീണ്ടും ഓടുകയാണത്രേ..

Saturday, November 19, 2011

ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം.!

ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ..

അസത്യത്തിനെതിരേയുള്ള പോരാട്ടം എന്നും വേദനകളും യാതനകളും നിറഞ്ഞതു തന്നെയാണ്. അത് ഏത് മേഖലയിലായിരുന്നാലും.. ലോക രക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള അവകാശത്തിനു വേണ്ടി 1400 വർഷങ്ങൾക്കു മുൻപ് സത്യസന്ദേശം സ്വീകരിച്ചവർക്ക് പ്രയാസങ്ങളുണ്ടായിരുന്നു.സ്വാതന്ത്ര്യമെന്ന നീതിക്കു വേണ്ടി പോരാടിയപ്പോൾ ഗാന്ധിജിക്കും മറ്റു നേതാക്കന്മാർക്കും ഇന്ത്യയിലും യാതനകൾ അനുഭവിക്കേണ്ടി വന്നു.. സത്യത്തിനു വേണ്ടി, നീതിക്കു വേണ്ടിയുള്ള പോരാട്ടം കല്ലുമുള്ളുകൾ നിറഞ്ഞ പാതയിൽ നഗ്നപാതനായി സഞ്ചരിക്കുന്നത് പോലെ തന്നെയാണ്. അവിടെ അടിച്ചമർത്തലുകളും നീതിനിഷേധവുമുണ്ടാകും.. അപ്പോഴൊക്കെ ആദർശം മുറുകെ പിടിച്ച് സത്യത്തിനു വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ ധൈര്യശാലികൾ...

Wednesday, October 26, 2011

ഖുർആനിൽ വൈരുദ്ധ്യം തിരയുന്നവരോട്...

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ....

ബൈബിൾ വായനക്കിടെ എനിക്ക് തോന്നിയ ചില സംശയങ്ങളെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നു.. ബൈബിളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആ ചോദ്യങ്ങൾ.. അതിനു കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാതിരുന്നപ്പോൾ, “ഖുർആനിലും വൈരുദ്ധ്യങ്ങളുണ്ട്”(?) എന്ന തരത്തിൽ ചില ബ്ലോഗ് പോസ്റ്റുകൾ* കണ്ടു.. എന്നാൽ അവ വൈരുദ്ധ്യങ്ങളല്ലെന്നും, അത് രണ്ടും ഒരേ ആശയമാണെന്നും തെളിവുകൾ ഉദ്ധരിച്ച് കാണിച്ചു കൊടുത്തപ്പോൾ പിന്നെ അവയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ “സ്വന്തം ബ്ലോഗിൽ നിന്നു തന്നെ മുങ്ങേണ്ട” ഒരവസ്ഥയാണുണ്ടായത്..

Sunday, October 16, 2011

താടിയുള്ള വരനും ദീനില്ലാത്ത മടവൂരിയും.!

“മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കർട്ടും,
ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും,
ഒരിക്കലും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും
ഇവരെ വ്യത്യസ്തരാക്കുന്നു...”


മുജാഹിദ് പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് പണ്ട് മൌദൂദികൾ എഴുതിയ വരികളാണു മുകളിൽ വായിച്ചത്.. ഇത് എഴുതുമ്പോൾ മൌദൂദി സാഹിത്യകാരൻ ഒരിക്കലും താൻ മുത്ത് റസൂലിന്റെ മൂന്ന് ചര്യകളെയാണ് ഈ നാലു വരികളിലൂടെ പരിഹസിച്ചത് എന്ന് ഓർത്തിട്ടുണ്ടാവില്ല.. “നെരിയാണിക്കു താഴെ വസ്ത്രമുടുക്കുന്നവൻ നരകത്തിലാണ്“ , “നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലായിരുന്നു എങ്കിൽ അഞ്ചു നേരം പല്ലുതേക്കുന്നത് ഞാൻ നിങ്ങൾക്ക് നിർബന്ധമാക്കുമായിരുന്നു“ , “താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക“ .. ഇതു മൂന്നും കെ.എൻ.എം സെക്രട്ടറിയുടെ വാക്കുകളല്ല, മറിച്ച് മുഹമ്മദ് നബി(സ) യുടെ വാചകങ്ങളാണ്.. 

ഇത് മൌദൂദി ഹദീഥ് നിഷേധമാണ് എങ്കിൽ വേറെ ചില 'മൂർച്ചയുള്ള' വാചകങ്ങൾ കാണുക :

Saturday, October 8, 2011

ഫാദർ സുലൈമാനും ചില കത്രിക പ്രയോഗങ്ങളും

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..

 ഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു 15 മിനുട്ട് ക്ലിപ്പ് കേൾക്കാനിടയായി.. ഫേസ്ബുക്കിലും ഇതേ സാധനം ചിലർ “ആഘോഷിക്കുന്നത്“ കാണുന്നു.. വയനാട്ടിൽ നിന്ന് സുലൈമാൻ മുസലിയാർ എന്ന ‘ദാരിമി’ ബിരുദമുള്ള ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പറഞ്ഞ് അനുഭവം പറയുന്ന ക്ലിപ്പ് ആണിത്. ഖുർ’ആനിലെ ആയത്തുകൾ ഒരു മടിയുമില്ലാതെ ദുർവ്വ്യാഖ്യാനം ചെയ്യുന്ന പ്രസ്തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പോന്നതാണ്. എന്നാൽ പൊട്ടത്തരങ്ങളും ദുർവ്യാഖ്യാനങ്ങളും കുത്തിനിറച്ച ഒരു പതിനഞ്ചു മിനുറ്റ് സംസാരം എന്നേ എനിക്കിത് കേൾക്കുമ്പോൾ തോന്നിയിട്ടുള്ളൂ.. ബൈബിളിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും ജനശ്രദ്ധയിൽ പെടുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ പ്രഭാഷണം ചിലർ ഉപയോഗപ്പെടുത്തുന്നു..

Saturday, August 13, 2011

കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്...

ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ട് - ജീവൻ നൽകി വായുവും വെള്ളവും സൌകര്യപ്പെടുത്തി ഭൂമിയെ ജീവയോഗ്യമാക്കിയ പരമകാരുണികനായ സ്ര’ഷ്ടാവ്.. നാം ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിനെ പരമലക്ഷ്യം എന്താണെന്നും പ്രവാചകന്മാർ മുഖേന സ്ര’ഷ്ടാവ് നമ്മെ പഠിപ്പിച്ചു. ഈ ലോക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നും, അവിടെ നന്മക്ക് അതിന്റേതായ പ്രതിഫലവും തിന്മക്ക് അതിന്റേതായ ശിക്ഷയും ഉണ്ടെന്നും അവൻ പഠിപ്പിച്ചു. ഈ ലോകത്തിന്റെ ഏകനായ സ്ര’ഷ്ടാവിനെ സൂക്ഷിച്ച് ജീവിക്കുകയും അവനെ മാത്രം ആരാധിക്കുകയുമാണ് ഏക രക്ഷാമാർഗ്ഗം. സൂര്യനെ അല്ല, സൂര്യന്റെ സ്ര’ഷ്ടാവിനെ, ചന്ദ്രനെ അല്ല, ചന്ദ്രന്റെ സ്ര’ഷ്ടാവിനെ, യേശുവിനെ അല്ല, യേശുവിന്റെ സ്ര’ഷ്ടാവിനെ മാത്രം ആരാധിക്കണമെന്ന്, അതേ ഏകദൈവ വിശ്വാസം പഠിപ്പിച്ച മതമാണ് ഇസ്ലാം. അതനുസരിച്ച് ജീവിക്കുന്നവനെ ആണ് മുസ്ലിം എന്ന് പറയുന്നത്. ഇസ്ലാം പഠിപ്പിച്ചത് പോലെ ജീവിക്കുന്ന്തോടൊപ്പം തന്നെ, അന്യ മതസ്ഥരെ ബഹുമാനിക്കാനും ഇസ്ലാം പഠിപ്പിച്ചു. “നിങ്ങൾ അന്യ മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കുകയോ പരിഹസിക്കുകയോ അരുത്” എന്ന് ഖുർ’ആൻ വിശ്വാസികളോട് ആവശ്യപ്പെട്ടു.